പിണറായിയുടെ ഗില്ലറ്റിൻ രാഷ്ട്രീയ ഗുരുവിന്റെ മകനു നേരെയും; സിപിഎം വധശ്രമത്തിന് ഇരയായ പാർട്ടി സ്ഥാപക നേതാവിന്റെ മകൻ; അവഗണ പേറുന്നത് പിണറായിയെ ചുവന്ന ഗ്രാമമാക്കുന്നതിൽ മുന്നിൽ നിന്ന നേതാവിന്റെ മകൻ; ടി പിക്ക് മുന്നെ പാർട്ടിയുടെ അക്രമത്തിന് ഇരയാകേണ്ടി വന്ന പാർട്ടിക്കാരൻ ആ കഥ പറയുന്നു
അനീഷ് കുമാർ
തലശേരി: എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഎമ്മിന്റെ ഗില്ലറ്റി നിരയായവരിൽ പാർട്ടി സ്ഥാപക നേതാവിന്റെ മകനും 'മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നും ഒരു വിളിപ്പാടകലെയാന്ന് അദ്ദേഹത്തിന്റെ രാഷ്ട്രിയ ഗുരുവായ പാണ്ട്യാല ഗോപാലന്റയും വീട്.നാട്ടുകാർ ഗോപാലൻ മാഷെന്ന് വിളിക്കുന്ന പാണ്ട്യാല ഗോപാലൻ 1939 ൽ പിണറായി പാറപ്രത്ത് നടന്ന കമ്യുണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ മുഖ്യ സംഘാടകരിലൊരാളായിരുന്നു. പിന്നീട് ഏറെക്കാലമായി പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കണ്ണൂർ ജില്ലയിലെ തലമുതിർന്ന കർഷക സംഘടനാ നേതാവുമായിരുന്നു.
പാണ്ട്യാല ഗോപാലനിലൂടെയായിരുന്നു 'ഒരു കാലത്ത് പിണറായി ചുവന്ന ഗ്രാമമെന്ന് അറിയപ്പെട്ടിരുന്നത് . 'പാണ്ട്യാല ഗോപാല നടക്കമുള്ള കമ്യുണിസ്റ്റ് നേതാക്കളുടെ ത്യാഗനിർഭരണമായ പ്രവർത്തനങ്ങളാണ് പിണറായി വിജയനെന്ന പുതു തലമുറയിലെ കമ്യുണിസ്റ്റ് നേതാക്കൾക്ക് വളരാനും പന്തലിക്കാനും അവസരമൊരുക്കിയത്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഗുരുവായിരുന്നു പാണ്ട്യാല ഗോപാലൻ '
നാട്ടുകാർ ഗോപാലൻ മാഷെന്ന് സ്നേഹപുരസരം വിളിക്കുന്ന പാണ്ട്യാല ഗോപാലൻ, ചെറായി അനന്തൻ തുടങ്ങി ഒരു പറ്റം നേതാക്കൾ കോട്ടയം തമ്പുരാനെതിരെ നടത്തിയ എണ്ണമറ്റ ജന്മിത്വ വിരുദ്ധ കർഷക സമരങ്ങളുടെ ഫലമായാണ് പിണറായി ഗ്രാമത്തിൽ കോൺഗ്രസിനെ മറികടന്നു കൊണ്ട് കമ്യുണിസ്റ്റ് പാർട്ടിവേരുറപ്പിക്കാനിടയാക്കിയത്.കൊടും ക്ഷാമ കാലത്ത് കോട്ടയം തമ്പുരാൻ വാരം പാട്ടം അളവിന്റെ പേരിൽ നടത്തിയ കൊടും ചൂഷണത്തിനെതിരെ കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് നടത്തിയ കുടിയാന്മാരുടെ ജാഥ ജന്മിത്വത്തെ വിറകൊള്ളിച്ചിരുന്നു.
കോട്ടയം മലബാറിലെ തമ്പുരാന്റെ കൊട്ടാരത്തിലേക്ക് നടത്തിയ 'ജാഥ നാടുവാഴി ഭരണത്തിന്റെ കിങ്കരന്മാരും ബ്രിട്ടീഷ് പൊലിസുകാരും തടഞ്ഞുവെങ്കിലും ചൂഷണത്തിനെതിരെയുള്ള കനത്ത താക്കീതായി മാറി. കമ്യുണിസ്റ്റ് പാർട്ടി പിളരും മുൻപെ എൻ.ഇ.ബാലറാമി യി രു ന്നു പിണറായിയിലെ അറിയപ്പെടുന്ന കമ്യുണിസ്റ്റ് പാർട്ടി നേതാവ് മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ ഏറെ അവഗാഹമുള്ള ബാലറാം പിണറായി പ്രദേശത്തു നിന്നും കമ്യുണിസ്റ്റ് പാർട്ടി നേതൃതലത്തിലേക്ക് ഉയർന്ന നേതാക്കളിലൊരാളായിരുന്നു.
തൊട്ടടുത്ത ഗ്രാമമായ പെരളശേരിക്കാരനായ എ.കെ.ജിയെന്ന എ.കെ ഗോപാലനായിരുന്നു ജനസ്വാധീനമുള്ള മറ്റൊരു കമ്യുണിസ്റ്റ് പാർട്ടി നേതാവ് പെരളശേരി സ്കുളിലെ അദ്ധ്യാപകൻ കുടിയായിരുന്ന എ.കെ.ജിയുമായി ഏറെ ഹൃദയബന്ധം പുലർത്തിയ നേതാക്കളിലൊരാളായിരുന്നു പാണ്ട്യാല ഗോപാലൻ. കോൺഗ്രസുകാരനായി പ്രവർത്തിക്കുന്ന കാലയളവിൽ തന്നെ എ.കെ.ജി യുമായി വളരെ അടുപ്പം ഇദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്തെ കമ്യുണിസ്റ്റ് നേതാക്കളെല്ലാം പിണറായിയിലെ ഗോപാലൻ മാഷുടെ വീട്ടിൽ നിത്യ സന്ദർശകരായിരുന്നു. പാണ്ട്യാലയുടെ ഭാര്യയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൈപ്പുണ്യ മറിയാത്തവരായി ആരുമുണ്ടായിരുന്നില്ല.
കമ്യുണിസ്റ്റ് പാർട്ടി നേതാക്കളെ പൊലിസ് വേട്ടയാടിയിരുന്ന കാലത്ത് കൃഷ്ണപിള്ളയും ഇ എം.എസും അടക്കമുള്ള നേതാക്കൾക്ക് ചെറു മാവിലായിയിലും പാറപ്രത്തും ഒളിവിൽ താമസിപ്പിക്കാൻ സൗകര്യമൊരുക്കിയത് പാണ്ട്യാല ഗോപാലനായിരുന്നു. രാത്രി ഏറെ വൈകി പുഴയിൽ തോണിയിൽ കടത്തിയാണ് കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളെ ഒളിവു കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. ചെറു മാവിലായിയിലെ കൊട്ടൻ എന്ന കർഷക തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ കാലത്തെ കുറിച്ച് പിൽക്കാലത്ത് തന്റെ ആത്മകഥയിൽ. ഇ എം.എസ് തന്നെ എഴുതിയിട്ടുണ്ട്.
എം വിരാഘവനായിരുന്നു അന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയിലെ തീപ്പൊരിയായ യുവ നേതാവ്. അഭിവക്ത കമ്യുണിസ്റ്റ് പാർട്ടിയുടെ പിളർപ്പോടെ എൻ.ഇ.ബാലറാമടക്കമുള്ള നേതാക്കൾ സിപിഐയിൽ തന്നെ നിലനിന്നപ്പോൾ എ.കെ.ജി യുടെ സ്വാധീനത്താൽ പാണ്ട്യാല ഗോപാല നടക്കമുള്ളവർ പുതുതായി രൂപീകരിച്ച സിപിഎമ്മിലേക്ക് ചേക്കേറി.പിന്നീട് കണ്ണുരിൽ നടന്നത് ആധിപത്യത്തിനായുള്ള ഇരു കമ്യുണിസ്റ്റ് പാർട്ടികളുടെയും ആഭ്യന്തര സമരമായിരുന്നു. നേതാക്കളുണ്ടായിരുന്നുവെങ്കിലും അണികളില്ലാത്തത് സിപിഐയെ ശോഷിപ്പിച്ചു. താഴെ വെയ്ക്കെടാ വലതാ ചെങ്കൊടിയെന്ന മുദ്രാവാക്യമുയർത്തി സിപിഎം നടത്തിയ പ്രചണ്ഡ പ്രചരണങ്ങളും വലതുപക്ഷ വ്യതിയാനവും സിപിഐയെ സംഘടനാപരമായി ഏറെ ദുർബലപ്പെടുത്തി. അടിയന്തിരാവസ്ഥയിൽ കോൺഗ്രസിനൊപ്പം ഭരിച്ച സിപിഐയെ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്താൻ സിപിഎം നടത്തിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കഴിഞ്ഞു.
പിന്നീട് വർഷങ്ങൾ കഴിഞ്ഞ് 1986 ജൂൺ 26 ന് ബദൽ രേഖയുടെ പേരിൽ എം.വി രാഘവനെ സിപിഎം പുറത്താക്കിയതാണ് പാർട്ടി നേരിട്ട വലിയ പ്രതിസന്ധികളി കളിലൊന്ന്. പാർട്ടിയിലെ തീപ്പൊരി നേതാവായ എം.വി രാഘവന്റെ കൂടെ പോകാൻ വലിയൊരു വിഭാഗം നേതാക്കൾ തയ്യാറായി. തന്റെ പുതിയ പാർട്ടിയായ സി.എംപി തൃശൂരിൽ വെച്ച് രുപീകരിച്ചതിനു ശേഷം പാർട്ടിയെ ശക്തിപ്പെടുത്താനായി ഏറെ എതിർപ്പുകൾ മറികടന്നു കൊണ്ടും നാടെങ്ങും ഓടി നടക്കുകയായിരുന്നു എം.വി രാഘവൻ. ഇതിന്റെ ഭാഗമായി പാണ്ട്യാല ഗോപാലൻ മാഷെയും തേടിയെത്തിയെങ്കിലും അദ്ദേഹം പോകാൻ തയ്യാറായില്ല.
പാർട്ടി വിട്ടൊരു കളിക്കുമില്ലെന്നായിരുന്നു പാണ്ട്യാലയുടെ നിലപാട്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെയാണ് എം വിആർ പാർട്ടിയിൽ നിന്നും പുറത്താവുന്നത്. ബദൽ രേഖയുടെ പേരിൽ എം വിആർ പാർട്ടി വിട്ടപ്പോൾ കണ്ണുരിലെ ഒന്നാംനിര നേതാക്കൾ പലരും അദ്ദേഹത്തോടൊപ്പം പോയി. പ്രതിസന്ധിയുടെ ചുഴിയിൽപ്പെട്ട കണ്ണുരിലെ സിപിഎമ്മിനെ പുനഃസംഘടിപ്പിക്കുന്നതിനായി ഇ.എം.എസ് കണ്ടെത്തിയ മറുമരുന്നായിരുന്നു തലശേരി ഏരിയയിലെ ഒരു സാധാരണ നേതാവായിരുന്ന പിണറായി വിജയൻ.നേതാക്കളൊഴിഞ്ഞ സിപിഎമ്മിനെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് രാഘവന്റെ ശിഷ്യന്മാരിലൊരാളായ പിണറായിയെ ഇ എം.എസ് ഏൽപ്പിച്ചത്.അതിന് എന്തു മാർഗവും സ്വീകരിക്കാമെന്നായിരുന്നു പാർട്ടി ലൈൻ. അടിക്ക് അടി കൊല്ലിന് കൊല്ല് എന്നിങ്ങനെ ഹമുറാബി രീതിയിലായിരുന്നു പിണറായിയുടെ തേരോട്ടം ഇതോടെ
86 ൽ രാഘവന്റെ കുടെ പോയവർക്ക് തീർത്താ ദുരിതങ്ങളും കൊടും ക്രൂരതകളും ഏറ്റുവാങ്ങേണ്ടി വന്നു. പിണറായിയിൽ നിന്നും പാണ്ട്യാല ഗോപാലൻ മാഷിനെ സി.എംപി യിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മകനായ ഷാജി പാണ്ട്യാല യെ (56) കൂടെ കൂട്ടാൻ എം.വി ആറിന് കഴിഞ്ഞു.തലശേരിയിൽ പി.ജി വിദ്യാർത്ഥിയും തീപ്പൊരി പ്രാസംഗികനും മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ അവഗാഹവുമുള്ള എസ്.എഫ്.ഐ നേതാവുമായിരുന്നു ഷാജി.പ0ന കാലത്ത് തന്നെ സിപിഎം തലശേരി കടപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു.
പിണറായി ഓലയമ്പലത്ത് വെച്ച് നടന്ന സി.എംപി പൊതു സമ്മേളനത്തിൽ വച്ചാണ് ഷാജി സി.എംപി യിലേക്ക് ചേരുന്നത്. തന്റെ രാഷ്ടിയ ഗുരുവിന്റെ മകൻ എം വി രാഘവനൊപ്പം പോയത് പിണറായി സംഘത്തിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സി.എംപിയിലേക്ക് പോയെന്ന് മാത്രമല്ല കേരളമാകെ പുതിയ പാർട്ടിക്കായി പൊതുയോഗങ്ങളിൽ ചാട്ടുളി പ്രസംഗം നടത്താനും ഷാജി പാണ്ട്യാല ഓടി നടന്നു. സിപിഎമ്മിന്റെ മസ്തകത്തിനേറ്റ അടികളായിരുന്നു ആ പ്രസംഗങ്ങൾ ഇതോടെ പാർട്ടിയുടെ സ്ഥാപാക നേതാവിന്റെ മകനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടാനും ശബ്ദം പുറത്തു വരാതിരിക്കാനുമുള്ള ഗൂഢാലോചന തുടങ്ങി.
തലശേരിയിൽ സായാഹ്നം എന്ന പേരിൽ ഒരു പത്രം നടത്തി വരികയായിരുന്നു ഷാജി പാണ്ട്യാലയന്ന്.നഗരത്തിൽ നിന്നും പിണറായിയിൽ ബസിറങ്ങിയപ്പോഴാണ് ഷാജിയെ വധിക്കാൻ ശ്രമിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തെ കടയ്ക്കു പുറകിൽ ഒളിച്ചു നിന്ന ഒരു സംഘമാളുകൾ ദേഹത്ത് ചാടി വീണ് ചവുട്ടി വീഴ്ത്തി ഇരുമ്പ് വടി കൊണ്ട് കൈയും കാലും അടിച്ചു തകർത്തു.
തലയുടെ പിൻഭാഗം അടിച്ചു പൊളിച്ചു അൽപ്പനേരം കഴിഞ്ഞ് ഞെരക്കം പോലും നിലച്ചപ്പോൾ .മരിച്ചെന്ന് കരുതിയാണ് അക്രമം നിർത്തിയത്.വീണു കിടക്കുന്ന ഷാജിക്ക് ചുറ്റും അക്രമികൾ ആശുപത്രിയിലെത്തിക്കാതിരിക്കാൻ ആയുധങ്ങളുമായി കാവൽ നിന്നു മണിക്കൂറുകൾ കഴിഞ്ഞ് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ മമ്പറത്ത് നിന്ന് ജീപ്പുമായി പാർട്ടി പ്രവർത്തകരോടൊപ്പം വന്നാണ് ഷാജിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് മംഗലാപുരത്തേക്ക് മാറ്റി.
മാസങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നതെങ്കിലും ഒന്നിനും കൊള്ളാത്ത ദേഹവുമായി ജീവച്ഛവമായി ജീവിക്കുകയാണ് ശിഷ്ടകാലം. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണെന്നാണ് ഇന്നും ഷാജി പാണ്ട്യാല ആരോപിക്കുന്നത്. സ്വന്തം നാട്ടിൽ മറ്റു പാർട്ടിക്കാരുണ്ടായി കൂടെയെന്ന ഏകാധിപത്യ മനസ്ഥിതിയും അസഹിഷ്ണുതയുമാണ് തന്നെ വധിക്കാൻ തീരുമാനിച്ചതിന് പിന്നിൽ.ഒ രു പക്ഷെ ടി.പി ചന്ദ്രശേഖരന് മുൻപേ സിപിഎം വധിക്കാൻ തീരുമാനിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താനെന്നും ഷാജി ചുണ്ടിക്കാട്ടി. താൻ ജിവനു തുല്യം സ്നേഹിക്കുകയും ചോരയും നീരും കൊടുത്ത് വളർത്തുകയും ചെയ്ത പാർട്ടി തന്നെ തന്റെ മകനെ കൊല്ലാൻ ശ്രമിച്ചതിൽ അച്ഛൻ അങ്ങേയറ്റം മാനസിക സംഘർഷത്തിലായിരുന്നു.
പിൽക്കാലത്ത് നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു അദ്ദേഹത്തിന്റെ മരണത്തിന് തന്നെ വേഗത്തിലാക്കാൻ കാരണമായത് ഈമാനസിക സമ്മർദ്ദമാണെന്നും പാണ്ട്യാല മുക്കിലുള്ള തന്റെ പഴയ തറവാട്ട് വീട്ടിലിരുന്ന് ഷാജി പറഞ്ഞു. ങ്ങത്യാവശ്യം എഴുത്തും പരന്ന വായനയുമുള്ള ഷാജി തലശേരി കേന്ദ്രീകരിച്ച് പത്രപ്രവർത്തനം നടത്തിയിരുന്നുവെങ്കിലും ഇപ്പോഴതില്ല അന്നത്തെ അക്രമത്തിൽ കൈകളുടെ മണി ബന്ധമറ്റു കാൽപ്പാടുകളുടെ ചിരട്ടപൊട്ടി. നടക്കാൻ തന്നെ കഴിയാത്ത സാഹചര്യമാണ്. അന്നത്തെ അക്രമമാണ് തന്റെ ജീവിതം തകർത്ത തെന്നും ഒരു തൊഴിൽ പോലും ചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഷാജി പാണ്ട്യാല പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്