ജയിലിൽ കിടന്ന് അവൻ പ്രശ്നമുണ്ടാക്കുന്നു; എങ്ങനെയും നിശബ്ദനാക്കി പ്രശ്നം പരിഹരിക്കണം; നടനെ കേസിൽ കുടുക്കിയത് രഹസ്യ നമ്പറിൽ നിന്നുള്ള ഈ ഫോൺ വിളി; ജനപ്രിയ നായകനെ അഴിക്കുള്ളിലാക്കിയത് റിയൽ എസ്റ്റേറ്റ് ഇടപാടിലെ പ്രിയ തോഴനുമായുള്ള സംഭാഷണം; 'പാലാ തമ്പി'യിലൂടെ ദിലീപിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ ദിലീപിനെ കുടുക്കിയത് പാലാ തമ്പിയെന്ന വിശ്വസ്തൻ. കൊച്ചയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിൽ പ്രധാനിയാണ് പാലാ തമ്പി. ദിലീപുമായി ആത്മബന്ധമുള്ള വ്യക്തി. ദിലീപിന്റെ പല ഇടപാടുകളും ചെയ്തിരുന്നത് ഈ സുഹൃത്തായിരുന്നു. കേസിൽ ദിലീപിനെ ബന്ധപ്പിക്കാനുള്ള നിർണ്ണായക തെളിവായി മാറിയതും പാല തമ്പിയാണെന്നാണ് സൂചന. പാലാ തമ്പിയെ കണ്ടെത്താനായതാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അതിനിർണ്ണായക തുമ്പായി പൊലീസിന് മാറിയത്. പാലാ തമ്പി കാര്യങ്ങൾ എല്ലാം പറഞ്ഞതോടെ പൊലീസ് പൾസർ സുനിയെ നിരീക്ഷിക്കാൻ തുടങ്ങി. ഇതോടെയാണ് ദിലീപിലേക്ക് കാര്യങ്ങൾ കോർത്തിണക്കാനുള്ള തെളിവ് പൊലീസിന് കിട്ടിയത്.
കേസിൽ ആദ്യ കുറ്റപത്രം നൽകിയതോടെയാണ് ദിലീപിനെ പ്രശ്നങ്ങൾ പിന്തുടരാൻ തുടങ്ങുന്നത്. കുടുങ്ങുമെന്ന് ഉറപ്പായ പൾസർ സുനി ദിലീപിനെ ബന്ധപ്പെട്ടു. വിഷ്ണുവിലൂടെ ആദ്യ കത്തും എത്തി. ഇതോടെ ദിലീപിന് കാര്യങ്ങളുടെ കിടിപ്പ് മനസ്സിലായി. എങ്ങനേയും പൾസറിനെ നിശബ്ദമാക്കാൻ തീരുമാനിച്ചു. ഇതിന് വേണ്ടി നടത്തിയ നീക്കമാണ് കുരുക്കായത്. ദിലീപിന് അതിരഹസ്യമായി ഉപയോഗിക്കുന്ന ഫോൺ സ്വന്തമായുണ്ട്. അതി വിശ്വസ്തരെ മാത്രമേ ബന്ധപ്പെടാറുള്ളൂ. ഈ നമ്പർ പൊലീസിന് അറിയാമായിരുന്നു. പൾസർ സുനിയുടെ ഭീഷണി മറികടക്കാൻ ഈ ഫോൺ ദിലീപ് ഉപയോഗിച്ചു. അതായത് ജയിലിലുള്ള സുനി പ്രശ്നമുണ്ടാക്കുമെന്ന് ഭയന്നപ്പോൾ രഹസ്യ നമ്പരിൽ നിന്ന് പാലാ തമ്പിയിലേക്ക് ഒരു കോൾ പോയി. കത്ത് പുറത്തായ ശേഷം ദിലീപിന്റെ ഫോണിൽ നിന്ന് പോയ കോളുകളെല്ലാം പൊലീസ് പരിശോധിച്ചു. ഈ അന്വേഷണത്തിൽ നിന്ന് കാര്യങ്ങൾ പാലാ തമ്പിയിലേക്ക് എത്തി.
പൊലീസ് അപ്പോൾ തന്നെ പാലാ തമ്പിയെ പൊക്കുകയും ചെയ്തു. അതായത് മാസങ്ങൾ മുമ്പ് തന്നെ കേസിൽ ദിലീപിനെ ബന്ധിപ്പിക്കാനുള്ള നിർണ്ണായക തെളിവ് പൊലീസിന് ലഭിച്ചിരുന്നു. തമ്പിയെ പൊക്കിയത് ദിലീപ് അറിഞ്ഞതുമില്ല. ഈ ചോദ്യം ചെയ്യലിൽ കാര്യങ്ങളെല്ലാം തമ്പി പൊലീസിനോട് സമ്മതിച്ചു. പൾസർ സുനിയെ നിശബ്ദനാക്കാൻ വേണ്ടത് ചെയ്യണമെന്ന നിർദ്ദേശമാണ് ദിലീപ് നൽകിയതെന്ന് തമ്പി തുറന്നു പറഞ്ഞു. ഈ അന്വേഷണത്തെ കുറിച്ച് ഇതിനിടെയിൽ ദിലീപും മനസ്സിലാക്കി. ദിലീപിന്റെ വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ ചില പൊലീസുകാരും അഭിനയിച്ചിരുന്നു. ഇതിൽ ഒരാളാണ് ദിലീപിന് അന്വേഷണ വിവരം ചോർത്തി നൽകി. ഇതോടെയാണ് അന്ന് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ് റയ്ക്ക് സുനിയുടെ ഭീഷണിയിൽ പാരാതി നൽകിയത്. ഇതും പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയായിരുന്നു.
പാലാ തമ്പിയെ പൊലീസ് പിടികൂടിയത് അന്ന് ദിലീപ് അറിഞ്ഞിരുന്നില്ല. പൾസർ സുനിക്കെതിരായ പരാതിക്കാരനായി മാറിയാൽ കേസിൽ നിന്ന് ഊരിപ്പോകാമെന്നും കരുതി. ഈ പ്രതീക്ഷയാണ് പൊലീസ് തെറ്റിച്ചത്. പാലാ തമ്പിയിലൂടെ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും പൊലീസ് മനസ്സിലാക്കി. അങ്ങനെ കുരുക്കുകൾ മുറുകി. കൊച്ചിയിൽ റിയൽ എസ്റ്റേറ്റുകർക്ക് പ്രിയങ്കരനായ ഗുണ്ടാ നേതാവാണ് പാലാ തമ്പി. മറ്റൊരു പൾസർ സുനി. എന്നാൽ കുറ്റകൃത്രങ്ങളിൽ നേരിട്ട് പങ്കെടുക്കാത്തതിനാൽ ഗുരുതര സ്വഭാവമുള്ള കേസുകളൊന്നും പാലാ തമ്പിയുടെ പേരിൽ ഇല്ല. എങ്കിലും കൊച്ചയിലെ കൊച്ചു രാജാവാണ് പാലാ തമ്പി. എല്ലാ ഇടപാടുകളും തമ്പിയിലൂടെയാണ് നടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ദിലീപിന്റെ ഗുഡ് ബുക്കിൽ ഇടം നേടിയ വിശ്വസ്തൻ.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാത്തവരെ വിളിക്കാനായിരുന്നു ദിലീപ് രഹസ്യ നമ്പർ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഈ നമ്പറിലെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യ ആവശ്യങ്ങൾക്കായി മറ്റൊരു നമ്പർ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. സ്വന്തം നമ്പറിൽ നിന്നുള്ള ഫോൺവിളിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് വേറെ നമ്പർ ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടത്. രഹസ്യ നമ്പറിലേക്ക് വഴി തെളിയിച്ചത് അങ്ങനെയായിരുന്നു. അതിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് പാലാ തമ്പിയെ ബന്ധിപ്പിക്കുന്ന നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ഈ ഫോണിൽ നിന്ന് കുടുംബാഗമല്ലാത്ത പാലാ തമ്പിക്ക് എന്തിന് ഫോൺ വിളി പോയെന്ന സംശയമാണ് ദിലീപിനെ കുടുക്കിയത്.
ഇതിനൊപ്പം പൾസറിനെ അറിയില്ലെന്ന് ആദ്യം മുതലേ ദിലീപ് പറഞ്ഞു കൊണ്ടിരുന്നു. പാലാ തമ്പിയുമായുള്ള ഫോൺ സംഭാഷണം പോലും പൊലീസിന്റെ കൈയിലുണ്ടെന്നാണ് സൂചന. അതിനിടെയാണ് ജോർജ്ജേട്ടൻസ് പൂരത്തിലെ ഫോട്ടോ പുറത്തുവന്നത്. കേസിലെ ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായ രണ്ടു പേരുടെ രഹസ്യമൊഴിയെടുത്തു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിനു ദൃക്ഷ്സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ തെളിവുകൾ ഉറപ്പിക്കാനാണ് പൊലീസ് നീക്കം. തൃശ്ശൂർ സ്വദേശികളായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കാലടി കോടതിയിലാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ജോർജ്ജേട്ടൻസ് പൂരം' സിനിമുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഇരുവരെയും ഒരുമ്മിച്ച് കണ്ടവരാണ് ഇവർ. കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ രഹസ്യമൊഴി നിർണായകമാകും. ജോർജ്ജേട്ടൻസ് പൂരം ചിത്രീകരണ വേളയിൽ 2016-17 നവംബർ 13 നു തൃശ്ശൂർ ടെന്നീസ് ക്ലബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നത് കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. അതേസമയം പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയെയും ദിലീപിന്റെ സഹായി അപ്പുണ്ണിയേയും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കി. ഇവരും സുനിയും ദിലീപും തമ്മിലെ ബന്ധത്തിന് തെളിവുകളായി മാറുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
കേസിൽ ഗൂഢാലോചന ദിലീപിൽ മാത്രം ചുമത്താനാണ് പൊലീസ് നീക്കം. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ നൽകിയത് ദിലീപ് നേരിട്ടാണ് എന്ന നിലയിലാണ് പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് സൂചന. ക്വട്ടേഷൻ നൽകിയതുമുതൽ ഈ കൃത്യത്തിൽ പങ്കാളികളായതു ദിലീപും സുനിയും മാത്രമാണ്. എന്നാൽ പിന്നീട് സുനിക്കു പണം നൽകി ഒത്തു തീർപ്പിനു ശ്രമം നടത്തിയത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയാണെന്നും കുറ്റപത്രത്തിൽ പറയുമെന്നും സൂചനകളുണ്ട്. ഇതേസമയം അപ്പുണ്ണി അറസ്റ്റിലാകും മുൻപ് ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങിയതായാണ് വിവരം. മജിസ്ട്രേട്ട് കോടതി ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേയ്ക്കും സുപ്രീംകോടതിയിലേയ്ക്കും നീങ്ങാൻ ഒരുങ്ങുകയാണ് പ്രതിഭാഗം.
യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ 'ഇന്ത്യയിലെ ആദ്യ റേപ്പ് ക്വട്ടേഷൻ എന്നാണ് ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ പീഡനകേസാണിതെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. കേസിൽ പതിനൊന്നാം പ്രതിയായ ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് കുറ്റപത്രം. ക്വട്ടേഷനുള്ള അഡ്വാൻസ് തുക സുനിക്ക് നൽകിയത് കണ്ടെടുക്കാൻ പൊലീസ് അന്വേഷണം വ്യാപിപിച്ചു.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- ഹമാസും ഇറാനും ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുമ്പോൾ!
- ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്