Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭർത്താവ് മരിച്ചപ്പോൾ അമ്മയായ യുവതിയെ പ്രണയം നടിച്ച് വളച്ചെടുത്തു; യുവതി വീണ്ടും ഗർഭിണിയായപ്പോൾ ബന്ധുക്കളുടെ നിർബന്ധത്തിൽ വിവാഹം; താലി കെട്ടിയ അന്നു മുതൽ ഭാര്യ ശല്യക്കാരി; രണ്ടാം വിവാഹക്കാരിയെ ഒഴിവാക്കാൻ കുട്ടി തടസ്സമാകുമെന്ന ചിന്തയിൽ അമ്മയെ കാണിക്കാൻ എന്ന തന്ത്രത്തിൽ കുട്ടിയേയും എടുത്ത് ഭാര്യയ്‌ക്കൊപ്പം തിരുവല്ലത്ത് എത്തി; ആറ്റിൽ എറിഞ്ഞ് കൂസലില്ലാ കൊലയും; പാച്ചല്ലൂരുകാരൻ ഉണ്ണികൃഷ്ണനെ പൊക്കി പൊലീസ്; 40 ദിവസമുള്ള കുഞ്ഞിനെ കൊന്നത് ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ

ഭർത്താവ് മരിച്ചപ്പോൾ അമ്മയായ യുവതിയെ പ്രണയം നടിച്ച് വളച്ചെടുത്തു; യുവതി വീണ്ടും ഗർഭിണിയായപ്പോൾ ബന്ധുക്കളുടെ നിർബന്ധത്തിൽ വിവാഹം; താലി കെട്ടിയ അന്നു മുതൽ ഭാര്യ ശല്യക്കാരി; രണ്ടാം വിവാഹക്കാരിയെ ഒഴിവാക്കാൻ കുട്ടി തടസ്സമാകുമെന്ന ചിന്തയിൽ അമ്മയെ കാണിക്കാൻ എന്ന തന്ത്രത്തിൽ കുട്ടിയേയും എടുത്ത് ഭാര്യയ്‌ക്കൊപ്പം തിരുവല്ലത്ത് എത്തി; ആറ്റിൽ എറിഞ്ഞ് കൂസലില്ലാ കൊലയും; പാച്ചല്ലൂരുകാരൻ ഉണ്ണികൃഷ്ണനെ പൊക്കി പൊലീസ്; 40 ദിവസമുള്ള കുഞ്ഞിനെ കൊന്നത് ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ

ആർ പീയൂഷ്

തിരുവനന്തപുരം: ഭാര്യയെ ഒഴിവാക്കാനായാണ് 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പിതാവിന്റെ മൊഴി. സംഭവത്തിൽ പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണ(24)നെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

കുഞ്ഞിന്റെ മാതാവ് ഭർത്താവ് മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഒരു വർഷം മുൻപ് ഇയാൾ ഇവരുമായി അടുപ്പത്തിലാവുകയും ഒപ്പം താമസിക്കുകയും ചെയ്തിരുന്നു. പേരൂർക്കടയിൽ താമസിക്കുന്നതിനിടെയാണ് ഇവർ ഗർഭിണിയായത്. തുടർന്ന് ഉണ്ണിക്കൃഷ്ണൻ ഇവരെ വിവാഹം കഴിക്കാൻ നിർബന്ധിതനായി. പക്ഷേ വിവാഹം കഴിഞ്ഞതുമുതൽ ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും മറ്റും ചെയ്യുമായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇലക്ട്രീഷ്യനായ ഉണ്ണികൃഷ്ണനെക്കാൾ രണ്ട് വയസ്സു കൂടുതലുള്ളയാളാണ് ഭാര്യ. ഇവർ ട്രാഫിക് വാർഡനായി ജോലി നോക്കുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഇവർക്ക് ഏഴു വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. പ്രണയബന്ധത്തിലായ ശേഷം വിവാഹം കഴിക്കാം എന്ന ധാരണയിലായിരുന്നു ഒന്നിച്ച് താമസിച്ചത്. ഗർഭിണിയായതോടെ യുവതിയുടെ ബന്ധുക്കൾ വിവാഹം നടത്തികൊടുക്കുകയായിരുന്നു.

എന്നാൽ ഉണ്ണികൃഷ്ണന്റെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ കടുത്ത അതൃപ്തിയായിരുന്നു. എങ്ങനെയും ഭാര്യയെ ഒഴിവാക്കണമെന്ന ചിന്തയായിരുന്നു ഉണ്ണികൃഷ്ണന്. കുഞ്ഞ് അതിനൊരു തടസമാകുമോ എന്ന ഭയമാണ് കൊലക്ക് കാരണമെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഇന്നലെ രാത്രിയിലാണ് കൊടു ക്രൂരത നടന്നത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണിക്കൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ഉണ്ണികൃഷ്ണന്റെ മാതാവിനെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. ഓട്ടോയിൽ ഭാര്യക്കൊപ്പമായിരുന്നു യാത്ര.

തിരുവല്ലത്തെത്തിയപ്പോൾ ഭാര്യയെ ഓട്ടോയിൽ ഇരുത്തിയതിന് ശേഷം കുഞ്ഞിനെ കാണിച്ച് തിരിച്ചു വരാമെന്ന് പറഞ്ഞു. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും കാണാതായതോടെ ഇയാളെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. കുഞ്ഞിനെ ഇന്ന് വീട്ടിൽ നിർത്തിയതിന് ശേഷം നാളെ എത്തിക്കാമെന്നായിരുന്നു മറുപടി. എന്നാൽ ഇതിൽ സംശയം തോന്നിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഉണ്ണികൃഷ്ണനെ ആറിന് സമീപത്ത് കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചത്. ആറിന് സമീപത്ത് ഉണ്ണികൃഷ്ണനെ കണ്ടതായും ചവറു കളയാൻ എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞതായും പ്രദേശവാസി മൊഴി നൽകിയത്. തുടർന്ന് അഗ്നിശമനസേന നടത്തിയ തെരച്ചിലിലാണ് ആറ്റിൽ നിന്ന് ബാസ്‌കറ്റിൽ അടച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ, കുഞ്ഞുമായി ആറിന് സമീപത്ത് ഇരുന്നപ്പോൾ സമീപത്തെ മൺത്തിട്ട ഇടിഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് ഉണ്ണിക്കൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വസിക്കാതിരുന്ന പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP