'പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാൽ ഏത് കത്തോലിക്കൻ കേൾക്കും?' വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി സി ജോർജ്ജ്; വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത ഒരു നാക്കുപിഴ; വിഷയം സംസാരിക്കാൻ എത്തിയവരോട് നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ പറ്റിപ്പോയതാണ്; ഇല്ലാത്ത അർത്ഥങ്ങൾ നൽകി പ്രചരിപ്പിച്ചത് സിപിഎമ്മെന്നും ജോർജ്ജ് മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: ദളിത് സമൂഹത്തെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. അനാവശ്യ സമരം നടത്തുന്ന വൈദികർക്കെതിരെയുള്ള തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും എന്നാൽ വിമർശനത്തിന്റെ ഒപ്പം വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നുവെന്നും അതൊരു നാക്ക് പിഴയായിരുന്നുവെന്നും പിസി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നോട് ഈ വിഷയം സംസാരിക്കാൻ എത്തിയവരോട് നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ പറ്റിയതാണെന്നും ഇത് മുൻകൂട്ടി തീരുമാനിച്ച് പ്രചരിപ്പിച്ച് ഇല്ലാത്ത അർഥങ്ങൾ നൽകിയത് സിപിഎം ആണെന്നും പിസി മറുനാടന്‍ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
പട്ടികജാതി സമൂഹത്തോട് എപ്പോഴും ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ് താനെന്നും അവരോട് ചേർന്ന് നിന്നാണ് പ്രവർത്തിക്കുന്നതെന്നും പിസി പറഞ്ഞു. കഴിഞ്ഞയാഴ്ച്ച തന്റെ പിഎ വിരമിച്ചപ്പോൾ പുതിയതായി നിയമിച്ചത് ഒരു പട്ടികജാതി വിഭാഗക്കാരനെയാണെന്നും പിസി മറുനാടൻ മലയാളിയോട് പറഞ്ഞു. ആ വിഭാഗത്തിന്റെ പിന്തുണ എല്ലായിപ്പോഴും തനിക്ക് വേണ്ടുവോളം ലഭിച്ചുവെന്നും ജോർജ്ജ് വ്യക്തമാക്കി.
എറണാകുളം അങ്കമാലി വൈദികരും കർദിനാളുമാരും തമ്മിൽ നടക്കുന്ന പ്രശ്നങ്ങൾ ചില ബ്രോക്കർമാരാണ് കാരണക്കാരാണ്. ചില വൈദികന്മാർ തീരെ സ്റ്റാറ്റസ് ഇല്ലാത്തവർ തന്നെയാണ്. നല്ല കുടുംബത്തിൽ പിറന്ന വൈദികനാണല്ലോ എന്ന് കരുതി അന്വേഷിച്ചപ്പോൾ അയാൾ ഒരു ജാര സന്തതി ആണെന്ന് മനസ്സിലായെന്നും വൈദികരുടെ നിലവാരം ചന്തകളെ പോലെ ആണെന്ന് നേരത്തെ പറഞ്ഞ അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണെന്നും പി സി പറഞ്ഞു. എന്നാൽ തനിക്കുണ്ടായ നാവ് പിഴ ചിലർ മനഃപൂർവ്വം സൃഷ്ടിച്ച് എടുത്ത ശേഷം ഉപയോഗിക്കുകയായിരുന്നുവെന്നും പി സി പറഞ്ഞു.
അതേസമയം പ്രസ്തുത വൈദികനെതിരെ സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജോർജ്ജ്. ആ വൈദികന്റേത് കുടുംബപ്പേര് പ്രസിദ്ധമാണ്. ആ കൂടുംബത്തിൽ പെട്ടയാൾ പറയേണ്ട രീതിയിലല്ല അദ്ദേഹം പ്രതികരിച്ചത്. കുടുംബത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം ജാരസന്തതിയയാണ് ജനിച്ചതെന്ന് മനസിലായി. അത് സത്യവുമാണ്. എന്നാൽ, അമ്മയുടെ പേര് പറഞ്ഞപ്പോൾ അവരുടെ ജാതിയും കൂടി വന്നു. ഞാൻ അതിൽ ക്ഷമ ചോദിക്കുകയാണ്- ജോർജ്ജ് പറഞ്ഞു.
രൂപതാ സംബന്ധമായ കാര്യത്തിൽ പ്രസ്തുത വൈദികന്റെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ആവത്തിച്ചു. പ്രശ്നമുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. ബ്രോക്കറാണ് ഭൂമി ഇടപാടിലെ പ്രശ്നക്കാരനെന്നും അദ്ദേഹം പറഞ്ഞു. ദീപികയിലേക്ക് ഫാരീസിനെ ക്ഷണിച്ചത് അടക്കുള്ള കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണെന്നും ജോർജ്ജ് പറഞ്ഞു. ഫാരീസിന് അന്ന് എല്ലാ ഒത്താശയും ചെയ്തത് കത്തോലിക്കാ സഭയിലെ വൈദികരാണെന്നും അദ്ദേഹ കുറ്റപ്പെടുത്തി.
പിസി ജോർജിന്റെ മണ്ഡലത്തിലെ ഓഫീസിൽ വെച്ച് എടുത്ത വീഡിയോയിലാണ് 'പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാൽ ഏത് കത്തോലിക്കൻ കേൾക്കും? എന്ന അഭിപ്രായപ്രകടനം പി സി ജോർജ്ജ് നടത്തിയത്. എന്നാൽ, ചില മാധ്യമ വിദ്യാർത്ഥികളെ ഉപയോഗിച്ച് സിപിഎം അവരുടെ മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തിയെന്നും കൈരളി ഉൾപ്പടെയുള്ളവയെ ഇതിനായി ഉപയോഗിച്ചുവെന്നും തന്റെ അനുവാദമില്ലാതെയാണ് വീഡിയോ എടുത്തത് എന്നും പിസി പറഞ്ഞു. ഈരാറ്റുപേട്ടയിൽ തന്നെയുള്ള ഒരു സിപിഎം നേതാവ് ഇതിന് ചുക്കാൻ പിടിച്ചുവെന്നും അയാളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ചിരിയോടെ പറഞ്ഞത് എനിക്ക് നിർദ്ദേശമുണ്ടെന്നാണ്.
കൊച്ചി-അങ്കമാലി അതിരൂപതാ തർക്കം അതിരൂക്ഷമാണ്. കർദിനാൾ മാർ ആലഞ്ചേരിയെ പുറത്താക്കാൻ ഈ രൂപതയിലെ ചിലർ നടത്തുന്ന നീക്കങ്ങളാണ് വിവാദത്തിന് കാരണം. ഈ വിഷയത്തിൽ രണ്ട് കൂട്ടരേയും കുറ്റപ്പെടുത്തുന്ന നേതാവാണ് പിസി ജോർജ്. കർദിനാളിന് സാങ്കേതികമായ വീഴ്ചകളുണ്ടെന്ന് പറയുമ്പോഴും അദ്ദേഹത്തെ തെറ്റുകാരനാണെന്ന് പറയാത്ത നേതാവ്. ഈ ഭാഗം വിശദീകരിക്കുന്നതിനിടെയിൽ പൂഞ്ഞാർ എംഎൽഎ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടിയ കേരളത്തിലെ ദളിത് സമൂഹമാണ്.ഇതിലാണ് ഇപ്പോൾ പിസി മാപ്പ് പറഞ്ഞിരിക്കുന്നത്.
പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോൾ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും പിസി ജോർജ് പറയുന്നു. അതായത് ദളിത് വിഭാഗത്തിൽപ്പെട്ടവരെ കടന്നാക്രമിക്കുകയാണ് പിസി ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വികാരം.പത്ത് ചക്രം കാണുമ്പോൾ ഇവനൊക്കെ ഹാലിളകുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയുടെ നടപടികൾ കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാവുകയാണ്. കർദിനാളിനെതിരെ കേസ് കൊടുക്കുന്നു. ഇതിന് അഞ്ച് ലക്ഷം രൂപ എവിടെ നിന്ന് കിട്ടി. ഇതിനെതിരെ സഭാ വിശ്വാസികൾ ഒന്നടങ്കം രംഗത്ത് വരണമെന്നും പിസി ജോർജ് വീഡിയോയിൽ പറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍