റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: ബിജെപിക്ക് 104 സീറ്റ് കിട്ടിയപ്പോഴേ കുതിരക്കച്ചവടത്തിന്റെ സാധ്യത കോൺഗ്രസ് മുൻകൂട്ടി കണ്ടു. അതിവേഗം കുമാരസ്വാമിയെ മുഖ്യന്ത്രിയാക്കാമെന്ന് പ്രഖ്യാപിച്ച് ജനതാദള്ളിനെ ഒപ്പം കൂട്ടി. മോദിയുടെ വിശ്വസ്തനാണ് ഗവർണ്ണർ എന്നും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ തീരുമാനമെല്ലാം ബിജെപിക്ക് അനുകൂലമാകുമെന്നും കണക്ക് കൂട്ടി. ഇതൊന്നും പിഴച്ചില്ല. അങ്ങനെ തന്നെ സംഭവിച്ചു. ഇത് മനസ്സിലാക്കിയുള്ള തന്ത്രങ്ങളാണ് ബിജെപിക്കെതിരെ കോൺഗ്രസ് ഒരുക്കിയത്. ഇതിന് അവർ നൽകിയ പേര് 'ഓപ്പറേഷൻ ഡികെ' എന്നായിരുന്നു. ഡികെയുടെ മാത്രം അറിഞ്ഞ് ചെയ്യുന്ന ഓപ്പറേഷൻ അതായിരുന്നു ഈ പേരിലൂടെ ഉദ്ദേശിച്ചത്. സിദ്ധരാമയ്യയ്ക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഗുലാംനബി ആസാദും അശോക് ഗെഹലോട്ടും ഡികെ ശിവകുമാറും മാത്രം അറിഞ്ഞ് ചെയ്ത പദ്ധതി. ഇതാണ് കർണ്ണാടകത്തിൽ നിന്ന് യദൂരിയപ്പയെ മാറ്റി നിർത്തുന്നത്.
കോൺഗ്രസിന് സഭയിലുണ്ടായിരുന്നത് 78 പേരാണ്. ജനതാദള്ളിന് 37ഉം. രണ്ട് സ്വതന്ത്രരും. ഇതിൽ സ്വതന്ത്രരെ തുടക്കത്തിലേ ശിവകുമാർ കൈയിലെടുത്തു. അതിന് ശേഷം ബിജെപിയുടെ കുതിരക്കച്ചവടക്കണ്ണുകളിലേക്ക് 12 പേരെ ഇട്ടുകൊടുത്തു. ബിജെപി നേതൃത്വം സംസാരിച്ചതും വിലപേശൽ നടത്തിയതും ഇവരുമായിട്ടായിരുന്നു. ഈ 12 പേരെ കോൺഗ്രസ് ക്യാമ്പിൽ നിന്ന് പലപ്പോഴും കാണാതായി. എംഎൽഎമാർ കൂറുമാറിയെന്ന് കുമാരസ്വാമിയും സിദ്ധരാമയ്യയും പോലും പരസ്യമായി പറഞ്ഞു. ഈ ഘട്ടത്തിൽ എല്ലാം ബിജെപി ക്യാമ്പ് പ്രതീക്ഷയിലായി. 12 എംഎൽഎമാരെ കിട്ടിയതു കൊണ്ട് തന്നെ ജെഡിഎസിലെ വിമതരെ പോലും ബിജെപി സമീപിച്ചില്ല. തന്ത്രപരമായാണ് ഈ പന്ത്രണ്ട് എംഎൽഎമാരെ നിശ്ചയിച്ചത്. ഖനി മുതലാളിയായ റെഡ്ഡിമാരുടെ വിശ്വസ്തരായി പേരെടുത്ത കോൺഗ്രസുകാരെയാണ് ബിജെപിക്ക് മുമ്പിലേക്ക് ഇട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ ഇവരെല്ലാം രാജിവയ്ക്കുമെന്നും അതിലൂടെ സഭയിൽ അംഗ സംഘം കുറഞ്ഞ് 207 ആകുമെന്നും ബിജെപി സ്വപ്നം കണ്ടു. ഇവർക്ക് 12 പേർക്കും വൻതുക കൊടുക്കേണ്ടതിനാൽ അതിന് അപ്പുറത്തേക്ക് ഒന്നും ബിജെപി ചിന്തിച്ചില്ല. ഇതാണ് കർണ്ണാടകയിൽ യെദൂരിയപ്പയ്ക്ക് വിനയായത്.
ജനതാദള്ളിലെ രേവണ്ണ വിഭാഗം കുമാരസ്വാമിയുമായി പിണക്കത്തിലാണ്. ദേവഗൗഡയുടെ മറ്റൊരു മകനായ രേവണ്ണയ്ക്ക് പാർട്ടിയിൽ പ്രധാന റോളുകളൊന്നുമില്ല. ഇതിൽ വേദന പൂണ്ട് രേവണ്ണ ബിജെപി പക്ഷത്ത് എത്തുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഉപമുഖ്യന്ത്രി സ്ഥാനം നൽകിയാൽ അതിന് രേവണ്ണ ഒരുപക്ഷേ തയ്യാറാവുമായിരുന്നു. എന്നാൽ ഉപമുഖ്യമന്ത്രിയാകാൻ കച്ച കെട്ടിയ റെഡ്ഡിമാരിൽ ഒരാൾ ആളുകളെ തങ്ങൾ പിടിച്ചു തരാമെന്ന് യെദൂരിയപ്പയോട് ഉറപ്പ് നൽകി. ഇതോടെ ജെഡിഎസിനെ പിളർത്തി സമയം കളയാതെ പണത്തിന് ക്യൂനിൽക്കുന്ന എംഎൽഎമാരെ അടുപ്പിക്കാൻ തീരുമാനിച്ചു. ഭൂരിപക്ഷം ഉറപ്പാണെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഈ സമയത്താണ് ഗവർണ്ണർ ഇടപെടലുമായി എത്തുന്നതും കുമാരസ്വാമിയെ മന്ത്രിസഭയുണ്ടാക്കാൻ വിളിക്കുന്നതും. ഇതിന് ശേഷവും കളി നിയന്ത്രിച്ചത് ഡികെ ശിവകുമാറായിരുന്നു. ഇത് തിരിച്ചറിയാൻ ചാണക്യനായ അമിത് ഷായ്ക്ക് പോലും കഴിഞ്ഞില്ല.
ഗോവയിലും മേഘാലയയിലും സംഭവിച്ചത് കർണ്ണാടകയിലും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദിയും കരുതി. കേന്ദ്ര സർക്കാർ അഭിഭാഷകർ പോലും യെദൂരിയപ്പയ്ക്ക് അനുകൂലമായി സംസാരിച്ചു. ഗവർണ്ണർ മന്ത്രിസഭാ രൂപീകരണത്തിന് യെദൂരിയപ്പയെ രാത്രിയിലാണ് വിളിച്ചത്. സുപ്രീംകോടതി ഇടപെടലുണ്ടാകാതിരിക്കാൻ രാവിലെ സത്യപ്രതിജ്ഞയും നടത്തി. ഇതിനിടെ അർദ്ധരാത്രി കോടതിയിലേക്ക് കോൺഗ്രസ് എത്തിയതും തന്ത്രങ്ങളുടെ ഭാഗമായിരുന്നു. വിശ്വാസ വോട്ട് തേടലിനെ തങ്ങൾ ഭയക്കുന്നുവെന്നും അതുകൊണ്ടാണ് സത്യപ്രതിജ്ഞ തടയാൻ നിയമപോരാട്ടത്തിന് എത്തിയതെന്നുമുള്ള സന്ദേശം ഇതിലൂടെ നൽകാനായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടേം സ്പീക്കറുടെ വിഷയത്തിൽ കോടതിയെ സമീപിച്ചതും ബിജെപിയെ തെറ്റധരിപ്പിക്കാനായിരുന്നു. പ്രോടേം സ്പീക്കർ ബിജെപിക്കാരനാകുമ്പോൾ നീതി നടക്കില്ലെന്ന് കോൺഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ എംഎൽഎമാരുടെ കൂറുമാറ്റം ഉറപ്പാണെന്ന ധാരണ പടർന്നു.
ഇതെല്ലാം ബിജെപി ക്യാമ്പിനെ ആത്മവിശ്വാസത്തിലാക്കി. കോൺഗ്രസ് എറിഞ്ഞു കൊടുത്ത പല എംഎൽഎമാരോടും റെഡ്ഡിമാരും ശ്രീരാമലുവുമൊക്കെ സംസാരിച്ചു. ഇതിൽ പലതും പുറത്തുവിട്ട് ബിജെപിയെ അഴിമതിയുടെ നിഴലിലും ആക്കി. കളിയുടെ യഥാർത്ഥ നിയന്ത്രണം കോൺഗ്രസിനൊപ്പമായിരുന്നു. എല്ലാം ഡികെ ശിവകുമാർ നന്നായി തന്നെ മുന്നോട്ട് കൊണ്ടു പോയി. സത്യപ്രതിജ്ഞയ്ക്ക് പല എംഎൽഎമാരും തുടക്കത്തിൽ എത്തിയില്ല. ചിലർ റൂമുകളിൽ അടച്ചിരുന്നു. എംഎൽഎമാരെ തട്ടിക്കൊണ്ടു പോയെന്ന് കോൺഗ്രസുകാർ തന്നെ പൊലീസിൽ പരാതി നൽകി. ഉന്നത പൊലീസുദ്യോഗസ്ഥർ ഈ എംഎൽഎമാരോട് കാര്യങ്ങൾ തിരക്കി. അപ്പോഴെല്ലാം ഈ എംഎൽഎമാർ ബിജെപിയിലേക്ക് പോകുമെന്ന പ്രതീതിയാണുണ്ടായത്. അതുകൊണ്ട് ഈ 12 എംഎൽഎമാരിലൂടെ വിശ്വാസം ഉറപ്പിക്കാമെന്ന് യെദൂരിയപ്പ ഉറച്ചു വിശ്വസിച്ചു. വിശ്വാസ വോട്ടെടുപ്പ് ദിവസം അണികളോട് ആഹ്ലാദ പ്രകടനത്തിന് തയ്യാറെടുക്കാനും പറഞ്ഞു.
എംഎൽഎമാരുടെ സത്യപ്രതിജ്ഞ പകുതിയോടെ അടുത്തപ്പോഴാണ് ചതി ബിജെപി തിരിച്ചറിഞ്ഞത്. എല്ലാം പറഞ്ഞുറപ്പിച്ച കോൺഗ്രസുകാരെല്ലാം പതിയെ കളം മാറി. ശിവകുമാറിന് കൈകൊടുത്ത് ഇവർ നിങ്ങുന്നത് യെദൂരിയപ്പയും അറിഞ്ഞു. കാണാനില്ലെന്ന് കോൺഗ്രസ് പറഞ്ഞവരും സീനിൽ പ്രത്യക്ഷമായി. സത്യപ്രതിജ്ഞ തീരുന്നതിന് തൊട്ട് മുമ്പ് അവരും സഭയിൽ എത്തി. കോൺഗ്രസിന്റെ എംഎൽഎമാരായി മാറി. ഇതോടെ ആരും മറിച്ച് വോട്ട് ചെയ്യില്ലെന്ന് യെദൂരിയപ്പയ്ക്ക് മനസ്സിലായി. ജെഡിഎസിനെ പിളർത്താൻ സാധിക്കാത്തതിൽ നിരാശനുമായി. ഇതോടെയാണ് രാജി പ്രഖ്യാപനം നിയമസഭയിൽ അവതരിപ്പിക്കാൻ യെദൂരിയപ്പ തയ്യാറായത്. നിയമസഭ പിരിഞ്ഞ ശേഷം ദേശീയ ഗാനാപാലനം കേൾക്കാൻ പോലും യെദൂരിയപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്നെ കോൺഗ്രസ് അടിമുടി തകർത്തുവെന്ന് യെദൂരിയപ്പ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നിൽ ഡികെയാണെന്നും വ്യക്തമായിരുന്നു. നിയമസഭയിൽ കോൺഗ്രസും കുമാരസ്വാമിയും ഡികെയെ അഭിനന്ദിക്കുന്നത് ഇതിന് തെളിവായി മാറി.
കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാതെ കരുതൽ സ്വീകരിക്കുക എന്നതായിരുന്നു ഡി കെ ശിവകുമാറിൽ നിയുക്തമായ കർത്തവ്യം. അദ്ദേഹം കൃത്യമായി ആ ദൗത്യം നിർവഹിച്ചു. അതിന് രാഹുൽഗാന്ധി അടക്കം കടപ്പെട്ടിരിക്കുന്നത് ഡികെ ശിവകുമാറിനോടാണ്. അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മതയാണ് കർണാടകത്തിൽ കോൺഗ്രസിന് അനുകൂലമായി കാര്യങ്ങൾ നീങ്ങാൻ പ്രധാന കാരണമായത്. കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ ഇത് രണ്ടാം തവണയാണ് അമിത് ഷായും കൂട്ടരും പരാജയം അടയുന്നത്. അതുകൊണ്ട് തന്നെ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താരപരിവേഷമുള്ള നേതാവായി ഡി കെ ശിവകുമാർ മാറിക്കഴിഞ്ഞു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞു. 56 വയസു മാത്രമുള്ള അദ്ദേഹം ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷനായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ.
ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. അന്ന് എംഎൽഎമാരെ രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കർണാടകത്തിൽ താവളം വാഗ്ദാനം ചെയ്തു. സിദ്ധു ആ ദൗത്യം ഏൽപിച്ചത് ഊർജമന്ത്രിയായ ഡി.കെയായിരുന്നു. റിസോർട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കർണാടകത്തിൽ അരങ്ങേറുന്നു. കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോൾ വോക്കലിഗ സമുദായക്കാരന് ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയില്ല. അതാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിയാകാൻ തടസമായി നിന്നത്. എന്നാൽ വെല്ലുവിളികൾ അതിജീവിച്ചതിനുള്ള പ്രത്യുപകാരമായി അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനകീയത മാത്രം മതിയാകില്ല രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ എന്ന് കോൺഗ്രസിനെ പഠിപ്പിച്ച രാഷ്ട്രീയ കാലാവസ്ഥയായിരുന്നു കഴിഞ്ഞുപോയത്.
കാലങ്ങളായി തന്നെ ഡികെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.
2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. ഡി.കെയെ ബിജെപിയിലെത്തിക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നാൽ താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്