സിബിഐ അന്വേഷിച്ചില്ലെങ്കിൽ ഷീനാ ഷൂക്കൂർ രക്ഷപ്പെടും; ഗവർണ്ണറുടെ ഉത്തരവിനെ അട്ടിമറിക്കാനുള്ള കള്ളക്കളികൾ തുടങ്ങി; എംജി പ്രോ വൈസ് ചാൻസലറുടെ പ്രബന്ധ പരിശോധനയ്ക്കുള്ള വിസിയുടെ പോക്ക് വൈകും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വൈസ് ചാൻസലർ മൂന്നു സർവകലാശാലകളിൽ നേരിട്ട് പോയി അന്വേഷണം നടത്തണമെന്ന് ഗവർണർ ഉത്തരവ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം സജീവം. മുസ്ലിം ലീഗ് നോമിനായി പ്രൊ വൈസ് ചാൻസലറായ ഷീനാ ഷുക്കൂറിനെ രക്ഷപ്പെടുത്താൻ അണിയറ നീക്കങ്ങൾ സജീവമാണ്. ഗവേഷണ പ്രബന്ധങ്ങളുടെ ആധികാരികത അന്വേഷിക്കാനുള്ള യാത്ര വൈകിപ്പിക്കാനാണ് നീക്കം. ഔദ്യോഗിക തിരക്കു പറഞ്ഞുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാവുകായണ്.
ഷീനാ ഷൂക്കൂറിന്റെ ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന പ്രബന്ധങ്ങളിൽ അന്വേഷണം നടത്തി ശുപാർശ നൽകാനാണ് വൈസ് ചാൻസലറോട് ഗവർണ്ണർ നിർദ്ദേശിച്ചത്. രാജ്ഭവന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടി ക്രമങ്ങൾ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ പൂർത്തിയാക്കി. ചാൻസലർ കൂടിയായ ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു അത്. അതിനപ്പുറം ഒന്നും നടക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ട് വൈകിപ്പിച്ച് ഷീനാ ഷുക്കൂറിനെ രക്ഷിക്കണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രോ വൈസ് ചാൻസലറും കൂട്ടരും. അത്രയും സമ്മർദ്ദം വൈസ് ചാൻസലർക്ക് മേലുണ്ട്. ഇനി അന്വേഷണം പൂർത്തിയായാലും റിപ്പോർട്ട് ഷീനാ ഷൂക്കൂറിനെ അനുകൂലമാകണമെന്ന നിർദ്ദേശവും ഉണ്ട്. ഗവർണ്ണറെ സ്വാധീനിക്കാൻ കഴിയില്ലെന്നതിനാലാണ് അത്. എന്നാൽ ഗവർണ്ണർക്ക് കള്ള റിപ്പോർട്ട് നൽകിയാൽ പിടിക്കപ്പെടുമെന്ന ആശങ്ക വൈസ് ചാൻസലറും ബന്ധപ്പെട്ടവരോട് പങ്കുവച്ചിട്ടുണ്ട്.
ഷീനാ ഷുക്കൂർ ഗവേഷണം നടത്തിയ ഡൽഹി അമിറ്റി സർവകലാശാല, ചെന്നൈ അംബേദ്കർ സർവകലാശാല, പിഎച്ച്.ഡി ക്ക് അപേക്ഷിക്കുമ്പോൾ ലക്ചററായി ജോലി നോക്കിയ കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഗവർണ്ണറുടെ ഉത്തരവ്. ഒരു സീനിയർ അഭിഭാഷകനെയോ സീനിയർ ഓഫീസറെയോ സഹായിയായി ഒപ്പം കൊണ്ടു പോകാം. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഇത്തരമൊരു അന്വേഷണത്തിന് ഗവർണർ ഉത്തരവിടുന്നത് ആദ്യമാണ്. മറുനാടൻ മലയാളിയാണ് ഷീനാ ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിലെ പൊള്ളത്തരം ആദ്യം പുറത്തു കൊണ്ടുന്നത്. അതിന് ശേഷം നിരവധി ഇടപെടലുണ്ടായി. തുടർന്നാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ഗവർണ്ണർ പി സദാശിവം ഉത്തരവിട്ടത്. ഗവർണ്ണറെ സ്വാധീനിക്കാനും ശ്രമമുണ്ടായി. എന്നാൽ സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസ് കൂടിയായ പി സാദശിവത്തിന് ആരോപണങ്ങളിലെ ഗൗരവ സ്വഭാവം തിരിച്ചറിയാമെന്നതിനാൽ നീക്കം പാളി.
ഇതോടെയാണ് അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കം. എത്രകാലത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഗവർണ്ണറുടെ ഉത്തരവിൽ ഇല്ല. ഇതിനെ മറയാക്കി ഷീനാ ഷുക്കൂറിന്റെ കേസ് ഒതുക്കാനാണ് നീക്കം. രാഷ്ട്രീയ ബന്ധമുള്ള വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യനും വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നില്ല. എങ്ങനേയും ഷീലാ ഷുക്കൂറിനെ രക്ഷപ്പെടുത്തണമെന്നാണ് രാഷ്ട്രീയമായി ലഭിച്ച നിർദ്ദേശമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ വിഷയം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം ഗവർണ്ണർക്ക മുന്നിൽ വയ്ക്കാനും പരാതിക്കാർക്ക് ആലോചനയുണ്ട്. ഹൈക്കോടതിയിൽ ഹർജി നൽകി കോടതി ഇടപെടലുകളും ആലോചടിക്കുന്നു. ഏറ്റുമാനൂർ സ്വദേശിയായ കെ.ആർ. അനിൽകുമാർ ഇതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വൈസ് ചാൻസലറുടെ പരിശോധന പൂർത്തിയായാൽ മാത്രമേ ഷീനാ ഷുക്കൂറിനെതിരെ നടപടിയെടുക്കാൻ ഗവർണ്ണർക്ക് കഴിയൂ. ഇത് നീട്ടികൊണ്ട് പോയി പ്രോ വൈസ് ചാൻസലറെ രക്ഷിക്കാനാണ് നീക്കം. ഈ പരിശോധന എന്ന് പൂർത്തിയാകുമെന്നതിൽ കൃത്യമായ ഉത്തരം നൽകാൻ വൈസ് ചാൻസലർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ നിയമ നടപടികൾക്ക് പരാതിക്കാർ തയ്യാറെടുക്കുന്നത്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നാണ് അവരുടെ നിലപാട്. മൂന്ന് സർവ്വകലാശാലകളെ ബന്ധപ്പിക്കുന്ന വിഷയമായതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം മാത്രമേ ഫലപ്രദമാകൂ എന്നും അഭി്പ്രായമുണ്ട്. ഈ വിഷയം ഹൈക്കോടതിയിൽ വരുമ്പോൾ സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.
സ്വകാര്യ സർവകലാശാലയായ അമിറ്റിയിൽ ഗവേഷണം നടത്തുകയാണെന്ന് 2007ൽ ഷീനാ ഷുക്കൂർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ എം.ജി പി.വി സി നിയമനത്തിനുള്ള ബയോഡേറ്റയിൽ ചെന്നൈയിലെ ഡോ. അംബേദ്കർ ലാ സർവകലാശാലയിൽ നിന്ന് 2009 ൽ ഡോക്ടറേറ്റ് എടുത്തെന്നാണ് രേഖപ്പെടുത്തിയത്. ഈ രണ്ടു വർഷത്തിനിടയിൽ ഏതാനും മാസം അമേരിക്കയിൽ സ്കോളർഷിപ്പ് പഠനത്തിലുമായിരുന്നു. പിഎച്ച്.ഡി എടുക്കാൻ നാലുവർഷമെങ്കിലും വേണ്ടിയിരിക്കെ, കുറഞ്ഞ കാലയളവിൽ ഇതെങ്ങനെ സാധിച്ചെന്നാണ് ഉയരുന്ന ചോദ്യം. എം.ജി സർവകലാശാലയിലെ അപ്പീൽ അധികാരിയായ ഡോ. ഷീനാ ഷുക്കൂറിന് കെ.ആർ. അനിൽകുമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർക്കും ചാൻസലറായ ഗവർണർക്കും ചെന്നൈ അംബേദ്കർ ലാ സർവകലാശാലയിലും പരാതി നൽകി.
ഹൈക്കോടതി ജസ്റ്റിസായിരുന്ന കെ.എ. അബ്ദുൾ ഗഫൂർ 2007 ഒക്ടോബർ 27ന് നൽകിയ സർട്ടിഫിക്കറ്റിൽ ന്യൂഡൽഹി അമിറ്റി സർവകലാശാലയിൽ 'സ്കോപ് ആൻഡ് ആപ്ലിക്കേഷൻ ഒഫ് മുസ്ലിം ഫാമിലി ലാ ഇൻ കേരള ആൻഡ് ലക്ഷദ്വീപ് വർക്കിങ് ഒഫ് സ്റ്റാറ്റിയൂട്ടറി പ്രൊവിഷൻസ് ആൻഡ് ഡിസ്ട്രിക്ട് ലോസ് ' എന്ന വിഷയത്തിൽ ഷീനാ ഷുക്കൂർ പിഎച്ച്.ഡി പഠനം പൂർത്തിയാക്കിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതേ വിഷയത്തിൽ അംബേദ്കർ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടിയെന്ന് ബയോഡേറ്റയിൽ രേഖപ്പെടുത്തിയെന്നാണ് പരാതി. മുസ്ലിംലീഗ് നോമിനിയായാണ് ഷീനാ ഷുക്കൂർ പി.വി സിയായത്. പരീക്ഷാ യോഗ്യതാ വിവാദത്തിൽ വൈസ് ചാൻസലർ ഡോ. എ.വി. ജോർജിനെ ഗവർണർ പുറത്താക്കിയതിനു പിറകെയാണ് പി.വി സിയും പിഎച്ച്.ഡി വിവാദത്തിൽ കുടുങ്ങിയത്.
ഷീന ഡോക്ടറേറ്റ് നേടിയ കാലയളവിലെ തീയതികൾ തമ്മിൽ പൊരുത്തപ്പെടാത്തതാണ് ഇവരുടെ ഡോക്ടറേറ്റിനെ സംശയത്തിന്റെ നിഴലിൽ ആക്കുന്നത്. ചെന്നൈയിലെ അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് 'മുസ്ലിം കുടുംബ നിയമത്തിന് കേരളത്തിലും ലക്ഷദ്വീപിലുമുള്ള പ്രായോഗികത' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയെന്നാണ് ഷീന ഷുക്കൂർ പ്രോ. വിസി നിയമനം ലഭിക്കുന്നതിനായി നൽകിയ ബയോഡേറ്റയിൽ പറയുന്നത്. 2009 ഒക്ടോബറിൽ ഡോക്ടറേറ്റിന് അർഹയായെന്നാണ് ബയോഡേറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചട്ടങ്ങൾ അനുസരിച്ച് പാർട്ട് ടൈമായി ഡോക്ടറേറ്റ് ചെയ്യുന്നവർ കുറഞ്ഞത് 3 വർഷമെങ്കിലും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് നിഷ്കർഷിക്കുന്നത്. അങ്ങനെയെങ്കിൽ 2006 മുതലെങ്കിലും ഗവേഷണ പഠനം ആരംഭിക്കേണ്ടതുണ്ട്.
അതേസമയം കണ്ണൂർ സർവ്വകലാശാല റീഡർ തസ്തികയിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഡോ. ഷീനാ ഷുക്കൂർ സമർപ്പിച്ച സത്യവാങ്മൂലവും പിവിസി നിയമനത്തിനായി സമർപ്പിച്ച ബയോഡേറ്റയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതല്ല. 2007 ജനുവരി 25 ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി അമിറ്റി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കിയതാണ് കാണിച്ചിരിക്കുന്നത്. ഒരേ വിഷയത്തിൽ വിവിധ സർവ്വകലാശാലകളിൽ നിന്ന് ഗവേഷണം നടത്താൻ അനുവദനീയമായ കാര്യമല്ല. അതുകൊണ്ടാണ് ഷീനയുടെ ഡോക്ടറേറ്റിനെ കുറിച്ച് സംശയം ഉയരുന്നത്. ഷീനാ ഷുക്കൂർ അമിറ്റി സർവ്വകലാശാലയിൽ നിന്ന് തന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയെന്നും ഉടൻ ഡോക്ടറേറ്റ് നൽകാമെന്നും ശുപാർശ ചെയ്ത് ജസ്റ്റിസ് കെഎ അബ്ദുൾ ഗഫൂർ 2006 ഒക്ടോബർ 27 ന് നൽകിയ കത്താണ് ഏറ്റവും വലിയ തെളിവ്. ഇത് മറുനാടൻ മലയാളി നേരത്തെ പുറത്തുവിട്ടിരുന്നു.
ഈ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നും തീർത്തും ഘടകവിരുദ്ധമായ കാര്യങ്ങളാണ് ഇവർ ബയോഡേറ്റയിൽ നൽകിയിരിക്കുന്നത്. ഇതാണ് ഗവർണ്ണറുടെ പ്രാഥമിക പരിശോധനയിലും തെളിഞ്ഞത്. 2009 ഒക്ടോബറിൽ അംബേദ്കർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയെന്നാണ്. അമിറ്റി സർവ്വകലാശാലയിലെ ഗവേഷണ പഠനം 2007 ൽ റദ്ദാക്കി അംബ്ദേക്കറിൽ പുനരാരംഭിച്ചാൽ തന്നെ 2009 ൽ 3 വർഷം പൂർത്തിയാക്കാൻ സാധിക്കില്ല. ഇത് കൂടാതെ 20082009 വർഷത്തിൽ അമേരിക്കയിലെ ടെന്നിസിയിലുള്ള വാൻഡർബിൽറ്റ് ലോ സ്കൂളിൽ എൽഎൽഎം ന് ഫുൾ്രൈബറ്റ് സ്കോളർഷിപ്പ് നേടി പഠനത്തിലായിരുന്നു ഷീനാ ഷുക്കൂർ എന്ന് ലോ സ്കൂൾ രേഖകളും ബയോഡേറ്റയും വ്യക്തമാക്കുന്നു. അതായാലത് മൂന്ന് വർഷം കൊണ്ട് നേടേണ്ട ഡോക്ടറേറ്റ് ഷീന ഷുക്കൂർ രണ്ട് കൊല്ലം കൊണ്ട് സ്വന്തമാക്കിയെന്ന് വ്യക്തം. ഇങ്ങനെ നിരവധി പൊരുത്തക്കേടുകൾ ഡോ. ഷീന ഷുക്കൂറിന്റെ ബയോഡേറ്റയിൽ ഉണ്ട് താനും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്