നൂറു കണക്കിന് മലയാളികളെ യുകെ മോഹം നൽകി ചതിച്ച ഏജൻസിയുടെ പേര് പോലും പുറത്തു വിടാതെ നടപടിയെടുക്കുമെന്ന് നോർക്ക; മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക് ഒരു പരാതി പോലും എത്താതെ പൂഴ്ത്തിയെന്നും വിമർശനം; ലോക കേരള സഭ അംഗത്തിന്റെ പരാതികൾക്ക് പുല്ലു വില

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെയിലേക്ക് വ്യാപകമായ തോതിൽ വിസക്കച്ചവടം നടക്കുന്നു എന്ന് കഴിഞ്ഞ രണ്ടു വർഷമായി പുറത്തുവരുന്ന റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ കൃത്യമായി ഓരോ തവണയും നോർക്കയിൽ എത്തിയിരുന്നതാണ്. എന്നാൽ ഇത്രകാലവും ഒട്ടകപ്പക്ഷിയെ പോലെ തല താഴ്ത്തി നിന്ന സർക്കാർ വകുപ്പ് ഒടുവിൽ മൗനം വെടിഞ്ഞു പുറത്തു വന്നിരിക്കുന്നു. ആയിരക്കണക്കിന് മലയാളികൾ ചതിക്കപ്പെട്ടു പണം നഷ്ടമായി കേരളത്തിലും യുകെയിലും സ്വയം ശപിച്ചു കഴിയുമ്പോഴും കേരളത്തിൽ വിസ ലോബിക്ക് അഴിഞ്ഞാടാൻ ഉള്ള അവസരവുമാണ് നോർക്കയുടെ മൗനത്തിലൂടെ പുറത്തുവന്നത്. തക്കം മുതലാക്കാൻ ഒരു മടിയും കാട്ടാത്ത വ്യാജ വിസ ലോബിയാകട്ടെ കേരളത്തിലും അന്യ സംസ്ഥാനത്തും പ്രിന്റ് ചെയ്ത വ്യാജ സി ഓ എസ് സർട്ടിഫിക്കറ്റുകൾ കാട്ടിപോലും യുകെ മോഹവുമായി എത്തിക്കൊണ്ടിരുന്ന ആയിരങ്ങളിൽ നിന്നും 50,000 രൂപ വീതമാണ് വാങ്ങിയെടുത്തത്.
ഒരു തരത്തിൽ ഉള്ള യോഗ്യതകളും ഇല്ലാത്ത ഏജൻസി നടത്തിപ്പുകാർ പോലും ശത കോടികളാണ് സർക്കാരിന്റെ കണ്ണടയ്ക്കലിൽ കൊയ്തെടുത്തത്. യുകെയിൽ ഇല്ലാത്ത ജോലിക്ക് വേണ്ടി പോലും നൂറുകണക്കിന് ആളുകൾ എത്തി തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായതും ഒടുവിൽ കുമിള പോലെ പൊട്ടിത്തകർന്നതും. ഒരു ജോലിക്ക് വേണ്ടി ഹോം ഓഫിസിൽ നിന്നും ലഭ്യമായ അനുമതി രേഖ ഉപയോഗിച്ച് അനവധി ആളുകളെ 25 ലക്ഷം വരെയായി ഉയർന്ന തുക വാങ്ങി കടത്തിയതോടെയാണ് ആത്യന്തികമായ തകർച്ചയിലേക്ക് വിസ ലോബിയെ ഇപ്പോൾ എത്തിച്ചിരിക്കുന്നത്.
എന്നാൽ കേരളത്തിൽ പതിവുള്ള പോലെ ഏതൊരു തട്ടിപ്പും അതിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ മാത്രം ഉണരാൻ തയ്യാറാകുന്ന സർക്കാർ സംവിധാനത്തെ ഓർമ്മിപ്പിക്കുകയാണ് ഇപ്പോൾ ഉറക്കത്തിൽ നിന്നെന്ന പോലെ ഉണർന്ന നോർക്കയുടെ പ്രസ്താവന. കൊച്ചി കേന്ദ്രമാക്കി പൊലീസ് സംവിധാനത്തിന്റെ മൂക്കിന് താഴെ പ്രവർത്തിച്ച സ്ഥാപനമാണ് നൂറുകണക്കിന് ആളുകളെ വഞ്ചിച്ച ശേഷം മാധ്യമ വാർത്ത എത്തിയപ്പോൾ മുങ്ങാൻ അവസരം നൽകിയ ശേഷം നടപടി സ്വീകരിക്കും എന്ന് യാതൊരു സങ്കോചവും കൂടാതെ നോർക്കയുടെ വൈസ് ചെയർമാൻ കൂടിയായ മുൻ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ പ്രസ്താവന നടത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം യൂറോപ്പ് മേഖല സമ്മേളനം എന്ന് പ്രഖ്യാപിച്ചു ലോക കേരള സഭയുടെ പ്രത്യേക എഡിഷൻ നടത്തിയപ്പോൾ ശ്രീരാമകൃഷ്ണൻ അടക്കം ഉള്ളവരോട് നിവേദനമായും പരാതിയായും ഒക്കെ സമ്മേളന പ്രതിനിധികൾ പ്രധാനമായും ഉയർത്തിക്കാട്ടിയത് മലയാളികളെ വഞ്ചിക്കുന്ന വിസ ലോബിയുടെ കാര്യമാണ്. നടപടികൾ ഉറപ്പാണ് എന്ന് സമ്മേളനത്തിൽ എത്തിയ മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒക്കെ നൽകിയ വാക്ക് ഓട്ട ചാക്കിൽ കെട്ടിവച്ച അവസ്ഥയിലായിരിക്കുകയാണ്.
ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കേരളത്തിൽ നിന്നും കോടികൾ കൊയ്തെടുത്തു യുകെയിലും ദുബായിയിലും നിക്ഷേപമാക്കി മാറ്റിയത്. ഇപ്പോൾ വിവാദ കേന്ദ്രമായ സ്ഥാപന ഉടമ കഴിഞ്ഞ ദിവസമാണ് ദുബായിൽ എത്തിയതെന്ന് പറയുന്നു. ഇയാളുമായി ഇന്നലെയും യുകെ മലയാളികൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇയാൾ മുങ്ങി എന്ന് മാത്രമാണ് ഇപ്പോൾ കൊച്ചി പൊലീസിന് പറയാനാകുന്നത്.
പരാതി കിട്ടാതെ എങ്ങനെ കേസെടുക്കും എന്ന് പറഞ്ഞിരുന്ന നോർക്കയും കേരള പൊലീസും ഇപ്പോൾ വഞ്ചിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, നോർക്ക, ഡിജിപി എനിവർക്കൊക്കെ നൽകിയ പരാതികൾ ഉയർത്തിക്കാട്ടുമ്പോൾ കേരളത്തിൽ സർക്കാർ ഭാഗത്തു നിന്നും കാര്യമായ എതിർ വാദം ഉയർത്താനാകാത്ത അവസ്ഥയാണ്. വിസ ലോബിക്ക് അഴിഞ്ഞാടാൻ ഉള്ള അവസരമാണ് കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിൽ ലഭ്യമായത്. കൃത്യമായി ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനും ഈ ലോബിയെ കുറിച്ച് അറിവുണ്ടായിരുന്നു എന്ന് ബോധ്യമാകുന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
നോർക്കയിൽ നിരന്തരം എത്തിച്ച പരാതികളിൽ ഒന്ന് പോലും മുഖ്യമന്ത്രിയുടെ മേശപ്പുറം വരെ എത്തിയതായി വിവരമില്ല. നോർക്ക ഉദ്യോഗസ്ഥർ നൽകുന്ന ഫയലുകൾ പല കടമ്പകൾ കടന്നു വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തുമെങ്കിലും അദ്ദേഹം കാണാനുള്ള അടിയന്തിര പ്രാധാന്യം ഒന്നും ഇല്ലെന്നു തോന്നിയതിനാലാകാം യുകെ വിസ സംബന്ധിച്ച പരാതികളിൽ ഇതുവരെ ഒരു നടപടി പോലും ഉണ്ടാകാതിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഓരോ സംഭവവും ഫയലാക്കി നൽകിയിരുന്ന യുകെയിലെ ലോക കേരള സഭ അംഗത്തിന്റെ സമയം മിനക്കെട്ടതല്ലാതെ ഒരു പരാതിയിലും പോസിറ്റീവായ ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് വാസ്തവം.
ഒടുവിൽ വിസ കച്ചവടം ഏകദേശം അവസാന ഘട്ടത്തിൽ എത്തിയപ്പോളാണ് യാതൊരു ജാള്യതയും കൂടാതെ നോർക്കയെ നിയന്ത്രിക്കുന്ന മുൻ സ്പീക്കരുടെ പരസ്യ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. ആ പരസ്യ പ്രസ്താവനയിൽ പോലും പ്രതിസ്ഥാനത്തു നിൽക്കുന്ന ഏജൻസിയുടെ പേര് പോലും പരാമർശിച്ചിട്ടില്ല എന്നതാണ് പ്രത്യേക ശ്രദ്ധ നേടുന്നത്. മാധ്യമ വാർത്തകളിലും ജോലിക്കെത്തി ചതിക്കപ്പെട്ട ചെറുപ്പക്കാർ നൽകുന്ന പരാതികളിലും വെളിപ്പെടുത്തലുകളും ഏജൻസിയുടെ പേര് വ്യക്തമാക്കുമ്പോഴും രാഷ്ട്രീയ, നിയമ പരിരക്ഷ ലഭിക്കുന്ന ശ്രീരാമ കൃഷ്ണൻ പേര് പറയാതെ നടത്തിയ ഒളിച്ചു കളി ആരെ സംരക്ഷിക്കാനാണ് എന്ന ചോദ്യം കൂടി ബാക്കിയാക്കുന്നുണ്ട്.
തട്ടിപ്പുകാരനു രാജ്യം വിടാനുള്ള സമയം നൽകിയ ശേഷമാണു നോർക്കയുടെ പ്രതികരണം എത്തിയത് എന്നതും ശ്രദ്ധേയമാണ്. പ്രതി സ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് ചെയ്യാനാകില്ല എന്ന മറുപടി പൊലീസ് കൂടി നൽകിയാൽ ഈ കേസിനും പരിസമാപ്തിയാകും. വിസ കച്ചവടത്തിന് ഇറങ്ങുന്ന സ്ഥാപനം മിനിമം ആസ്തി എങ്കിലും ഉള്ളവ ആയിരിക്കണം എന്ന നിയമ പരിരക്ഷ ഒരുക്കാൻ പോലും കെൽപ്പില്ലാത്ത സർക്കാർ സംവിധാനമാണ് ഇപ്പോൾ പണം നഷ്ടമായവരെ ആശ്വസിപ്പിക്കാൻ ഇറങ്ങുന്നത് എന്നതും വിരോധാഭാസമാണ്. കഴിഞ്ഞ 40 വർഷത്തിലേറെ ആയി കേരളത്തിൽ തഴച്ചു വളരുന്ന വ്യാജ വിസ കച്ചവടം ഓരോ കാലത്തും ഓരോ തരത്തിൽ മലയാളി ചെറുപ്പക്കാരെ വഞ്ചിച്ചു തടിച്ചു കൊഴുക്കുമ്പോൾ അത് കണ്ടു നിൽക്കുക എന്ന റോളിലാണ് ഓരോ കാലത്തും കേരളത്തിലെ ഭരണ സംവിധാനങ്ങൾ ചെയ്തിരുന്നതും. ഇന്നും അതിനൊരു മാറ്റമില്ല എന്നാണ് യുകെ വിസ ലോബിയും കുമിള പോലെ പൊട്ടുമ്പോൾ തെളിയുന്നതും.
വിസ ലോബിയുടെ കണ്ണുകൾ സർക്കാരിൽ മാത്രമല്ല പ്രവാസി സംഘടനകളിൽ പോലും സദാ സമയം ഉണ്ടായിരുന്നു എന്നും യുകെ വിസ കച്ചവടം തെളിയിക്കുന്നുണ്ട്. യുകെയിലെ സകല മലയാളി സംഘടനകളുടെയും കണ്ണ് കെട്ടി സ്പോൺസർഷിപ്പ് നൽകി മാന്യതയുടെ മുഖംമൂടിയണിഞ്ഞ വിസ കച്ചവടക്കാർ കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ മേൽവിലാസമുള്ള സംഘടനാ ഈ വിഷയത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിൽ നുഴഞ്ഞു കയറിയതിന്റെ വിവരങ്ങളും ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചിട്ടണ്ട്. ഈ കച്ചവടക്കാർ രണ്ടു നാൾ മുൻപാണ് ഒരു നിവർത്തിയും ഇല്ലാതെ തൃശൂർ സ്വദേശിയടക്കം രണ്ടു പേർക്ക് പത്തു ലക്ഷം രൂപ വീതം യുകെയിൽ കൈമാറിയത്. പതിനഞ്ചു ലക്ഷം രൂപ വീതമാണ് മൂന്നു പ്രധാന പങ്കാളികൾ ഉള്ള ഈ സ്ഥാപനം അൻപതോളം ചെറുപ്പക്കാരിൽ നിന്നും ഈടാക്കിയത്.
ഓൺലൈൻ യോഗത്തിൽ തങ്ങൾക്കെതിരെ ആരെങ്കിലും പരാതി ഉന്നയിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണു വിസ കച്ചവടക്കാരൻ സദാ സമയവും യോഗത്തിൽ സംഘാടകർ പോലും തിരിച്ചറിയാതെ പങ്കെടുത്തതും. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ മാധ്യമ പ്രവർത്തകരുടെ കൈകളിൽ എത്തിയത് ഇപ്പോഴും സംഘാടകർ അറിഞ്ഞിരിക്കില്ല. ഇത്തരത്തിൽ സൂക്ഷമതയോടെ വിസ ലോബി പിടി മുറുക്കുമ്പോളാണ് ഒരു സർക്കാർ സംവിധാനം പൂർണമായും നോക്കുകുത്തി പോലെ നീണ്ട രണ്ടു വർഷം തട്ടിപ്പിന് സാക്ഷികളായി നോക്കി നിന്നത്. യുകെ വിസ കച്ചവടത്തിൽ എത്ര കോടി രൂപ ലോബിയുടെ കൈകളിൽ എത്തി എന്നതിന് ഒരു കണക്കും ലഭ്യമല്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് 1000 കോടി രൂപയ്ക്ക് മുകളിൽ ഉള്ള തുക കൈമറിഞ്ഞിരിക്കാം എന്നാണ് സംശയിക്കപ്പെടുന്നത്. ഇതിൽ നല്ലൊരു പങ്ക് യുകെയിൽ എത്തിയിട്ടുണ്ട്. അടുത്തിടെ യുകെയിൽ നടന്ന രണ്ടു മലയാളം സിനിമ സംരംഭങ്ങളിലായി 25 കോടി രൂപയാണ് വിസ ലോബിയുടെ കൈകളിൽ നിന്നും നിക്ഷേപമായി എത്തിയത്.
ഇതിനർത്ഥം കേരളത്തിലെ സാധാരണക്കാക്കരുടെ നീണ്ട കാലത്തേ സമ്പാദ്യം യുകെ മോഹമെന്ന വിസ കച്ചവടത്തിൽ പൊലിഞ്ഞു തീർന്നിരിക്കുകയാണ് എന്ന് തന്നെയാണ്. സ്വർണവും സമ്പാദ്യവും മാത്രമല്ല പല കുടുംബങ്ങളുടെയും വീടിന്റെ രേഖകൾ അടക്കം വായ്പയ്ക്കായി ബാങ്ക് ലോക്കറിൽ എത്തിയിരിക്കുകയാണ്. യുകെയിൽ വരാൻ പറ്റിയവർ ജോലി ഇല്ലാതെയും യുകെയിൽ വരാനാകാതെ നാട്ടിൽ കുടുങ്ങുയവർ ഇനി ഒരിക്കലും വരാനാകാതെയും ബാക്കി ആകുമ്പോൾ തട്ടിപ്പുകാർ നാട് വിടുന്ന തിരക്കിൽ ആണെന്നാണ് കൊച്ചി ഏജന്റ് നിന്ന നിൽപ്പിൽ ദുബായിൽ എത്തിയതിലൂടെ തെളിയുന്നതും. തട്ടിപ്പുകാരുടെ പേരുകൾ പുറത്തു വന്നിട്ട് പോലും പൊലീസിന് അവരെ നിരീക്ഷിക്കാനാകുന്നില്ല എന്നതാണ് ഈ സംഭവത്തിലൂടെ പണം നഷ്ടമായവർ തിരിച്ചറിയുന്നത്.
Stories you may Like
- തലതിരിഞ്ഞ വിസാ നയം ഇന്ത്യൻ ടൂറിസത്തിന് തിരിച്ചടിയാകുമ്പോൾ
- ലണ്ടനിലും ഗ്ലാസ്ഗോയിലും വിസ സെന്റർ തുറക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ
- വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ
- വധുവിനെ യുകെയിൽ എത്തിക്കാൻ ബാങ്കിൽ ഡെപ്പോസിറ്റ് കാണിച്ചത് ഏജൻസികൾ കൈമറിച്ച പണം
- 57 രാജ്യങ്ങളിൽ വരെ വിസ ഇല്ലാതെ ഇന്ത്യാക്കാർക്ക് യാത്ര ചെയ്യാം
- TODAY
- LAST WEEK
- LAST MONTH
- എനിക്ക് ജീവിക്കാൻ ശ്രമിച്ചുകൊണ്ട് മരിക്കണം; ജീവൻ രക്ഷോപകരണങ്ങൾ പിൻവലിക്കുന്നതിനെതിരെ ധൈര്യമായി പോരാടി വിധിക്ക് കീഴടങ്ങിയ ഇന്ത്യാക്കാരിയുടെ പേര് വെളിപ്പെടുത്താൻ അനുമതി നൽകി ലണ്ടൻ ഹൈക്കോടതി; നിയമക്കുരുക്കിൽ ജീവൻ പൊലിഞ്ഞ കൗമാരക്കാരിയുടെ കഥ
- അമേരിക്കയുടേത് മയമുള്ള പ്രതികരണം; സഖ്യകകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളും ശക്തമായി പിന്തുണയ്ക്കാത്തത് ട്രൂഡോയെ ഞെട്ടിച്ചു; ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവനയും തിരിച്ചടി; നിജ്ജാറിൽ കാനഡയ്ക്കുണ്ടായത് ക്ഷീണം മാത്രം
- തൃശൂരിൽ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിൽ തുഷാർ; എസ് എൻ ഡി പി പിന്തുണയുള്ള ബിഡിജെഎസിന്റെ സമ്മർദ്ദം സുരേഷ് ഗോപിയുടെ തൃശൂർ 'എടുക്കാനുള്ള മോഹത്തിന്' തടസ്സമാകുമോ? ശക്തന്റെ മണ്ണിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം?
- പാർലമെന്റിൽ ട്രുഡോയുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല; സഹായിച്ചത് ഖലിസ്ഥാൻ വാദി ജഗ്മീത് സിങ്ങിന്റെ പാർട്ടി; സിഖ് തീവ്രവാദത്തിനെതിരെ നടപടിയെടുത്താൽ സർക്കാർ നിലംപൊത്തും; അഭിപ്രായ സർവേകളിലും ഭരണപക്ഷം പിന്നിൽ; കാനഡയിൽ നടക്കുന്നതും വോട്ട്ബാങ്ക് പൊളിറ്റിക്സ്
- സുരേഷ് ആദായ നികുതി ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പിവി എന്നാൽ പിണറായി വിജയൻ; ചുരുക്കെഴുത്തിൽ വിശദമാക്കപ്പെട്ടിട്ടുള്ളതും വലിയ തോതിൽ പണം നൽകപ്പെട്ടിട്ടുള്ളതുമായ വ്യക്തിയുടെ മകളാണ് വീണ; ഈ രണ്ട് പരാമർശങ്ങളിലും 'പിവി' വ്യക്തം; കള്ളം പറയുന്നത് ആര്?
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- കോഴിക്കോട് കോടഞ്ചേരി വില്ലേജിലെ മർകസ് നോളജ് സിറ്റി നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ; 20 കെട്ടിടങ്ങൾ പണിതത് അനധികൃതമായി ബിനാമി പേരുകളിൽ; വിമർശനവുമായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്
- മൊഴികളെല്ലാം മൊയ്തീന് എതിര്; മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കമുള്ള പരാതിയിൽ സിസിടിവി നിർണ്ണായകമാകും; കരുവന്നൂരിൽ ഇഡി രണ്ടും കൽപ്പിച്ച്
- ഖാലിസ്ഥാൻ ഭീകരവാദികൾക്കെതിരെ കാനഡ ശക്തമായ നടപടികൾ എടുക്കുന്നില്ല എന്ന ഇന്ത്യൻ വാദത്തിന് പിന്തുണ നൽകും ക്വാഡിലെ പ്രസ്താവന; ക്രിയാത്മക സഹകരണത്തിന് ആഗ്രഹമെന്ന് ട്രൂഡോയും; ഒടുവിൽ കാനഡയ്ക്ക് മനം മാറ്റമോ?
- 'ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല'; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്