സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോട് കലിപ്പു തീരാതെ സർക്കാർ! സാലറി ചാലഞ്ചിൽ പങ്കെടുത്തവരും പ്രതികാര നടപടിയിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയിൽ; ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരുടെ ഡിസംബർ ശമ്പളം തടഞ്ഞു വെക്കപ്പെടുന്ന അവസ്ഥ; കുടുങ്ങിയത് വിസമ്മതപത്രം ആദ്യമേ നൽകാതിരുന്നവർ; ഒരൊറ്റ തവണ പണം അടച്ചവരുടെ ശമ്പളത്തിൽ നിന്നും ഇപ്പോഴും ഗഢുക്കൾ അപഹരിക്കപ്പെടുന്നു; പ്രശ്നം സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തതിനാൽ; ഒത്തുകളിയെന്നും ആരോപണം
എം മനോജ് കുമാർ
തിരുവനന്തപുരം: സാലറി ചാലഞ്ചുമായി സഹകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾക്ക് ഇപ്പോഴും അവസാനമാകുന്നില്ലെന്ന് ആക്ഷേപം. ആദ്യം സാലറി ചാലഞ്ചിൽ പങ്കെടുത്ത ശേഷം പിന്നീട് പിൻവാങ്ങിയവർക്ക് ശമ്പളം തിരികെ നൽകുമെന്ന് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഒന്നും നടപ്പിലാകാത്ത സ്ഥിതിയാണ്. ആദ്യം സമ്മതം പത്രം നൽകുകയും പിന്നീട് പിൻവാങുകയും ചെയ്ത ജീവനക്കാരുടെ ശമ്പളം ഈ മാസം മുടങ്ങുന്ന അവസ്ഥയിലുമാണ്. ശമ്പള സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകാത്ത അവസ്ഥയായതിനാലാണ് ശമ്പളം മുടങ്ങുമെന്ന സ്ഥിതി സംജാതമാകുന്നത്.
സാലറി ചാലഞ്ചിൽ ജീവനക്കാരെ കുരുക്കിയിട്ട സർക്കാർ ഇപ്പോഴും ഈ കുരുക്കിൽ നിന്ന് ജീവനക്കാരെ മോചിതരാക്കാത്തത് മനഃപൂർവം എന്നാണ് ആക്ഷേപം ഉയരുന്നത്. . ഇത് സർക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗം എന്നാണ് ജീവനക്കാർക്കിടയിൽ സംസാരം. സാലറി ചാലഞ്ചിൽ പങ്കെടുത്തവരും വിസമ്മതപത്രം നൽകാത്തവരും രണ്ടു മാസത്തിന് ശേഷം സാലറി ചാലഞ്ചിൽ നിന്ന് പിൻവാങ്ങിയവരും ഒരേ പോലെ കുരുക്കിലാണ്. എന്നാൽ മനഃപൂർവം ഈ കുരുക്കഴിക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. മുകളിൽ പറഞ്ഞ സർക്കാർ ജീവനക്കാർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയർ ആയ സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തേണ്ടതുണ്ട്.
ഇതിൽ മാറ്റത്തിനു സർക്കാർ തയ്യാറാകാത്തതാണ് ജീവനക്കാർ കുരുക്കിലാകാൻ കാരണമാകുന്നത്. ഇതിൽ സർക്കാരും സ്പാർക്കും തമ്മിലുള്ള ഒത്തുകളിയും മണക്കുന്നുണ്ട്. സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ സ്പാർക്ക് കൈകാര്യം ചെയ്യുന്ന എൻഐസിക്ക് കത്ത് നല്കണം. പക്ഷെ ആ കത്ത് നൽകാൻ സർക്കാർ തയ്യാറല്ല. ഇപ്പോൾ സാലറി ചാലഞ്ചിൽ നിന്ന് പിന്മാറുന്നവരുടെ പിടിച്ച ശമ്പളം തിരികെ നൽകുമെന്ന് ഉത്തരവിറക്കിയെങ്കിലും ആ ഉത്തരവിനും ഫലമില്ലാതെ അവസ്ഥയാണ്. കാരണം ഇങ്ങിനെ ജീവനക്കാർക്ക് ശമ്പളം തിരികെ നൽകണമെങ്കിൽ സ്പാർക്കിൽ മാറ്റം വരുത്തണം.
സ്പാർക്കിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ കത്ത് നല്കണം. അല്ലാതെ ജീവനക്കാർ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യവുമായി സ്പാർക്കിനു മുന്നിൽ ഒരൊറ്റ ചോയ്സ് മാതമേയുള്ളൂ. ശമ്പളം തടഞ്ഞു വെയ്ക്കൽ. ഇങ്ങിനെ ആയിരക്കണക്കിന് പേരുടെ ശമ്പളം തടഞ്ഞു വെയ്ക്കപ്പെടുന്ന അവസ്ഥയിലാണ്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ ശമ്പളം നൽകിയവരും കുടുങ്ങി. സ്പാർക്ക് നോക്കുന്നത് സമ്മതപത്രമോ വിസമ്മത പത്രമോ എന്നാണ്. വിസമ്മത പത്രം നൽകിയ ആളുകളുടെ ശമ്പളം കട്ട് ചെയ്യുന്നില്ല. പക്ഷെ വിസമ്മത പത്രം നൽകിയില്ലെങ്കിൽ പിന്നെ അത് സമ്മത പത്രമാണ് സ്പാർക്കിന്റെ മുന്നിൽ.
ഒരൊറ്റ തവണ അടച്ചോ എന്ന് സ്പാർക്ക് നോക്കില്ല. അങ്ങിനെ ഒരു ഓപ്ഷൻ സ്പാർക്കിൽ ഏർപ്പെടുത്തിയിട്ടില്ല. ഇങ്ങിനെ ഒരൊറ്റ തവണ പണം അടച്ച ആളുകളിൽ നിന്നും സ്പാർക്ക് രണ്ടാമതും പണം പിടിക്കുന്നുണ്ട്. സാലറി ചാലഞ്ചിൽ പങ്കെടുത്ത് ഒരൊറ്റ തവണ പണം അടച്ചവരും ഇപ്പോൾ മേലോട്ട് നോക്കുകയാണ്. പല രീതിയിൽ ഒരൊറ്റ തവണ പണം അടയ്ക്കാൻ അവസരമുണ്ട്. ഒന്ന് പത്ത് മാസം കൊണ്ട് ശമ്പളം അടയ്ക്കാതെ തന്നെ സാലറി ചാലഞ്ചിൽ പങ്കെടുക്കാം. ഈ ഓപ്ഷൻ തിരഞ്ഞെടുത്തവരാണ് കുഴപ്പത്തിൽ ചാടിയിരിക്കുന്നത്. ഇവർക്ക് ലീവ് സറണ്ടർ നൽകാം. അത് ഒരു മാസത്തെ ശമ്പളം ആകും.
പിന്നെയുള്ളത് പേ റിവിഷൻ അരിയർ കൊടുക്കാം. ഇങ്ങിനെയും സാലറി ചാലഞ്ചിൽ ഭാഗഭാക്കാകാം. പത്ത് മാസത്തെ പിഎഫ് കോൺട്രിബ്യുഷൻ നൽകാം. ഇതെല്ലാം പത്തു തവണ അടവ് എന്ന സംഭവത്തിൽ നിന്ന് ജീവനക്കാർക്ക് വഴുതി മാറാനുള്ള അവസരമാണ്. ഇങ്ങിനെ ഒറ്റത്തവണയായി നൽകിയവരുടെ ശമ്പളത്തിൽ സാലറി ചാലഞ്ച് എന്ന് പറഞ്ഞു സ്പാർക്ക് വീണ്ടും കൈവയ്ക്കുകയാണ്. കാരണം സ്പാർക്കിന്റെ മുന്നിൽ ഇവർ സാലറി ചാലഞ്ചിന് സമ്മതം മൂളിയതാണ്. സാലറി ചാലഞ്ചിന് സമ്മതം മൂളിയാൽ സ്പാർക്ക് ചെയ്യുന്നത് പത്ത് തവണ സാലറിയിൽ നിന്ന് പണം ഈടാക്കുകയാണ്. സർക്കാരിന് ഈ കാര്യം അറിയാവുന്നതാണ്. പക്ഷെ ഒരൊറ്റ തവണ സാലറി ചാലഞ്ചിൽ പങ്കെടുത്തവർക്കായി സ്പാർക്കിൽ സർക്കാർ മാറ്റം വരുത്തിയില്ല.
ജീവനക്കാരിൽ നിന്ന് വരുന്നത് മുഴുവൻ വരട്ടെ എന്ന സർക്കാർ മനോഭാവവും നിലപാടും ഇതിനു പിന്നിലുണ്ട്. ഇതാണ് ജീവനക്കാർക്ക് കുരുക്കാകുന്നത്. സ്പാർക്ക് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തണമെന്ന ആവശ്യം ജീവനക്കാരിൽ നിന്നും ഉയരുമ്പോൾ സ്പാർക്ക് മനഃപൂർവം നെറ്റ് വർക്ക് ഡൗൺ ചെയ്യുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നെറ്റ്വർക്ക് ഡൗൺ ആക്കിയാൽ ഒരു ബില്ലും എന്റർ ചെയ്യാൻ കഴിയില്ല. ഈ രീതിയിൽ സർക്കാർ- എൻഐസി ഒത്തുകളിയും ഉയരുന്നുണ്ടെന്നു ജീവർക്കാർക്കിടയിൽ തന്നെ ആക്ഷപം ഉയരുന്നുണ്ട്. കൊല്ലത്തെ ഒരു ഡോക്ടർ മെറ്റെണിറ്റി ലീവിൽ ആണ്. അവർ സമ്മതമോ വിസമ്മതമോ നൽകിയിട്ടില്ല. പ്രസവാവധിയിൽ ഉള്ളവർ എങ്ങിനെ ഇത് എഴുതി നൽകും.. അവരുടെ ശമ്പളം പക്ഷെ സർക്കാർ കൃത്യമായി കട്ട് ചെയ്യുന്നുണ്ട്.
ഇവർ എഴുതി നൽകി. എന്റെ ഒരു മാസത്തെ ശമ്പളം പിടിച്ചിട്ടുണ്ട്. ഞാൻ സമ്മത പത്രം നൽകിയിട്ടില്ല. അത് പ്രസവാവധിയിൽ ആയ കാരണമാണ്. എന്റെ ശമ്പളം പിടിക്കരുത്. ഇവരുടെ ശമ്പളം പിടിച്ചു കൊണ്ടിരിക്കുകയാണ്. ഗർഭിണികളോട് വരെ സർക്കാർ ക്രൂരതയാണ്. അതുകൊണ്ട് തന്നെയാണ് ഗർഭിണികളെ പോലും സർക്കാർ വെറുതെ വിടുന്നില്ല എന്ന് ആക്ഷേപം ഉയരുന്നത്. ശമ്പളം കട്ട് ചെയ്യരുത് എന്ന് പറഞ്ഞാലും പിന്നീടും ശമ്പളം കട്ട് ചെയ്താൽ ആ ഉദ്യോഗസ്ഥന്റെ നേർക്ക് ജീവനക്കാർക്ക് കേസ് നൽകാവുന്നതാണ്. ആരെയും നിർബന്ധിച്ച് സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ കേസ് നൽകിയാൽ ശമ്പളം ഉദ്യോഗസ്ഥന് സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വരും എന്ന അവസ്ഥയും ഉണ്ട്. ഇത് സാലറി ബിൽ തയാറാക്കുന്ന ഉദ്യോഗസ്ഥരെയും ഭയചകിതരാക്കുന്നുണ്ട്.
ഇങ്ങിനെ പലവിധ പ്രശ്നങ്ങളാണ് സാലറി ചാലഞ്ചിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്നത്. പക്ഷെ സാലറി ചാലഞ്ച് പരാജയമാണ്. അൻപത് ശതമാനം ജീവനക്കാർ പോലും സാലറി ചാലഞ്ചിൽ പങ്കെടുത്തിട്ടില്ല. ആകെയുള്ള 483733 ജീവനക്കാരിൽ 277338 പേർ മാത്രമാണ് സാലറി ചാലഞ്ചിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ലക്ഷ്യമിട്ടതിന്റെ 25 ശതമാനം മാത്രമാണ് സർക്കാരിന് പിരിഞ്ഞു കിട്ടിയത്. രണ്ടായിരത്തി ഇരുന്നൂറ്റി പതിനൊന്ന് കോടി രൂപ പിരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ പിരിഞ്ഞു കിട്ടിയതോ 488 കോടി രൂപ മാത്രം. ഇതാണ് സർക്കാരിന്റെ രോഷം ജീവനക്കാർക്ക് നേരെ തിരിയുന്നതിന്റെ കാരണം. ഇതിന്റെ പേരിൽ പ്രതികാര നടപടികൾ തുടരുക തന്നെയാണ് എന്നാണ് സ്പാർക്ക് ഉയർത്തിക്കാട്ടി ജീവനക്കാർ ആരോപിക്കുന്നത്.
Stories you may Like
- പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- കുടിയേറ്റം കുറയ്ക്കുവാനുള്ള നടപടികളുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രവേർമാൻ
- മഹുവ മൊയ്ത്രയെ പിന്തുണച്ച് മമത ബാനർജി
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്