മദനിയെ കുടക്കാൻ കുതന്ത്രങ്ങളുമായി കർണ്ണാടക പൊലീസ്; സിസിടിവിയിലെ വ്യക്തിയെ തിരിച്ചറിയാൻ ശ്രമമില്ല; ബംഗലുരു സ്ഫോടനക്കേസിൽ പിഡിപി നേതാവിനെ സംശയമെന്ന് പരസ്യമായി പറഞ്ഞ് അന്വേഷണ സംഘത്തലവനും
മറുനാടൻ മലയാളി ബ്യൂറോ
ബംഗലുരു: ബംഗലുരു ചർച്ച് സ്ട്രീറ്റിൽ സ്ഫോടനം നടന്നിട്ട് ദിവസങ്ങളായി. ബാംഗലുരു പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ചർച്ച് സ്രീറ്റ് റോഡിലെ കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ചെന്നു നിൽക്കുന്നത് മുബൈയിലുമാണ്.
മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദിയാണ് ഇയാളെന്ന പ്രാഥമിക സൂചനയും കിട്ടിയിട്ടുണ്ട്. എന്നിട്ടും ആ വഴിക്കൊന്നും ബംഗലുരു പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കേരളവും തമിഴ്നാടും തന്നെയാണ് അവരുടെ മനസ്സിലെ സാധ്യതകൾ. കർണ്ണാട പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രണ്ടിടത്തും അരിച്ചു പെറുക്കുകയാണ്. അബ്ദുൾ നാസർ മദനയെ സ്ഫോടനവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ സംഘടിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തീവ്രവാദക്കേസുകൾ എൻഐഎയുടെ അന്വേഷണത്തിന് കൈമാറുകയാണ് പതിവ്. എന്നാൽ ബംഗലുരുവിലെ സ്ഫോടനം തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടും എൻഐഎ കേസ് ഏൽപ്പിക്കാൻ ബംഗലുരു പൊലീസ് തയ്യാറുമല്ല. മദനയിലേക്ക് എങ്ങനേയും കേസ് എത്തിക്കണമെന്ന കുതന്ത്രമാണ് ഇതിന് പിന്നിലെന്നത് വ്യക്തവുമാണ്. അതുകൊണ്ട് തന്നെയാണ് മദനിയുടെ കേരളത്തിലെ പ്രവർത്തന കേന്ദ്രങ്ങളിൽ കണ്ണും കാതു കൂർപ്പിച്ച് ബംഗലുരു പൊലീസ് പ്രവർത്തിക്കുന്നത്. ഇതിലൂടെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ കർണ്ണാടക പൊലീസ് അനുവദിക്കുകയാണെന്നും വിമർശനമുണ്ട്. കേരളാ പൊലീസിന്റെ സഹകരണം ഇല്ലാത്തതുകൊണ്ടാണ് കുറ്റവാളികളെ കണ്ടെത്താനാകാത്തതെന്ന വിചിത്രമായ ന്യായവും കർണ്ണാടക പൊലീസ് ഉയർത്തിയിട്ടുണ്ട്.
ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ അലോക് കുമാർ തന്നെ വിരൽ ചൂണ്ടുന്നത് മദനിയിലേക്കാണ്. സാധാരന തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ അന്വേഷണം പൂർത്തിയാകും വരെ അന്വേഷണ ഉദ്യോഗസ്ഥർ ആരും നിർണ്ണായക വിവരങ്ങൾ പുറത്തു പറയാറില്ല. കേസ് അന്വേഷണം വഴി തെറ്റാൻ സാധ്യതയുള്ളതിനാലാണ് ഇത്. എന്നിട്ടും മദനിയേയും സിമിയേയും കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തീവ്രവാദ സംഘനകളേയുമാണ് സംശയമെന്ന് അലോക് കുമാർ തന്നെ ഇന്ത്യൻ എക്സപ്രസിനോട് വെളിപ്പെടുത്തുന്നു. ബോംബ് സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലേക്ക് വിരൽ ചൂണ്ടുമ്പോഴാണ് ഇത്.
150 പൊലീസുകാരെയാണ് അന്വേഷണത്തിനായി കർണ്ണാടക പൊലീസ് നിയോഗിച്ചിരിക്കുന്നത്. രണ്ട് ഡെപ്യൂട്ടി കമ്മീഷണറുമാരും ആറ് അസിസ്റ്റന്റെ കമ്മീഷണർമാരും 23 ഇൻസ്പെക്ടർമാരും ഈ സംഘത്തിലുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഈ സംഘത്തിലെ ബഹുഭൂരിഭാഗം പേരും. പുതുവൽസര സുരക്ഷ ഒരുക്കുന്നതിനായി സ്ഫോടനക്കേസ് അന്വേഷണത്തിന് ഈ സംഘം രണ്ടു ദിവസമായി ഒന്നും ചെയ്തില്ലെന്ന് ബംഗലുരു ഡിസിപി സന്ദീപ് പാട്ടീൽ തന്നെ പറയുന്നു. ഇത്രയും പ്രധാനപ്പെട്ട സ്ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാൻ സഹായിക്കുന്ന അന്വേഷണ രീതിയാണ് പ്രത്യേക സംഘം പിന്തുടരുന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. മദനി അടക്കമുള്ളവരെ കേസുമായി ബന്ധപ്പിക്കുന്ന തെളിവുകൾ ഒന്നുകിട്ടിയില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം നൽകുന്നു. എന്നാൽ അന്വേഷണം ട്രാക്ക് വിട്ടുപോകരുതെന്ന നിർദ്ദേശവും പ്രത്യേക സംഘത്തിന് നൽകിയിട്ടുണ്ട്. മദനിയെ കേസിൽ കുരുക്കാനുള്ള അവസാന സാധ്യത വരെ തേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
സ്ഫോടന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വ്യക്തമാണ്. സ്ഫോടനത്തിൽ ഇരുപത് മിനിറ്റ് മുമ്പ് സംശായസ്പദമായ ഒരാൾ അതുവഴി പോകുന്നുണ്ട്. പെട്ടെന്ന് തന്നെ പരിഭ്രമത്തോടെ മടങ്ങിയും വന്നു. ദൃശ്യങ്ങളുടെ നിലവാരവും തീരെ മോശമല്ല. അതുകൊണ്ട് തന്നെ ഇയാളെ തിരിച്ചറിയാം. ദേശീയ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ ഈ ഫോട്ടോ പരിശോധിച്ചപ്പോൾ മഹാരാഷ്ട്ര ബന്ധമുള്ള തീവ്രവാദിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. ഈ ഫോട്ടോ കർണ്ണാടകയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും വാട്സ് അപ്പിൽ കൈമാറിയിട്ടുമുണ്ട്. സാധാരണ ഇത്തരം ഫോട്ടോകൾ പ്രസിദ്ധം ചെയ്ത് സംശയം തോന്നിയ വ്യക്തിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. എന്നാൽ ഇവിടെ അതു വേണ്ടെന്നാണ് നിഗമനം. സിസിടിവി ദൃശ്യത്തിലെ വ്യക്തിയാണ് സ്ഫോടനം നടത്തിയതെന്ന് നൂറ് ശതമാനം ഉറപ്പുവന്ന ശേഷം മറ്റ് നടപടികൾ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തൽക്കാലം ഈ വ്യക്തിക്ക് പുറകേ അന്വേഷണ സംഘം പോവുകയുമില്ല.
സിമിയുമായി സ്ഫോടനത്തെ ബന്ധപ്പെടുത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അൽ ഉമയുടെ സഹായത്തോടെ സിമി നടത്തിയതെന്ന് വരുത്താനാണ് നീക്കം. സിമിക്ക് മഹാരാഷ്ട്രാ വേരുകളും ഉണ്ട്. എന്നാൽ അൽ ഉമയുടെ പേരു വരുത്തുകയാണ് പ്രധാനം. കോയമ്പത്തൂർ സ്ഫോടനം നടത്തിയത് അൽ ഉമയായിരുന്നു. കേസിൽ മദനിയെ പ്രതിചേർത്തു. ഉപ പ്രധാനമന്ത്രിയായിരിക്കെ അദ്വാനിയെ കൊല്ലാനായി നടത്തിയ കൊയമ്പത്തൂർ സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായപ്പോൾ മദനി കുറ്റവിമുക്തനായി. എന്നാലും അൽ ഉമയുമായുള്ള ഈ കേസിലെ ബന്ധം എങ്ങനെയെങ്കിലും ബംഗലുവിലെ സ്ഫോടനത്തിലും കൂട്ടിച്ചേർത്താൽ മദനിയെ പീഡിപ്പിക്കുന്നത് തുടരാമെന്നാണ് കർണ്ണാടക പൊലീസിന്റെ നിഗമനം. അൽ ഉമയിൽ മദനയിടെ പഴയ അടുപ്പക്കാർ സജീവമാണെന്ന വിലയിരുത്തലും ഉണ്ട്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കേരളത്തിലും കർണ്ണാടകയിലും പ്രത്യേക അന്വേഷണ സംഘം കറങ്ങുന്നത്.
സ്ഫോടനം നടന്ന് സ്ഥലത്ത് നിന്ന് നൂറ് മീറ്റർ മാറിയാണ് കോക്കനട്ട് ഗ്രൂവ് റസ്റ്റോറന്റ്. കേരളവുമായി ബന്ധമുള്ള റെസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം നടത്തിയത് മദനി തന്നെയാണെന്നാണ് കർണ്ണാടക പൊലീസിന്റെ വാദം. ജയിലറകളിൽ ഒന്നര പതിറ്റാണ്ടായി നരക ജീവിതം അനുവഭവിച്ച മദനി ശാരീരിക-ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിൽസിലുമാണ്. ബംഗലുരു വിട്ട് പോകരുതെന്ന വ്യവസ്ഥയിലാണ് കോടതി ചികിൽസയ്ക്ക് ജാമ്യം അനുവദിച്ചത്. 2010ലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ സ്ഫോടനക്കേസിൽ പ്രതിയായ മദനിയോട് ഒരു പ്രതിക്ക് നൽകേണ്ട ഒരു കരുണയും കർണ്ണാടക പൊലീസ് കാണിച്ചിട്ടില്ല.
സ്ഫോടനക്കേസിൽ കുറ്റപത്രം നൽകാനോ വിചാരണ തുടങ്ങനോ പോലും നടപടിയില്ല. ഈ കേസിൽ മദനിയെ കുടുക്കാൻ തെളിവില്ലാത്തതിനാലാണ് കുറ്റപത്രം നൽകുന്നത് പോലും വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്. എങ്ങനെയെങ്കിലും നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ട് കേരളത്തിൽ എത്താൻ കൊതിക്കുന്ന മനസ്സാണ് മദനിയുടേത്. ഈ സാഹചര്യത്തിൽ കൂടിയാണ് മദനിയെ മറ്റൊരു കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള അണിയറ നീക്കം. എന്തിനാണ് ഇതെന്ന് ഇനിയും ആർക്കും മനസ്സിലാകുന്നുമില്ല. കർണ്ണാടകയിൽ ബിജെപി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോഴാണ് മദനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണെന്ന് കേരളത്തിലെ കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർ വാദിച്ചു.
എന്നാൽ ഭരണം മാറി കോൺഗ്രസ് അധികാരത്തിലെത്തി. മലയാളിയായ ജോർജ്ജ് കർണ്ണാടകയിൽ ആഭ്യന്തരമന്ത്രിയുമായി. എന്നിട്ടും മദനിക്ക് വേണ്ടിയുള്ള കേരളാ സർക്കാരിന്റെ ആവശ്യങ്ങൾ പോലും കർണ്ണാടക സർക്കാർ ചെവിക്കൊണ്ടില്ല. അതിനിടെയിലാണ് പുതിയ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്