ഐടിഐ കഴിഞ്ഞു തുടങ്ങിയ ഇലട്രോണിക് റിപ്പയറിങ് സ്ഥാപനം ക്ലച്ചു പിടിച്ചില്ല; പ്ലൈവുഡിൽ കാലു വച്ച് എത്തിയത് ആക്രി ഇരുമ്പു കടയിൽ; ഗൾഫിൽ നിന്ന് സ്ക്രാപ്പ് ഇറക്കി നേട്ടമുണ്ടാക്കിനിറങ്ങിയ കാലടിക്കാരന്റെ നോട്ടമെത്തിയത് മഞ്ഞ ലോഹത്തിലും; പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കാത്ത സൗമ്യശീലൻ തുറവുംങ്കരക്കാർക്ക് പ്രിയ സുഹൃത്ത്; ജാഡകളില്ലാത്ത നാട്ടുമ്പുറത്തുകാരൻ രാജ്യം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ; 1000 കോടിയുടെ സ്വർണം കടത്തിയ പെരുമ്പാവൂരുകാരൻ നിസ്സാർ അലിയാറുടെ കഥ
പ്രകാശ് ചന്ദ്രശേഖർ
കാലടി: സൗമ്യശീലൻ. പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കാറില്ല. സൗഹൃദ വലയത്തിൽ ജാഡകളില്ലാത്ത തനി നാട്ടുമ്പുറത്തുകാരൻ. ഗൾഫിൽ കമ്പിനി നടത്തിപ്പുകാരനായ കോടീശ്വരനെന്ന് പെരുമ്പാവൂരുകാരെ പറ്റിച്ച മിടുമിടുക്കൻ- ഇതൊക്കെയാണ് കാലടി തുറവുംങ്കരക്കാർക്ക് നിസ്സാർ അലിയാരിനെക്കുറിച്ച് പറയാനുള്ളത്.
നാടകനടനും വൈദ്യുതവകുപ്പിലെ ജീവനക്കാരനുമായ അലിയാർ തുറവുംങ്കരയുടെ മകൻ നിസ്സാർ രാജ്യത്തെ ഏണ്ണം പറഞ്ഞ സ്വർണ്ണക്കടത്തുകാരനാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് അടുപ്പക്കാരിലേറെപ്പേരും. പത്താംക്ലാസ്സ് പഠനത്തിന് ശേഷം ഐ ടി ഐ ഇലക്ട്രോണിക് പാസ്സാവുകയും നാട്ടിൽ സ്വന്തമായി റിപ്പയറിങ് ഷോപ്പ് ആരംഭിക്കുകയും ചെയ്തുകൊണ്ടാണ്ട് നിസ്സാർ തൊഴിൽ രംഗത്ത് ചുവടുറപ്പിച്ചത്. റിപ്പയറിങ് ഷോപ്പ് നടത്തിപ്പ് കാര്യമായ ഗുണം ചെയ്യാത്തിനെത്തുടർന്ന് പെരുമ്പാവൂരിൽ സുഹൃത്തുക്കൾക്കൊപ്പം പ്ലൈവുഡ് നിർമ്മാണ കമ്പിനിയിൽ പങ്കാളിയായെന്നും തുടർന്ന് പഴയ ഇരുമ്പ് വാങ്ങുന്ന സ്ഥാപനം തുടങ്ങി.
പഴയ ഇരുമ്പ് വ്യാപാരം പതിയെ ക്ലച്ചുപിടിച്ചപ്പോഴാണ് ഗൾഫിൽ തുച്ഛമായ വിലയ്ക്ക് സ്്ക്രാപ്പ് ലഭിക്കുമെന്നും നാട്ടിലെത്തിച്ച് വിറ്റാൽ വൻതുക ലാഭം ലഭിക്കുമെന്നും നിസ്സാറിന് ബോദ്ധ്യപ്പെട്ടതെന്നും തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ഇയാൾ സ്ക്രാപ്പ് വാങ്ങിത്തുടങ്ങിയതെന്നും ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ സ്ക്രാപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം നാട്ടിലെത്തിച്ചതെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പഠനകാലത്തിന് ശേഷം നിസ്സാർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് പെരുമ്പാവൂരിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നെന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. ഗുണത്തിനും ദോഷത്തിനും നിസ്സാറിന് വിളനിലമായത് പെരുമ്പാവൂർ ആണെന്നതിൽ തുറവുംങ്കരക്കാർക്ക് രണ്ടുപക്ഷമില്ല. കോടീശ്വരനായപ്പോഴും നാട്ടിലെ അടുപ്പക്കാർക്കിടയിൽ നിസ്സാർ തനി തുറവുംങ്കരക്കാരനായിരുന്നു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റും ഗൾഫിൽ കൊണ്ടുപോയി മാസങ്ങളോളം താമസിപ്പിക്കാറുണ്ടെന്നും നാട്ടിലുള്ള അവസരത്തിൽ അവശത പറഞ്ഞ് ആര് സമീപിച്ചാലും വേണ്ട സഹായങ്ങൾ ലഭ്യമാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നെടുമ്പാശേരി എയർപോർട്ടിന്റെ റൺവേയുടെ കിഴക്ക് ഭാഗത്തേ ഗേറ്റിൽ നിന്നും കഷ്ടി ഒരു കിലോമീറ്ററോളം ദൂരത്തിലാണ് തുറവുംങ്കരയിൽ നിസ്സാറിന്റെ കുടംബവീട് സ്ഥിതിചെയ്യുന്നത്. ഇതിനടുത്തുതന്നെ പുതിയ വീട് നിർമ്മിച്ച് നിസ്സാർ താമസം മാറിയിരുന്നു. പെരുമ്പാവൂരിൽ നിസ്സാറിന് നിരവധി ഓഫീസുകളും ഗോഡൗണും ഉണ്ടായിരുന്നെന്നും ഇതെല്ലാം ഇപ്പോൾ പൂട്ടിയ നിലയിലാണെന്നും വ്യക്തമായിട്ടുണ്ട്.
മുംബൈയിൽ നിന്നാണ് സ്വർണക്കടത്ത് കേസിൽ നിസ്സാർ പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ നിസ്സാർ ആണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് പുറത്തുവിട്ട വിവരം. കഴിഞ്ഞ വർഷം മാത്രം 1000 കോടി മൂല്യമുള്ള 3300 കിലോ സ്വർണം നിസാർ അലിയാർ ഇരുമ്പ് സ്ക്രാപ്പ് എന്നപേരിൽ ഇറക്കുമതി ചെയ്തുവെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. ഡിആർഐയുടെ കണ്ടെത്തൽ ശരിവെച്ച സുപ്രീംകോടതി നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ വെച്ച നടപടിയും ശരിവെച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 110 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതേതുടർന്ന് നടന്ന അന്വേഷണമാണ് തുറവുങ്കര സ്വദേശി നിസാർ അലിയാറിലേക്ക് എത്തിയത്.
ഇരുമ്പ് സ്ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്തത് നിസാർ ആണെന്ന് കൂട്ടുപ്രതി അരവിന്ദ് കുമാർ ഡിആർഐയ്ക്ക് മൊഴി നൽകിയിരുന്നു.തുടർന്ന് നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള പെരുമ്പാവൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും മുംബൈയിൽ നിന്നുള്ള ഡിആർഐ അധികൃതർ റെയ്ഡ് നടത്തി. നിസാർ ഇപ്പോൾ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാണ്.കോഫെപോസ ചുമത്തിയതിനെതിരെ നിസാർ അലിയാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. ചുരുങ്ങിയ കാലയളവിൽ 3300 കിലോ സ്വർണം ഇരുമ്പ് സ്ക്രാപ്പെന്ന പേരിൽ നിസാർ അലിയാർ ഇറക്കുമതി ചെയ്തെന്നാണ് ഡിആർഐ സുപ്രീം കോടതിയെ അറിയിച്ചത്.
2018 ജൂലായി മുതൽ ഒരുവർഷം കൊണ്ട് ഇത്തരത്തിൽ 1000 കോടിയുടെ സ്വർണമാണ് നിസാർ അലിയാർ ഇറക്കുമതി ചെയ്തത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വർണക്കടത്താണ് ഇതെന്ന് ഡിആർഐയുടെ വിലയിരുത്തൽ ശരിവെച്ച സുപ്രീംകോടതി നിസാർ അലിയാരുടെയും കൂട്ടുപ്രതി അരവിന്ദ് കുമാറിന്റെയും കരുതൽ തടങ്കൽ ശരിവെയ്ക്കുകയായിരുന്നു. പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും തനിക്ക് ദുബായിൽ ബിസിനസ് ആണെന്നാണ് നിസാർ ധരിപ്പിച്ചിരുന്നത്. 2015 മുതലാണ് നിസാർ അലിയാരുടെ സാമ്പത്തിക വളർച്ച തുടങ്ങുന്നത്. പെരുമ്പാവൂരിൽ നിസാറിന്റെയും ഭാര്യയുടെയും പേരിൽ ചില കമ്പനികൾ ഉണ്ട്. ഇവയുടെ പേരിൽ ഒരുപാട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരങ്ങൾ.
പ്രധാനമായും അൽറാംസ് മെറ്റൽ സ്ക്രാപ്പ്, ബ്ലൂസീ മെറ്റൽ എന്നീ രണ്ട് കമ്പനികൾ ഉപയോഗിച്ച് ഇറക്കുമതി ലൈസൻസ് നേടിയെടുക്കുകയും ഈ കമ്പനികളിലേക്ക് ഇരുമ്പ് സ്ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്യുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയാണ് പ്രധാനമായും ഇറക്കുമതി നടന്നിരുന്നത്. 110 കിലോ സ്വർണവുമായി മുംബൈയിൽ വെച്ച് രണ്ടുപേരെ ഡിആർഐ പിടികൂടിയതോടെയാണ് അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. പിടിയിലായ പ്രതികൾ നിസാറിനെതിരെ മൊഴി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞമാസം പെരുമ്പാവൂരിലെ നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 3300 കിലോ സ്വർണം ഇരുമ്പ് സ്ക്രാപ്പെന്ന പേരിൽ നിസാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയത്.
ഇതേതുടർന്ന് കോഫെപോസ നിയമപ്രകാരം നിസറിനെ കരുതൽ തടങ്കലിൽ വെച്ചു. ഇതിനെതിരെ നിസാർ കോടതിയെ സമീപിച്ചു. മുംബൈ കോടതി ഇക്കാര്യത്തിൽ ഇറക്കിയ വിധിക്കെതിരെ ഡിആർഐ സുപ്രീം കോടതിയെ സമീപിച്ചു. ഡിആർഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജൻ ഹാജരായി. സംഭവത്തിൽ ഡിആർഐ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ട് കോടതി പോലും ഞെട്ടിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. നിസാർ അനധികൃതമായി ഇറക്കിയ സ്വർണം രാജ്യത്തെ വിവിധ ജൂവലറികൾക്കും മറ്റും വിതരണം ചെയ്തിട്ടുണ്ടെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു.നേരത്തെ മുംബൈയിൽ നിന്ന് 110 കിലോ സ്വർണം പിടിച്ചപ്പോൾ 80 കിലോ സ്വർണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന് ഡിആർഐക്ക് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഒരു ലോറിയിലാണ് 80 കിലോ സ്വർണം കേരളത്തിലെത്തിച്ചത്.കോഴിക്കോട് കല്ലായിയിൽ വെച്ച് സ്വർണം കൈമാറിയെന്നാണ് ഡിആർഐയ്ക്ക് വിവരം ലഭിച്ചത്. എന്നാൽ ഇതിന്റെ തുടരന്വേഷണം വഴിമുട്ടുകയായിരുന്നു. കല്ലായിയിൽവെച്ച് കൈമാറിയ സ്വർണം നിസാറിന്റെ കൂട്ടാളിയാണ് കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ സ്വർണം എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ ഡിആർഐയ്ക്ക് സാധിച്ചിരുന്നില്ല.നിലവിലെ സാഹചര്യത്തിൽ ഒരു വ്യക്തിയോ ഒരു സംഘമോ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്താണ് നിസാർ നടത്തിയത് എന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
Stories you may Like
- പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പിഡിപി നേതാവിനെതിരേ കേസെടുത്തു
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്