പ്രെയെഴ്സ് ആർ പവർഫുൾ എന്നല്ലേ പറയുന്നത്.... ഞങ്ങൾ ഹിന്ദു കുടുംബം; മകൾ എങ്ങിനെയോ വഴി തെറ്റി പോയി; അവളെ തിരികെ എത്തിക്കണം; കേന്ദ്രസർക്കാർ ഇതിനു മുൻകൈ എടുക്കണം; ആര് ഐസിസ് ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്നുണ്ടെങ്കിലും നിമിഷ അങ്ങിനെയാണ് എന്ന് കരുതുന്നില്ല; അഫ്ഗാൻ ജയിലിലുള്ള മകൾക്ക് വേണ്ടി പോരാട്ടത്തിന് ഒരുങ്ങി ഒരമ്മ; തന്റെ കർമ്മ ഫലം മകളെ തിരിച്ചു കൊണ്ടു വരുമെന്ന് വിശ്വസിച്ച് ബിന്ദു മറുനാടനോട്; ആടുമെയ്ക്കാൻ പോയവരെ കുറിച്ച് മിണ്ടാതെ കേന്ദ്രസർക്കാരും
എം മനോജ് കുമാർ
തിരുവനന്തപുരം: മകൾ നിമിഷ തിരികെ വരുമെന്ന പ്രതീക്ഷകളാണ് തന്റെ ജീവിതം നിലനിർത്തുന്നതെന്നു ഐസിസിൽ ചേരാനായി സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. മകളെയും ഓർത്ത് ഉറക്കംവരാത്ത രാത്രികളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. അഫ്ഗാനിൽ എങ്കിലും നിമിഷ ജീവനോടെയിരിക്കുന്നു എന്ന ഉറപ്പാണ് തന്റെ ജീവിതം നിലനിർത്തുന്നത്. ഒരു മകൾ നഷ്ടമായാൽ താൻ അല്ല ഇതൊരു അമ്മയും ഇതേ മാനസിക അവസ്ഥകളിലൂടെയാണ് കടന്നു പോകുകയെന്നും ബിന്ദു പറയുന്നു. സിറിയയിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷയുടെ മോചനം അനിശ്ചിതത്വത്തിന്റെ നിഴലിൽ ആയതോടെ മറുനാടനോട് സംസാരിക്കുകയായിരുന്നു ബിന്ദു. ഞങ്ങൾ ഹിന്ദു കുടുംബം. മകൾ എങ്ങിനെയോ വഴി തെറ്റി പോയതാണ്. അവളെ തിരികെ എത്തിക്കണം. കേന്ദ്രസർക്കാർ ഇതിനു മുൻകൈ എടുക്കണം-ബിന്ദു ആവശ്യപ്പെടുന്നു.
നിമിഷ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുക തന്നെ വേണം. ഞാൻ എന്റെ മകളെ കാത്ത് നിൽക്കുകയാണ്. ഈ അമ്മയെയും മകളെയും ഒരുമിപ്പിക്കണേ എന്നാണ് ആര് എവിടെ വെച്ച് കണ്ടാലും പറയുന്നത്. ഇത് ഒരു പ്രാർത്ഥനയാണ്. എല്ലാവരുടെയും പ്രാർത്ഥന ലക്ഷ്യം കാണണം എന്നാണ് ഇപ്പോഴുള്ള എന്റെ പ്രാർത്ഥന. പ്രെയെഴ്സ് ആർ പവർഫുൾ എന്നല്ലേ പറയുന്നത്.... ഞാൻ ആർക്കും ഇന്നുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാവരെയും സഹായിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ. ഇരുപത് വർഷമായി എനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നാലിലൊന്നും ഞാൻ ആളുകളെ സഹായിക്കാനാണ് ചെലവിടുന്നത്. ഫീസ് ഇനത്തിൽ ചെയ്യുന്നു. വിവഹാവശ്യത്തിനു നൽകുന്നു തുടങ്ങി എന്നെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ മുഴുവനും ചെയ്യുന്നുണ്ട്. വിവാഹസാരി വാങ്ങി നൽകാറുണ്ട്. സദ്യയ്ക്ക് സാധനമായും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ഇതെല്ലാം മുൻകൂട്ടി ഞാൻ ചെയ്തത് എന്റെ മകൾക്ക് വേണ്ടിയാണ്. ഏതു തരത്തിലുള്ള കർമ്മം ചെയ്യുമ്പോഴും അതിന്റെ ഫലം തിരികെ ലഭിക്കേണ്ടതല്ലേ? ഞാൻ ചെയ്യുന്ന നന്മകൾ ദൈവം കാണാതിരിക്കില്ലല്ലോ? എന്റെ കർമ്മഫലം മകളുടെ മോചനമായി എങ്കിലും തിരികെ എത്തേണ്ടതല്ലേ?-ബിന്ദു ചോദിക്കുന്നു.
മകളുടെ മോചനമായി ബന്ധപ്പെട്ടു എന്തെങ്കിലും കാര്യങ്ങൾ നൽകേണ്ടത് കേസ് അന്വേഷിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസികളാണ്. അല്ലെങ്കിൽ കേന്ദ്ര സർക്കാരാണ്. ആരും ഒരു വിവരവും ഞങ്ങൾക്ക് നൽകിയിട്ടില്ല. എന്റെ കുടുംബം കാത്ത് നിൽക്കുകയാണ്. മകളുടെ മോചനവുമായി ബന്ധപ്പെട്ടു വരുന്ന അനുകൂല വാർത്തയ്ക്കായി. അത് എപ്പോൾ വരും എന്ന് എനിക്ക് അറിയില്ല. ആര് ഐഎസ് ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്നുണ്ടെങ്കിലും നിമിഷ അങ്ങിനെയാണ് എന്ന് കരുതുന്നില്ല. ഇതെല്ലാം വെറും വാർത്തകൾ മാത്രമാണ്. ഇതിന്റെ നിജസ്ഥിതി എത്ര പേർക്ക് അറിയാം. അഭ്യൂഹങ്ങൾ ആണ് ഈ കാര്യത്തിൽ പ്രചരിക്കുന്നത്. അഫ്ഗാൻ തടങ്കൽ പാളയത്തിൽ അകപ്പെട്ടവരെ കേന്ദ്ര സർക്കാർ തിരികെ കൊണ്ട് വരണം. ഞങ്ങൾ കുറെ അമ്മമാർ ഇവർ വരും എന്ന പ്രതീക്ഷയിലാണ് കഴിയുന്നത്.
മകളെ തിരികെ എത്തിക്കാനുള്ള ഒരു പോരാട്ടം തുടരാൻ തന്നെയാണ് പോകുന്നത്. മകളുടെ മോചനവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ സമീപിക്കാൻ തന്നെയാണ് ഒരുങ്ങുന്നത്. വലിയ ഒരു പ്രയത്നം വേണ്ടി വരുമെന്ന് തന്നെ ഞാൻ കരുതുന്നു. അതിൽ എന്ത് നടപടികൾ വരും എന്നത് കാത്തിരുന്നു കാണേണ്ട കാര്യവും. എന്റെ പ്രയത്നം എങ്ങിനെയായി തീരും എന്ന കാര്യത്തിൽ എനിക്ക് ആശങ്കകളുണ്ട്. മകളെ തിരികെ കൊണ്ടുവരാനായി നടത്തുന്ന പോരാട്ടത്തിന്റെ ഫലം എന്താവും എന്ന കാര്യവും ഇപ്പോൾ പറയാൻ കഴിയില്ല. എല്ലാം ശരിയാകട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എനിക്ക് ഒന്നും അറിയില്ല. വാർത്തകളിൽ കാണുന്ന വിവരം മാത്രമേയുള്ളൂ. അധികാര കേന്ദ്രങ്ങളിൽ നിന്നും ഒരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ല. അഫ്ഗാൻ ജയിലിലാണ് നിമിഷയുള്ളത് എന്ന കാര്യം മാധ്യമങ്ങളിൽകൂടിയാണ് ഞാൻ അറിയുന്നത്. കേസ് അന്വേഷിക്കുന്ന എൻഐഎയും മകളെക്കുറിച്ചുള്ള ഒരു കാര്യവും എന്നോടു പങ്കു വയ്ക്കാൻ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരും ഒരു വിവരവും നൽകിയിട്ടില്ല.
മകളുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരിനെയോ എൻഐഎയോ ഇതുവരെ സമീപിച്ചിട്ടില്ല. മലയാളിയായ വിദേശകാര്യ സഹമന്ത്രിയുള്ളതിനാൽ ഒരു പ്രതീക്ഷയുണ്ട്. വി.മുരളീധരൻ വഴി അനുകൂല നീക്കം നടത്താൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുമുണ്ട്. ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രിയെ സമീപിച്ചിട്ടില്ല. ഞാൻ ഇന്ത്യാക്കാരിയാണ്. അതിനാൽ ഇന്ത്യൻ നിയമങ്ങളിലും കേന്ദ്രസർക്കാരിലുമൊക്കെ എനിക്ക് വിശ്വാസമുണ്ട്. ഭരിക്കുന്ന സർക്കാർ വഴി മകളെ തിരികെ എത്തിക്കാൻ കഴിഞ്ഞേക്കും. അഫ്ഗാൻ സർക്കാരിന്റെ നിലപാട് എന്ത് എന്ന കാര്യത്തിലും ഒരു വിവരവുമില്ല. മകൾ ഇവിടെ വന്നാൽ മാത്രമേ അവളുടെ മതം മാറ്റത്തിനും ഐസിസിൽ എത്താനും ഇടയായത് എന്ന് അറിയാൻ കഴിയൂ. ഇത് കേന്ദ്ര സർക്കാരിനു കൂടി അറിയേണ്ട കാര്യമല്ലേ? അതിനു ഇവർ എല്ലാം തിരികെ വന്നാലേ മതിയാവുകയുള്ളൂ-ബിന്ദു പറയുന്നു.
നിമിഷ അടക്കം ഐസിസിൽ ചേരാനായി രാജ്യം വിട്ട മലയാളി വനിതകൾ അടക്കം പത്ത് ഇന്ത്യാക്കാർ അഫ്ഗാൻ ജയിലിലാണ് ഉള്ളത്. നിമിഷയെ പാലക്കാട് സ്വദേശി ഗ്രേസിയുടെ മകൻ ബെക്സിൻ വിൻസെന്റാണ് വിവാഹം കഴിച്ചിരുന്നത്. ഐസിസിൽ ചേർന്ന ഇയാൾ ഈസ എന്ന പേര് സ്വീകരിച്ചായിരുന്നു ഭീകരപ്രവർത്തനം നടത്തിയിരുന്നത്. അഫ്ഗാൻ സേനക്ക് മുന്നിൽ കീഴടങ്ങിയ ഐസിസ് ഭീകരരിൽ ഈസയും ഉണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, ഇവരടങ്ങിയ ഫോട്ടോ അഫ്ഗാൻ സേന ഇന്ത്യക്ക് കൈമാറിയതിനെ തുടർന്ന് ഇവരെ തിരിച്ചറിയുന്നതിനായി എൻഐഎ ഇവർക്ക് മുമ്പിലേക്ക് ഈ ഫോട്ടോയെത്തിക്കുകയും ചെയ്തിരുന്നു. എൻഐഎ കാണിച്ച ഫോട്ടോയിൽ തന്റെ കൊച്ചുമകളായ ഉമ്മക്കുൽസുവിനെ ബിന്ദു തിരിച്ചറിഞ്ഞുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ബുർഖാ ധാരികളായ ആ മുസ്ലിം സ്ത്രീകൾക്കിടയിൽ തന്റെ മകൾ നിമിഷ എന്ന ഫാത്തിമ കൂടിയുണ്ടെന്ന് ബിന്ദു തിരിച്ചറിയുകയും ചെയ്തിരുന്നു.
2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് പാലക്കാടുള്ള ഗ്രേസിയുടെ മകനായ ഈസയാണ്. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല.
ഐഎസ് ഭീകരരുടെ വിധവകളായ 10 പേരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിൻ ജേക്കബ് പാലത്ത്, രഹൈല, ഷംസിയ, എന്നിവർ കാബുൾ ജയിലിൽ ഉണ്ടെന്നാണ് വിവരം. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണനടപടികൾക്ക് വിധേയമാക്കണോ, അഫ്ഗാൻ നിയമപ്രകാരം അവിടെ നിയമനടപടികൾ നേരിടണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിയായ നഫീസ ഭർത്താവിന്റെ ബന്ധുക്കൾക്കൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് അഞ്ച് വർഷം മുമ്പ് തിരിച്ചത്. ഇപ്പോൾ ആ ഗ്രൂപ്പിൽ അവശേഷിക്കുന്നത് നഫീസ മാത്രമാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കുറിച്ച് വിവരമൊന്നുമില്ല.
കൊച്ചി സ്വദേശിയായ മെറിൻ ജേക്കബ് പാലത്താണ് മറ്റൊരാൾ. അബ്ദുൾ റാഷിദിന്റെ വലയിൽ പെട്ടതിന് ശേഷം ബെക്സിൻ വിൻസന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിനെ വിവാഹം ചെയ്തതിനെ തുടർന്നതോടെയാണ് മറിയം എന്ന പേര് സ്വീകരിച്ചത്. തുടർന്ന് സംഘം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു.ഭർത്താവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മറിയം റാഷിദിനെ വിവാഹം കഴിച്ചെങ്കിലും വിധവയാകാനായിരുന്നു വിധി. ഇവർക്കൊപ്പം ആയിഷ എന്ന പേരുസ്വീകരിച്ച റാഷിദിന്റെ മുൻ ഭാര്യ സോണിയ സെബാസ്റ്റ്യനുമുണ്ടായിരുന്നു.
സ്കൂൾ വിദ്യാഭ്യാസകാലം മുതൽ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിൻ വിൻസെന്റിനെ മെറിന് അറിയാം. അന്നുമുതൽ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയിൽ കാമ്പസ് സെലക്ഷൻ കിട്ടി. ജോലിക്കു മുൻപുള്ള ട്രെയ്നിംഗിനായി മെറിൻ മുംബൈയിൽ എത്തിയപ്പോഴാണ് പഴയ കളിക്കൂട്ടുകാരനുമായി വീണ്ടും ബന്ധത്തിലാവുന്നത്. കാസർകോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ ഇജാസ് പുരയിലിന്റെ ഭാര്യ റഹൈല പുരയിലാണ് കാബൂളിലെ ജയിലിൽ കഴിയുന്ന മറ്റൊരാൾ.
ഇജാസ് പുരയിലിന്റെ സഹോദരൻ ഷിയാസ് പുരയിലിന്റെ ഭാര്യ ഷംസിയ പുരയിലും ജയിലിലുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കും മുമ്പ് ഷംസിയ കൈക്കുഞ്ഞിന്റെ അമ്മയായിരുന്നു. തന്റെ രണ്ടുമക്കൾ ഇജാസും ഷിയാസും അബ്ദുൾ റാഷിദിന്റെ ജിഹാദി പ്രചാരണത്തിൽ വീണുപോയെന്ന് ഇജാസിന്റെ പിതാവ് അബ്ദുൾ റഹ്മാൻ പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്