മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല; ഫേസ്ബുക്കിലെ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; എസ് വൈ എസ് ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതിനെ കുറിച്ച് അറിയില്ലെന്ന് എം പി മുസ്തഫൽ ഫൈസി; നിലവിളക്ക് വിവാദത്തിൽ ഇ കെ സുന്നികൾ വീണ്ടും പിളരുമോ?
എം പി റാഫി
മലപ്പുറം: മുസ്ലിംലീഗിലെ ആഭ്യന്തര കലാപത്തിന്റെ ഭാഗമായി ചില മന്ത്രിമാരെ ഒതുക്കാൻ വേണ്ടി ചില നേതാക്കളാണ് നിലവിളക്ക് വിവാദം വഷളാക്കിയത്. എം കെ മുനീറിനെയും കുഞ്ഞാലിക്കുട്ടിയെയും കെ എം ഷാജിയെയും ഒക്കെ ഒതുക്കാൻ നിലവിളക്ക് മറുവിഭാഗം സമർത്ഥമായി ഉപയോഗിച്ചു. എന്നാൽ, ഇതേചൊല്ലിയുള്ള വിവാദം സമസ്തയിലേക്കും പടർന്നതോടെ ഇ. കെ സുന്നികൾക്കിടയിൽ വീണ്ടുമൊരു പിളർപ്പിലേക്ക് അത് നയിക്കുമോ എന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. ഇതര മതങ്ങളെയോ സംസ്കാരങ്ങളെയോ ബഹുമാനിച്ചോ അനുകരിച്ചോ അല്ലാതെ നിലവിളക്ക് കത്തിക്കാമെന്ന് ഫേസ്ബുക്കിലൂടെ കുറിച്ച സമസ്ത കേരള ജംഇയ്യ്തുൽ ഉലമ യുവജന വിഭാഗം നേതാവ് എംപി മുസ്തഫൽ ഫൈസിക്കെതിരെ നടപടിയെടുത്തതാണ് പുതിയ പൊട്ടിത്തെറിക്ക് വഴിവച്ചരിക്കുന്നത്. മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തരുതെന്ന സമസ്ത പണ്ഡിതസഭയുടെ ഫത്വയെയാണ് എം പി മുസ്തഫൽ ഫൈസി തള്ളിക്കളഞ്ഞത്.
നിലപാട് തിരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന് സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന മുസ്തഫൽ ഫൈസിയെ ഈ സ്ഥാനത്തു നിന്നും നീക്കിയതായി കഴിഞ്ഞദിവസമാണ് പത്രക്കുറിപ്പിലൂടെയാണ് സമസ്ത ഓഫീസ് അറിയിച്ചത്. എന്നാൽ തന്റെ ഫെയ്സ് ബുക്ക് പേജിൽ നിലവിളക്കിൽ നില തെറ്റരുത് എന്ന് കുറിച്ചത് താനാണെന്നും ഈ വാദങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും എംപി മുസ്തഫൽ ഫൈസി മറുനാടൻ മലയാളിയോടു പറഞ്ഞു.
നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലുണ്ടായ വിവാദം സമസ്തയിലെ ഭിന്നാഭിപ്രായത്തിലേക്കും തുടർന്ന് മുസ്തഫൽ ഫൈസിക്കെതിരെയുള്ള നടപടിയിലേക്കും എത്തുകയായിരുന്നു. അതേസമയം തനിക്കെതിരെയുണ്ടായ നടപടി സംബന്ധിച്ച് ഔദ്യോഗികമായി അറിയിക്കുകയോ സംഘടന ഈ വിഷയത്തിൽ മീറ്റിങ് കൂടുകയോ ചെയ്തില്ലെന്നും മുസ്തഫൽ ഫൈസി പറഞ്ഞു. ഞാൻ പറഞ്ഞത് ഇസ്ലാമിന്റെ ആധികാരിക തെളിവുകളും ചരിത്ര പശ്ചാത്തലവും മുൻനിറുത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേരള മുസ്ലിംങ്ങളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ പുതുതായി ഉടലെടുത്ത വിവാദം അണികളിലും സാധാരണ മുസ്ലിംങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിലവിളക്ക് വിഷയത്തിൽ ഫൈസി തന്റെ നിലപാട് അറിയിച്ചത്.
പണ്ഡിതസഭക്കെതിരെ യുവജനവിഭാഗം നേതാവ് രംഗത്തെത്തിയതോടെ സമസ്തക്ക് കനത്ത ക്ഷീണമാണ് ഉണ്ടായത്. എന്നാൽ ഇത് വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈൽ ആകാമെന്നായിരുന്നു സോഷ്യൽ മീഡിയകളിൽ ഉടനീളം ചർച്ച നടന്നിരുന്നത്. എന്നാൽ ഇത് തന്റെ പ്രൊഫൈൽ പേജാണെന്നും എഴുതിയ നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഫൈസി മറുനാടൻ മലാളിയോടെ വ്യക്തമാക്കിയതോടെ വിഷയത്തിൽ സ്ഥിരീകരണം കൈവെന്നിരിക്കുകയാണ്. സമസ്തക്കും, സുന്നിയുവജന സംഘത്തിനും ഫൈസിക്കെതിരെയുള്ള നടപടി വരും ദിവസങ്ങളിൽ തലേദന സൃഷ്ടക്കും. ഈയിടെ എസ്.വൈ.എസിന്റെ മറ്റൊരു സംസ്ഥാന ഭാരവഹിക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ മുസ്തഫ ഫൈസിയുടെ നിലപാടുകൾ സംഘടനക്ക് ഏറെ തലവേദനയാകും. ഭാരവാഹിത്വത്തിൽ നിന്നും മാത്രമാണ് നീക്കിയെതുന്നെ പ്രാഥമിക അംഗത്വത്തിൽ നിന്നും മാറ്റിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
എന്നാൽ മുസ്തഫ ഫൈസി ഫെയ്സ് ബൂക്കിൽ എഴുതിയ ലേഖനത്തെ പിന്തുണക്കുന്ന വേറെയും നേതാക്കൾ ഇ.കെ വിഭാഗം സമസ്തയിൽ ഉണ്ടെന്നാണ് അറിയന്നത്. നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമുള്ള നല്ലൊരു വിഭാഗം ഫൈസിയെ അനുകൂലിക്കുന്നുണ്ട്. സമസ്തയുടെ വിദ്യാർത്ഥി യുവജന സംഘടനകളിൽ പലനേതാക്കൾക്കും ഫൈസിക്കെതിരെയുള്ള നടപടിയിൽ അമർഷമുണ്ട്. സമസ്ത ഔദ്യോഗികമായി നിലവിളക്ക് വിഷയത്തിൽ ഒരു ഫത്വയോ അന്തിമ തീരുമാനമോ എടുത്തില്ലെന്നതാണ് ഇതിനു കാരണം. സമസ്തയുമായി ബന്ധമുള്ള സുപ്രഭാതം പത്രത്തിലും മറ്റുമായി നിലവിളക്കു കൊളുത്താമെന്ന അഭിപ്രായക്കാരായെ ലീഗ് നേതാക്കൾക്ക് എതിരായി സമസ്തയിലെ ചില നേതാക്കളും രംഗത്ത് വന്നിരുന്നു. എന്നാൽ ഇത് വ്യക്തിപരമായ അഭിപ്രായമായിരുന്നെന്നും ആ വിഷയത്തിൽ സമസ്തയുടെ മുശാവറ ചേരുകയോ ഫത്വാ കമ്മിറ്റി ചേരുകയോ ചെയ്തില്ലെന്നാണ് അറിയുന്നത്.
മറ്റു മതങ്ങളുടെ ആചാരത്തോട് തുല്യഭാവം വിചാരിച്ചല്ലാതെ നല്ല കാര്യങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി നാട മുറിക്കുക, ബട്ടണമർത്തി ബോർഡ് പ്രകാശിപ്പിക്കുക, ബോർഡിനു മുകളിലെ കവർ ശീല മാറ്റുക, എന്നിവയോ ഇവയ്ക്കു പകരം ഇതേ ലക്ഷ്യത്തിനു മാത്രം നിലവിളക്കോ മറ്റോ കത്തിക്കുന്നതോ തെറ്റല്ലെന്നും മുസ്ലിം ഇതൊക്കെ ചെയ്യുന്നത് ബിസ്മി ചൊല്ലിയാകണമെന്നുമായിരുന്നു മുസ്തഫ ഫൈസി കുറിച്ചിരുന്നത്. ഖുർആനും ഹദീസും ഉദ്ധരിച്ചായിരുന്നു ലേഖനം. പണ്ഡിതന്മാരും നേതാക്കളും നല്ലവണ്ണം ശ്രദ്ധിക്കുക, ചാടിവീഴരുത്. പിന്നിലുള്ളവർക്ക് രക്ഷിക്കാനാകില്ല എന്ന മുന്നറയിപ്പോടെയായിരുന്നു ഫൈസി തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
നിലവിളക്കിൽ നില തെറ്റരുത്- എംപി മുസ്തഫൽ ഫൈസികാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. സർവ്വ സ്തു...
Posted by M.P Musthafal FAIZY on Monday, August 3, 2015
ഫൈസിക്കെതിരെയുള്ള നടപടി സമസ്തയിൽ പുതിയ ചർച്ചക്കും സംഭവവികാസങ്ങൾക്കും വഴിവെക്കുമമെന്നാണ് സൂചന. വിവാദം കൂടുതൽ കൊഴുക്കുന്ന ഘട്ടത്തിൽ ഇകെ സുന്നികൾക്കിടയിൽ വീണ്ടുമൊരു പിളർപ്പ് ഉണ്ടാകുമെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കാം. മുസ്ലിംലീഗിൽ എന്ന പോലെ സമസ്തയിലു ഇക്കാര്യത്തിൽ കടുത്ത ഭിന്നത ഉടലെടുത്തിട്ടുണ്ട്. നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട എം പി മുസ്തഫൽ ഫൈസി വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദമായി തന്നെ മറുനാടൻ മലയാളിയോട് സംസാരിച്ചിരുന്നു. പ്രസ്തുത അഭിമുഖത്തിന്റെ പൂർണ്ണരൂപം മറുനാടൻ പ്രസിദ്ധീകരിക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍