ഇരട്ടത്തോക്കിലും പീഡന പരാതിയിലും കണ്ണടച്ചത് റിട്ടേ എസ് പിയുടെ മകൻ എന്ന പരിഗണനയിൽ; ജാമ്യത്തിൽ ഇറങ്ങി അലൻ പുന്നൂസുമായി ചേർന്ന് വിദ്യാർത്ഥികളെ കാരിയർമാരാക്കി കച്ചവടം തുടങ്ങി; ഗ്യാങ്ങിലെ രണ്ടാമൻ നിഖിൽ ബാലചന്ദ്രൻ; ആന്ധ്രയിലെ കഞ്ചാവ് തോട്ടത്തിലിരുന്ന് കേരളത്തെ മയക്കു മരുന്നിന് അടിമകളാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ തഴച്ചു വളരുന്ന കഞ്ചാവു മാഫിയയ്ക്ക് പൊലീസിലെ ചിലരുടെ സഹായം കിട്ടുന്നുണ്ടെന്ന സംശയത്തിൽ എക്സൈസ്. കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്ന അലൻ പുന്നൂസ് എന്ന 29കാരനെ കുടുക്കാൻ കഴിയാത്തതിന് കാരണം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിലെ ചിലരുടെ സഹായം കൊണ്ടാണെന്നാണ് എക്സൈസുകാരുടെ സംശയം. അലൻ പുന്നൂസിന്റെ അടുത്ത ബന്ധുവിന് ചില ബന്ധങ്ങൾ പൊലീസിലുള്ളതാണ് ഇതിന് കാരണം. അന്ധ്രയിൽ സ്വന്തമായി തട്ടകമുണ്ടാക്കി കഴിയുന്ന അലൻ എക്സൈസിനെ വെട്ടിച്ച് തിരുവനന്തപുരത്ത് എത്താറുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതിനിടെ നിഖിൽ ബാലചന്ദ്രനാണ് ഈ മാഫിയിയിലെ രണ്ടാമൻ എന്നാണ് എക്സൈസ് നൽകുന്ന സൂചന. ക്രിമിനൽ കേസുകളിൽ പ്രതിയും മുൻ എസ്പിയുടെ മകനുമായ നിഖിൽ ബാലചന്ദ്രനും പൊലീസിൽ സഹായികളുണ്ട്. നിഖിലിനെ കാപ്പാ നിയമം ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നീക്കം മുമ്പൊരിക്കൽ പൊലീസിലെ തന്നെ ഉന്നത ഇടപെടലിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നിഖിലിനെ കരുതൽ തടങ്കലിലാക്കുമെന്ന സിറ്റി പൊലീസിന്റെ തീരുമാനമാണ് ഉന്നതഇടപെടലിനെ തുടർന്ന് മരവിപ്പിച്ചത്. പിന്നീട് ഇരട്ടക്കുഴൽ തോക്കും മാരകായുധങ്ങളും കൈവശം സൂക്ഷിച്ച കേസിൽ കോടതി കർശന ഉപാധികളോടെ നിഖിലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. നിഖിലും ഇപ്പോൾ കേരളത്തിൽ ഇല്ല. എങ്കിലും നിഖിലിന് ഉന്നത ബന്ധങ്ങൾ പൊലീസിലുണ്ട്.
പഠിക്കുമ്പോൾ തന്നെ ചെറിയ കേസുകളിൽ നിഖിൽ പെട്ടിരുന്നു. അന്നെല്ലാം പൊലീസ് ഉദ്യോഗസ്ഥനായ ബാലചന്ദ്രന്റെ മകൻ എന്ന പരിഗണന നിഖിലിന് കിട്ടി. പലപ്പോഴും പലരും രക്ഷപ്പെടുത്താനും എത്തി. ഈ അവസരങ്ങൾ മുതലെടുത്ത് സ്വന്തമായി മാഫിയാ പ്രസ്ഥാനം പടത്തുയർത്തുകയായിരുന്നു അലൻ പുന്നൂസുമായി ചേർന്ന് നിഖിൽ. ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാഫിയയായി ഇവർ മാറിയെന്നാണ് എക്സൈസ് നിഗമനം. ബംഗളൂരുവിലും ഗോവയിലും എല്ലാം മയക്കു മരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത് ഈ ലോബിയാണെന്നും വിലയിരുത്തലുണ്ട്. ഇവർക്ക് ആന്ധ്രയിൽ സ്വന്തമായി കഞ്ചാവ് പാടമുണ്ടെന്നാണ് എക്സൈസ് മനസ്സിലാക്കുന്നത്.
സ്ത്രീകളെ വീട്ടിൽ കയറി ആക്രമിക്കുന്നതടക്കം കേസുകളിൽ പ്രതിയായ നിഖിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉന്നതർ ഇടപെട്ട് തടഞ്ഞിരുന്നത് മുമ്പ് വലിയ വാർത്തയായിരുന്നു. അന്ന് സമ്മർദങ്ങളെ മറികടന്ന് സിറ്റി പൊലീസ് നിഖിലിനെ പിടികൂടി ജയിലിലാക്കിയെങ്കിലും, കാപ്പ നിയമം ചുമത്താൻ തയാറായില്ല. നിഖിലിനെ കരുതൽ തടങ്കലിലാക്കുമെന്ന സിറ്റി പൊലീസിന്റെ തീരുമാനം ഉന്നതഇടപെടൽ കാരണം മരവിച്ചു. നിഖിലിന് ലഹരിക്കടത്ത് സംഘങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും, നഗരത്തിലെ സ്കൂൾ കോളജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് നൽകി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും പൊലീസ് അന്നു തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണവും നടത്തിയില്ല.
പിന്നീട് അലൻ പുന്നൂസും നിഖിലും ഒരുമിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേക്ക് പൊലീസ് ശ്രദ്ധതിരിച്ചതിനുപിന്നാലെ തലസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങൾ സജീവമാണെന്ന് എക്സൈസ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്. ഈ സമയം രണ്ടുമാസത്തിനിടെ തിരുവനന്തപുരം ജില്ലയിൽനിന്നുമാത്രം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത് 954 കിലോ കഞ്ചാവും നാലുലിറ്റർ ഹാഷിഷ് ഓയിലും. ബാലരാമപുരം മുടവൂർപാറയിൽവച്ച് രണ്ട് ഇന്നോവകാറുകളിൽ കൊണ്ടുവന്ന 203 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികളെല്ലാം സാമ്പത്തികമായി ഭേദപ്പെട്ട കുടുബങ്ങളിലുള്ളവരാണ്. ഉപരിപഠനത്തിനായി ബെംഗളൂരുവിൽ പോയ ഇവർ ലഹരിക്ക് അടിപ്പെടുകയും പിന്നീട് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയുമായിരുന്നു.
കുടപ്പനക്കുന്ന് സ്വദേശി സിദ്ധാർഥിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതിന്റെ വഴി വ്യക്തമായത്. ലഹരിക്കച്ചവടത്തിൽ പങ്കാളികളായവരെല്ലാം കോളേജിലെ സഹപാഠികളാണ്. ബെംഗളൂരുവിലെ താമസസ്ഥലത്താണ് ഇവർ കഞ്ചാവ് സംഭരിച്ചത്. നിഖിലായിരുന്നു പ്രധാന കൂട്ടാളി. ഉള്ളൂർ നീരാഴിലൈൻ സ്വദേശി രാജ്കുമാറും നിഖിലും ചേർന്നാണ് ആന്ധ്രയിൽനിന്ന് ബെംഗളൂരുവിൽ കഞ്ചാവ് എത്തിച്ചത്. കോവിഡ് വ്യാപനം കാരണം ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെന്ന വ്യാജേനയാണ് ഇവർ കാറുകളിൽ അതിർത്തികടന്നത്.
കണ്ണാടി ഷാജി വധക്കേസിലെ പ്രതിയായ അലൻപൊന്നു എന്ന അലൻ പുന്നൂസാണ് എല്ലാം നിയന്ത്രിക്കുന്നത്. ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷ്, പഞ്ചായത്ത്നട ഉണ്ണി തുടങ്ങിയ കൊടുംക്രിമിനലുകളാണ് ഇവരുടെ മറ്റുകൂട്ടാളികൾ. ഈ മാഫിയയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രധാന പ്രതികളെ ആരേയും എക്സൈസിന് പിടികൂടാൻ പോലും കഴിഞ്ഞില്ല. മുമ്പ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട നിഖിലിനെ എറണാകുളം ഇടപ്പള്ളി ബസ്റ്റാൻഡിൽ വച്ച് പിടികൂടിയത് ഏറെ ചർച്ചയായിരുന്നു. ഇടപ്പള്ളിയിൽ നിന്നും ബസിൽ കയറുന്നതിനിടെ ഷാഡോ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓട്ടോ ഡ്രൈവർമാരുടേയും മറ്റ് യാത്രക്കാരുടേയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. 2016ലായിരുന്നു ഈ സംഭവം.
അന്ന് തിരുവനന്തപുരത്തു നിന്നും സിനിമാ സ്റ്റൈലിൽ പൊലീസിനെ വെട്ടിച്ചു കടന്ന നിഖിലിനെ പിടികൂടാൻ പൊലീസിന് സാധിക്കാതിരുന്നത് ഒത്തുകളിയാണെന്ന ആരോപണങ്ങൾ സജീവമായിരുന്നു. ഒളിവിൽ കഴിയുന്ന വേളയിൽ കൊച്ചിയിൽ എത്തിയതും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതുമൊന്നും പൊലീസ് അറിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും പൊലീസിനെ വെട്ടിന്ന് രക്ഷപെട്ട നിഖിൽ നെയ്യാറ്റിൻകരയിലെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വസതിയിൽ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് നിഖിലിനെ പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇവിടെ നിന്നും രക്ഷപെട്ട വിവിധ കേന്ദ്രങ്ങളിലായി ഒളിച്ചുകഴിയുകായിയരുന്നു നിഖിൽ.
മൂന്നു ക്രിമിനൽ കേസുകളിൽ ജാമ്യമെടുക്കാതെ പൊലീസിന്റെ കൺമുന്നിൽ വിലസിനടക്കുകയായിരുന്ന നിഖിൽ ആറുമണിക്കൂർ പൊലീസിനെ വട്ടംചുറ്റിച്ച ശേഷമാണ് കടന്നുകളഞ്ഞത്. പൊലീസിനെ വെട്ടിച്ച് പേരൂർക്കടയിലെ വീട്ടിൽ കയറിയ നിഖിൽ മാതാവ് ഷൈലജയുടെ കഴുത്തിൽ വാൾവച്ചിരിക്കുകയാണെന്നും അകത്തുകടന്നാൽ അമ്മയെ വധിക്കുമെന്നും ബന്ധുക്കളെകൊണ്ട് പൊലീസിനോട് വിളിച്ചുപറയുക്കുകയായിരുന്നു. നിഖിലിനെ അമ്പത് പൊലീസുകാർ പോയിട്ടും ഒരു പ്രതിയെ പിടിക്കാൻ സാധിക്കാത്തത് വകുപ്പിന് മൊത്തത്തിൽ നാണക്കേടായിരുന്നു.
പിന്നീട് വീട്ടുകാർ ചേർന്നുള്ള നാടകമായിരുന്നു ഇതെന്നും വ്യക്തമായി. ഈ സംഭവത്തോടെയാണ് നിഖിലും അലൻ പൊന്നുവുമെല്ലാം കേരളത്തിൽ നിന്ന് താവളം മാറിയത്. പതിയെ മയക്കുമരുന്ന് മാഫിയയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍