പ്രൊപ്പോസ്ഡ് മീറ്റിംഗിൽ നികേഷ് എത്തും; അതിന് ശേഷം പാലക്കാട്ടേക്ക് ഞങ്ങൾ വരും; പറയുന്നിടത്ത് വന്ന് ചർച്ചകളിലൂടെ ധാരണയുണ്ടാക്കാം; ആ ഫോൺ നികേഷിന് കൊടുക്കണം; അതു കഴിഞ്ഞാൽ കുഞ്ഞുമൊത്ത് വിദേശത്തേക്ക് പറക്കാം; കൊച്ചിയിൽ ഫ്ളാറ്റും കിട്ടും; 'ഒന്നാം നമ്പറിൽ' ഷാജ് കിരൺ പറഞ്ഞത് ഇങ്ങനെയോ? നടന്നത് നികേഷ് അറിയാതെയുള്ള ഗൂഢാലോചനയും

മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: സ്വപ്നാ സുരേഷുമായി മധ്യസ്ഥ ചർച്ചകൾക്ക് നികേഷ് കുമാർ എത്തുമെന്ന് സ്വപ്നയോട് പറഞ്ഞത് ഷാജ് കിരണാണ്. ഇക്കാര്യം ഷാജ് കിരണും സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിൽ നടന്നതിലെ ഗൂഢാലോചന നികേഷ് പുറത്തു കൊണ്ടു വരുമെന്ന് പറയുന്നുണ്ട്. വെറുമൊരു അഭിമുഖം എടുക്കാൻ വേണ്ടിയാണ് താൻ ആഗ്രഹിച്ചതെന്നും സ്വതന്ത്ര മാധ്യമ പ്രവർത്തകനായ തന്നെ ചതിയിൽ പെടുത്താൻ ശ്രമിച്ചെന്നും നികേഷ് പറയുന്നു. ഏതായാലും ഷാജ് കിരൺ നികേഷിനെ പാലക്കാട്ടേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നതും വസ്തുതയാണ്.
തന്നോട് നികേഷിന്റെ കാര്യം പറഞ്ഞത് ഷാജ് കിരണാണെന്ന് സ്വപ്നയും പറയുന്നു. ഏതായാലും സ്വപ്ന പുറത്തു വിടുന്ന ശബ്ദരേഖ ഇക്കാര്യത്തിൽ സത്യം വെളിച്ചത്തു കൊണ്ടു വരും. അതിനിടെ നികേഷുമായി ബന്ധപ്പെട്ട് സ്വപ്നയോട് ഷാജ് കിരൺ പറഞ്ഞതിന്റെ സൂചനകൾ മറുനാടന് കിട്ടി. നികേഷ് ഒരു ഘട്ടത്തിലും സ്വപ്നയെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. സ്വപ്നയോട് നികേഷ് കുമാറിനെ കുറിച്ച് പറഞ്ഞത് ഷാജ് കിരണാണെന്നാണ് പുറത്തുവരുന്ന സൂചന. എന്നാൽ ഒന്നും നികേഷിന്റെ അറിവോടെയായിരുന്നില്ലെന്നതാണ് വസ്തുത. ഇത് തെളിവ് സഹിതം നികേഷ് സമർത്ഥിച്ചു കഴിഞ്ഞു.
ഇന്നലെ രാവിലെ ഡിക്ലോസ് ആകുന്നതിന് മുമ്പ് പ്രെപോസ്ഡ് മീറ്റിങ് ഉണ്ട്. ഷാജ് കിരണിന്റെ ഓഫീസിൽ നികേഷ് കുമാർ എന്ന നമ്പർ വണ്ണിന്റെ സൗണ്ടും വോയിസുമായ വ്യക്തി വരും. അതുകഴിഞ്ഞ് അദ്ദേഹം ഷാജ് കിരണിന്റെ കൂടെ പാലക്കാട് വരെ വരും. അതിന് ശേഷം അവർ പറയുന്ന സ്ഥലത്ത് ഷാജ് കിരണും ഇബ്രാഹിമും നികേഷ് കുമാറും ചേർന്ന് സംസാരിച്ച് ടേം ആൻഡ് കണ്ടീഷൻസ് മ്യൂച്ചലി സംസാരിച്ച് എഗ്രീ ചെയ്ത് അവർ പറയുന്നത് അനുസരിച്ച് എന്റെ ഫോൺ കൊടുക്കണം-ഇങ്ങനെ ഷാജ് കിരൺ സ്വപ്നയോട് പറഞ്ഞു.
അവരുടെ വിശ്വാസം നേടി അവർ പറയുന്നതിന് അപ്പുറം പോകില്ലെന്ന് ഉറപ്പായാൽ നികേഷ് കുമാർ നമ്പർ വണ്ണിനോട് പറഞ്ഞ് എല്ലാം സെറ്റിൽ ചെയ്ത ശേഷം എന്റെ ട്രാവൽ ബാൻ മാറ്റി എന്റ് കേസി റിലേറ്റഡ് ആയ എല്ലാം മാറ്റി. എന്നെ എന്റെ കുഞ്ഞിനൊപ്പം മറ്റൊരു രാജ്യത്തേക്ക് പറക്കാം. എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിച്ച് കൊച്ചിയിൽ ഫ്ളാറ്റ് എടുത്തു തരും. എല്ലാത്തിൽ നിന്നും ഒഴിവാക്കി തരാമെന്നായിരുന്നു ഷാജ് കിരണിന്റെ വാഗ്ദാനമെന്നും ഷാജ് കിരൺ പറഞ്ഞുവെന്നാണ് ലഭിക്കുന്ന സൂചന.
തനിക്ക് മേൽ മൊഴി മാറ്റാനുള്ള ഇടതു പൊലീസ് സമ്മർദ്ദത്തെ തുറന്നു കാട്ടാൻ സ്വപ്നാ സുരേഷ് നടത്തിയതും സിറ്റിങ് ഓപ്പറേഷനെന്നും . പിഎസ് സരത്തിനെ വിജിലൻസ് അറസ്റ്റ് ചെയ്യുമെന്ന് രണ്ടു ദിവസം മുമ്പ് വിളിച്ചു പറഞ്ഞത് ഷാജ് കിരണാണ്. ഇത് മനസ്സിൽ വച്ചാണ് ഷാജ് കിരണെ പാലക്കാട്ടേക്ക് വരുത്തിയത്. പിന്നീട് സ്വപ്ന നടത്തിയ അത്യുഗ്രൻ അഭിനയം. അതിൽ ഷാജ് കിരൺ വീണു. അങ്ങനെ ആ സ്റ്റിങ് ഓപ്പറേഷൻ പൂർത്തിയായി. എഡിജിപിമാർ അടക്കം വിളിച്ചുവെന്നാണ് സ്വപ്ന പറയുന്നത്. ഇതിന്റെ തെളിവുകൾ ആ സ്റ്റിംങ് ഓപ്പറേഷനിൽ ഉണ്ടെങ്കിൽ കേരളം നടുങ്ങും. അതിനിടെ ഷാജ് കിരണിനെ ചതിച്ചത് ശരിയാണോ എന്ന ചോദ്യം സൈബർ സഖാക്കളും ഉയർത്തുന്നു.
ഫലത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ,സ്വപ്ന സ്റ്റിങ് ഓപ്പറേഷൻ നടത്തിയതെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. സർക്കാരിനെതിരായ ഗൂഡനീക്കമെന്ന വിലയിരുത്തലിൽ സ്വപ്നയ്ക്കെതിരെ പുതിയ കേസെടുക്കാനും വഴിയുണ്ട്. എന്നാൽ പുറത്തു വിടുന്ന ശബ്ദ രേഖയിലുള്ളത് ഞെട്ടിക്കുന്ന വസ്തുതകളാണെങ്കിൽ അത് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കും. 3മണിക്ക് അത് പുറത്തു വിടുമെന്നാണ് സ്വപ്ന പറയുന്നത്. എന്നാൽ ഇതിന് മുമ്പ് എന്തെങ്കിലും നീക്കങ്ങൾ പൊലീസ് നടത്തുമോ എന്നതും നിർണ്ണായകമാണ്. ഈ ശബ്ദ രേഖ സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് അടക്കമുള്ളവരുടെ കൈയിലുമുണ്ടെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും ജയ്ഹിന്ദിലും അടക്കം ജോലി ചെയ്ത ഷാജ് കിരണിന് ഉന്നത ബന്ധങ്ങളുണ്ട്. ഇത് സ്വപ്നയ്ക്കും അറിയാം. ഇത് മനസ്സിലാക്കിയായിരുന്നു തന്ത്രമൊരുക്കൽ. അത് എല്ലാ അർത്ഥത്തിലും ഫലം കണ്ടു. കോഴിക്കോടുള്ള ഒരു മാധ്യമ പ്രവർത്തകന്റെ അറിവും സമ്മതത്തോടെയുമായിരുന്നു ഷാജ് കിരണിന്റെ മധ്യസ്ഥ ശ്രമമെന്നും സൂചനയുണ്ട്. ഷാജ് കിരണിന്റെ ഫോണുകൾ പരിശോധിച്ചാൽ ഇതെല്ലാം വ്യക്തമാകും. പക്ഷേ പൊലീസ് അതിന് മുതിരില്ലെന്നാണ് സൂചന.
ഇന്നലെ രാത്രി റിപ്പബ്ലിക് ടിവിയുടെ ലൈവിൽ സ്വപ്ന എത്തിയിരുന്നു. ഈ ചർച്ചയിലാണ് ഷാജ് കിരണിനെ പാലക്കാട്ട് എത്തിച്ചുള്ള സ്റ്റിങ് ഓപ്പറേഷൻ വിശദീകരിച്ചത്. തന്റെ ഭാഗം തെളിയിക്കാനുള്ള നീക്കമായിരുന്നു നടത്തിയതെന്നും സ്വപ്ന പറയുന്നുണ്ട്. ഷാജ് കിരണിന്റെ ബന്ധങ്ങൾ മനസ്സിലാക്കിയായിരുന്നു ഇതെല്ലാം. പാലക്കാട് ഷാജ് കിരൺ എത്തിയപ്പോൾ തന്നെ തനിക്ക് മേലുള്ള പരിവാർ സമ്മർദ്ദത്തെ കുറിച്ചാണ് സ്വപ്ന പറഞ്ഞത്. തന്നെ സുഹൃത്തെന്ന നിലയിൽ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ ഷാജ് കിരൺ വീണു. ഇതിന് പിന്നാലെയാണ് സരത്തിനെ വിജിലൻസ് പിടികൂടുമെന്ന് സ്വപ്നയെ അറിയിച്ച ഷാജ് കിരൺ ഡീലറുടെ റോളിലേക്ക് മാറിയതെന്നാണ് സൂചന. തെളിവ് സ്വപ്ന പുറത്തു വിട്ടാലെ ഇതെല്ലാം വ്യക്തമാകൂ. താനൊരു സ്റ്റിങ് ഓപ്പറേഷൻ ആണ് നടത്തിയതെന്നും സ്വപ്ന സമ്മതിച്ചിട്ടുണ്ട്.
ഷാജ് കിരണിനോട് തനിക്ക് ജോലി നൽകിയ സ്ഥാപനത്തെ അടക്കം സ്വപ്ന തള്ളി പറഞ്ഞു. പിസി ജോർജിനെതിരേയും സംസാരിച്ചു. പ്രതികരണങ്ങൾ പൊട്ടിക്കരച്ചിലിലേക്ക് എത്തി. ഇതോടെയാണ് ഷാജ് കിരൺ പൊലീസിൽ അടക്കമുള്ള സുഹൃത്തുക്കളെ വിളിച്ചതെന്നാണ് പുറത്തു വരുന്ന സൂചന. തന്റെ നിരപരാധിത്വം തെളിയിക്കാനായി ഏതറ്റം വരേയും പോകും. ആരും ഒന്നും അറിയില്ലെന്ന് മാത്രമേ പറയൂ. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ മാത്രമേ ഇടപെടലുകൾക്ക് തനിക്ക് നിയന്ത്രണമുള്ളൂവെന്നും സ്വപ്ന വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വപ്ന വിളിച്ചതു കൊണ്ടാണ് താൻ പോയതെന്ന ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ സത്യവുമാണ്.
സ്വപ്നയുടെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയിപ്പിച്ചത് അഭിഭാഷകൻ ആർ കൃഷ്ണരാജാണെന്ന് ഷാജ് കിരൺ വെളിപ്പെടുത്തിയിരുന്നു. മൂന്നുപേരുടെയും പേര് രഹസ്യമൊഴി നൽകുമ്പോൾ പ്രത്യേകമായി എടുത്തുപറയണമെന്ന് അഭിഭാഷകൻ പറഞ്ഞതായി സ്വപ്ന തന്നോട് പറഞ്ഞു. പിന്നിൽ വേറെ ആരൊക്കെയോ ഉണ്ടെന്നും പറഞ്ഞു. എന്നാൽ, അത് ആരാണെന്ന് താൻ ചോദിച്ചില്ലെന്നും ഷാജ് കിരൺ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഷാജ് കിരണിനെ കൊണ്ട് ഓപ്പറേഷനുകൾ നടത്താനും അത് പകർത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്വപ്ന പറയുന്നു. കൃഷ്ണരാജിനെ തള്ളി പറഞ്ഞതാണ് ഷാജ് കിരണിന് ഇതിനെല്ലാം പ്രചോദനമായത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമേയുള്ളുവെന്ന് ആവർത്തിച്ച് ഷാജ് കിരൺ രംഗത്തു വന്നിരുന്നു. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാൽ സ്വപ്ന വാടക ഗർഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈംടൈം ചർച്ചയിൽ ഷാജ് കിരൺ പറഞ്ഞു. വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വാടകഗർഭം ധരിക്കാമെന്ന് സ്വപ്ന ഇങ്ങോട്ട് പറഞ്ഞതാണ്. പണം നൽകാമെന്ന് പറഞ്ഞെങ്കിലും സ്വപ്ന അത് നിരസിച്ചു. പിന്നീട് വീട്ടിൽ പോയപ്പോൾ തന്റെ മുന്നിൽ സ്വപ്ന കുഴഞ്ഞുവീണു. അവരുടെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞതോടെ ഗർഭധാരണം പ്രശ്നമാണെന്ന് മനസിലായി. ഇക്കാര്യം സ്വപ്നയോട് തുറന്നു പറഞ്ഞുവെന്നും ഷാജ് കിരൺ പറഞ്ഞു.
ഇന്നലെ രാത്രിയും സ്വപ്ന വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നുമാണ് തന്നോട് പറഞ്ഞത്. പരസ്പരം വളരേയേറെ വ്യക്തിബന്ധമുണ്ടായിട്ടും താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ഷാജ് കിരൺ പറഞ്ഞു. എച്ച്ആർഡിഎസ് ഇന്ത്യയുടെ കെണിയിലാണ് സ്വപ്ന. അവർ പറഞ്ഞതനുസരിച്ചാണ് സ്വപ്ന പിസി ജോർജിനെ കണ്ടത്. എച്ച്ആർഡിഎസ് ഇന്ത്യ പറയുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്ന് സ്വപ്ന തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കാണണമെന്നും മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേര് പറയണമെന്നും സ്വപ്നയോട് പറഞ്ഞത് അഭിഭാഷകനാണെന്നും ഷാജ് കിരൺ ആരോപിച്ചു.
ഞാനും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണെന്ന് സരിത്തിന് മനസിലായിട്ടില്ല. വാടക ഗർഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്ക് വൈഗ എന്ന് പേരിടാമെന്ന് വരെ തീരുമാനിച്ചിരുന്നു. സരിത്തിന് വീട്ടിൽനിന്ന് ആരോ പിടിച്ചുകൊണ്ടുപോയെന്ന് സ്വപ്ന തന്നെ ഇങ്ങോട്ട് വിളിച്ച് അറിയിച്ചതാണ്. പിന്നീട് വിജിലൻസാണ് കൊണ്ടുപോയതെന്ന് മാധ്യമങ്ങളാണ് തന്നെ അറിയിച്ചത്. ശിവശങ്കറിനെ താൻ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും സ്വപ്ന പറയുന്ന ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്നും ഷാജ് കിരൺ പറഞ്ഞിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- നിറഗർഭിണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥ
- സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- മിന്നൽ മുരളിക്ക് ശേഷം കേരളത്തിൽ മിന്നൽ മന്ത്രി! വീണ ജോർജ് തുടർന്നാൽ ആരോഗ്യവകുപ്പ് തകരുമെന്ന് ഐ എം എ; വീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം ഡോക്ടർമാർ; മാത്യു ടി തോമസ് എംഎൽഎയുടെ പരാതിയിലാണ് തിരുവല്ലയിലെ പരിശോധനയെന്ന് മന്ത്രിയും; ആരോഗ്യമന്ത്രിക്കെതിരെ ഡോക്ടർമാരുടെ പടയൊരുക്കം
- ആദം അലി പബ്ജി ഗെയിമിന് അടിമ; കളിയിൽ തോറ്റാൽ കൂട്ടുകാരോടും വഴക്കിട്ടിരുന്ന പ്രകൃതക്കാരൻ; പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാരരുടെ സാക്ഷ്യം; മനോരമയെ അടുക്കളയിൽ വച്ചു കൊലപ്പെടുത്തി മൃതശരീരം വലിച്ചിഴച്ചു കിണറ്റിൽ തള്ളിയതും ഒറ്റയ്ക്ക്; അരുംകൊല ചെയ്യാൻ മനസ്സിനെ പാകമാക്കിയത് 'ഓൺലൈൻ ബാറ്റിൽഗ്രൗണ്ടോ?
- ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമെന്ന പ്രചരണത്തിന് മറുപടി നൽകാൻ സാധിച്ചു; വിശ്വാസ സംരക്ഷണറാലിയിൽ പതിനായിരങ്ങൾ അണിനിരന്നതോടെ ആവേശത്തിൽ വൈദികർ; വത്തിക്കാനെ വെല്ലുവിളിച്ച പ്രകടനത്തിന് പിന്നാലെയുള്ള നടപടികൾ നിർണായകം
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്