വിദേശ വിദ്യാർത്ഥികളുടെ പേരിൽ സർക്കാരിൽ തമ്മിലടി; സ്യുവെല്ല എണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ വിദ്യാർത്ഥി വിസക്കാർക്കു 30 മണിക്കൂർ ജോലിയാക്കി സമ്പദ് രംഗം പച്ചപിടിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക്; മാന്ദ്യകാലത്തു വിദ്യാർത്ഥികൾക്കൊപ്പം നിൽക്കണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം; ബ്രിട്ടണിലെ ഭരണത്തിലും പ്രശ്നങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കഴിഞ്ഞ രണ്ടു ദിവസമായി ദി ടൈംസ് പൊട്ടിച്ചു കൊണ്ടിരിക്കുന്ന വാർത്ത ബോംബിനെ തുടർന്ന് ബ്രിട്ടണിലെ കൺസർവേറ്റിവ് സർക്കാരിലും തമ്മിലടി. വിദേശ വിദ്യാർത്ഥികൾ വഴി ഉയരുന്ന കുടിയേറ്റ കണക്കിൽ പിടിച്ചു വിദ്യാർത്ഥികളുടെ വഴി മുടക്കാൻ ഹോം സെക്രട്ടറി സ്യുവേല ബ്രെവർമാൻ നടത്തിയ നീക്കം ടൈംസിലെ പാട്രിക് ജാക്ക് എന്ന പത്രപ്രവർത്തകൻ ചോർത്തിയെടുത്ത വാർത്തയാണ് ഇപ്പോൾ ബ്രിട്ടീഷ് സർക്കാരിൽ പോലും കോലാഹലം ഉയർത്തുന്നത്.
ഇക്കാര്യവും പുറത്തു കൊണ്ട് വന്നത് ടൈംസ് തന്നെയാണ് എന്നതും രസകരമാകുന്നു. മലയാളി വിദ്യാർത്ഥികൾ അടക്കം ഉള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ആശങ്കയേക്കാൾ ഉപരി അവർ എത്തിക്കുന്ന പണത്തിലാണ് സ്യുവെല്ലയുടെ എതിരാളികൾ കണ്ണ് വയ്ക്കുന്നത്. മാത്രമല്ല കണക്കിൽ കവിഞ്ഞ വിദ്യാർത്ഥികൾ വന്നത് വഴിയാണ് ബ്രെക്സിറ്റിനെ തുടർന്ന് ചലനമറ്റ ആരോഗ്യ രംഗം, റീറ്റെയ്ൽ എന്നിവയിലേക്ക് ആവശ്യത്തിന് ജീവനക്കാരെ കിട്ടിയതെന്നതും മുതിർന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അനുവദിക്കുന്ന 20 മണിക്കൂർ ജോലി 30 മണിക്കൂറാക്കി ഉയർത്തുന്ന കാര്യമാണ് സർക്കാർ പരിഗണിക്കേണ്ടതെന്നും പ്രധാനന്ത്രി ഋഷി സുനാക്കിനെ ഉപദേശിച്ചിരിക്കുകയാണ് ഒരു വിഭാഗം എംപിമാരും മന്ത്രിമാരും. ഇതോടെ പാർട്ടിയിലും സർക്കാരിലും വിദേശ വിദ്യാർത്ഥികളുടെ പേരിൽ ഒരു തമ്മിലടിക്കു കളം ഒരുങ്ങുകയാണ്. വിദേശ വിദ്യാർത്ഥികളെ സംബന്ധിച്ച ഏതു പ്രതികൂല തീരുമാനവും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നൽകുമെന്ന് യൂണിവേഴ്സിറ്റികളുടെ ഫോറമായ യൂനിവേഴ്സിറ്റി യുകെയും മുന്നറിയിപ്പ് നൽകുന്നു.
ഇവരുടെ കണക്ക് പ്രകാരം 29.5 ബില്യൺ പൗണ്ടാണ് വിദേശ വിദ്യാർത്ഥികൾ യുകെയ്ക്കു നൽകിയിരിക്കുന്നത്. ഈ വരുമാനം ഒറ്റയടിക്ക് ഇല്ലാതാകുന്ന തീരുമാനം എടുക്കാൻ സർക്കാർ തയാറാകരുത് എന്നാണ് യൂണിവേഴ്സിറ്റികളുടെ ആവശ്യവും. ഇതോടെ രണ്ടു കൂട്ടർക്കും ഇടയിൽ സമവായം കണ്ടെത്താനുള്ള ഫോർമുല തേടുകയാണ് പ്രധാനമന്ത്രി ഋഷി സുനക്ക്.
വിദ്യാർത്ഥികൾ ആയി എത്തുന്നവർക്ക് കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ അവസരം നൽകിയാൽ ഇപ്പോഴുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ഒരു പരിധി വരെ സഹായകമാകും എന്നാണ് സർക്കാരിന് മുന്നിലെത്തിയിരിക്കുന്ന ശുപാർശ. കോവിഡിന് ശേഷം ഫ്രന്റ് ലൈൻ ജീവനക്കാർ എന്നറിയപ്പെടുന്ന വിഭാഗത്തിൽ ജോലിക്ക് മടങ്ങിയെത്താൻ ബ്രിട്ടീഷ്കാർ താല്പര്യമില്ലായ്മ കാട്ടി തുടങ്ങിയതോടെയാണ് ജീവനക്കാരുടെ ക്ഷാമം കടുത്തത്. ബ്രിട്ടനിൽ എത്തിയ 6.80 ലക്ഷം വിദേശ വിദ്യാർത്ഥികളിൽ നല്ല ശതമാനവും നിയമം അനുവദിച്ചാൽ കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ തയാറുള്ളവരാണ്. ഇത് രണ്ടു വിഭാഗത്തിനും ഗുണമായി മാറുകയും ചെയ്യും.
അതേസമയം ഇക്കാര്യം ചർച്ചക്ക് എടുക്കുന്നത് പോലും ഹോം സെക്രട്ടറി സ്യുവേലയെ അനുകൂലിക്കുന്ന വിഭാഗം എതിർക്കുകയാണ്. ഇതുവഴി കൂടുതൽ വിദ്യാർത്ഥികൾ വന്നെത്താൻ മാത്രമേ കരണമാകൂ എന്നാണ് അവരുടെ നിലപാട്. പിടിവിട്ടു പായുന്ന കുടിയേറ്റം നിയന്ത്രിച്ചു നിർത്താൻ വഴികൾ ആലോചിക്കേണ്ട സമയത്തു അതിനു തുരങ്കം വയ്ക്കുന്ന കാര്യം ആലോചിക്കാനേ പാടില്ല എന്നാണ് ഇവർ ഋഷിയിൽ ചെലുത്തുന്ന സമ്മർദം. അതേസമയം സമ്പദ് വ്യവസ്ഥ മുന്നോട്ടു നീക്കാൻ താൻ എന്തും ചെയ്യും എന്ന വാഗ്ദാനം എങ്ങനെ നിറവേറ്റും എന്ന ചിന്തയിൽ തല പുകയ്ക്കുന്ന ഋഷി വിദ്യാർത്ഥികളുടെ കാര്യത്തിൽ അനുകൂല നിലപാടിൽ നിന്നേക്കും എന്നാണ് സ്യുവെല്ലയുടെ പ്ലാനിനെ എതിർക്കുന്നവർ ചിന്തിക്കുന്നത്.
കോവിഡിന് ശേഷം ഏകദേശം 90 ലക്ഷം പേരെങ്കിലും ജോലി ചെയ്യാൻ മടിയുള്ളവരുടെ കൂട്ടത്തിലേക്കു മാറിയതായാണ് പെൻഷൻ സെക്രട്ടറി മെൽ സ്ട്രൈഡ് നേതൃത്വം നൽകിയ ടീം കണ്ടെത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പെട്ടവർ ജോലി സമയം വെട്ടിക്കുറച്ചും ജോലിക്കു പോകാതെയും ഇരിക്കുന്ന സാഹചര്യത്തിൽ ഇവരെ മടക്കി എത്തിക്കുക എന്നതാണ് വെല്ലുവിളി. ഈ സാധ്യത വിദ്യാർത്ഥി വിസക്കാർക്കു മുന്നിൽ തുറന്നിട്ടാൽ അവർ അത് പ്രയോജനപ്പെടുത്തുമെന്നും നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണമായി മാറും എന്നുമാണ് വിലയിരുത്തൽ. ഈ നിർദ്ദേശം അതിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ് എന്നും ടൈംസ് എടുത്തു പറയുന്നു. എങ്ങനെയാണു സ്റ്റുഡന്റ് വിസക്കാർക്കു ധാരാളം സമയം ജോലി നൽകിയാൽ അത് സമ്പദ് ഘടനയ്ക്ക് ഗുണമായി മാറുകയെന്ന ചോദ്യം ഇതിനകം തന്നെ സ്ട്രൈഡിനെ തേടി എത്തിക്കഴിഞ്ഞു.
എന്നാൽ ജീവിത ചെലവിൽ പ്രയാസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാനാകും എന്ന വാദം മാത്രമാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്നത്. ഈ വാദത്തിന്റെ മുനയൊടിക്കാൻ ആവശ്യത്തിന് പണം അക്കൗണ്ടിൽ കാണിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹോം ഓഫീസ് വിസ നൽകിയിരിക്കുന്നത് എന്നാണ് സ്യുവേലയുടെ മറുവാദം. ഈ പണം ബ്രിട്ടനിൽ പ്രയാസം ഉണ്ടാകുമ്പോൾ ഉപയോഗിക്കാനാണ് ഓരോ വിദ്യാർത്ഥിയോടും വിസ നടപടികളുടെ ഭാഗമായി അക്കൗണ്ടിൽ ഉണ്ടാകണമെന്ന് ഹോം ഓഫിസ് നിഷ്കർഷിക്കുന്നതും. യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾ ജീവിത ഭാരം മാറ്റാൻ സർക്കാരിന് മുന്നിൽ കനിവ് തേടി എത്തുന്നത് ഒഴിവാക്കാനാണ് ഈ നിർദ്ദേശം വളരെക്കാലമായി പിന്തുടരുന്നെതെന്നും ഹോം ഓഫിസ് വക്താക്കൾ വാദിക്കുന്നു. സ്റുഡന്റ്റ് വിസക്കാർ യുകെയിലെത്തി ഫുഡ് ബാങ്കിനെയും മറ്റും ആശ്രയിക്കുന്ന സാഹചര്യം മാധ്യമ വാർത്തകളിൽ എത്തിയതിനെ തുടർന്നാണ് അതിന്റെ ആവശ്യം പോലും എന്ന വാദവുമായി എത്താൻ ഹോം ഓഫിസിനെ പ്രേരിപ്പിക്കുന്നത്.
മാത്രമല്ല പരിധി വിട്ടു ജോലി ചെയ്യാൻ അനുവദിച്ചാൽ പഠിക്കാൻ സമയം എവിടെ എന്ന ചോദ്യവും ഇതിനകം വൈസ് ചാൻസലർമാരെ തേടി സർക്കാരിൽ നിന്നും എത്തിക്കഴിഞ്ഞു. ജോലി ചെയ്യുവാനായി വിദ്യാർത്ഥി വിസയല്ല പരിഹാരമായി സർക്കാർ ഉയർത്തിക്കാട്ടേണ്ടതെന്നും ഹോം ഓഫിസ് അഭിപ്രായം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം 11 ലക്ഷം കുടിയേറ്റക്കാർ യുകെയിൽ എത്തിയതായി കണക്കുകൾ പറയുമ്പോൾ ഇതിൽ ഏറ്റവും വേഗത്തിൽ മാറ്റിനിർത്താൻ സാധിക്കുന്നത് സ്റ്റുഡന്റ് വിസക്കാരെയാണ് എന്ന് സ്യുവെല്ല വിഭാഗം കരുതുന്നു. അതിനാൽ ഏതു തരം തീരുമാനം എടുക്കുമ്പോഴും രാജ്യത്തിന്റെ ദീർഘകാല ഭാവിയെ കരുതി ആയിരിക്കണം എന്ന വാദവും പരിഗണിക്കാതിരിക്കാൻ സർക്കാരിനാകില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍