ആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ; നിലവിലുള്ളവരെ പോസ്റ്റ്സ്റ്റഡി കാലം കുറയ്ക്കാനുള്ള നിർദ്ദേശം ബാധിക്കുമോ എന്ന് ചർച്ചകൾ; ഡിപെൻഡഡ് വിസ പോസ്റ്റ് ഗ്രാജേഷൻ കോഴ്സ് ചെയ്യുന്നവർക്കും ഗവേഷണത്തിന് എത്തുന്നവർക്കും; സ്റ്റുഡന്റെന്ന പേരിൽ കുടുംബവുമായുള്ള വരവിന് കൂച്ചു വിലങ്ങിടാൻ നിർദ്ദേശം; പ്രതികരിക്കാതെ ബ്രിട്ടീഷ് സർക്കാർ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബുധനാഴ്ച 'ദി ടൈംസ്'പുറത്തു വിട്ട വാർത്താ ബോംബ് ഇന്നലെ മലയാളി സമൂഹത്തിൽ എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിയ അനേകായിരങ്ങളുടെ സ്വപ്നത്തിലേക്കാണ് തീ കോരിയിട്ടത്. എന്നാൽ ഭയപ്പെടും പോലെ ആശങ്കപ്പെടാനില്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ നൽകുന്ന സൂചന.
ബ്രിട്ടനിൽ ഒരു നിയമം പ്രാവർത്തികമാക്കുമ്പോൾ തീർച്ചയായും അതിനു മുൻകാല പ്രാബല്യം നൽകാനുള്ള സാധ്യത തീരെ കുറവാണു എന്നത് തന്നെ. മാത്രമല്ല യൂണിവേഴ്സിറ്റിയും വിദ്യാർത്ഥികളും തമ്മിൽ ഉള്ള കരാറിലും രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി സ്റ്റേ ബാക്ക് വ്യക്തമായി പറയുന്നതിനാൽ നിലവിൽ ഉള്ള ഒരു വിദ്യാർത്ഥിയെ പോലും സർക്കാർ ഇപ്പോൾ നിർദ്ദേശത്തിൽ ഉള്ള നിയമം നടപ്പാക്കിയാലും ബാധിക്കാനിടയില്ല എന്നാണ് സൂചന. നിലവിൽ പോസ്റ്റ് സ്റ്റഡിക്കു അപേക്ഷിക്കാൻ ഉള്ളവർ കാലതാമസം കൂടാതെ അത് ചെയ്യുന്നതാകും പ്രായോഗിക ബുദ്ധി.
അതേസമയം അടുത്ത സെപ്റ്റംബറിലെയും ജനുവരിയിലെയും പ്രവേശന സമയം ലക്ഷ്യമിട്ടു ഒരുക്കങ്ങൾ നടത്തുന്ന കേരളത്തിൽ ഉള്ള വിദ്യാർത്ഥികൾ ന്യായമായും ആശങ്കക്കപ്പെടണം. കാരണം നിയമം സർക്കാർ അംഗീകരിച്ചാൽ പിറ്റേന്ന് മുതൽ നടപ്പാക്കാൻ സാധിക്കും വിധമാണ് ബ്രിട്ടനിലെ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ രണ്ടു വർഷം കൂടി യുകെയിൽ നിന്ന് പഠിക്കാൻ ചെലവാക്കിയ കാശ് എന്ത് പണിയും ചെയ്തു തിരികെ പിടിക്കാൻ കഴിയും എന്ന് ചിന്തിക്കുന്നവർ പോസ്റ്റ് സ്റ്റഡി കാലാവധി വെട്ടിക്കുറച്ചാൽ യുകെയിലേക്കു വരാനുള്ള മോഹം ഉപേക്ഷിക്കുന്നത് തന്നെയാകും നല്ലത്. കാരണം ആറുമാസം സമയം കൊണ്ട് ഒരു മാജിക്കും നടത്താൻ സാധിക്കില്ല എന്നത് തന്നെ.
അതിനിടെ യുകെയിലേക്ക് ഒരു സറ്റുഡന്റ് വിസ സമ്പാദിക്കാനായാൽ കുടുംബ സമേതം ചേക്കേറാം എന്ന പ്രതീക്ഷയും അസ്തമയ്ക്കുകയാണ്. ഈ അവസരം ഇനി മുതൽ രണ്ടു വർഷം പഠന സമയമുള്ള പോസ്റ്റ് ഗ്രാജേഷൻ കോഴ്സ്. ഗവേഷണം നടത്താൻ എത്തുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് മാത്രമായി വെട്ടിച്ചുരുക്കപ്പെടണം എന്ന നിർദ്ദേശവും സ്യുവെല്ലയുടെ മേശപ്പുറത്തു എത്തിയിട്ടുണ്ട്. ഇതിലൂടെ പതിനായിരക്കണക്കിന് ഡിപെൻഡന്റ് വിസ എന്നത് ആയിരങ്ങളിലേക്കു ഒതുക്കാനാകും എന്നതാണ് സർക്കാരിന് മുന്നിൽ എത്തിയ നിർദ്ദേശം. ഇത് നടപ്പാക്കപ്പെട്ടാൽ കേരളത്തിൽ നിന്നും വരുന്നവരുടെ എണ്ണം പത്തിൽ ഒന്നായി പോലും കുറയാനിടയുണ്ട്. കാരണം ഇപ്പോൾ ഗ്രാജുഷേൻ കോഴ്സുകൾ തേടിയാണ് മിക്ക പങ്കു വിദ്യാർത്ഥികളും വന്നുകൊണ്ടിരിക്കുന്നത്. പഠിക്കാൻ എളുപ്പമുള്ള കോഴ്സുകളും കുറഞ്ഞ ഫീസും ആണ് ഇതിലേക്കുള്ള ആകർഷണം.
പഠിച്ചു കഴിഞ്ഞാൽ ഉള്ള തൊഴിൽ സാധ്യത ആരുടേയും പ്രശ്നമേയല്ല. കാരണം എങ്ങനെയും യുകെയിൽ എത്തി ഏറ്റവും വേഗത്തിൽ കെയർ ഹോമുകളിൽ വിസ കണ്ടെത്തുക എന്നതാണ് സ്റ്റുഡന്റ് ആയി വരുന്നവരിൽ കുറേപ്പേരുടെ ലക്ഷ്യം. ഇതൊക്കെ കൃത്യമായി സർക്കാരിന് മുന്നിൽ എത്തിയതോടെയാണ് കോഴ്സിന്റെ മെറിറ്റ് നോക്കി കുടുംബത്തെ കൂടെ കൊണ്ടുവരാനുള്ള സൗജന്യം തീർച്ചപ്പെടുത്താനുള്ള നിർദ്ദേശവും പരിഗണിക്കപ്പെടുന്നത്. വിദേശ വിദ്യാർത്ഥികൾ യുകെ യൂണിവേഴ്സിറ്റിയുടെ വരുമാന മാർഗം ആണെന്നതുകൊണ്ട് കയറൂരി വിട്ട സ്റ്റുഡന്റ് വിസ കുടിയേറ്റ നിയന്ത്ര്ണ നടപടികളുടെ കടയ്ക്കൽ കത്തി വയ്ക്കുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റികളുടെ എതിർപ്പ് മാനിക്കാതെ കനത്ത നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.
സ്റുഡന്റ് എന്ന പേരിൽ വിസ സമ്പാദിച്ച ശേഷം കുടുംബത്തെ കൂടി അതിവേഗം യുകെയിൽ എത്തിക്കുന്ന എഴുന്നെള്ളത്തിനു കൂച്ചുവിലങ്ങു ഇട്ടേ മതിയാകൂ എന്ന് നൈജീരിയൻ കുടിയേറ്റ തള്ളൽ ഉണ്ടായപ്പോഴേ ബ്രിട്ടണിലെ ഹോം ഓഫിസ് നിർദ്ദേശം നൽകിയതാണ്. ആ സാധ്യതയിലേക്കു മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടി ഇത്രവേഗം എത്തിച്ചേരുമെന്ന് ആരും കരുതിയതുമല്ല. എന്നാൽ മുൻപ് ഇതിനുള്ള സാധ്യത പലവട്ടം റിപ്പോർട്ട് ചെയ്തിരുന്നതുമാണ്.
അതേസമയം മാധ്യമങ്ങൾ വാർത്ത ചോർത്തിയ സാഹചര്യത്തിൽ സർക്കാറിനു മുന്നിൽ ഉള്ള നിർദ്ദേശത്തെ കുറിച്ച് പ്രതികരണം തേടി ഹോം ഓഫിസിനു മുന്നിലും മാധ്യമങ്ങൾ എത്തി. എന്നാൽ നിശബ്ദതയാണ് സ്യുവെല്ല ബ്രെവർമാന്റെ ഓഫിസ് മറുപടിയായി സ്വീകരിച്ച നടപടി. അതെ സമയം പോയിന്റ് ബേസ്ഡ് സിസ്റ്റം അടക്കമുള്ള നടപടികൾ സ്വീകരിച്ചത് രാജ്യത്തിന് മികവുള്ള വിദ്യാർത്ഥികളെ ലഭിക്കണം എന്ന ആഗ്രഹത്തോടെയാണെന്നു സർക്കാർ വക്താവ് പ്രതികരിച്ചു. ആരെങ്കിലും എവിടെ നിന്നനെകിലും വന്നു പഠിച്ചു പോകുക എന്നത് സർക്കാരിന്റെ നയവുമായി കൂട്ടിയിണങ്ങുന്നതല്ല എന്നായിരുന്നു പ്രതികരണം.
യുകെ യൂണിവേഴ്സിറ്റികൾ ലോക നിലവാരത്തിൽ മത്സരിക്കുന്നത് ആണെന്നും ആ നിലവാരം ഇടിച്ചു കളയാൻ ആഗ്രഹികുന്നിലെന്നും സർക്കാർ വക്താവ് തുടർന്ന്. വിദേശ വിദ്യാർത്ഥികൾ ആധിപത്യം സ്ഥാപിച്ച പല യൂണിവേഴ്സിറ്റികളിലും വിദ്യാർത്ഥികൾ ക്ളാസുകളിൽ എത്താതെ ജോലി തേടി നടന്ന സാഹചര്യത്തിൽ കോഴ്സുകൾ പിൻവലിക്കേണ്ടി വന്ന സാഹചര്യം പോലും സർക്കാർ ശ്രദ്ധയിൽ എത്തിയിരുന്നു. ഇതാണ് സർവകലാശാലയുടെ നിലവാരത്തകർച്ച അനുവദിക്കാനാകില്ല എന്ന കടുത്ത തീരുമാനം എടുക്കാൻ പ്രേരകം ആയതു എന്നും വിലയിരുത്തപ്പെടുന്നു.
Stories you may Like
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- യുകെയിൽ കുടിയേറ്റം മോഹിക്കുന്നവർക്ക് വിനയായത് റിക്രൂട്ടിങ് ഏജൻസികളുടെ ആർത്തി
- ബ്രിട്ടണിലെ തദ്ദേശ തിരിച്ചടി മലയാളികൾക്ക് പാരയാകുന്നതിങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍