വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടി; വിദ്യാർത്ഥികളെ പിഴിഞ്ഞ് കീശ വീർപ്പിച്ച ഏജൻസികൾക്കും ഇരുട്ടടി; കുഞ്ഞു കുട്ടികളുമായി ബ്രിട്ടനിൽ കുടുംബമായി കുടിയേറാൻ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്തെന്ന വിലയിരുത്തൽ ഇന്ത്യയെയും ധരിപ്പിക്കും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികളുടെ നെഞ്ചിൽ തീ കോരിയിടുന്ന തീരുമാനത്തിലേക്ക് ബ്രിട്ടൻ. ഉന്നത പഠനത്തിനു എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠന കാലത്തിനു ശേഷം തൊഴിൽ കണ്ടെത്താൻ സഹായിക്കും വിധം രണ്ടു വർഷം തുടരാൻ യുകെയിൽ അനുവദിക്കുന്ന തീരുമാനം മൂന്നു വർഷം കൊണ്ട് ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികളെയാണ് യുകെയിൽ എത്തിച്ചത്. എന്നാൽ ഈ പദ്ധതി വഴി വളരെ കുറച്ചു മിടുമിടുക്കരായ വിദ്യാർത്ഥികൾക്കാണ് യുകെയിൽ തൊഴിൽ കണ്ടെത്താൻ സാധിച്ചതെന്നു സർക്കാരിനും വ്യക്തമായിട്ടുണ്ട്. പക്ഷെ നല്ലൊരു ശതമാനം വിദ്യാർത്ഥികളും തിരികെ വന്ന നാട്ടിലേക്കു മടങ്ങിപോകാതെ യുകെയിൽ കുടിയേറാൻ ഉള്ള കുറുക്കു വഴികളാണ് തേടിയത്.
ഇതിൽ കെയർ ഹോമുകളിൽ ഇടനിലക്കാർക്കു പണം കൊടുത്തു കെയർ അസിസ്റ്റന്റ് വിസ സംഘടിപ്പിച്ചവർ മുതൽ അഭയാർത്ഥി വിസക്കു അപേക്ഷിച്ചവർ വരെയുണ്ട്. ഇതോടെ യുകെയിലേക്കു കുടിയേറാനുള്ള വഴിയായി സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യപ്പെടുക ആണെന്ന് സർക്കാരിന് ബോധ്യപ്പെടുക ആയിരുന്നു. ഇതോടെ പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കണം എന്ന ആവശ്യം ഉയരുകയും ഇന്ത്യയുടേയും മറ്റും പിണക്കം സമ്പാദിക്കേണ്ട എന്ന ചിന്തയിൽ തീരുമാനം വൈകിക്കുകയും ആയിരുന്നു. യുകെ ഡിപ്പാർട്മെന്റ് ഓഫ് എജ്യൂക്കേഷൻ നൽകിയ തീരുമാനം ചോർത്തിയെടുത്താണ് ഈ വിവരം ഇന്നലെ ''ദി ടൈംസ്'' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ബ്രിട്ടൻ ഉദ്ദേശിച്ചതിനു നേർ വിപരീതമായാണ് ഈ രംഗത്തെ ട്രെന്റ് വളർന്നതെന്നു വ്യക്തമായതോടെയാണ് യു ടേൺ അടിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മികച്ച വിദ്യാർത്ഥികൾ എത്തും എന്ന് കരുതിയിരുന്നിടത്തു താരതമെന്യേ കാലഹരണപ്പെട്ട കോഴ്സുകളും നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റികളും തേടിയാണ് വിദേശ വിദ്യാർത്ഥികൾ എത്തിയത്. പലരുടെയും ലക്ഷ്യം മികച്ച പഠനം എന്നതിൽ ഉപരി യുകെയിൽ കഴിയുക എന്നതായിരുന്നു. നിലവാരം തീരെ കുറഞ്ഞ യൂണിവേഴ്സിറ്റികളാണ് ഭൂരിഭാഗം മലയാളി വിദ്യാർത്ഥികളും ഏജൻസികളുടെ ഉപദേശത്തിൽ വഴങ്ങി തിരഞ്ഞെടുത്തത്.
ഫീസ് കുറവും ജീവിത ചെലവ് കൈയിൽ ഒതുങ്ങുന്നതും ജോലികൾ കണ്ടെത്താൻ എളുപ്പവും ആയ വഴികൾ തേടി പോയ മലയാളികൾ അടക്കമുള്ളവർ എന്താണ് പഠിക്കേണ്ടത് എന്നതിൽ മാത്രം ശ്രദ്ധ നൽകിയില്ല. പലപ്പോഴും ഏജൻസികൾ പറഞ്ഞ കോഴ്സ് പഠിക്കാൻ വന്നവരും ഏറെയാണ് .സൈക്കോളജി പഠിച്ചവർ ബിസിനെസ് സ്റ്റഡീസും ഡെന്റിസ്ട്രി പഠിച്ചവർ ഹോസ്പിറ്റാലിറ്റി മാനേജമെന്റ് തിരഞ്ഞെടുത്തതും ഒക്കെ മലയാളികൾക്കിടയിൽ തന്നെയാണ്. എന്തിനു ഈ കൂടുമാറ്റം നടത്തി എന്ന ചോദ്യത്തിന് ഏജൻസികൾ പറഞ്ഞത് അത്തരം കോഴ്സിന് സ്കോപ്പുണ്ട് എന്നാണ്.
പക്ഷെ ഏജൻസികൾക്ക് ശുപാർശ ചെയ്യാനുള്ള യൂണിവേഴ്സിറ്റിയിൽ എല്ലാ കോഴ്സും ഇല്ലെന്ന തിരിച്ചറിവ് കേരളത്തിലെ വിദ്യാഭ്യസം കൊണ്ട് വിദ്യാർത്ഥികൾ നേടിയിട്ടില്ല എന്നാണ് ഉന്നത പഠനത്തിന് ഏതെങ്കിലും ഏജൻസി നൽകുന്ന ശുപാർശ സ്വീകരിക്കാൻ തയാറാകുന്ന വിദ്യാർത്ഥികൾ തെളിയിക്കുന്നത്. യുകെയിൽ എത്തിയ ഇത്തരക്കാർ കെയർ ഹോം വിസയ്ക്കും മറ്റും അപേക്ഷിച്ചപ്പോൾ സംശയം തോന്നിയ ഹോം ഓഫിസ് ജീവനക്കാർ പഠിക്കാൻ വന്നിട്ട് കോഴ്സ് ഉപേക്ഷിച്ചു ജോലി തേടുന്നത് എന്തിനു എന്ന ചോദ്യം ചെയ്തപ്പോഴാണ് പല വിദ്യാർത്ഥികളും തങ്ങളുടെ ഗ്രാജുഷൻ കോഴ്സ് മറ്റൊന്നാണ് എന്ന് വെളിപ്പെടുത്തിയത്.
ഇതോടെയാണ് ഈ രംഗത്തെ ചതിക്കുഴികൾ ഹോം ഓഫീസിനും ബോധ്യപ്പെടുന്നത്. ഇതോടെ സ്റ്റുടന്റ് വിസ ദുരുപയോഗം തടഞ്ഞേ മതിയാകൂ എന്ന് സർക്കാരിന് നിർദ്ദേശം ലഭിക്കുക ആയിരുന്നു.
ഇരിക്കുന്ന കൊമ്പു മുറിച്ചവരിൽ നല്ല പങ്കു മലയാളികളും
സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന സംശയത്തെ തുടർന്ന് ഇത്തരക്കാരുടെ കുടുംബം യുകെയിൽ എത്തുമ്പോൾ നോ വർക്ക് നോ ബിസ്നസ് എന്ന മുദ്ര സ്റ്റാമ്പ് ചെയ്തു അനേകം പേർക്ക് ഡിപെൻഡന്റ് വിസ നൽകിയിട്ടുണ്ട്. പിന്നീട് മാസങ്ങൾ സമയമെടുത്താണ് ഹോം ഓഫിസ് ഇത് തിരുത്തി നൽകുക. അനേകം മലയാളി വിദ്യാർത്ഥികളുടെ ഡിപെൻഡന്റ് ആയിട്ടുള്ള ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഈ കെണിയിൽ വീഴേണ്ടി വന്നിട്ടുമുണ്ട്.
യുകെയിൽ തൊഴിലും ജീവിതവും തേടിയെത്താൻ സ്റ്റുഡന്റ്റ് വിസ കാരണമാക്കരുത് എന്ന ചിന്തയാണ് ഹോം ഓഫിസിനെ കൊണ്ട് ഇത്തരം ബിആർപി കാർഡുകൾ പുറത്തു വിടാൻ പ്രേരിപ്പിച്ചത് എന്നും വിലയിരുത്തപ്പെടുന്നു. അടുത്തകാലത്ത് എത്തിയ മലയാളി വിദ്യാർത്ഥികളിൽ നല്ലൊരു പങ്കിനെ യുകെയിൽ എത്തിയാൽ ആവശ്യം പോലെ ജോലി ചെയ്യാം, ആവശ്യം പോലെ സമ്പാദിക്കാം എന്ന മോഹ വാഗ്ദാനം നൽകി വിസ ഏജൻസികൾ കബളിപ്പിക്കുക ആയിരുന്നു എന്നും വ്യക്തമാണ്. ഇപ്പോൾ വിദ്യാർത്ഥികളെ പോലെ കൈനനയാതെ മീൻ പിടിക്കാൻ ശ്രമിച്ച ഇത്തരം വ്യാജ ഏജൻസികളുടെ കൂടി നെഞ്ചിലാണ് ഹോം ഓഫിസ് തീ കോരിയിട്ടിരിക്കുന്നത്. പക്ഷെ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കോടാനുകോടി രൂപ സമ്പാദിച്ചവരാണ് കേരളത്തിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് ഏജൻസികളും യുകെയിലെ ഇടനിലക്കാരും. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്യാർത്തിയാണ് ഇക്കാര്യത്തിൽ ഏജൻസികൾ ചെയ്തത്.
പക്ഷെ ലിസ് ട്രേസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയ സ്യുവേല ബ്രെവർമാൻ സ്റ്റുഡന്റ് വിസ രംഗത്തെ ദുഷ്പ്രവണത അവസാനിപ്പിക്കും എന്ന് വ്യക്തമാക്കിയിരുന്നതാണ്. പക്ഷെ സർക്കാർ താഴെ വീണതോടെ സ്യുവെല്ല ഉയർത്തിയ ഭീക്ഷണി ഒഴിവായെന്നു ആശ്വസിക്കുമ്പോഴാണ് പകരം എത്തിയ റിഷി സുനക്ക് മന്ത്രിസഭയിലും സ്യുവെല്ല മടങ്ങി എത്തിയത്. ഇതോടെ പോസ്റ്റ് സ്റ്റഡി വിസ സംബന്ധിച്ച തിരിച്ചടി എത്രയും വേഗത്തിൽ സംഭവിച്ചേക്കാം എന്ന ആശങ്കയും ശക്തമായിരുന്നു. ഈ തീരുമാനത്തോട് പ്രധാനമന്ത്രി റിഷി സുനക്കും അനുകൂല നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ഇതും പദ്ധതിയുമായി മുന്നോട്ടു പോകാൻ സ്യുവേലയ്ക്ക് ധൈര്യം നൽകുക ആയിരുന്നു.
പോസ്റ്റ് സ്റ്റഡി വിസയുടെ ആനുകൂല്യം മുതലെടുക്കാൻ പതിനായിരക്കണക്കിന് മലയാളി യുവതീ യുവാക്കളാണ് കഴിഞ്ഞ മൂന്നു വർഷമായി ശ്രമിച്ചത്. രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ കാലത്തും ജോലി കണ്ടെത്താനായില്ലെങ്കിലും കിട്ടിയ ജോലികൾ ചെയ്തു പഠിക്കാൻ മുടക്കിയ പണം കണ്ടെത്താനാകും എന്നതായിരുന്നു ബഹുഭൂരിപക്ഷത്തിന്റെയും ആശ്വാസം. ഏതെങ്കിലും കാരണവശാൽ ഭാഗ്യം കടാക്ഷിച്ചാൽ യുകെയിൽ തുടരാനായാൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്ന ചിന്തയാണ് പഠിക്കാൻ സമർത്ഥർ അല്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളെ കൂടി യുകെയിൽ എത്തിച്ചത്.
ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി കോഴ്സുകൾ എന്നിവയൊക്കെ പഠിക്കാൻ വന്ന വിദ്യാർത്ഥികൾക്ക് ഇതിലൊന്നും യുകെയിൽ തൊഴിൽ കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായിട്ടും കെയർ ഹോമുകളിൽ കയറിക്കൂടാം എന്ന പ്രതീക്ഷയാണ് ബ്രിട്ടനിൽ എത്താൻ ധൈര്യം നൽകിയത്.
'ചവിട്ട് സ്കീമിൽ'' ചതിക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഹോം ഓഫിസിന്
ആരോഗ്യ രംഗവും ആയി ഒരു പരിചയവും ഇല്ലാത്തവർ കെയർ ഹോമുകളിൽ ജോലി തേടി തുടങ്ങിയതോടെ പരാതികളും വ്യാപകമായി. വലിയ തുക നൽകി ഇത്തരം ജോലി സമ്പാദിച്ച അനേകം മലയാളി യുവതീ യുവാക്കളാണ് ഇപ്പോൾ തൊഴിൽ നഷ്ടമായി യുകെയിൽ കഴിയുന്നത്. ഇടനിലക്കാർ ഒരുക്കിയ ചതിയിൽ കുടുങ്ങിയവരും ഏറെയാണ്. ഒരാളെ നിസാര കാരണം കണ്ടെത്തി ജോലി നഷ്ടപ്പെടുത്തി ആ ഒഴിവിൽ മറ്റൊരാളെ തള്ളിക്കയറ്റുന്ന ''ചവിട്ട് സ്കീം'' നു ഇരയായവർ പ്രതികരിക്കാൻ പോലും കഴിയാത്ത നിലയിലാണ്. കഴിഞ്ഞ ഒന്നര വർഷമായി ബ്രിട്ടീഷ് മലയാളി തുടർച്ചയായി നൽകിയ ഇത്തരം റിപ്പോർട്ടുകളെ തുടർന്ന് നൂറോളം മലയാളി വിദ്യാർത്ഥികൾ ചതിക്കപ്പെട്ട വിവരം ഹോം ഓഫിസിനു ഇതിനകം ലഭ്യമായിട്ടുണ്ട്.
ഇക്കാര്യത്തിൽ സംഘടനകൾ അപലപനീയമായ മൗനം തുടർന്നപ്പോൾ സാമൂഹ്യ പ്രവർത്തകരായ വ്യക്തികളുടെ ഇടപെടലാണ് ഈ രംഗത്തെ ചതിയെക്കുറിച്ചു ഹോം ഓഫിസിനു വിവരം നൽകിയത്. പഠനത്തിന്റെ ഭാഗമായി ഹോം ഓഫിസിൽ മാനേജ്മെന്റ് ലെവലിൽ ജോലി ചെയ്യാൻ അവസരം ലഭിച്ച യുകെ മലയാളി രണ്ടാം തലമുറയിൽ പെട്ട യുവതി നടത്തിയ ഇടപെടലും പ്രശംസനീയമാണ്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ വളരെ രഹസ്യമായാണ് ഹോം ഓഫിസിലേക്ക് കൈമാറിയിട്ടുള്ളത്.
Stories you may Like
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- യുകെയിൽ കുടിയേറ്റം മോഹിക്കുന്നവർക്ക് വിനയായത് റിക്രൂട്ടിങ് ഏജൻസികളുടെ ആർത്തി
- ബ്രിട്ടണിലെ തദ്ദേശ തിരിച്ചടി മലയാളികൾക്ക് പാരയാകുന്നതിങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്