പുലർച്ചെ അഞ്ചു മണിയോടെ രണ്ടു വാനിൽ നിറയെ ഉദ്യോഗസ്ഥർ; ടോർച്ചിന്റെ വെളിച്ചത്തിൽ വീടുകളുടെ മുന്നിലും പിന്നിലും നിലയുറപ്പിച്ചു പരിശോധന; സ്റ്റുഡന്റ് വിസയിൽ എത്തിയ കോഴിക്കോടുകാരിയായ ദന്ത ഡോക്ടറെ തപ്പി ബ്രിട്ടീഷ് അന്വേഷകർ പരക്കം പായുന്നു; നിയമം തെറ്റിക്കുന്ന യുകെയിൽ ചതിക്കപ്പെടുന്ന മലയാളി വിദ്യാർത്ഥികളെ ആരു രക്ഷിക്കും?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പുലർച്ചെ അഞ്ചു മണി. സാധാരണ യുകെയിലെ ചെറുകിട കടകളിൽ അന്നന്നത്തെ പത്രങ്ങൾ ഡിസ്പ്ലേ ചെയ്യുന്ന സമയമാണ്. കാര്യമായ തിരക്കൊന്നും ഈ സമയം കടകളിൽ ഉണ്ടാകാറില്ല. എന്നാൽ പതിവായി ഹോം ഓഫിസ് മുദ്രയുള്ള രണ്ടോ മൂന്നോ വാനുകൾ സ്റ്റോക് ഓൺ ട്രെന്റിലെ ടൗൺ കേന്ദ്രീകരിച്ചു ആരെയോ തിരയുന്നത് ഈ കടകളിൽ ജോലി ചെയ്യുന്നവരും ഉടമസ്ഥരും ആയ മലയാളികൾ കാണുന്ന പതിവ് കാഴ്ചയാണ്.
മിക്കവാറും വാനുകളുടെ മുന്നിലോ പിന്നിലോ ആയി പൊലീസ് കാറുകളും ഉണ്ടാകും. ഇക്കഴിഞ്ഞ ജൂണിനു ശേഷം സ്റ്റോക് ഓൺ ട്രെന്റിൽ ഇതൊരു പതിവ് കാഴ്ചയാണ്. ജൂണിൽ മലയാളി വിദ്യാർത്ഥികളെ അനധികൃതമായി ജോലി ചെയ്തതിനു കസ്റ്റഡിയിൽ എടുത്ത ഹോം ഓഫിസ് ഉദ്യോഗസ്ഥർ കൂടുതൽ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരച്ചിൽ ഊജ്ജിതം ആക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ലണ്ടനിൽ മലയാളി വിദ്യാർത്ഥികളെ തപ്പി എത്തിയ ഇമ്മിഗ്രേഷൻ അധികൃതർ താമസ സ്ഥലത്ത് അറസ്റ്റ് വാറന്റ് പതിപ്പിച്ചു മടങ്ങുക ആയിരുന്നു. ഇതോടെ വിദ്യാർത്ഥികൾ സിം കാർഡ് അടക്കം ഉപേക്ഷിച്ചു പുതിയ താമസ സ്ഥലത്തേക്ക് മാറിയിരിക്കുകയാണ്. ഇത്തരം വിദ്യാർത്ഥികളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റികളെ കൂടി അറിയിക്കുന്ന സാഹചര്യത്തിൽ പഠനം പോലും മുടങ്ങുന്ന സാഹചര്യവും സംജാതമാകുകയാണ്. ചിലവേറുന്ന സാഹചര്യത്തിൽ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാതെ വാടകയും ബില്ലും ഭക്ഷണവും കണ്ടെത്താനാകില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും.
കോവിഡ് കാലത്തു തടസപ്പെട്ടിരുന്ന ഇത്തരം റെയ്ഡുകൾ പുനരാരംഭിച്ചത് മനസിലാക്കാതെയാണ് വിദ്യാർത്ഥികൾ കൂടുതൽ സമയം ജോലി ചെയ്യുന്നത്. ആരോഗ്യ രംഗത്ത് എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം എന്ന തെറ്റായ വിവരവും വിദ്യാർത്ഥികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് കാലത്തു ജോലിക്കെത്തിയ ഏതാനും വിദ്യാർത്ഥികൾക്ക് എൻഎച്ച്എസിൽ അടക്കം വർക്ക് പെർമിറ്റ് ലഭിച്ച സാഹചര്യവും പൊടിപ്പും തൊങ്ങലും ചേർത്ത് കേരളത്തിൽ പാട്ടായിരിക്കുകയാണ്. ഇതോടെ ആർക്കു വേണമെങ്കിലും യുകെയിൽ എത്തി എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം എന്ന വ്യാജ പ്രചാരണമാണ് സ്റ്റുഡന്റ് ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ചതിക്കപ്പെടുന്ന വിദ്യാർത്ഥികളെ ആര് രക്ഷിക്കും?
യുകെയിൽ എത്തി ജീവനക്കാരെ എത്തിക്കാൻ കരാർ ലഭിച്ചെന്നു പറയുന്ന മുഖ്യമന്ത്രിയോ നോർക്കയോ യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാര്യത്തിൽ ഒരക്ഷരം കേരളത്തിൽ ശബ്ദിക്കുന്നില്ല എന്നതാണ് ദയനീയമാകുന്നത്. ചതിക്കപ്പെട്ട് എത്തുന്ന വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള ധാർമ്മികതയൊന്നും തങ്ങളുടെ പക്കൽ ഇല്ലെന്ന മട്ടിലാണ് ഈ രംഗത്തെ മുഴുവൻ ചതിക്കുഴികളും നോർക്ക സിഇഓ അടക്കമുള്ളവരെ യുകെയിൽ നിന്നും ധരിപ്പിച്ചിട്ടും പെരുമാറുന്നത് എന്ന ആക്ഷേപവും ശക്തമാണ്.
യുകെയിൽ കരാർ ലഭിച്ചെന്ന കാര്യം വിളിക്കാൻ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി ചതിയുടെ നാനാവിധത്തിൽ ഉള്ള കാര്യങ്ങളെ കുറിച്ച് ലോക കേരള സഭയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നേരിട്ടറിഞ്ഞിട്ടും കേരളത്തിൽ മടങ്ങിയെത്തിയപ്പോൾ അതേക്കുറിച്ചു നിശ്ശബ്ദനാകുന്നതും ഇക്കാര്യത്തിൽ കേരള സർക്കാറിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്.
ഏതാനും ആന്ധ്രാ സ്വദേശികളായ വിദ്യാർത്ഥികളെ തപ്പി ഇറങ്ങിയ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ കോഴിക്കോട് സ്വദേശിനിയായ ഒരു ദന്ത ഡോക്ടറും ഉൾപ്പെടുന്നു എന്ന് വിവരമുണ്ട്. ഭർത്താവും ഒത്തു യുകെയിൽ എത്തിയ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാർത്ഥിനിയായ ഇവർ മൂന്നു ഏജൻസികളിലായി ആഴ്ചയിൽ 60 മണിക്കൂർ വരെ ജോലി ചെയ്തതായാണ് പരാതി.
തന്റെ പുറകെ ഹോം ഓഫിസ് ഉദ്യോഗസ്ഥർ ഉണ്ടെന്നു മനസിലാക്കിയ ഇവർ നിരന്തരം താമസ സ്ഥലം മാറുക ആണത്രേ. ഇക്കഴിഞ്ഞ ഒന്നാം തിയതി നടന്ന റെയ്ഡിൽ ചോദ്യം ചെയ്യൽ നേരിടേണ്ടി വന്ന വിദ്യാർത്ഥികളോട് വനിതാ ഡോക്ടറുടെ ഫോട്ടോയും കാണിച്ചു ആളെവിടെ എന്ന ചോദ്യമുണ്ടായി. ഇതേത്തുടർന്നാണ് വനിതാ ഡോക്ടറുടെ പിന്നാലെയാണ് ഹോം ഓഫിസ് അധികൃതർ എന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ആരെയും അറസ്റ്റ് ചെയ്തതായി സൂചനയില്ല.
പാചകവും ഉറക്കെയുള്ള മലയാള വർത്തമാനവും അയൽവാസികളുടെ ശ്രദ്ധയിൽ, ഉടൻ പരാതിയും നടപടിയും
യുകെയിൽ എത്തിയാൽ ജോലി ചെയ്തു യൂണിവേഴ്സിറ്റി ഫീസ് ഉണ്ടാക്കാം എന്ന കേരളത്തിലെ സ്റ്റുഡന്റ് ഏജൻസികൾ നൽകുന്ന വാഗ്ദാനവും യുകെയിൽ എത്തുമ്പോൾ നേരിടേണ്ടി വരുന്ന കനത്ത വീട് വാടകയും ചേർന്നാണ് മലയാളി വിദ്യാർത്ഥികൾക്ക് അനധികൃതമായി ജോലി ചെയ്യേണ്ടി വരുന്നത്. അതിനിടെ സ്റ്റോക് ഓൺ ട്രെന്റിൽ തന്നെ മൂന്നു കുടുംബത്തിന് താമസിക്കാൻ നൽകിയ വീട്ടിൽ നാലാമതൊരു കുടുംബം കൂടി താമസിച്ചതിനെ തുടർന്ന് ''ഓവർ ക്രൗഡ് അക്കോമഡേഷൻ'' എന്ന പേരിൽ അയൽവാസികൾ നൽകിയ പരാതിയിൽ കൗൺസിൽ ഉദ്യോഗസ്ഥർ എത്തി അധികമായി താമസിച്ച കുടുംബത്തെ ഒഴിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്യുന്നു. ജനൽ തുറന്നിട്ട പാചകവും മുറ്റത്തിറങ്ങി സിഗരറ്റ് വലിച്ച് ഉച്ചത്തിൽ മലയാളം സംസാരിച്ചതുമാണ് അയൽവാസിയായ ഇംഗ്ലീഷുകാരന്റെ അനിഷ്ടത്തിനു കാരണമായതെന്ന് പറയപ്പെടുന്നു.
ഇത്തരം കാര്യങ്ങളൊന്നും ആരെത്ര പറഞ്ഞാലും വകവയ്ക്കില്ല എന്ന മനോഭാവം പുലർത്തുന്ന വിദ്യാർത്ഥികൾ സ്വയം കുഴി തോണ്ടുകയാണ് എന്ന് വ്യക്തമാക്കുകയാണ് സ്റ്റോക് ഇൻ ട്രെന്റിലെ അനിഷ്ട സംഭവങ്ങൾ. ഒരിക്കൽ ഹോം ഓഫീസ് റെയ്ഡ് നടത്തിയ അഡ്രസിൽ വീണ്ടും വീണ്ടും റെയ്ഡ് നടക്കുന്നു എന്ന അനുഭവത്തിൽ ഇപ്പോൾ അത്തരം വീടുകൾ വേണ്ടെന്നു വയ്ക്കുകയാണ് മലയാളി വിദ്യാർത്ഥികൾ. കൂടുതൽ ജോലി സാധ്യത തേടി സ്റ്റോക് ഓൺ ട്രെന്റിലേക്ക് ഒഴുകിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇപ്പോൾ ചെറിയ കുറവ് ഉണ്ടാകാനും അടിക്കടിയുള്ള റെയ്ഡ് കാരണമായിട്ടുണ്ട്.
അഭയാർത്ഥികളേക്കാൾ നോട്ടപ്പുള്ളികളാകുന്നത് വിദേശ വിദ്യാർത്ഥികൾ
ഇക്കഴിഞ്ഞ മാർച്ചിൽ ഇവിടെയുള്ള ഡെയ്ലി മിനി മാർക്കറ്റ് എന്ന കടയിൽ നിന്നും അനധികൃതമായി ജോലി ചെയ്ത വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതോടെ കടകളിലും മറ്റും നിരന്തരമായ റെയ്ഡ് നടക്കുകയാണ്. ഈ കടയിൽ നിന്നും 5000 പായ്ക്ക് സിഗരറ്റും മറ്റും പിടിച്ചെടുത്തതും വിദ്യാർത്ഥിക്ക് നിയമ നടപടികളെ ചോദ്യം ചെയ്യാൻ പോലും ഉള്ള അവസരം നിഷേധിക്കപ്പെടാൻ കാരണമായി.
ഇക്കാരണത്താൽ ഇപ്പോൾ കടകളിലും മറ്റും വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാനും പ്രയാസമായി തുടങ്ങി. അഭയാർത്ഥി പ്രവാഹം കനത്തതോടെ വിദേശ വിദ്യാർത്ഥികൾ തമ്പടിക്കുന്ന നഗരങ്ങളിൽ ഹോം ഓഫിസ് റെയ്ഡുകൾ ശക്തമാകും. വിദ്യാർത്ഥികളെ നാട് കടത്താൻ ഹോം ഓഫിസിനു നടപടികൾ കൂടുതൽ ലളിതം ആണെന്നതിനാൽ അഭ്യർത്ഥികളേക്കാൾ നോട്ടപ്പുള്ളികളാകുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾ.
സെപ്റ്റംബർ ഇൻ ടേക്കിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ എത്തിയതോടെ മിക്ക നഗരങ്ങളിലും വാടക വീടുകൾക്ക് നേരിടുന്ന ക്ഷാമവും ഹോം ഓഫിസ് റെയ്ഡ് കനക്കാൻ കാരണമാണ്. വിദേശ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി താമസ സൗകര്യം ഒഴിവാക്കുന്നുവെന്ന ട്രെന്റിൽ വാടക അകാരണമായി ഉയരുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്