ഇടതു വിരുദ്ധ യുകെ കമ്പനി കേരളത്തിലെത്തി കച്ചവടമുറപ്പിച്ചു; ബ്രിട്ടനിൽ ലേബർ യൂണിയനുകൾ നോട്ടപ്പുള്ളിയാക്കിയ സെക്യൂരിറ്റി കമ്പനി ചെറിയ സ്രാവല്ല; കേരളത്തിൽ ഇടം ഒരുക്കിയതിൽ യുകെയിലെ ''വ്യാജ സഖാവിന്'' മുഖ്യ റോൾ; ചൂട്ട് പിടിക്കാൻ കൈരളി യുകെയെന്ന കമ്യുണിസ്റ്റ് സംഘടനയും
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇടതു വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങളുള്ള ബ്രിട്ടീഷ് കമ്പനി കേരളത്തിലെത്തി വേരുറപ്പിച്ചു. വിദേശ പൗരന്മാർക്ക് ഭൂരിപക്ഷം ആസ്തിയുടെ കമ്പനി തുടങ്ങാൻ നിയമ തടസമുള്ളതു കൊണ്ട് ഒന്നാം കേരള ലോക സഭയിലെ അംഗവും പ്രമുഖ ഇടതു സഹയാത്രികനുമായ രാജേഷ് കൃഷ്ണയുടെ ഭാര്യ പിതാവിന്റെ പേരിലാണ് കമ്പനി തുടങ്ങിയതെന്ന മറുനാടൻ മലയാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യുകെയിലെ ഇടതു പക്ഷ അനുഭാവികൾക്കിടയിൽ നടന്ന ചർച്ചയുടെ ഭാഗമായി ഈ കമ്പനിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്.
രാജേഷ് കൃഷ്ണ ഇടതു പക്ഷ പ്രവർത്തകൻ എന്ന മുഖം മൂടിയിട്ടു നടക്കുന്ന ബിനാമി ബിസിനസുകാരൻ ആണെന്ന രൂക്ഷമായ വിമർശം യുകെയിലെ സഖാക്കൾക്കിടയിൽ ഉയർന്നതിനെ തുടർന്നാണ് ഇവരുടെ കൂട്ടായ്മ ആയ സമീക്ഷക്ക് ബദലായി രാജേഷിന്റെ ആശിർവാദത്തിൽ കൈരളി എന്ന സംഘടന ഒരു വർഷം മുൻപ് പിറന്നത്.
മുഖ്യമന്ത്രിയും ഒന്നാം മന്ത്രിസഭയിലെ മുൻ നിര മന്ത്രിമാരുമായി വ്യക്തി ബന്ധം സ്ഥാപിച്ചാണ് രാജേഷ് കൃഷ്ണ യുകെയിൽ നിന്നും കമ്യൂണിസ്റ്റ്, തൊഴിലാളി വിരുദ്ധ നിലപാടുള്ള കമ്പനിയെ കേരളത്തിൽ എത്തിച്ചത് എന്നാണ് പുതിയ വെളിപ്പെടുത്തൽ. സുരക്ഷാ ജോലികൾക്കും മറ്റും ജീവനക്കാരെ സപ്ലൈ ചെയ്യുന്ന മേഖലയിലാണ് ഈ വിവാദ കമ്പനിയുടെ പ്രവർത്തനം.
കേരളത്തിൽ ദിവസക്കൂലിക്ക് കുറഞ്ഞ വേതനത്തിൽ ഈ ജോലിക്കായി ആളെ ലഭിക്കും എന്നതും കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വരെ അലങ്കാരം എന്നോണം സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട് എന്ന വിവരവുമാണ് നഷ്ടമില്ലാത്ത ബിസിനസിന് പണം ഇറക്കാൻ ടെറിയെ പ്രേരിപ്പിച്ചത്. മാത്രമല്ല സംസ്ഥാന ഭരണ സംവിധാനം എന്ത് ആവശ്യത്തിനും കൂടെയുണ്ടെന്ന് ടെറിയെ ബോധ്യപ്പെടുത്താനും രാജേഷ് കൃഷ്ണക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ വിവരങ്ങൾ ഇന്നലെ തന്നെ യുകെയിലെ കമ്യുണിസ്റ്റ് പാർട്ടി അനുഭാവികൾ പോളിറ്റ് ബ്യുറോ അംഗങ്ങൾ അടക്കം ഉള്ളവർക്ക് എത്തിക്കുകയും ചെയ്തു. ടെറി ബാർട്ടൻ എന്ന ബ്രിട്ടീഷ് പൗരനാണ് കിങ്ഡം സർവീസ് ഗ്രൂപ്പിന്റെ സേവനം സമാനമായ മറ്റൊരു പേരിൽ കമ്പനി രജിസ്റ്റർ ചെയ്തു കേരളത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. എട്ട് വർഷം മുൻപ് തന്നെയുള്ള കമ്പനി രേഖകളിൽ 700 കോടി രൂപയുടെ വാർഷിക വരവ് കാണിക്കുന്ന കമ്പനി ഈ രംഗത്തെ അതികായൻ ആണെന്ന് വ്യക്തമാണ്.
എത്ര രൂപ മുടക്കിയാണ് ഇയാൾ കേരളത്തിൽ കമ്പനി തുടങ്ങിയതെന്ന് രജിസ്ട്രേഷൻ രേഖകളിൽ വ്യക്തമല്ല. എന്നാൽ 50 ശതമാനം ഓഹരികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് രാജേഷിന്റെ ഭാര്യ പിതാവിന്റെ പേരിലാണ്. ശേഷിക്കുന്ന ഓഹരികൾ 49 ശതമാനം ടെറിയുടെ പേരിലും ഒരു ശതമാനം ഓഹരി എറണാകുളം കലൂരിലുള്ള റെജിയുടെ പേരിലുമാണ്. എന്നാൽ മൊത്തം തുകയും നിക്ഷേപിച്ചത് ടെറി തന്നെയാണ് എന്നാണ് ഈ കമ്പനിക്ക് എതിരെ ഉയരുന്ന ആരോപണം.
എന്നാൽ യുകെയിൽ പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ലേബർ അടക്കമുള്ളവരും തൊഴിലാളി യൂണിയനുകളും തൊഴിലാളി വിരുദ്ധ നടപടികളുടെ പേരിൽ നിരന്തരം കലഹിക്കുന്ന കമ്പനി കൂടിയാണ് കിങ്ഡം സെക്യൂരിറ്റീസ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം റെഡ്ഡിങ്ങിലാണ് വിവാദ കമ്പനിക്കു പ്രതിപക്ഷ പാർട്ടിയായ ലേബറിന്റെ പ്രതിഷേധ ചൂട് അറിയേണ്ടി വന്നത്. റോയൽ ബെർക്ഷയർ ഹോസ്പിറ്റലിലെ കരാർ തൊഴിലാളികളുടെ വേതനം സംബന്ധിച്ചാണ് യൂണിയൻ നേതാക്കളും കിങ്ഡം കമ്പനിയും ഉടക്കിയത്.
മണിക്കൂറിനു 12 മുതൽ 13 പൗണ്ട് വരെ ശമ്പളം നൽകാമെന്ന കരാർ കമ്പനി ലംഘിച്ചതിന് എതിരെയാണ് തൊഴിലാളി യൂണിയനുകൾ ഈ കമ്പനിക്ക് നോട്ടീസ് നൽകിയത്. കൂടാതെ സിക്ക് അലവൻസ് എടുത്തു കളഞ്ഞതും കമ്പനിയെ പ്രതിക്കൂട്ടിലാക്കി. എന്നാൽ സമരത്തിനിറങ്ങിയ തൊഴിലാളികളെ പാഠം പഠിപ്പിക്കാൻ ഏജൻസി ജീവനക്കാരെ നിയോഗിച്ചു തൊഴിലാളി വിരുദ്ധ നിലപാടിലേക്ക് നീങ്ങുക ആയിരുന്നു കമ്പനി എന്നാണ് യൂണിയനുകളുടെ നിലപാട്.
ഇക്കാര്യം തുറന്ന കത്തായി എഴുതി മാധ്യമങ്ങളിലൂടെ കമ്പനിയെ അറിയിക്കാനും യൂണിയൻ തയാറായി. കോവിഡ് സമയത്തു ഏറ്റവും കൂടുതൽ പേര് മരിക്കാൻ ഇടയായ തൊഴിൽ മേഖല കൂടിയാണ് ഇതെന്നും കമ്പനി ഓർക്കണമായിരുന്നു എന്നും യൂണിയനുകൾ അന്ന് നിലപാട് എടുത്തിരുന്നു. ലോകത്തെ പലയിടത്തും സാന്നിധ്യം ഉള്ള കമ്പിനിക്ക് വാർഷിക വിറ്റുവരവ് നൂറു മില്യൺ പൗണ്ടിലേറെ എന്ന് ചൂണ്ടിക്കാട്ടി കമ്പനി തൊഴിലാളി സൗഹൃദ നിലപാട് സ്വീകരിക്കണം എന്നാണ് യൂണിയനുകൾ അന്ന് ആവശ്യപ്പെട്ടിരുന്നതും.
ചുരുക്കത്തിൽ ഇത്രയും തൊഴിലാളി വിരുദ്ധ നിലപാടുള്ള കമ്പനി എങ്ങനെ കമ്മ്യുണിസ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിലെത്തി ചുവടു ഉറപ്പിച്ചു എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. കമ്പനി ഇന്ത്യൻ രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് തമിഴ്നാട്ടിൽ നേടിയ ലൈസൻസ് റദ്ദാക്കപ്പെട്ടപ്പോഴും കേരളത്തിൽ മന്ത്രി റിയാസ് മുഹമ്മദ് അടക്കമുള്ളവർ സന്ദർശനം നടത്തുന്ന സ്ഥാപനമായി കമ്പനി വളർന്നിരിക്കുകയാണ് എന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനിൽ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ച കമ്പനി കേരളത്തിൽ തൊഴിൽ സൗഹൃദമായാണോ ഇടപെടുന്നതു എന്നതും പുറത്തു വരാനിരിക്കുന്ന വിവരമാണ്.
ബ്രിട്ടനിലെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ ഒരു കാരണവശാലും കേരളത്തിൽ പ്രവർത്തന അനുമതി നൽകാൻ കമ്യുണിസ്റ്റ് സർക്കാർ തയ്യാറാകരുതായിരുന്നു എന്നാണ് ഇടതുപക്ഷ അനുകൂലികൾ യുകെയിൽ നിന്നും ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകുവാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. കടലോര പ്രദേശങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കാം എന്ന നീക്കമായി രാജേഷ് കൃഷ്ണ ഒന്നാം പിണറായി മന്ത്രിസഭയിൽ അന്നത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി കരാറിന് ശ്രമിച്ചെങ്കിലും ബ്രിട്ടനിൽ നിന്നും തന്നെ എതിർപ്പ് ഉയർന്നതിനെ തുടർന്ന് ആ കടലാസ്സ് കമ്പനിക്കും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍