രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചാനലിന്റെ സോഷ്യൽ മീഡിയാ പോളിസി ലംഘിച്ചതിന് മൂന്ന് മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ നടപടി എടുത്ത് ന്യൂസ് 18 കേരള. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഈ മാധ്യമ പ്രവർത്തർ ഇട്ട പോസ്റ്റുകളാണ് നടപടിക്ക് കാരണം. ചാനലിലെ ജീവനക്കാർ ആരും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചിരുന്നു. ഈ സർക്കുലർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മാധ്യമ പ്രവർത്തകർക്കെതിരെ നടപടി. കേരളത്തിലെ ചാനൽ ചരിത്രത്തിൽ തന്നെ ആദ്യമായാണ് സോഷ്യൽ മീഡിയാ ഇടപെടലിൽ മാധ്യമ പ്രവർത്തകർക്കെതിരെ നടപടി വരുന്നത്.
മുതിർന്ന വാർത്താ അവതാരകരായ സനീഷിനും അപർണ്ണാ കുറുപ്പും നടപടി നേരിട്ടു. പ്രമുഖ മാധ്യമ പ്രവർത്തകനായ ലല്ലുവിനും നടപടി നേരിട്ടു. ഒരാഴ്ച ശമ്പളം കട്ട് ചെയ്യുകയും ഓഫീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. സനീഷ് ഫെയ്സ് ബുക്കിലും അപർണ്ണ ട്വിറ്ററിലും ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം. ലല്ലുവും ഫെയ്സ് ബുക്കിൽ രാഷ്ട്രീയം പറഞ്ഞതാണ് വിനയായത്. ഇത് ശ്രദ്ധയിൽ പെട്ട ന്യൂസ് 18 കേരളയുടെ മാനേജ്മെന്റ് നടപടി എടുക്കുകയായിരുന്നു. അംബാനിയുടെ ന്യൂസ് 18 ഗ്രൂപ്പാണ് ഈ ചാനൽ നടത്തുന്നത്.
നേരത്തെ പല മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയം പറയുന്നത് വിവാദമായിരുന്നു. അവതാരകരും മറ്റ് മാധ്യമ പ്രവർത്തകരും പക്ഷം പിടിച്ച് രാഷ്ട്രീയം പറയുന്നത് ചാനലിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചാനൽ വിലയിരുത്തിയിരുന്നു. ഇടതുപക്ഷ മുഖം ഒഴിവാക്കി കേരളത്തിൽ നിഷ്പക്ഷ ചാനൽ എന്ന തരത്തിലേക്ക് മാറണമെന്ന് മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നു. ഇതിന് വേണ്ടി ആരും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പക്ഷം പിടിക്കരുതെന്ന ആവശ്യം മാനേജ്മെന്റ് മുമ്പോട്ട് വച്ചിരുന്നു. എല്ലാ ജീവനക്കാർക്കും സർക്കുലറും നൽകി. ഇത് ലംഘിച്ചതിനാണ് ഇപ്പോഴത്തെ നടപടി.
ഇതിൽ സനീഷ് ആ വിവാദ പോസ്റ്റ് ഇപ്പോഴും ഫെയ്സ് ബുക്കിൽ ഇട്ടിട്ടുണ്ട്. വിവാദത്തിൽ പെട്ട ഒരാളുടെ ട്വീറ്റാണ് ദേശീയ മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെട്ടത്. രാഷ്ട്രീയം പറയുന്ന ഈ ട്വീറ്റ് സംഘപരിവാർ പോരാളി റീട്വീറ്റ് ചെയ്തു. ഇതിൽ ചാനലിന്റെ തലപ്പത്തുള്ള രാഹുൽ ജോഷിയെ ടാഗ് ചെയ്യുകയും ചെയ്തു. ഇതോടെ ചാനലിന്റെ പോളിസിയിൽ ലംഘനമുണ്ടായെന്ന് അവർക്ക് മനസ്സിലായി. ഈ സാഹചര്യത്തിലാണ് നടപടി എടുത്തത്. മൂന്ന് പേർക്കും ഒരാഴ്ച ശമ്പളമില്ലാ സസ്പെൻഷൻ എന്ന തരത്തിലായിരുന്നു നടപടി. ഇക്കാര്യം ന്യൂസ് 18 മാനേജ്മെന്റിലെ ഉന്നതൻ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവർ ഡിവൈഎഫ്ഐ എന്ന സംഘത്തെ വിട്ട് കളയാൻ പാടില്ലാത്തതാണ്.ഇത്തവണത്തെ വിധി ഇങ്ങനെയാക്കിയതിൽ അവർക്കുള്ള പങ്ക് വളരെ വലുത്.ഞങ്ങളൊക്കെ ചെറുതായിരുന്ന കാലത്ത് ആൾക്കൂട്ടത്തെ ഉണ്ടാക്കുന്നതിലായിരുന്നു അവർ മാസ്റ്റേഴ്സ്. മനുഷ്യച്ചങ്ങല, മനുഷ്യമതിൽ എന്നൊക്കെ പറഞ്ഞ് ആ സംഘം അവിശ്വസനീയമായ വിധത്തിൽ , അപാരസംഘടനാമികവോടെ മനുഷ്യരെ നിരത്തി നിർത്തുമായിരുന്നു. എത്ര പേരെ വേണമെങ്കിലും ഒരിടത്ത്. കാലം മാറിയല്ലോ,ആൾക്കൂട്ടത്തിന്റെ കാലം കഴിഞ്ഞ പോലെയായിഇങ്ങനെ തുടങ്ങുന്ന രാഷ്ട്രീയ വിശകലനമാണ് സനീഷ് ഫെയ്സ് ബുക്കിൽ കുറിച്ചത്.
നൂറ് കൊല്ലത്തിനിടയിലെ പ്രളയവും, ജീവിച്ചിരിക്കുന്ന ഒരാളും നേരത്തെ കണ്ടിട്ടില്ലാത്ത കോവിഡുമൊക്കെ വന്നല്ലോ. അവർ അവരെ കാലം ആവശ്യപ്പെടുന്ന വിധത്തിൽ റീവയർ ചെയ്തതാണ് നമ്മൾ കണ്ടത്. വൻ കൂട്ടമായല്ല അവരെ പിന്നെ കാണുന്നത്. ഒരു ബൈക്കിലോടുന്ന ഒന്നോ രണ്ടോ പേരായി പിരിഞ്ഞിട്ട് അവർ നാട്ടിലാകെ പരന്ന പോലെയായി. ആ ബൈക്കുകൾ ഓടി, മനുഷ്യർ കുടുങ്ങിപ്പോയ വീടുകളുടെ ഗേറ്റുകൾക്ക് മുന്നിൽ ചെന്ന് നിന്നു. ഗേറ്റിൽ ചെന്ന് നിന്ന് വിളിച്ചു, പൊതിച്ചോറും മരുന്നും കൊണ്ട് ചെന്ന് കൊടുത്തു.പ്രളയത്തെ കടക്കാൻ പണത്തിന് ആക്രി പെറുക്കുന്നത് പോലും കണ്ടു. വാർത്ത വരാൻ കാത്ത് നിന്നില്ല. എന്ന് മാത്രമല്ല, ഇന്നയാളാണ് ഞാനെന്ന് കാട്ടി അഭിനന്ദനം വാങ്ങാൻ മുഖത്തെ മാസ്ക് പോലും മാറ്റിക്കാണിച്ചില്ല. വല്ലാത്തൊരു ടീംസ്-ഇങ്ങനെയായിരുന്നു സനീഷിന്റെ നിരീക്ഷണം.
പ്രളയവെള്ളത്താലും രോഗപീഡയാലും വലഞ്ഞൊറ്റപ്പെട്ട് പോയവർ പക്ഷെ അന്നമായി വന്ന ചെറുപ്പക്കാരെ മറക്കുമോ. പെട്ടിയിൽ വീണ വോട്ട് അവരുടെയാണ് എന്ന് വേണമല്ലോ മനസ്സിലാക്കേണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല കോൺഗ്രസ് പാർട്ടിക്കും ഇത് മനസ്സിലായിട്ടുണ്ടാകുമെന്നാണ് വിചാരിക്കുന്നത്. എന്റെ തെരഞ്ഞെടുപ്പ് വിശകലനത്തിലെ ആദ്യപേജിൽ ഡിവൈഎഫ്ഐയുടെ പേരുണ്ട്-എന്നായിരുന്നു സനീഷിന്റെ വിശദീകരണം. ഇതിൽ രാഷ്ട്രീയത്തിൽ അപ്പുറം വിശകലനമാണ് നിറയുന്നത്. മാധ്യമ പ്രവർത്തകർ ഇത്തരം വിശകലനങ്ങൾ നടത്തുന്നത് പതിവുള്ളതുമാണ്. ഇതാണ് സനീഷിന് വിനയായി മാറുന്നത്.
കൈരളി ടിവിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ന്യൂസ് 18 കേരളയുടെ മുഖമായ ശരത് ചന്ദ്രൻ ചാനലിൽ നിന്ന് രാജിവച്ചതും രാഷ്ട്രീയത്തിന്റെ പേരിലാണ്.ശരത് ചന്ദ്രനെതിരെ നിരവധി പരാതികൾ ന്യൂസ് 18 കേരളയുടെ മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി നൽകി ശരത് കൈരളിയിലേക്ക് മാറിയത്. ന്യൂസ് 18 കേരളയിലെ ഇടതു പക്ഷ മുഖങ്ങളിൽ പ്രധാനിയായിരുന്നു ശരത് ചന്ദ്രൻ. ചാനലിലെ തീവ്ര രാഷ്ട്രീയ ആഭിമുഖ്യക്കാർക്ക് ഇനി കാര്യങ്ങൾ അനുകൂലമാകില്ലെന്ന സൂചനയാണ് ശരത് ചന്ദ്രന്റെ രാജിയിലുണ്ടായിരുന്നത്.
അദ്ധ്യാപക സംഘടനകൾ സർക്കാരുമായി സാലറി ചലഞ്ചിൽ സഹകരിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനാ നേതാവിനെ ഫ്ളോറിൽ എത്തിച്ച് ശരത് ചന്ദ്രൻ ചർച്ച സംഘടിപ്പിച്ചിരുന്നു. ന്യൂസ് 18 കേരളയുടെ പ്രൈം ടൈമിലെ ചർച്ചയിൽ ഏകപക്ഷിയമായ അവതരണ രീതിയാണ് ശരത് ചന്ദ്രൻ സ്വീകരിച്ചത്. അദ്ധ്യാപക സമൂഹത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇത്. ഇതിനെതിരെ അദ്ധ്യാപക സംഘടനകളും ന്യൂസ് 18 കേരളയുടെ മാനേജ്മെന്റായ അംബാനി ഗ്രൂപ്പിന് പരാതി നൽകി. നിരവധി പരാതികളാണ് കമ്പനിക്ക് കിട്ടിയത്.
ചാനലിലെ തീവ്ര ഇടതുപക്ഷക്കാർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രാജീവ് ദേവരാജ് എഡിറ്ററായിരുന്നപ്പോൾ ഏഷ്യാനെറ്റിൽ നിന്നും മാതൃഭൂമിയിൽ നിന്ന് ചാനലിൽ എത്തിയ പലരും സൈബർ സഖാക്കളെ പോലെ പ്രവർത്തിച്ചു. ലല്ലു അടക്കമുള്ളവരുടെ പരസ്യ നിലപാടുകൾ ന്യൂസ് 18 കേരളയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു. ഇടതുപക്ഷ ചാനലാണെന്ന വിലയിരുത്തലുമെത്തി. ഇത് കാരണം റേറ്റിംഗും ഇടിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനേയും മനോരമയേയും മാതൃഭൂമിയേയും മറികടക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു ന്യൂസ് 18 കേരളയിലെ പ്രമുഖർ പറഞ്ഞിരുന്നത്.
എന്നാൽ സാമ്പത്തിക കരുത്തില്ലാതെ തുടങ്ങിയ ശ്രീകണ്ഠൻ നായരുടെ ട്വന്റിഫോർ ന്യൂസ് മനോരമയേയും മാതൃഭൂമിയേയും മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. ഇതോടെ ന്യൂസ് 18 കേരളയിലെ വാർത്തകളിൽ മാനേജ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ആരും രാഷ്ട്രീയ പോസ്റ്റുകൾ ഇടരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
Stories you may Like
- ഏറ്റവും ഒടുവിൽ ന്യൂസ് 18 കേരളത്തിൽ നിന്നും പുറത്തു വരുന്നത് എഡിറ്റർ രാജീവ് ദേവരാജൻ
- അംബാനിയുടെ ന്യൂസ് 18 കേരളയുടെ പുതിയ തലവനായി എത്തുക പ്രദീപ് പിള്ള
- ശരത് ചന്ദ്രനെ ന്യൂസ് 18 കേരളയിൽ നിന്ന് പുറത്തു ചാടിച്ച ചർച്ചയുടെ കഥ
- ബ്രിട്ടാസ് പ്രൈംടൈം സംവാദത്തിന് ഇറങ്ങിയതോടെ കൈരളി ന്യൂസിന് മുന്നേറ്റം
- വാർത്താ അവതാരകൻ ശരത്തിന്റെ രാജി എഴുതി വാങ്ങി പുറത്താക്കി ന്യൂസ് 18 കേരളം
- TODAY
- LAST WEEK
- LAST MONTH
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
- ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴി
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- മരണദിവസം ആതിരയുടെ വീട്ടിൽ അമ്മ എത്തിയതെന്തിന്? അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാൻ പൊലീസ്; ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പ്രതീക്ഷ; ദുരൂഹത നീക്കാൻ ഫോൺവിളികളും ഇഴകീറി പരിശോധിക്കുന്നു
- എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
- പെൺകുട്ടികളെ സമീപിച്ചിരുന്നത് ടാറ്റൂ ആർട്ടിസ്റ്റ് എന്ന നിലയിൽ; അടുപ്പം സ്ഥാപിച്ചത് നിനക്ക് എന്റെ കൂട്ടുകാരിയുടെ മുഖം എന്ന നമ്പരിറക്കിയും; പോക്സോ കേസിൽ അറസ്റ്റിലായ അഭിരാമി ചെറിയ പുള്ളിയല്ലെന്ന് പൊലീസ്
- കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും
- കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ
- തന്റെ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒരു പുതിയ യുദ്ധം പോലും തുടങ്ങിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പടിയിറങ്ങിയത് ആണവപ്പെട്ടിയുമായി; വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോയപ്പോഴും ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ പെട്ടി ട്രംപിനൊപ്പം തന്നെ; അമേരിക്കൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ച് ട്രംപിന്റെ പടിയിറക്കം
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്