സുഷമയുടെ നിയമത്തേയും ഉതുപ്പ് പൊളിച്ചു; മലയാളികളെ വിദേശത്ത് ഇനിയും നേഴ്സായി നിയമിക്കാൻ പുതുപ്പള്ളിക്കാരന്റെ കടന്ന ബുദ്ധി; സന്ദർശക വിസയിൽ കുവൈറ്റിൽ അഭിമുഖം; ഇന്ത്യയുടെ ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ തന്നെ ഗൾഫിലെ ആശുപത്രികളിൽ ജോലിയും; കോടികളുടെ റിക്രൂട്ട്മെന്റ് തട്ടിപ്പിന് വീണ്ടും കളമൊരുങ്ങുന്നു
തിരുവനന്തപുരം: ഇന്റർപോളല്ല ആരു വിചാരിച്ചാലും പുതുപ്പള്ളിക്കാരൻ ഉതുപ്പ് വർഗ്ഗീസിന്റെ റിക്രൂട്ട്മെന്റിന് തടയിടാൻ കഴിയില്ല. നേഴ്സുമാരെ പറ്റിക്കുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നയത്തെ മറികടക്കാനും ഉതുപ്പ് വർഗ്ഗീസിന് അറിയാം. റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിൽ സുപ്രീംകോടതി ജാമ്യം നിഷേധിച്ച ഉതുപ്പ് വർഗ്ഗീസ് ഒളിവ് ജീവതത്തിലും നേഴ്സുമാരെ പറ്റിക്കൽ തുടരുന്നു. കേന്ദ്ര സർക്കാർ നയങ്ങളെ അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചാണ് പുതിയ നീക്കം. നേഴ്സിങ് റിക്രൂട്ട്മെന്റുകൾക്കെതിരെ പരാതി വ്യാപകമായതിനെ തുടർന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടാണ് സ്വകാര്യ ഏജൻസികളുടെ റിക്രൂട്ട്മെന്റിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെയാണ് പുതു തന്ത്രവുമായി ഉതുപ്പ് സജീവമായത്.
നഴ്സിങ് റിക്രൂട്ടമെന്റ് നടത്തുന്ന ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം കൂടിയായപ്പോൾ വിദേശ രാജ്യങ്ങളിലെ നഴ്സിങ് ഒഴിവുകളുടെ ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയാണ് ഉതുപ്പ് വർഗീസും ടീമും വീണ്ടും നഴ്സിങ് ഉദ്യോഗാർഥികളുടെ ചോരയൂറ്റാൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ ദുബായിൽ വച്ചാണ് ഇന്റർവ്യൂ നടത്തുമെന്ന് പരസ്യം നൽകിയിരിക്കുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന 3500 ഒഴിവിലേക്കാണ് ബി.എസ്.സി നഴ്സിങ്, ജി.എൻ.എം യോഗ്യതയുള്ളവരെ ഏജൻസികൾ ക്ഷണിച്ചിരിക്കുന്നത്. കുവൈറ്റ് മന്ത്രാലയം ഔദ്യോഗികമായി നൽകിയിട്ടുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ദുബായിൽ വച്ച് നടത്തുന്നതിന്റെ പിന്നിലുള്ള രഹസ്യം ഇന്ത്യയിലെ നിയമങ്ങളുടെ കണ്ണിൽ പൊടിയിടാനും ഇതിന്റെ പേരിൽ ഉദ്യോഗാർഥികളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഏജൻസികളുടെ തന്ത്രം കൂടിയാണിതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ദുബായിലെ അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ വച്ചാണ് ഇന്റർവ്യൂ നടക്കാൻ പോകുന്നത്.
ഇന്റർവ്യൂ നടത്തുന്ന ഏജൻസിയുടെ വിവരങ്ങൾ പോലും പരസ്യങ്ങളിൽ നൽകിയിട്ടില്ല എന്നുള്ളത് തന്നെ നടക്കാൻ പോകുന്നത് തട്ടിപ്പ് ഇന്റർവ്യൂ ആണെന്നതിന്റെ വ്യക്തമായ തെളിവാണ്. ഉദ്യോഗാർഥികൾക്ക് റെസ്യൂമെ അയക്കാൻ പരസ്യങ്ങളിൽ നൽകിയിട്ടുള്ള ഇ-മെയിൽ വിലാസങ്ങൾ പോലും ഇതിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അൽ-സറാഫയ്ക്കും അതിന്റെ ബിനാമി ഏജൻസികൾക്കും കേരളത്തിൽ നഴ്സിങ് റിക്രൂട്ട്മന്റ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തട്ടിപ്പിന്റെ പുതിയ മേച്ചിൽപുറങ്ങൾ തേടാൻ ഏജൻസികളെ നിർബന്ധിതരാക്കുന്നത്. ഉദ്യോഗാർഥികൾക്ക് സന്ദർശനവിസയ്ക്കായി സമീപിക്കേണ്ട ട്രാവൽ ഏജൻസികളുടെ വിവരങ്ങൾ പരസ്യത്തിൽ നൽകിയുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സന്ദർശക വിസയ്ക്കായി കോഴിക്കോടുള്ള അൽഹിന്ദ്, റിയ എന്നീ ട്രാവൽ ഏജൻസികളും കൊച്ചിയിലെ പീകോക്ക് എന്ന ഏജൻസിയേയും സമീപിക്കാനാണ് നിർദ്ദേശം. ട്രാവൽ ഏജൻസികളും റിക്രൂട്ട്മന്റെ് ഏജൻസികളും തമ്മിലുള്ള ഒത്തുകളിയാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 60000 മുതൽ 1 ലക്ഷം രൂപ വരെയാണ് സന്ദർശക വിസയ്ക്കായി ഈ ഏജൻസികൾ നഴ്സുമാരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ദുബായിൽ വച്ച് നടത്തുന്നത് സംബന്ധിച്ച് സർക്കാർ ഏജൻസികൾക്ക് അറിവില്ലെന്നുള്ളത് സംശയാസ്പദമാണ്.
വിദേശരാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് എമിഗ്രേഷൻ നിയമം കർശനമാക്കിയത് നഴ്സുമാർക്ക് വൻ തിരിച്ചടി ആയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇന്ത്യയിലെ കർശന നിയമങ്ങൾ കാരണം നഴ്സിങ് ഒഴിവുകൾ മറ്റു രാജ്യങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതും നഴ്സുമാർക്ക് തിരിച്ചടിയാണ്. ഇന്റർവ്യൂവിന്റെ പേരിൽ മാത്രം ഉദ്യോഗാർഥികളിൽ നിന്ന് കോടികളായിരിക്കും ട്രാവൽ ഏജൻസികളും റിക്രൂട്ടമെന്റ് ഏജൻസിയും കൂടി തട്ടിയെടുക്കുന്നത്. അതിനിടെ നഴ്സിങ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്ന ഏജൻസിയുടെ പേരോ വിലാസമോ ഇല്ലാതെയാണ് മാദ്ധ്യമങ്ങളിൽ പരസ്യം നൽകുന്നത്. രണ്ടു ദിവസം മുമ്പ് ദേശാഭിമാനി പത്രത്തിന്റെ കേരളത്തിലെ എല്ലാ എഡിഷനുകളിലും ഈ പരസ്യമുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൗദി, കുവൈറ്റ്, ഖത്തർ എന്നിവടങ്ങളിലേക്ക് നടത്തിയ ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടെ 3500 ഓളം നഴ്സിങ് ഉദ്യോഗാർഥികൾക്ക് വിസ ഇതുവരെയും ലഭിച്ചിട്ടില്ല. ലക്ഷങ്ങൾ ഈടാക്കിയ ഏജൻസികൾ പറ്റിക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികളിൽ ഭൂരിപക്ഷവും. ഇവർക്ക് ജോബ് വിസ നൽകാത്ത സാഹചര്യത്തിലാണ് വീണ്ടും കുവൈറ്റിലെ 3500 ഒഴിവുകളുടെ പേരിൽ ദുബായിൽ വച്ച് ഇന്റർവ്യൂ നടത്താൻ പോകുന്നത്.
കേരളത്തിൽ ഇപ്പോൾ നഴ്സിങ് റിക്രൂട്ട്മെന്റിലൂടെ കോടികൾ സമ്പാദിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് എറണാകുളത്തുള്ള ജെ.കെ.ഇന്റർനാഷണലും എം.കെ.ഇന്റർ നാഷണലും. നഴ്സിങ് റിക്രൂട്ട്മെന്റ് കേസിൽ സിബിഐ പ്രതി ചേർക്കപ്പെട്ടെ റെനി ഉമ്മനാണ് ഇപ്പോൾ താരം. ഉതുപ്പ് വർഗീസ് പത്തൊമ്പതര ലക്ഷം വാങ്ങിയപ്പോൾ റെനി ഉമ്മൻ ഒരു പടി കൂടി മുകളിൽ കയറി 21 ലക്ഷം രൂപയാണ് വാങ്ങുന്നത്. കേസ് നടത്താനുള്ള പണം കൂടി ചേർത്താണ് ഉദ്യോഗാർഥികളിൽ നിന്ന് റെനി ഉമ്മൻ ഈടാക്കുന്നത്. ജെ.കെ ഇന്റർനാഷണലും എം.കെ.ഇന്റർനാഷണലും ഒരമ്മ പെറ്റ മക്കളായതു കൊണ്ട് നഴ്സുമാരെ പിഴിയുന്ന കാര്യത്തിൽ ഒറ്റകെട്ടാണ്. കഴിഞ്ഞ മാസം 21 ലക്ഷം രൂപ ഈടാക്കി അമ്പത് പേരെയാണ് ജെ.കെ.ഇന്റർനാഷണൽ വഴി കുവൈറ്റിലേക്ക് കടത്തിയത്. എറണാകുളത്തെ നോർക്ക ഓഫീസിന് സമീപത്തെ ഏജന്റിന് നേരിട്ട് 2 ലക്ഷം രൂപയും ബാക്കി 19 ലക്ഷം വിവിധ അക്കൗണ്ടുകളിലായാണ് ഉദ്യോഗാർഥികൾ നിക്ഷേപിച്ചത്. റിക്രൂട്ടിങ് ഏജൻസികളെ വിവിധ അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് റെനി ഉമ്മനും കൂട്ടാളികളും പുതിയ വഴികൾ തേടുന്നത്. ഈ മാസം ഏഴാം തീയതി ആറു പേരാണ് വിസിറ്റിങ് വിസ വഴി നെടുമ്പാശേരി വഴി് കയറ്റി പോയത്. പണം വാങ്ങുന്നതിന് ഒരു രേഖയും ഇവർ ഉദ്യോഗാർഥികൾക്ക് നൽകാറില്ല.
നഴ്സുമാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമെന്ന നിഷ്കർഷയുള്ളതിനാൽ വിസിറ്റിങ് വിസ വഴിയാണ് ഉദ്യോഗാർഥികളെ ഇപ്പോൾ കയറ്റി അയക്കുന്നത്. ദുബായിലെ ബന്ധുക്കളെ കാണാൻ പോകുന്നെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ഇവർ പറയുന്നത്. എന്നാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും അറിവുണ്ടെന്നാണ് നഴ്സുമാർ പറയുന്നത് . കൊച്ചി, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്കും അവിടെ നിന്നും കുവൈറ്റിലേക്കുമാണ് ഏജൻസികൾ നഴ്സുമാരെ അയയ്ക്കുന്നത്. പണം നൽകുന്നത് സംബന്ധിച്ച് വിവരങ്ങളോ പോകുന്നതിന്റെ വിവരങ്ങളോ ഒരു കാരണവശാലും വെളിയിൽ വിടരുതെന്നും നഴ്സസ് അസോസിയേഷനുമായി വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന കർശന നിർദേശവും ഏജൻസികൾക്ക് ഇവർക്ക് നൽകിയിട്ടുണ്ട്
നിമയപ്രകാരം 19,500 രൂപ വാങ്ങി നടത്താവുന്ന നിയമനത്തിന് അൽ സറാഫയിലൂടെ ഉതുപ്പ് വർഗീസ് വാങ്ങിയത് പത്തമ്പൊതര ലക്ഷം രൂപ. തങ്ങളെ പിഴിഞ്ഞ് കോടികളാണ് റിക്രൂട്ടിങ് ഏജൻസികൾ നേടുന്നതെന്ന് അറിഞ്ഞിട്ടും, പലിശയ്ക്കെടുത്തും പറമ്പ് വിറ്റും ലക്ഷങ്ങളാണ് ഇത്തരം ഏജൻസികൾക്ക് കൊടുക്കാനായി നഴ്സുമാർ, ഏജൻസികൾക്ക് മുമ്പിൽ ക്യൂ നിൽക്കുന്നത്. അൽ-സറാഫയിലൂടെ ഉതുപ്പ് വർഗീസ് ലക്ഷങ്ങൾ വാങ്ങി നിയമിച്ച ഉദ്യോഗാർഥികളിൽ നിന്ന് വീണ്ടും നിയമനതിരിമറിയിലൂടെ കോടികളാണ് നേടിയത്. ഉതുപ്പ് വർഗീസ് ഇന്റർപോളിന്റെ അറസ്റ്റിലായിട്ടും അൽ-സറാഫയുടെ ഏജന്റുമാർ ഇപ്പോഴും പല പേരുകളിൽ നഴ്സുമാരെ ലക്ഷങ്ങൾ ഈടാക്കി കുവൈറ്റിലേക്ക് നിയമിക്കുകാണ്. അതിൽ പ്രമുഖരാണ് എം.കെ.ഇന്റർനാഷണലും ജെ.കെ.ഇന്റർനാഷണലും ഹിബ ട്രാവൽസും. അന്വേഷണം തണുത്തതോടെ വീണ്ടും തലപൊക്കിയ ഏജൻസികളുടെ പുതിയവഴികൾ. കേരളത്തിൽ നഴ്സിങ് റിക്രൂട്ടമെന്റിനെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടായ സാഹചര്യത്തിലാണ് കൊച്ചിയിൽ നിന്നും കോഴിക്കോടും നിന്നും ഏജൻസികൾ റിക്രൂട്ട്ിങ് ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവിടെയും രക്ഷയില്ലാതെ ആയതോടെ ആണ് ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയിരിക്കുന്നത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്