രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: പലതരം ടിക് ടോക് കളികൾ മലയാളികൾ ചർച്ച ചെയ്തിട്ടുണ്ട്. കടുത്ത ടിക് ടോക് അനുയായികളായിരുന്നു നീതുവും നിധീഷും. ഭയാനകമായ രീതിയിൽ അനുകരണങ്ങളും മറ്റും നടത്തുന്ന ഫോളോവേഴ്സ്. ഈ ടിക് ടോക് കളിയാണോ നീതുവിനെ ചുട്ടെരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ടിക് ടോക്കിൽ വാമ്പയർ കപ്പിൾസ് എന്ന പേരിലായിരുന്നു ഇവരുടെ സംയുക്ത പേജ്. രണ്ട് പേരും പല പോസിലിരിക്കുന്ന ചിത്രങ്ങൾ ഇതിലുണ്ട്. ഭയാനകമായ രീതിയിൽ ജീവിക്കുന്ന ദമ്പതികളെയാണ് വാമ്പയർ കപ്പിൾസ് എന്ന് വിളിക്കുക. ടിക് ടോകിൽ ഇവർ പിന്തുടർന്നത് ഈ പേജായിരുന്നു. പിശാച് രൂപത്തിലെ മനുഷ്യരാണ് വാമ്പയർ. രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികളാണ് വാമ്പയർ കപ്പിൾസ്.
ഡ്രാക്കുളയുമായി ബന്ധപ്പെട്ട വാമ്പയർ എന്ന പേര് വരുന്നത്. നീതുവിന്റേയും നിധീഷിന്റേയും ടിക് ടോക് പേജിൽ പരസ്പരം കടിച്ച് രസിക്കുന്ന വീഡിയോയുമുണ്ട്. അതായത് വല്ലാത്തൊരു മാനസികാവസ്ഥയിൽ പ്രണയം കൊണ്ടു പോയിരുന്നവരായിരുന്നു നീതുവും നീധീഷും. ടിക് ടോക്കിലെ ഏതെങ്കിലും ഗെയിമുകളാണോ ഈ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന സംശയം പൊലീസിനും ബന്ധുക്കൾക്കും ഉണ്ട്. നിധീഷിന്റെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു നീതു. വീട്ടുകാർക്കും പരിപൂർണ്ണ ഇഷ്ടം. അത്തരത്തിലൊരു കുട്ടിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കാനും കഴിയുന്നില്ല. തലയിലെ ശസ്ത്രക്രിയയോടെ നിധീഷിന്റെ മാനസിക നിലയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനൊപ്പം ടിക് ടോക്കിലെ ഗെയിമുകളും നീധീഷിന്റെ മനസ്സിൽ ക്രൂരത എത്തിക്കാൻ സാധ്യതയുണ്ടായിരുന്നു.
ടിക് ടോക്കിന്റെ കടുത്ത ആരാധകരായിരുന്നു ഇരുവരും. 2016 ഓഗസ്റ്റ് 19നായിരുന്നു കല്യാണമെന്ന് കാട്ടിയൊരു വീഡിയോയും ഇവർ ടിക് ടോക്കിൽ ഇട്ടിരുന്നു. അതിന് ശേഷം വിവാഹത്തിന്റെ വാർഷികത്തിന്റെ ഓർമ്മയ്ക്കും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബൈ്ക്ക് ഓടിക്കുന്നതും പരസ്പരം കിടിച്ച് കിസ് ചെയ്യുന്നതും അടക്കമുള്ള വിഡിയോകൾ. വാമ്പയർ സിനിമയും നിധീഷിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാനസിക പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയം വ്യാപകമാക്കുന്നതാണ് പുറത്തുവന്ന ടിക് ടോക് പേജ്. നേരത്തെ ജീവനെടുക്കുന്ന ബ്ലൂവെയിൽ ഗെയിമുകൾ കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. ഇതും ആത്മഹത്യകൾക്ക് വഴിവച്ചിരുന്നു. തിരുവനന്തപുരത്തെ നടുക്കിയ ആസ്ട്രൽ പ്രൊജക്ഷൻ ഒരു കുടുംബത്തിന്റെ ജീവനെടുക്കുകയും ചെയ്തു. കേഡൽ ജിൻസൺ രാജ നടത്തിയ കൊലപാതകം ഓൺലൈൻ കൊലപാതക ഗെയിമുകളിലേക്ക് വിരൽ ചുണ്ടിരുന്നു. ഇത്തരം ചർച്ചകൾ വീണ്ടും സജീവമാക്കുന്നതാണ് നീതുവിന്റെ കൊലയും.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർഥയായിരുന്നു നീതു. നന്നായി ചിത്രം വരയ്ക്കും. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിലും മികവുകാട്ടി. യാത്രകളിലുള്ള താൽപര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. യാത്രാതൽപ്പരുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഇരുവരും അംഗമായിരുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങൾ പതിച്ചിരുന്നു. നിധീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും നീതുവിനൊപ്പമുള്ള ചിത്രമാണ് പ്രൊഫൈൽ പിക്ചർ. ആരേയും മറച്ചായിരുന്നില്ല ഇരുവരും ബന്ധം കൊണ്ടു പോയത്. നീതുവിന് മറ്റ് താൽപ്പര്യങ്ങൾ ഉള്ളതായും അറിയില്ല. രണ്ട് ദിവസം മുമ്പും നിധീഷിന്റെ അമ്മയ്ക്ക് നീതുവിന്റെ സന്ദേശം എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇവർ തമ്മിൽ പിണക്കത്തിന് കാരണം ആർക്കും വ്യക്തവുമല്ല. നീതു കൊല്ലപ്പെടുന്ന സമയത്ത് അമ്മൂമ്മ വത്സലയും അമ്മാവൻ സഹദേവനും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് ഇവർ ഓടിയെത്തുമ്പോഴേക്കും തീയാളിപ്പടർന്നിരുന്നു
അച്ഛനെയും അമ്മയെയും രണ്ടാംവയസിൽ പിരിയേണ്ടി വന്നയാളാണ് നീതു. 20 കൊല്ലം മുൻപ് അമ്മ മരിച്ചതിനു തൊട്ടുപിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീടിതുവരെ നീതുവിനെ പോറ്റിവളർത്തിയതും കാത്തുസൂക്ഷിച്ചതും അമ്മൂമ്മയും അമ്മാവനും ചേർന്നാണ്. നീതുവും പോയതോടെ ഇവർ ഒറ്റയ്ക്കായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർഥയായിരുന്നു നീതു. സമാധാന പ്രിയനായിരുന്നു നിധീഷും. മുമ്പൊരിക്കലും ക്രിമിനൽ സ്വഭാവമുള്ള ഒന്നും ചെയ്തിട്ടില്ല. പല തരം ഭ്രാന്തുകൾ ടിക് ടോക്കിൽ എത്താറുണ്ട്. നൃത്തം ചെയ്ത് ബസുകൾക്ക് മുമ്പിലേക്ക് ചാടുന്നതും മറ്റും ഏറെ ചർച്ചയായിരുന്നു. ഇത് നിരോധിക്കാനുള്ള നീക്കങ്ങൾ തമിഴ്നാട്ടിലും നടന്നു. ഇതിന്റെ ഭീകരതയാകും നീധീഷിനെ നീതുവിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ പുറത്തു വരുന്നത്. ഓൺ ലൈൻ ഗെയിമുകിളിലേക്ക് ഇതോടെ നീതു കൊലക്കേസ് അന്വേഷണം എത്തിയേക്കും.
നഗര ഗ്രാമ വ്യത്യാസമില്ലാതെ ആഗോള തലത്തിൽ ഹിറ്റായ ആപ്പ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ മുത്തു കുമാർ പറയുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകർച്ച, ശിശു പീഡനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി നൽകിയത്. ഇത്തരം ആശങ്ക ശക്തമാക്കുന്നതാണ് നിധീഷിന്റേയും നീതുവിന്റേയും ടിക് ടോക് വീഡിയോയിലും നിറയുന്നത്. ചിയാരം ഒല്ലൂക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വത്സാലയത്തിൽ കൃഷ്ണകുമാറിന്റെ മകൾ നീതുവിനെ ദാരുണമായാണ് നിധീഷ് കെലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നീതു താമസിക്കുന്ന വീടിന്റെ കുളിമുറിയിൽ വച്ചാണ് കൊല നടന്നത്.
അമ്മ നേരത്തേ മരിച്ച നീതു അമ്മൂമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. കൊടകരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിനിയായ നീതു പുലർച്ചെ ഭക്ഷണം പാകം ചെയ്യാൻ എഴുന്നേൽക്കാറുണ്ട്. പുലർച്ചെ എഴുന്നേറ്റ് അടുക്കളവാതിൽ തുറന്നപ്പോഴാണ് പ്രതി വീടിനകത്ത് കയറിയതെന്ന് പൊലീസ് സംശയിക്കുന്നു. കത്തിപോലെ മൂർച്ചയുള്ള ആയുധംകൊണ്ട് നീതുവിന്റെ കഴുത്തിൽ കുത്തിവീഴ്ത്തിയ ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോൾ നീതുവിന്റെ അമ്മൂമ്മയും അവരുടെ മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇന്നലെ രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് നീതുവും വീട്ടുകാരും പതിനൊന്നരയോടെയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നു പറയുന്നു.
കുളിമുറിയുടെ വാതിൽ പതിവിനുവിപരീതമായ ശക്തമായി അടയ്ക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ എഴുന്നേറ്റുവന്ന് നോക്കിയപ്പോൾ നിതീഷ് കുളിമുറിയുടെ വാതിൽ അടയ്ക്കുന്നതാണ് കണ്ടത്. ഉടനെ പുറത്തുകടക്കാനുള്ള പ്രധാന വാതിൽ ഉടൻ അമ്മൂമ്മ അടച്ചുപൂട്ടിയതോടെ പ്രതി വീടിനുള്ളിൽ കുടുങ്ങി. അമ്മൂമ്മയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന മകനും സമീപത്തെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അപ്പോഴേക്കും നീതു മരിച്ചിരുന്നു. ശരീരം 80 ശതമാനത്തിലേറെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കഴുത്തിൽ കുത്തേറ്റ നീതുവിന് പിന്നീട് നിലവിളിക്കാൻ പോലും സാധിച്ചിരിക്കില്ലെന്നാണ് നിഗമനം. ഗ്ലൗസ് അണിഞ്ഞാണ് പ്രതി എത്തിയിരുന്നത്. പെട്ടന്നുള്ള പ്രേരണ കൊണ്ടല്ല മറിച്ച കൊലനടത്താൻ തന്നെയാണ് പ്രതി എത്തിയതെന്നാണ് സാഹചര്യത്തെളിവുകൾ നൽകുന്ന സൂചന. ഇതെല്ലാം ഓൺലൈൻ ഗെയിമുകളിലേക്ക് വിരൽ ചൂണ്ടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്