അമൃതയിൽ പീഡന പരാതി നൽകാൻ ധൈര്യം കാട്ടിയ ജേണലിസ്റ്റിനെ പുറത്താക്കിയ പ്രതാപശാലി; ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരെ ക്രിമിനൽ കേസിൽ കുടുക്കി പീഡിപ്പിച്ചത് അമൃതാനന്ദമയീ മഠത്തിലെ ഉന്നതരുടെ പിന്തുണയിൽ; തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ വിദ്യാർത്ഥിനിയായ ഭർതൃമതിയുടെ പരാതി അട്ടിമറിക്കാനും കള്ളക്കളി; ചലച്ചിത്ര അക്കാഡമിയിൽ നിന്ന് പ്രേംജിയുടെ മകനെ പുറത്താക്കാൻ മന്ത്രിക്കും മടി; മാധ്യമ ലോകം തള്ളിക്കളഞ്ഞിട്ടും നീലന് സുഖവാസം ഒരുക്കി നവോത്ഥാന സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേർണലിസം വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച് വെട്ടിലായ മുതിർന്ന മാധ്യമ പ്രവർത്തകൻ നീലൻ എതിരെ 2014ൽ നൽകിയ മറ്റൊരു കേസിൽ വനിതാ കമ്മീഷൻ ഇതുവരെ തീർപ്പ് കൽപ്പിച്ചില്ല. അമൃതാ ടിവിയിലെ വാർത്താ വിഭാഗം തലവനായിരിക്കെയാണ് ഈ പരാതി ഉയർന്നത്. അമൃതാ ടിവി മാനേജ്മെന്റിനും പാരാതി നൽകി. എന്നാൽ ഈ കുട്ടിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കി പ്രതികാരം തീർക്കുകയാണ് ചെയ്തത്. ഈ പീഡനത്തിൽ മൊഴി നൽകാൻ തയ്യാറായ ആറു മാധ്യമ പ്രവർത്തകർക്കെതിരെ അതീവ രഹസ്യമായി സ്വാധീനം ഉപയോഗിച്ച് ജാമ്യമില്ലാ കേസ് എടുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതികൾ ഒത്തുതീർപ്പ് ആക്കാനുള്ള ഈ ഗൂഡ തന്ത്രത്തിന് അമൃതാനന്ദമയീ മഠത്തിലെ ഉന്നതരും പങ്കാളികളായിരുന്നു. എല്ലാ മാധ്യമ പ്രവർത്തകരേയും ക്രിമിനൽ കേസിൽ അകത്താക്കുകയായിരുന്നു ചെയ്തത്. എന്നാൽ വനിതാ കമ്മീഷനിലെ നീലനെതിരായ പരാതി പൂഴ്ത്തിവയ്ക്കുകയും ചെയ്തു.
2014ലായിരുന്നു ഈ സംഭവം. പരാതിയിൽ കേസെടുക്കുകയും നീലനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ അന്ന് അമൃതാ ടിവിയുടെ സിഇഒയും ചീഫ് എഡിറ്ററും പീഡനത്തിനെ കുറിച്ച് പരാതി നൽകിയ യുവതിയെ കളിയാക്കുകയാണ് ചെയ്തത്. ഈ പരാതിയിൽ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു ചെയ്തത്. അതിന് ശേഷം ഇതേ പെൺകുട്ടിക്ക് വരൂ.. ഡാൻസ് ചെയ്യൂ.. എന്ന ടാഗ് ലൈനിൽ അശ്ലീല ചിത്രം യുവതിക്ക് മെയിൽ അയച്ചു. ഇതും പരാതിയായി മുന്നിലെത്തി. ഇത് കേസിലേക്ക് പോകുമെന്ന സ്ഥിതി വന്നപ്പോൾ തന്റെ ചിത്രകാരിയായ വനിതാ സുഹൃത്തിന് അയച്ച മെയിൽ എങ്ങനേയോ ഈ കുട്ടിക്ക് കിട്ടിയതാണെന്ന വിചത്ര ന്യായം നീലൻ ഉയർത്തി. ഇത് അംഗീകരിച്ച് അമൃതാനന്ദമയീ മഠത്തിലെ ഉന്നതർ നീലന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്ചതു. പ്രത്യക്ഷത്തിൽ തന്നെ പൊലീസിൽ പരാതി നൽകേണ്ട കേസായിരുന്നു ഇത്. ഇതിന് ശേഷം തന്ത്രപരമായി യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെയാണ് വരൂ ഡാൻസ് ചെയ്യൂവെന്ന മെയിൽ നീലൻ അയച്ചത്.
ഈ വിഷയങ്ങളിൽ പെൺകുട്ടിക്ക് പിന്തുണ നൽകിയ പത്കപ്രവർത്തക യൂണിയൻ നേതാക്കളെ അതീവ രഹസ്യമായി കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. ജാമ്യമില്ലാ കേസിൽ കുടുക്കി ഇവരെ ജയിലിൽ അടയ്ക്കാനായിരുന്നു നീക്കം. നീലനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അമൃതാ ടിവിയിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രൊബേഷൻ കാലത്തായിരുന്നു പീഡന ശ്രമം. ഈ പഴുതുപയോഗിച്ചാണ് പുറത്താക്കിയത്. പീഡന പരാതി നൽകിയ യുവതിയെ പുറത്താക്കിയത് അമൃതയിലെ ജേണലിസ്റ്റുകൾ ചോദ്യം ചെയ്തു. ഇതോടെ തീരുമാനം മരവിപ്പിച്ചെങ്കിലും അധികകാലം ഈ കുട്ടിയെ ജോലിയിൽ തുടരാൻ അനുവദിച്ചില്ല. പിന്നീടാണ് അമൃതാനന്ദമയി സംഭവത്തിലെ വിശദാംശങ്ങൾ മനസ്സിലാക്കിയത്. ഇതോടെ കരാർ പുതുക്കാതെ നീലനെ അമൃതയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതിന് ശേഷമാണ് പ്രസ് ക്ലബ്ബിലും മറ്റും അദ്ധ്യാപകന്റെ റോളിൽ എത്തിയത്. പീഡനക്കേസിൽ ആരോപണ വിധേയനായ വ്യക്തിയെ ഇവിടെ അദ്ധ്യാപകനാക്കുന്നതിനെ പ്രസ് ക്ലബ്ബിൽ ചില അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കിയ കാര്യവും ചർച്ചയാക്കി.
ഇതെല്ലാം മറികടന്നാണ് നീലനെ ജേർണലിസം കോഴ്സിൽ അദ്ധ്യാപകനാക്കിയത്. മാധ്യമ പ്രവർത്തകനെന്ന നിലയിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇത്. ഇതിനൊപ്പം ചലച്ചിത്ര ആക്കാഡമിയിലെ ജനറൽ കൗൺസിൽ അംഗവുമായി. ചലച്ചിത്ര അക്കാഡമിയുടെ മാഗസീൻ എഡിറ്റ് ചെയ്യുന്ന ജോലിയും നിർവ്വഹിച്ചു. ചലച്ചിത്ര അക്കാഡമിയുടെ കാറും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കാനും കഴിഞ്ഞു. ഇതെല്ലാം വിഖ്യാത നാടക കാരനും അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ പ്രേംജിയുടെ മകനെന്ന പേരും മാധ്യമ പ്രവർത്തകന്റെ സ്വാധീനവും ഉപയോഗിച്ചായിരുന്നു. പ്രസ് ക്ലബ്ബിലെ പീഡന പരാതി ചർച്ചയായിട്ടും അക്കാഡമിയിൽ നിന്ന് നീലനെ മാറ്റിയിട്ടില്ല. നടക്കാൻ പോകുന്ന ഫിലിം ഫെസ്റ്റിവലിലും നിർണ്ണായക ചുമതലകൾ നീലന് നൽകുന്നുണ്ട്. നവോത്ഥാനത്തിന് വേണ്ടി വീമ്പു പറയുന്ന സാസംകാരിക മന്ത്രി എകെ ബാലനും നീലനെതിരെ ചെറുവിരൽ അനക്കാൻ ഭയമുണ്ട്. നവോത്ഥാന സാസ്കാരിക പ്രവർത്തകരുടെ പിന്തുണ നീലനുണ്ടെന്നാണ് ഇതിന് മന്ത്രി പറയുന്ന ന്യായം.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ആദ്യം രംഗത്ത് വന്നത് കമൽ എന്ന സംവിധായകനായിരുന്നു. ഇതേ കമലാണ് ഇപ്പോൾ ചലച്ചിത്ര അക്കാഡമിയുടെ അധ്യക്ഷൻ. നീലനെതിരായ പരാതി അറിഞ്ഞില്ലെന്ന് നടിച്ച് നീലനെ രക്ഷിക്കാനാണ് നീക്കം. അതിനിടെ വനിതാ കമ്മീഷനിലെ കേസ് ഒതുക്കി തീർക്കാനും നീലൻ അനുകൂലികൾ സജീവമായി രംഗത്തുണ്ട്. ഈ ഫയൽ തുറക്കാതിരിക്കാനാണ് ശ്രമം. നേരത്തെ അമൃതാ ടിവിയിലെ കേസ് ചർച്ചയാക്കാത്ത സാഹചര്യം വീണ്ടും സൃഷ്ടിക്കാനാണ് നീക്കം. പ്രസ് ക്ലബ്ബിന് കിട്ടിയ പരാതി പൊലീസിന് നൽകാത്തതും ചിലരുടെ സമ്മർദ്ദം മൂലമാണ്. അറിയാതെ മെസേജ് അയച്ചുവെന്ന് വരുത്താനാണ് നീക്കം. കേരളത്തിലെ പല പ്രമുഖ ഇൻസ്റ്റിററ്യൂട്ടിലും അദ്ധ്യാപകനാണ് നീലൻ. പീഡനത്തിൽ കായിക അദ്ധ്യാപകന്റെ അറസ്റ്റ് വാർത്തയാക്കുന്ന ചാനലുകളും പത്രങ്ങളും നീലന്റെ മെയിൽ അയയ്ക്കൽ അറിഞ്ഞ മട്ടില്ല. അങ്ങനെ നീലനെ രക്ഷിക്കാൻ വലിയ കളികൾ നടക്കുകയാണ്. അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം.
തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ കീഴിലുള്ള ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ് നീലനെതിരെ ലൈംഗിക സന്ദേശങ്ങൾ അയച്ചതിന് പരാതി നൽകിയത്. നീ നഗ്നയായി പാചകം ചെയ്യുമോ? നീ ...... ചെയ്യുമോ എന്നുള്ള സന്ദേശങ്ങളാണ് നീലൻ അയച്ചത് എന്നാണ് സൂചനകൾ. അദ്ധ്യാപകനായ നീലൻ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. ഇതേ പരാതി ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിനും പ്രസ് ക്ലബ് ഭാരവാഹികൾക്കും നൽകിയതിനെ തുടർന്ന് അക്കാദമിക് കൗൺസിൽ ചേർന്ന് നീലനെ അദ്ധ്യാപക സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി വനിതാ കമ്മിഷനിൽ പരാതിയും നൽകി. നീലനെതിരെ പരാതി കിട്ടിയതായി വനിതാ കമ്മിഷൻ അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. വനിതാ കമ്മിഷന് പരാതി നൽകും മുൻപ് തന്നെ വിദ്യാർത്ഥിനി പ്രസ് ക്ലബിലെ അക്കാദമിക് കൗൺസിലിലും പ്രസ് ക്ലബ് ഭാരവാഹികൾക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അക്കാദമിക് കൗൺസിൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നു. നീലനെ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും മാറ്റാനാണ് തീരുമാനം വന്നത്. ഈ നടപടികൾക്ക് ശേഷമാണ് പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയത്.
പെൺകുട്ടിയുടെ പരാതി അക്കാദമിക് കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. നീലന്റെ മുൻകാല നടപടികൾ അറിയാമായിരുന്നതിനാൽ പെൺകുട്ടിയുടെ പരാതിയിൽ തുടർ നടപടികൾ എന്ന രീതിയിൽ നീലനെ അദ്ധ്യാപക സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. അക്കാദമിക് കൗൺസിലിൽ പരാതി നൽകിയ ശേഷം പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍