എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം; കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം; ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം; എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ: അഡീഷണൽ സെക്രട്ടറിയുടെ പോസ്റ്റ് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കൽ; പരാതി നൽകാൻ ബിജെപി; ഷൈൻ ഹഖിന്റെ അതിവിശ്വത്നായ നന്ദകുമാറും വിവാദത്തിൽ; കുടുങ്ങുന്നത് വിടി ബൽറാമിനെ വൃത്തികെട്ടവനെന്ന് വിളിച്ച സെക്രട്ടറിയേറ്റിലെ ഉന്നതൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മതേതരത്വമാണ് ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന പ്രധാന മൂല്യങ്ങളിൽ ഒന്ന്. എല്ലാ ആരാധാനാലയങ്ങളും എല്ലാവരും അംഗീകരിക്കണമെന്ന തത്വം. ഇത് മറന്ന് ചിലർ പോസ്റ്റിട്ടതായിരുന്നു ബംഗളൂരുവിലെ കലാപത്തിന് കാരണം. ഇങ്ങനെ കേരളത്തിലും മതവികാരം ആളിക്കത്തിക്കുന്നവർ ഏറെയുണ്ട്. അതിൽ സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയും വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് നന്ദകുമാർ എന്ന അഡീഷണൽ സെക്രട്ടറി. മുമ്പ് പ്രോട്ടോകോൾ ഓഫീസറായിരുന്ന ഷൈൻ ഹഖിന്റെ അനുയായികളിൽ ഒരാൾ. നന്ദകുമാർ ദിവസങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിൽ ഇട്ട് കുറിപ്പിൽ വിവിധ കോണുകളിൽ നിന്ന് പരാതി ഉയരുകയാണ്.
എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം. അവിടങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം. അവിടങ്ങളിൽ ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം. എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ.-ഇതാണ നന്ദകുമാറിന്റെ വിവാദ പോസ്റ്റ്. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണത്തിനൊപ്പം കാലാപ സാധ്യതാ പോസ്റ്റുകളും പൊലീസിന്റെ അന്വേഷണത്തിലാണ്. ഇതിനിടെയാണ് നന്ദകുമാറിന്റെ പോസ്റ്റും സംസ്ഥാന പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത് ഒറ്റ നോട്ടത്തിൽ തന്നെ വർഗ്ഗീയ സംഘർഷ സാധ്യത നിറയ്ക്കുന്നതാണ് പോസ്റ്റ്. സെക്രട്ടറിയേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ പോസ്റ്റ് കേന്ദ്ര ഇന്റലിജൻസിന്റേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വിവി രാജേഷ് പരാതിയും നൽകി.
സെക്രട്ടറിയേറ്റിൽ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി വേണമെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. നന്ദകുമാറിനെതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകും. തീർത്തും വിദ്വേഷ പോസ്റ്റാണ് ഇട്ടിരിക്കുന്നത്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടുയരുന്നുണ്ട്. ഇതിൽ അന്വേഷണം വ്യക്തമായ പോക്കറ്റുകളിലേക്കും എത്തി. അതിന്റെ മാനസിക വിഷമമാകും ഈ പോസ്റ്റിൽ നിറയുന്നതെന്നാണ് വിവി രാജേഷ് വിലയിരുത്തുന്നത്. ഇതോടെ പിണറായിയുടെ അതിവിശ്വതന്മാരുടെ പട്ടികയിൽ ഇടം നേടി നന്ദകുമാറിനെതിരെ സർക്കാരിനും നടപടി എടുക്കേണ്ട അവസ്ഥ വരും.
നേരത്തെ പ്രോട്ടോകോൾ ഓഫീസറായിരുന്ന ഷൈൻ ഹഖിനെതിരേയും സമാന പരാതി ഉയർന്നിരുന്നു. തുടക്കത്തിൽ ഷൈൻ ഹഖിനെതിരെ ആരും നടപടി എടുത്തില്ല. എന്നാൽ വിഷയം കേന്ദ്ര സർക്കാരിന് മുമ്പിലെത്തിയതോടെ നടപടി എടുക്കേണ്ടിയും വന്നു. എങ്കിലും പിന്നീട് ഉന്നത തസ്തികയിൽ ഷൈൻ ഹഖ് നിയമിതനായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സൗഹൃദ കരുത്തായിരുന്നു ഇതിന് കാരണം. പി ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളുടെ അടുത്ത അനുയായിയാണ് നന്ദകുമാർ. അഡീഷണൽ സെക്രട്ടറിയായ നന്ദകുമാറിനെ പോലുള്ളവർക്കെതിരെ മതസ്പർദ്ദ വളർത്തുന്ന ചാർജിൽ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം. അവിടങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം. അവിടങ്ങളിൽ ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം. എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ.- എന്ന പോസ്റ്റിന് താഴെ നിരവധി കമന്റുകളും ഉണ്ട്. താങ്കൾ പ്രതി നിധാനം ചെയ്യുന്ന സഭ യുടെയോ താങ്കളുടെ കുടുംബ ക്ഷേത്രം (ഉണ്ട് എങ്കിൽ )ഒന്നു ഇടിച്ചു പൊളിച്ചു താങ്കൾ ഈ ഒരു സമര മുറ കാട്ടി കൊടുക്കൂ എന്ന അഭിപ്രായവും എത്തി. അതിന് അത് ഞാൻ ചെയ്താൽ ബാബ്റി മസ്ജിദ് പൊളിച്ചവരും ഞാനും തമ്മിൽ എന്തു വ്യത്യാസം? അത് ചെയ്യേണ്ടത് ഭരണകൂടമാണ്. സമൂഹത്തിൽ അവബോധം സൃഷ്ടിച്ചതിനു ശേഷം എന്നാണ് നന്ദകുമാറിന്റെ മറുപടി. മതേതര രാജ്യത്ത് ഇത്തരം ചർച്ചകൾക്ക് സെക്രട്ടറിയേറ്റിലെ ഉന്നതൻ തന്നെ നേതൃത്വം കൊടുക്കുന്നുവെന്നാതാണ് ഏറെ ശ്രദ്ധേയം.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനമാണ് ഇതിന് കാരണമെന്ന് സെക്രട്ടറിയേറ്റിലെ ഇടതു പക്ഷ നേതാക്കൾ തന്നെ പറയുന്നുവെന്നതാണ് വസ്തുത. എംഎൽഎ വിടി ബൽറാമിനെതിരെ നന്ദകുമാർ ഒരു പോസ്റ്റിട്ടിട്ടുണ്ട്. ഛേ, വൃത്തികെട്ടവൻ. സൈബർ ഗുണ്ടകളുടെ നേതാവ്- എന്നാണ് വിടി ബൽറാം എന്ന ജനപ്രതിനിധിയെ കളിയാക്കി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ കുറിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് സാരോപദേശവും ഇദ്ദേഹം ഫെയ്സ് ബുക്കിൽ നൽകുന്നുണ്ട്
നന്ദകുമാറിന്റെ മാധ്യമ പ്രവർത്തകർക്കുള്ള ഉപദേശ കുറിപ്പ് ചുവടെ
പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെ,
മലയാള മാധ്യമ രംഗത്തിന്റെ ശൈശവ കാലഘട്ടം മുതൽ നിങ്ങളുടെ പൂർവികരോ നിങ്ങളോ പടച്ചുവിട്ട പച്ചക്കള്ളങ്ങൾ അപ്പാടെ വിശ്വസിച്ച് ജനാധിപത്യ പ്രക്രിയയിൽ പ്രതികരിച്ചവരാണ് മലയാളികൾ. നിങ്ങളുടെ വാർത്തയുടെ ആധികാരികത പരിശോധിക്കപ്പെടാൻ മാർഗമില്ലാത്തതിനാൽ പച്ചക്കള്ളങ്ങളാൽ പടച്ച സുരക്ഷിത സ്വർഗത്തിൽ അഭിരമിക്കുകയായിരുന്നു നിങ്ങൾ. ബദൽമാധ്യമം പടുത്തുയർത്താനുള്ള എളിയ ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കോർപ്പറേറ്റ് മൂലധനത്തിന്റെ പിൻബലത്തിൽ ക്രൂരമായി തകർത്തവരാണു നിങ്ങൾ. നിങ്ങൾ കൊല്ലാക്കൊല ചെയ്ത എണ്ണമറ്റ ചെറു മാധ്യമങ്ങളുടെ ശവപ്പറമ്പു കൂടിയാണു മലയാള അച്ചടിമാധ്യമ രംഗം. അച്ചടി മാധ്യമ രംഗത്ത് നിങ്ങൾ സ്ഥാപിച്ച കുത്തക മേധാവിത്തം ദൃശ്യമാധ്യമ രംഗത്തേക്കു കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിനിടയ്ക്കാണു വെള്ളിടി പോലെ നവ മാധ്യമമായ സോഷ്യൽ മീഡിയയുടെ രംഗപ്രവേശം. സ്വാഭാവികമായും രണ്ടു മാധ്യമങ്ങളും തമ്മിൽ ഒരു സംഘർഷം ഊഹിക്കാവുന്നതാണ്.
അച്ചടി മാധ്യമവും ദൃശ്യമാധ്യമവും തമ്മിൽ അങ്ങനെയൊരു ഉരസൽ ഉണ്ടാകാതിരുന്നത് രണ്ടിന്റെയും മൂലധനസ്രോതസ് ഒന്നായിരുന്നതിനാലാണ്. എന്നാൽ, നവീന മാധ്യമമാകട്ടെ മുതൽമുടക്കാവശ്യമില്ലാത്ത, മുതലാളിമാരും തൊഴിലാളികളുമില്ലാത്ത, പങ്കെടുക്കുന്ന എതൊരാളും സ്വയം മാധ്യമ പ്രവർത്തകനാകുന്ന, എഡിറ്റോറിയൽ ഡസ്കും എഡിറ്റോറിയൽ പോളിസിയും പരസ്യദാദാക്കളുടെ വാണിജ്യ സമ്മർദ്ദങ്ങളുമില്ലാത്ത ഒരു സംവിധാനമാണ്. യാതൊരു വിധ ഓഡിറ്റിംഗിനും വിധേയമാകാതെ നിങ്ങൾ ആസ്വദിച്ചിരുന്ന അപ്രമാദിത്തം ഇപ്പോൾ അത്തരമൊരു വേദിയിൽ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങുമ്പോൾ അസ്വസ്ഥതകൾ സ്വാഭാവികമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മീഡിയാ ഓഡിറ്റിംഗിനു വിധേയമാക്കാൻ ജന്മാവകാശം സിദ്ധിച്ചവരാണു നിങ്ങൾ എന്ന അഹംബോധത്തിൽ ഏതൊരുവന്റെയും കിടപ്പറയിൽ വരെ മൈക്കും ക്യാമറയും തൂക്കി ഇടിച്ചു കയറുന്ന നിങ്ങൾ പറയുന്ന ന്യായം നിങ്ങൾ പ്രേക്ഷകർക്കു വേണ്ടിയാണു അതു ചെയ്യുന്നതെന്നാണ്. എന്നാൽ, സത്യമെന്താണ്? നിങ്ങളുടെ ആകെ സർക്കുലേഷന്റെയും പ്രേക്ഷക ബലത്തിന്റെയും ആകെത്തുകയേക്കാൾ പതിന്മടങ്ങാണ് സോഷ്യൽ മീഡിയയിലെ പ്രേക്ഷക സംഖ്യ.
എല്ലാവരെയും മീഡിയാ ഓഡിറ്റിംഗിനു വിധേയമാക്കുന്ന നിങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയാ ഓഡിറ്റിംഗിനു വിധേയമാക്കപ്പെടുമ്പോൾ പരിഭവിക്കുന്നതെന്തിന്? ഇനി വ്യക്തിപരമായ ആക്രമണമാണ് നിങ്ങളുടെ പരാതിക്കാധാരമെങ്കിൽ, നിങ്ങളുടെ വ്യക്തിപരമായ തേജോ വധത്തിന് വിധേയരായി പ്രതികരിക്കാനാവാതെ തകർന്നു പോയ ജീവിതങ്ങളെ കുറിച്ചോർത്ത് നിങ്ങൾ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ? ഇല്ല എന്നതല്ലേ ശരി? അപ്പോൾ, പ്രിയ മാധ്യമ പ്രവർത്തകരെ. എനിക്കൊന്നേ പറയാനുള്ളൂ, behave yourself.
Stories you may Like
- ഒരേ സമയം അംബാനിയുടെയേും അദാനിയുടെയേും വിഎസിന്റെയും സുഹൃത്ത്
- എല്ലാ കുറ്റവും ശരണ്യാ മനോജിനും; സോളാറിൽ വിഴുപ്പലക്ക് തുടരും
- ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ
- പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ല; ടി ജി നന്ദകുമാർ
- ഉമ്മൻ ചാണ്ടിയുടെ മകളെ അധിക്ഷേപിച്ചത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ!
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്