പൂജപ്പുര ജയിലിലെ വാർഡനെ കൊന്നത് ജയിലിൽ നിന്ന് ഇറങ്ങിയ ആരെങ്കിലുമോ? സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകാമെന്ന് പറഞ്ഞ് ചാറ്റിട്ട യുവാവ് ആത്മഹത്യ ചെയ്യുമോ? കൈകൾ രണ്ടും കെട്ടിയും വായ്മൂടിക്കെട്ടിയും തൂങ്ങിയ കയർ ജനൽക്കമ്പിൽ കെട്ടിയ നിലയിൽ കണ്ട ജോഷിനെ കൊന്ന് കെട്ടിത്തൂക്കിയതു തന്നെയെന്ന് ബന്ധുക്കൾ; മൂന്നു ദിവസമായിട്ടും ദുരൂഹത നീങ്ങാതെ തലസ്ഥാനത്തെ മരണം; അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കൂട്ടുകാരും ബന്ധുക്കളും
ആർ പീയൂഷ്
തിരുവനന്തപുരം: വായ മൂടിക്കെട്ടിയും രണ്ടു കൈകളും ശരീരത്തോട് ചേർത്തുകെട്ടിയും ഒരാൾ ആത്മഹത്യ ചെയ്യുമോ? മൂന്നു ദിവസം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പൂജപ്പുര ജയിലിലെ വാർഡനെ ആരോ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണെന്ന് പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും. ജോഷിന്റെ മൃതദേഹം കണ്ടത് മേൽത്തട്ടിലെ ഹുക്കിൽ നിന്ന് കയർ വലിച്ച് ജനാലക്കമ്പിയിൽ കെട്ടിയിട്ട നിലയിൽ ആണെന്നതും കൈകളിൽ ചെളികാണപ്പെട്ടതുമെല്ലാം സംശയത്തിലേക്ക് നയിക്കുന്നു.
ഇതോടൊപ്പം ഈ യുവാവിന്റെ വാച്ചിന്റെ ചില്ല് പൊട്ടിക്കിടന്ന നിലയിൽ കണ്ടതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജോഷിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് അടുത്തറിയുന്നവർ എല്ലാം പറയുന്നത്. പൂജപ്പുര സെൻട്രൽ ജയിൽ വാർഡൻ ആയ പെരുങ്കടവിള ആലത്തൂർ തെക്കെ കുഴിവിള വീട്ടിൽ ക്രിസ്തുദാസിന്റെയും ശോഭനയുടെയും മകൻ ജോഷിൻദാസ്(27) ആണ് കൊല്ലപ്പെട്ടത്.
മൂന്ന് ദിവസം മുൻപാണ് ജോഷിന്റെ മൃതദേഹം നിർമ്മാണം നടക്കുന്ന വീടിന്റെ ഉള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വായ് തുണികൊണ്ടു മൂടിക്കെട്ടി ഇരുകൈകളും ബന്ധിച്ച നിലയിലായിരുന്നു. രാത്രി വൈകിയും വീട്ടിൽ എത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ജോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 18 ന് വൈകിട്ട് താനും ജോഷിനും വീടുപണിക്കു വന്ന ജോലിക്കാരെ ശമ്പളം നൽകി മടക്കി അയച്ചിട്ടു വീട്ടിലേക്ക് വന്നുവെന്ന് അമ്മ പറയുന്നു. അപ്പോൾ ഏകദേശം ആറുമണിയോട് അടുത്തിട്ടുണ്ടാവണം.
വരുന്ന വഴി രാത്രിയിൽ കഴിക്കാനായി മുട്ടയും വാങ്ങിയിരുന്നു. രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ യൂണിഫോം വാങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ മാതാവ് മൊബൈലിൽ വിളിച്ചു. പക്ഷേ ഫോൺ ആരും എടുത്തില്ല. കുറേ തവണ വിളിച്ചതിന് ശേഷം ബന്ധുവിനെ വിളിച്ച് മോനെ കാണുന്നില്ല എന്ന് പറയുകയായിരുന്നു എന്നാണ് ജോഷിന്റെ അമ്മ വ്യക്തമാക്കുന്നത്.
വിനോദയാത്ര പ്ളാൻ ചെയ്തിതിന് പിന്നാലെ മരണം
സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന വിവരം സംസാരിച്ചു പോയ ജോഷിൻ ദാസിന്റെ മരണം ഏറെ ഞെട്ടലോടെയാണ് സുഹൃത്തുക്കൾ അറിയുന്നത്. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ചെയ്യാൻ അവന് കഴിയില്ല. അതിനുള്ള കാരണങ്ങളും ഇല്ല. ആത്മഹത്യചെയ്യുന്നത് ഭീരുക്കളാണ് എന്ന് പറഞ്ഞ് തന്നിട്ടുള്ളത് അവനാണ്. ഞങ്ങളുടെ ഒരു സുഹൃത്ത് ആത്മഹത്യചെയ്തപ്പോൾ ഇനിയൊരു ആത്മഹത്യ നമ്മുടെ ഇടയിൽ ഉണ്ടാവരുത് എന്നൊക്കെ പറഞ്ഞിട്ടുള്ള അവൻ അവൻ പിന്നെങ്ങനെ ആത്മഹത്യ ചെയ്യും എന്നും അവർ ചോദിക്കുന്നു. യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലാതിരുന്ന ജോഷിന്റെ മരണം കൊലപാതകം എന്ന് തന്നെ തീർത്തു പറയുകയാണ് ഈ കൂട്ടുകാരും. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന ചോദ്യത്തിന് അവർക്കും മറുപടിയില്ല.
അടുത്ത മാസം കനാക്കോട് സിഎസ്ഐ ചർച്ചിലെ യുവജന വിഭാഗമായ ക്രിസ്ത്യൻ എൻഡവർ യൂത്ത് ഫെല്ലോഷിപ്പിലെ അംഗങ്ങൾക്കൊപ്പം മൈസൂർ,കൂർഗ് ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് വിനോദയാത്രയ്ക്ക് പോകാനായുള്ള തയ്യാറെടുപ്പിലായിരുന്നു. എല്ലാ സുഹൃത്തുക്കളോടും ഇക്കാര്യം പറയുകയും ചെയ്തു. ജോലി കിട്ടിയതിന് ശേഷമുള്ള ആദ്യ യാത്രയായതിനാൽ ഏറെ സന്തോഷത്തിലുമായിരുന്നു. മരണത്തിന് തൊട്ടു മുൻപും സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്നിരുന്ന ജോഷിൻ ഏവർക്കും പ്രിയങ്കരനായിരുന്നു.
അതേസമയം, മൃതദേഹം തൂങ്ങി നിന്ന നിലയുൾപ്പെടെ സർവത്ര ദുരൂഹതയാണ് മരണത്തിൽ എന്ന് എല്ലാവരും പറയുന്നു. നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്നും കണ്ടെത്തിയ വാച്ച് ജോഷിന്റെതല്ല എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നു. പൊലീസ് നായ മണം പിടിച്ച് വീടിന്റെ പിറക് വശത്തുകൂടി റോഡിലേക്ക് പോയിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കൊലപാതകമാകാനാണ് സാധ്യത എന്നാണ് സുഹൃത്തുക്കളും വീട്ടുകാരും ഒരു പോലെ പറയുന്നത്.
ജോഷിന്റെ ജീവനെടുക്കാൻ തക്ക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. നാലു വർഷം മുൻപ് ഡെൽറ്റാ ക്രഷർ യൂണിറ്റിലെ വാഹനത്തിൽ ക്ലീനറായി ജോലി നോക്കുന്ന സമയം ഒരു സംഭവം ഉണ്ടായിരുന്നു. എസ്.എൻ.ഡി.പി പ്രവർത്തകർ തങ്ങളുടെ കൊടി മരത്തിനടുത്തി വി എസ്.ഡി.പി യുടെ കൊടി കെട്ടിയതിന് മർദ്ദിക്കുകയും കെട്ടിയകൊടി അഴിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് മർദ്ദിച്ചവരെ തിരിച്ചടിച്ചിട്ടുമുണ്ടായിരുന്നു. ഇതല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നാണ് എല്ലാവരും പറയുന്നത്.
സംശയമുള്ള കുറച്ചുപേർ നിരീക്ഷണത്തിൽ
അതേ സമയം സംശയമുള്ള കുറച്ചുപേരുടെ പേരുകൾ ബന്ധുക്കൾ പൊലീസിന് നൽകിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ജോഷിൻദാസിന്റെ മരണത്തിലെ ദുരൂഹത മാറണമെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും, ആത്മഹത്യയല്ലെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോൾ മാരായമുട്ടം പൊലീസ്.
വായ് തുണികൊണ്ടു കെട്ടി ഇരുകൈകളും ചരടിൽ ബന്ധിച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം. കൈകളിൽ ചെളി പുരണ്ടിരുന്നു. വാച്ചിന്റെ ഗ്ലാസ് പൊട്ടിച്ചിതറി നിലത്തു കണ്ടെത്തി. പിറ്റേന്നു ഡ്യൂട്ടിക്കു പോകാനായി തുന്നിച്ചിരുന്ന പുതിയ യൂണിഫോം ബൈക്കിൽ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം സമീപത്തെ എടിഎം കൗണ്ടറിൽനിന്നു 10,000 രൂപ എടുത്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. രാത്രി 7.30 വരെ റോഡിൽ ജോഷിൻ ദാസിനെ കണ്ടവരുണ്ട്. പിന്നീടെന്തു സംഭവിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് പൊലീസ്.
ജോഷിൻ ജയിലിൽ വച്ച് ഏതെങ്കിലും പ്രതിയെ മർദ്ദിച്ചിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ജയിൽ വാസം കഴിഞ്ഞിറങ്ങിയ ഏതെങ്കിലും പ്രതികൾ വിരോധം തീർത്തതാണോ എന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. ജോഷിനോട് ഏറെ അടുപ്പമുള്ള ആരെങ്കിലുമാവണം നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം നടക്കുന്ന സമയം അവിടേക്ക് പോകേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. അതിനാൽ കൊലപാതകി ചുറ്റുവട്ടത്ത് തന്നെയുള്ള ആരോ ആണെന്നും അവർ പറയുന്നു.
മകനെ കാണാനില്ലെന്ന വിവരം മാതാവ് ശോഭന സഹോദരൻ വിജയനെയായിരുന്നു വിളിച്ചു പറഞ്ഞത്. ഇതനുസരിച്ച് പല സ്ഥലങ്ങളിലും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അന്വേഷിച്ചു. എന്നാൽ ജോഷിനെ കണ്ടെത്താനായില്ല. ഒടുവിലാണ് നിർമ്മാണം നടക്കുന്ന വീടിന് മുന്നിൽ ജോഷിന്റെ ടൂ വീലർ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്