ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു; സെപ്റ്റംബർ രണ്ട് മുതൽ സമരം നടക്കുന്ന ശാഖകൾ അടച്ചു പൂട്ടും; 3500ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും; വ്യാവസായികളെ എത്തിച്ച് കേരളം സമ്പന്നമാക്കാൻ ഇറങ്ങിയ പിണറായിക്ക് മുട്ടൻ പണി കൊടുത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യവസായി
എം മനോജ് കുമാർ
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കേരളാ കമ്പനി (മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്) കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സൂചന. സിഐടിയു സമരത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുമൂലം 3500 ഓളം പേർക്ക് തൊഴിൽ നഷ്ടമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. ഇവരാണ് പ്രതിസന്ധിയിലാകുക. കേരളത്തിൽ സർവ്വീസ് മേഖലയിൽ ട്രേഡ് യൂണിയൻ സമരം മൂലം ഒരു ലിസ്റ്റഡ് കമ്പനി പ്രവർത്തനം നിറുത്തുന്നത് ആദ്യമാകും. ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് മുത്തൂറ്റ് ചർച്ചയാക്കുന്നത്. വ്യാവസായികളെ എത്തിച്ച് കേരളം സമ്പന്നമാക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത തിരിച്ചടിയാണ് ഇത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന സന്ദേശമാകും ഇത് പകർന്ന് നൽകുക.
കഴിഞ്ഞ വർഷം മുത്തൂറ്റ് സംസ്ഥാനത്തിന് നൽകിയത് 500 കോടിയുടെ നികുതിയാണ്. സമരത്തെത്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ശാഖകൾ സെപ്റ്റംബർ 2 ന് അടയ്ക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇത് സംബന്ധിച്ച സർക്കുലർ ബ്രാഞ്ചുകൾക്ക് നൽകി കഴിഞ്ഞു. അടയ്ക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനർവിന്യസിക്കില്ല. സിഐടിയു സമരം തുടങ്ങുന്നത് 2016ലാണ്. സർക്കാർ സമവായ ശ്രമങ്ങൾ നടത്തിയില്ല. 3 വർഷത്തെ സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തിൽ പകുതിക്ക് മേൽ ഇടിഞ്ഞു. ഇടപാടുകാർ വലിയ തോതിൽ കൊഴിയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഇടപാടുകൾ നിർത്തുന്നതെന്നാണ് മുത്തൂറ്റിന്റെ വിശദീകരണം.
നിരന്തര സമരം കാരണം കഴിഞ്ഞ മൂന്നു വർഷമായി മുത്തൂറ്റ് ഫിനാൻസ് തകർച്ചയിലാണെന്ന് മുത്തൂറ്റ് അധികൃതരും സമ്മതിക്കുന്നു. ഇപ്പോൾ ഒമ്പത് ദിവസമായി തുടരുന്ന സമരം കാരണം മുത്തുറ്റിൽ നിന്നും ഇടപാടുകാർ അതിവേഗം അകന്നുകൊണ്ടിരിക്കുന്നു. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ല. സെപ്റ്റംബർ രണ്ടിന് ശേഷവും ഈ സ്ഥിതി തുടരുകയാണെങ്കിൽ മുത്തുറ്റിന്റെ കേരളത്തിലെ ഇടപാടുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം വരുമെന്നാണു മുത്തൂറ്റ് അധികൃതർ മറുനാടനോട് വ്യക്തമാക്കിയത്. കേരളത്തിലെ നിരന്തരമായ സമരം മുത്തൂറ്റ് ഫിനാൻസിനെ തകർത്തിരിക്കുകയാണെന്നും സിഐടിയു പോലുള്ള സംഘടന നേതൃത്വം നൽകുന്ന സമരം അവസാനിപ്പിക്കാൻ തങ്ങൾക്ക് കഴിയാത്ത അവസ്ഥയിലാണെന്നുമാണ് മുത്തൂറ്റ് അധികൃതർ വ്യക്തമാക്കുന്നത്. മുത്തൂറ്റ് സമരം തുടരുമ്പോൾ ഇടപാടുകാർ ആശങ്കയിലാണ്. അവർ നിരന്തരം വിളിക്കുകയാണ്. അവരുടെ പണയ ഉരുപ്പടികൾ തിരികെ വേണം എന്നാണ് അവരുടെ ഡിമാൻഡ്. സമരം തുടരുമ്പോൾ ഇതിനുള്ള വഴികൾ മുന്നിലില്ല-മുത്തൂറ്റ് ഫിനാൻസിന്റെ ചീഫ് ജനറൽ മാനേജർ ബിജുമോൻ വ്യക്തമാക്കുന്നു.
മുത്തൂറ്റിന്റെ വേഗവും വിശ്വാസ്യതയുമാണ് സ്ഥാപനത്തിന്റെ മുഖമുദ്ര. സമരം കാരണം കേരളത്തിൽ ഇത് നഷ്ടമായിരിക്കുകയാണ്. നിരന്തര സമരമാണ് ഇവിടെ നടക്കുന്നത്. പത്ത് ദിവസം മുതൽ ഇരുപത് ദിവസം വരെ നീണ്ടുനിൽക്കുന്ന സമരങ്ങളാണ് കേരളത്തിൽ നടന്നത്. ഇപ്പോഴും പുതിയ സമരം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുന്നോട്ടു പോക്ക് അസാധ്യമാണ്. മൊത്തം ബിസിനസിന്റെ പതിനൊന്നു ശതമാനം കേരളത്തിൽ നിന്നായിരുന്നു. ഇപ്പോൾ മൊത്തം ബിസിനസിന്റെ നാല് ശതമാനം മാത്രമേ കേരളത്തിൽ നിന്നുള്ളൂ. സമരം കാരണം വന്ന സ്ഥിതി വിശേഷമാണ്. സമരം എല്ലാം തകർത്തിരിക്കുന്നു. സമരം തുടർന്ന് പോവുകയാണെങ്കിൽ കേരളത്തിലെ ഓപ്പറേഷൻ അതിവേഗം അവസാനിപ്പിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്ന കമ്പനിയാണ് മുത്തൂറ്റ്. ഇതിനു സ്ഥാപനം മടിക്കാറില്ല. ഇപ്പോൾ മൂവായിരം ജീവനക്കാരിൽ നൂറു പേരോളമാണ് സിഐടിയു അനുഭാവമുള്ളവർ. ഇവർ ശാഖകൾ ബലമായി അടപ്പിക്കുന്നു. ഈ സമരത്തിനു യാതൊരു കാരണവുമില്ല. കരാർ ഉണ്ടെങ്കിൽ കോടതി നടപ്പിലാക്കും. സമരത്തിനു പിന്നിൽ എന്തോ ദുഷ്ടലാക്കുണ്ട്. സമരത്തിനു ഗുണ്ടകൾ പിന്തുണ കൊടുക്കുന്നുണ്ട്. ഇതാണ് ശാഖകൾ അടഞ്ഞു കിടക്കാൻ കാരണം. കേരളത്തിലെ 600 അധികം ശാഖകളിൽ 150 ശാഖകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം അടഞ്ഞു കിടക്കുകയാണ്. അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ മുന്നോട്ടു പോകാൻ പ്രയാസമാണ്. അതിനാലാണ് മുത്തൂറ്റ് കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കാൻ തീരുമാനം എടുക്കുന്നത്.
സമരം പിൻവലിച്ചാലും മുത്തൂറ്റിനു മുന്നോട്ട് പോകാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കാൻ തീരുമാനം കൈക്കൊള്ളേണ്ടി വരുന്നത്. കേരളത്തിലെ നാല് ശതമാനം എന്നുള്ളത് ഇനിയും കുറയും. അത് രണ്ടു ശതമാനത്തിൽ എത്താൻ സാധ്യതകൾ ഏറെയാണ്. ഇതും മുത്തുറ്റിന്റെ മുന്നിലുണ്ട്. കേരളത്തിൽ മാത്രമാണ് മുത്തൂറ്റ് പ്രതിസന്ധി നേരിടുന്നത്. കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ആദായം 3000 കോടിയാണ്. ആയിരം കോടിയാണ് ടാക്സ് അടച്ചത്. ഇത്തരം ഒരു കമ്പനിയാണ് കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കുന്നത്.
പൂട്ടുന്നത് 2103 കോടി 2019ൽ അറ്റാദായം കിട്ടിയ കമ്പനി
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും ഉപകമ്പനികളും ചേർന്ന് 2018-19-ൽ 2,103 കോടി രൂപ അറ്റാദായം നേടിയിരുന്നു. മുൻവർഷം ഇതേ കാലയളവിലെ 1,844 കോടി രൂപയേക്കാൾ 14 ശതമാനം കൂടുതലാണിത്. റിപ്പോർട്ടിങ് വർഷത്തിൽ കമ്പനിയുടെ മൊത്തം വായ്പ മുൻവർഷത്തെ 31,921 കോടി രൂപയിൽ നിന്ന് 20 ശതമാനം വളർച്ചയോടെ 38,304 കോടി രൂപയിലെത്തി. 2019 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനി നൽകിയ മൊത്തം വായ്പ 7 ശതമാനം വർധനയോടെ 2,361 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 2018-19ൽ മുൻവർഷത്തെ 1,778 കോടി രൂപയേക്കാൾ 11 ശതമാനം വർധനയോടെ 1,972 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഈ കാലയളവിൽ മുത്തൂറ്റ് ഫിനാൻസ് മാത്രം നൽകിയിട്ടുള്ള മൊത്തം വായ്പ മുൻവർഷത്തേക്കാൾ 18 ശതമാനം വർധനയോടെ 34,246 കോടി രൂപയിലെത്തി. 2017-18ലിത് 29,142 കോടി രൂപയായിരുന്നു. ഇത്തരത്തിലൊരു കമ്പനിയാണ് തൊഴിലാളി സമരത്തെ ഭയന്ന് കേരളത്തിൽ പ്രവർത്തനം നിർത്തുന്നത്. ഗോൾഡ് ലോൺ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് രാജ്യത്താകമാനം 250ൽ പരം ശാഖകൾ തുറക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനേയും പുതിയ നീക്കം പ്രതിസന്ധിയിലാക്കും.
1887-ൽ മധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമമായിരുന്ന കോഴഞ്ചേരിയിൽ നൈനാൻ മത്തായി മുത്തൂറ്റ് തുടങ്ങിയ സ്ഥാപനമാണ് മൂന്നു തലമുറയിലൂടെ പടർന്ന് പന്തലിച്ച് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കമ്പനികളിലൊന്നായി മാറിയത്. വൈവിധ്യവത്കരണത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയായിരുന്നു മുത്തൂറ്റ് ഫിനാൻസ്. ഇതിനിടെയാണ് യൂണിയൻ പ്രവർത്തനം എത്തുന്നതും കമ്പനി പ്രതിസന്ധിയിലാകുന്നതും. ഫോബ്സ് ഏഷ്യമാസികയിലെ സമ്പന്നരുടെ നിരയിൽ പോലും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് എത്തിയിരുന്നു. 1887 -ൽ മരവ്യവസായവുമായി തുടങ്ങിയ സ്ഥാപനം 1939-ലായിരുന്നു സാമ്പത്തിക ബിസിനസ് മേഖലയിലേക്ക് കടന്നത്. നൈനാൻ മത്തായി മുത്തൂറ്റിന്റെ മക്കളായ എം.ജോർജ് മുത്തൂറ്റും സഹോദരന്മാരും കുടുംബ ബിസിനസിലേക്ക് കടന്നുവരികയും പാർട്ണർഷിപ്പ് വ്യവസ്ഥയിൽ മുത്തൂറ്റ് ബാങ്ക് ആരംഭിക്കുകയുമായിരുന്നു. 'ബാങ്ക്' എന്ന പദം ഉപയോഗിക്കാൻ ഗവണ്മെന്റ് വിലക്ക് വന്നതോടെ 1979-ൽ 'മുത്തൂറ്റ് ബാങ്കേഴ്സ്' ആയി മാറി. 1999-വരെ ഇത് തുടർന്നു. സ്വർണപ്പണയ വായ്പ തന്നെയായിരുന്നു പ്രധാന ബിസിനസ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ എം.ജോർജ് മുത്തൂറ്റും.
1970-കളിൽ തന്നെ കേരളത്തിനകത്തും പുറത്തും ശാഖകൾ ആരംഭിച്ച് പ്രവർത്തനം വിപുലമാക്കി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനും തുടങ്ങി. 2000-ൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് എന്നാക്കിമാറ്റി കമ്പനിയുടെ പേര്. പാർട്ണർ ഷിപ്പ് ബിസിനസ് അവസാനിപ്പിച്ച് തൊട്ടടുത്തവർഷം തന്നെ റിസർവ് ബാങ്കിന്റെ രജിസ്ട്രേഷനോടെ ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായി മാറി. അന്ന് 200 ബ്രാഞ്ചായിരുന്നു ഉണ്ടായിരുന്നത്. 150 എണ്ണം കേരളത്തിലും 50 എണ്ണം തമിഴ്നാട്, ഡൽഹി തുടങ്ങിയ മറ്റു ഭാഗങ്ങളിലും. 1993-ൽ ആയിരുന്നു എം.ജോർജ് മുത്തൂറ്റ് അന്തരിച്ചത്. എം.ജോർജ് മുത്തൂറ്റിന്റെ ആറുമക്കളിൽ ഇളയ നാലുപേരാണ് ഇന്ന് ബിസിനസ് സാമ്രാജ്യം നോക്കുന്നത്. മൂത്ത രണ്ടുപേർ വിദേശത്ത് താമസമാക്കിയ ഡോക്ടർമാർ. അതിൽ ഒരാൾ അപകടത്തിൽ മരിക്കുകയും ചെയ്തു. അവസാന നാലുപരേിലെ മൂത്തയാളാണ് ചെയർമാനായ എം.ജി.ജോർജ് മുത്തൂറ്റ്. പിന്നീടുള്ള ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് എന്നിവർ ഡയറക്ടർമാരാണ്. ഇതിൽ രണ്ടുപേർ എൻജിനിയറിങ് ബിരുദധാരികളുമാണ്. ഏറ്റവും ഇളയയാളും എം.ഡി.യുമായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചാർട്ടേഡ് അക്കൗണ്ടന്റാണ്.
2000 -നു ശേഷമുള്ള ഒരു ദശകത്തിൽ കമ്പനിയുടെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. 2002 -ൽ മണി ട്രാൻസ്ഫർ, വിദേശനാണ്യ വിനിമയം എന്നിവയും ആരംഭിച്ചു. 2005-ൽ വായ്പ നൽകിയ തുക 500 കോടി രൂപ കടന്നു. 2007 ആകുമ്പോഴേക്കും മുത്തൂറ്റ് ഗ്രൂപ്പിന് 500 ശാഖകളും വായ്പസംഖ്യ 1000 കോടി രൂപയുമായി. അടുത്തവർഷം മുത്തൂറ്റ് ഫിനാൻസ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ലോൺ നൽകുന്ന സംഖ്യ 2000 കോടി രൂപയായി. 2009 ആകുമ്പോഴേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കമ്പനിയുടെ ബ്രാഞ്ചുകൾ 1000 കടന്നു. 2010-ൽ സ്ഥാപനം വായ്പയായി നൽകിയ തുക 7400 കോടി രൂപയായിരുന്നു. ക്രിസിലിന്റെ (ജ1+) റേറ്റിങ്ങും ഐ.സി.ആർ.എ.യുടെ (എ1+) റേറ്റിങ്ങും ലഭിച്ചു. 2001 ൽ 20 ശതമാനം ഓഹരികൾക്ക് ഐ.പി.ഒ. ഇറക്കിക്കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ക്യാപിറ്റൽ മാർക്കറ്റിലുമെത്തി. ഇത് പിന്നേയും മുമ്പോട്ട് കുതിച്ചു. ഇത്തരത്തിലൊരു സ്ഥാപനമാണ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
Stories you may Like
- മുത്തൂറ്റ് ഫിനാൻസിനെതിരേ പരാതി
- മുത്തൂറ്റ് ഫിനാൻസ് മാനേജർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് ആറന്മുള പൊലീസ്
- മണപ്പുറം ഫിനാൻസിന്റെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി എന്ന് കമ്പനി
- മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം
- മണപ്പുറം ഫിനാൻസിന്റെ സ്വത്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്