ശല്യം ചെയ്യുന്നവരുടെ ലിസ്റ്റിൽ മാവേലിക്കര മുൻ സിഐ നൽകിയത് 28 ലക്ഷം; പണം കൈമാറിയത് സിഐയുടെ കൂട്ടുകാരി; പണം കൊടുക്കാനുള്ളവരുടെയും ഒഴിവാക്കിയവരുടെയും രണ്ടുപട്ടികകൾ; പീഡനാരോപണക്കേസിൽ ഒളിവിലായ എൻസിപി നേതാവ് മുജീബ് റഹ്മാൻ പണം വാങ്ങിയവരുടെ പട്ടിക മറുനാടൻ മലയാളിക്ക്; പണം ഇരട്ടിപ്പിനായി ഇൻവെസ്റ്റ് ചെയ്തവരിൽ കൊല്ലം ആലപ്പുഴ ജില്ലകളിലെ മുന്തിയ ബിസിനസുകാരും രാഷ്ട്രീയക്കാരും; നോട്ടിരട്ടിപ്പ് പൊട്ടിയെന്ന് അറിയാത്തവരെ പറ്റിച്ച് രഹസ്യപണപ്പിരിവ് തുടരുന്നു
ആർ പീയൂഷ്
കൊല്ലം: പീഡനാരോപണക്കേസിൽ ഒളിവിൽ കഴിയുന്ന എൻ.സി.പി നേതാവ് മുജീബ് റഹ്മാൻ പണമിരട്ടിപ്പിനായി പണം വാങ്ങിയവരുടെ ലിസ്റ്റ് മറുനാടൻ മലയാളിക്ക് ലഭിച്ചു. മൂജീബിന്റെ തന്നെ കൈപ്പടയിലെഴുതിയ ലിസ്റ്റിൽ ഒരു പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നൽകിയ പണമടക്കമുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് ഉള്ളത്. പണം നൽകിയവർ പലിശ കിട്ടാതായതോടെ നൽകിയ പണം തിരികെ വേണമെന്ന് പറഞ്ഞ് ശല്യം ചെയ്യുന്നവരുടെ ഒരു ലിസ്റ്റും. പിന്നീട് കൊടുക്കാനുള്ളവരുടെ ലിസ്റ്റും ഒഴിവാക്കിയ ലിസ്റ്റുമാണ് മറുനാടന് ലഭ്യമായത്. ഇതിൽ ശല്യം ചെയ്യുന്നയാൾക്കാരുടെ ലിസ്റ്റിലാണ് സിഐ എന്ന് എഴുതി 28 ലക്ഷം രൂപ എന്ന് കാണിച്ചിരിക്കുന്നത്. മാവേലിക്കരയിൽ നിന്നും സ്ഥലം മാറിപോയ ഒരു സിഐ ആണ് ഇതെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സിഐയുടെ കൂട്ടുകാരിയാണ് പണം നൽകിയതെന്നും വിവരം ലഭിച്ചു.
മുജീബ് റഹ്മാൻ പണമിരട്ടിപ്പ് നടത്താനായി പണം വാങ്ങിയ കുറച്ചു പേരുടെ വിവരങ്ങൾ മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. കൊല്ലം ആലപ്പുഴ ജില്ലകളിലെ പല പ്രമുഖ രാഷ്ട്രീയക്കാരുടെയും വിദേശത്ത് ജോലിചെയ്യുന്നവരുടെയും ബിസിനസുകാരുടെയും പണം ഇരട്ടിപ്പിക്കുന്നതിനായി വാങ്ങിയിട്ടുണ്ട്. അൻപത് ലക്ഷം രൂപ വരെ നൽകിയവരുടെ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. വലിയ തുക നൽകിയിരിക്കുന്നവരാണ് ഏറെ പെട്ടിരിക്കുന്നത്. നിയമപരമായി പണത്തിന്റെ ഉറവിടം കാണിക്കാൻ കഴിയില്ല. ചെറിയ തുക നൽകിയവർമാത്രമാണ് മുജീബ് റഹ്മാന്റെ പേരിൽ കേസ് നൽകാൻ മുന്നോട്ട് വന്നിരിക്കുന്നത്.
അതേ സമയം മുജീബിന്റെ മറ്റൊരു പെൺസുഹൃത്തായ മാവേലിക്കരയിൽ തയ്യൽക്കട നടത്തുന്ന യുവതി പലരിൽ നിന്നും നോട്ടിരട്ടിപ്പിനായി പണം വാങ്ങി ഇയാളെ ഏൽപ്പിച്ചിരുന്നു. ഇവരും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. പണമിരട്ടിപ്പ് പൊട്ടി എന്ന് അറിയാത്ത ആളുകളുടെ പക്കൽ നിന്നും ഇവർ ഇപ്പോഴും പണം വാങ്ങി മുൻപ് വാങ്ങിയവർക്ക് തിരികെ നൽകി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഗുരുതരമായ കുറ്റകൃത്യം ചെയ്തിരിക്കുന്ന മൂജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് നിസംഗത കാണിക്കുന്നത് ഉന്നത സ്വാധീനമാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ വിശ്വസ്തനായതിനാൽ പൊലീസിന് ഇയാളെ തൊടാൻ പേടിയാണ്. എൻസി.പി നേതൃത്വം ഇയാളെ തള്ളിപ്പറയുന്നുണ്ടെങ്കിലും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി വിവരമില്ല. അതിനാൽ പാർട്ടി ഇയാളെ സംരക്ഷിക്കുകയാണ് എന്ന ആക്ഷേപം കൂടി ഉയരുന്നുണ്ട്.
മുജീബ് നിരവധിപേരുടെ കയ്യിൽ നിന്നുമാണ് കോടികൾ പണമിരട്ടിപ്പിനായി വാങ്ങിയത് എന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുമാത്രമായി ആറുകോടി രൂപയോളം ഇയാൾ വാങ്ങി. ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്ക് രണ്ട് ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം വാങ്ങിയത്. എപ്പോൾ വേണമെങ്കിലും വാങ്ങിയ തുക തിരികെ നൽകും. ഇടപാടുകൾ കൃത്യമായി നടന്നിരുന്നതിനാൽ പണം കൊടുത്തവർക്ക് വലിയ വിശ്വാസമായിരുന്നു. അതിനാൽ കൂടുതൽ പണം നൽകുകയും മറ്റുള്ളവരെ കൂടി ഇതിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ഒരാളുമായാണ് ഇത്തരത്തിൽ പണമിരട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ കരുനാഗപ്പള്ളിയിലെ പ്രമുഖ ജൂവലറി ഉടമയും ഇതിൽ കണ്ണിയാണെന്നാണ് ലഭിക്കുന്ന വിവരം.
ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം കരുനാഗപ്പള്ളിയിലെത്തിച്ച് ജൂവലറിക്കാർക്ക് നൽകുകയാണ് രീതി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം വിറ്റ് വൈറ്റ് മണിയാക്കുന്നു. ഇത്തരത്തിൽ കോടികളുടെ ബിസിനസാണ് മുജീബ് റഹ്മാൻ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് നടത്തിയത്. എന്നാൽ അടുത്തിടെ എയർപോർട്ടുകളിൽ പരിശോധനകൾ കർശനമാക്കിയപ്പോൾ സ്വർണം നാട്ടിലേക്ക് എത്തിക്കാൻ കഴിയാതെയായി. പല സ്വർണ്ണക്കടത്തും എയർപോർട്ടുകളിൽ പിടികൂടിയതോടെ വലിയ നഷ്ടം സംഭവിച്ചു. അങ്ങനെ പണമിരട്ടിപ്പിനായി പണം നൽകിയവർക്ക് പലിശ ലഭിക്കാതെയായി. പലരും പണം ആവിശ്യപ്പെട്ട് ഇയാളുടെ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. അതിനായി കണ്ടെത്തിയ മറ്റൊരു മാർഗ്ഗം പണമിരട്ടിപ്പ് ബിസിനസ്സ് പൊളിഞ്ഞിട്ടില്ല എന്ന് അറിയാത്തവരുടെ കയ്യിൽ നിന്നും പണം വാങ്ങി തിരികെ കൊടുക്കാൻ തുടങ്ങി. കൂടാതെ ഇയാളുടെ ഭാര്യയുടെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം തിരികെ നൽകി. എന്നാൽ ഇപ്പോഴും നിരവധിപ്പേർക്ക് പണം ഇയാൽ നൽകാനുണ്ട്.
പണം നഷ്ടപ്പെട്ടവർ ഇയാൾക്കെതിരെ പരാതി നൽകാനായി മാവേലിക്കരയിലെ വനിതാ അഭിഭാഷകയെ സമീപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം പരാതി കോടതിയിൽ നൽകുമെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതോടെ മുജീബ് റഹ്മാൻ നടത്തി വന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നൊന്നായി പുറത്ത് വരികയാണ്. ഓച്ചിറ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാൾക്കെതിരെയുള്ള പല വിവരങ്ങളും പുറത്ത് വരുന്നത്.
മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ്മാൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, 12 ലക്ഷം രൂപ തട്ടിച്ചുവെന്നും പണം തിരികെ ചോദിച്ചപ്പോൾ കൊല ചെയ്യുമെന്ന് പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് ഓച്ചിറ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വർഷം മുമ്പ് ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്മാനുമായി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ മൊബൈലിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. തന്റെ സങ്കൽപത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, ഗുരുവായൂരിൽ വെച്ച് താലികെട്ടി തന്നെ ഭാര്യയായി സംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തന്റെ സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ യുവതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. യുവതിയും മുജീബ് റഹ്മാനുമായുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഒന്നര വർഷം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബലമായി കീഴ്പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ഹോട്ടലുകളുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്. നഗ്ന ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്നും പറയുന്നു. കൂടാതെ അടുത്തിടെ സോണിയ എന്ന യുവതിയെ ഇയാൾ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായത്. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നൽകിയ മൊഴിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പരസ്യ വിമർശനങ്ങൾ നടത്തിവന്നതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്ന മുജീബ് റഹ്മാന് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതുമായി ബന്ധപ്പെട് നടത്തിയ അന്വേഷണത്തിന് മറുപടിയായി എൻ.സി.പി.നേതാക്കമാർ പറഞ്ഞു. ഈ മെയിലിൽ ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും മുജീബ് റഹ്മാൻ ഒളിവിൽ പോയിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്