വധശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സർക്കാർ പിൻവലിക്കുമെന്നറിഞ്ഞത് ജയിലിൽ നിന്നും അഭിഭാഷകനെ വിളിച്ചപ്പോൾ; ജയിലിനുള്ളിലും സുരക്ഷാ ഭീഷണിയെന്ന് പരാതി നൽകിയതു മൂലം മുള്ളാൻ പോയാൽ പോലും കൂടെ സുരക്ഷാ ഗാർഡ്; തുണി അലക്കാനും സെല്ല് വൃത്തിയാക്കാനും സഹായികളില്ല; ഉള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ട് ലോക്കായി മുഹമ്മദ് നിഷാം
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: പ്രമാദമായ ചന്ദ്രബോസ് വധക്കേസ് പ്രതിയും കിങ്സ് ബീഡി കമ്പിനി ഉടമയുമായ മുഹമ്മദ് നിഷാമിന് തിരുവനന്തപുരം സെന്ററൽ ജയിലിൽ പഴയതു പോലെ ചലിക്കാനാവുന്നില്ല. സഹായത്തിന് തടവുകാരെ വെച്ച് ജയിലിനുള്ളിൽ സമാന്തര ബീഡിക്കച്ചവടം പോലും നടത്തിയിരുന്ന നിഷാം ഇപ്പോൾ ഒതുങ്ങിയ മട്ടാണെന്നാണ് വാർഡന്മാർ പറയുന്നത്. സഹ തടവുകാരനായ നസീറിന്റെ മുറിവിൽ ചൂടുവെള്ളമൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൂട്ടിലായപ്പോൾ രക്ഷപ്പെടാൻ കാട്ടിയ അതി ബുദ്ധിയാണ് ഇപ്പോൾ പാരയായി വന്നിരിക്കുന്നത്. ജയിലിനുള്ളിൽ നിന്നും നിഷാമിന് വധ ഭീക്ഷണി ഉണ്ടെന്നും സുരക്ഷിതമായ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നും ആവിശ്യപ്പെട്ടാണ് പരാതി നൽകിയത്.
വിയ്യൂർ ജയിലിലേയ്ക്ക് മാറാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു പരാതി. എന്നാൽ ഇതോടെ നിഷാമിന് പ്രത്യേക സുരക്ഷ ഒരുക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചു. എപ്പോഴും ഒരു വാർഡൻ സുരക്ഷ ഉദ്യോഗസ്ഥനായി നിഷാമിന് ഒപ്പമുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി അധിക സുരക്ഷ ഒരുക്കിയതു കാരണം നിഷാമിന് ഒന്ന് മുള്ളാൻ പോകണമെങ്കിൽ പോലു ഈ ഉദ്യോഗസ്ഥന്റെ അനുമതി വേണം. ഒന്നാം ബ്ലോക്കിലെ ഒന്നാം സെല്ലിൽ കഴിയുന്ന നിഷാം വസ്ത്രം അലക്കാനും പാത്രം കഴുകാനും സെല്ല് വൃത്തിയാക്കൽ ടേം വരുമ്പോൾ അത് ചെയ്യാനും തടവുകാരെ തന്നെജോലിക്കാരായി വെച്ചിരുന്നു. അവരുടെ വീടുകളിലെ അക്കൗണ്ട് വഴി ശമ്പളവും നല്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതൊക്കെ ചെയ്യാൻ സുരക്ഷ ഉദ്യോഗസ്ഥർ കനിയണം. പ്രമാദമായ കേസിലെ പ്രതിയായതിനാൽ പുലിവാലു പിടിക്കാൻ വാർഡന്മാരും മുതിരാറില്ല. അതു കൊണ്ട് തന്നെ തുണിഅലക്കും പാത്രം കഴുകലും എല്ലാം നിഷാം തന്നെ നേരിട്ടു ചെയ്യേണ്ടി വരുന്നു.
അതിന്റെ വിമ്മിഷ്ടത്തിലും വീർപ്പു മുട്ടലിലും കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ജയിലിൽ നിന്നും അഭിഭാഷകനെ വിളിച്ചപ്പോഴാണ് നിഷാം ആ സന്തോഷ വാർത്ത അറിഞ്ഞത്. നിഷാമിന് വധ ശിക്ഷ നല്കണമെന്നുള്ള ഹർജി പിൻവലിക്കാൻ സർക്കാർ തയ്യാറെടുക്കുന്നുവെന്ന വാർത്തയിൽ ഹാപ്പിയാണെങ്കിലും ജയിലിൽ ഉള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടതിന്റെ വിമ്മിഷ്ടം ഉണ്ട്. വധ ശിക്ഷ നീക്കം ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് നിഷാമിന്റെ ബന്ധുക്കൾ തൃശൂരിലെ ചില പാർട്ടി നേതാക്കളുടെ സഹായത്താൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനിടെ മറ്റൊരാളുടെ ബുദ്ധിയിൽ ചിലരുടെ സഹായത്താൽ സി പി എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചതാണ് കാര്യങ്ങൾ അനുകൂലമാവാൻ കാരണെമന്ന് കരുതുന്നു. സി പി എം വധ ശിക്ഷയ്ക്ക് എതിരായതും 2013 ലെ സി പി എം കേന്ദ്ര കമ്മിറ്റി വധശിക്ഷയ്ക്ക് എതിരെ നിലപാട് എടുത്തതും നിഷാമിന് ഗുണകരമായി.അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്നു കൂടി ഗ്രീൻ സിഗ്നൽ ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് അഭിഭാഷകൻ നിഷാമിനെ അറിയിച്ചിരിക്കുന്നത്. വക്കീൽ പറഞ്ഞ കാര്യങ്ങൾ നിഷാം ഭാര്യയേയും വിളിച്ചറിയിച്ചു.
ജയിലിൽ കിട്ടിയ അതി സുരക്ഷ കാരണം നിഷാമിന്റെ ബിരിയാണി കഴിക്കലും ചിക്കനും പെറോട്ടയും തട്ടലും കുറഞ്ഞിട്ടുണ്ട്. ഒരു മാസം 1200 രൂപയ്ക്ക് ജയിൽ കാന്റീനിൽ നിന്നും ഒരു തടവുകാരന് ഭക്ഷണം കഴിക്കാം. എന്നാൽ മറ്റു പല തടവുകാരുടെയും അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തി മാസം അയ്യായിരത്തിലധികം രൂപയുടെ ഭക്ഷണമാണ് നിഷാം തട്ടി കൊണ്ടിരുന്നത്. അതും നടക്കാത്തതിൽ നിഷാമിന് അമർഷം ഉണ്ട്. കൊടുത്ത പരാതി പിൻവലിക്കാൻ എന്താണ് മാർഗമെന്ന് അഭിഭാഷകനെ വിളിച്ച് ചോദിക്കലാണ് നിഷാമിന്റെ പ്രധാന പണി. അങ്ങനെ വിളിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം വധ ശിക്ഷ ഹർജി പിൻവലിക്കാൻ നീക്കമുണ്ടെന്ന കാര്യം വക്കീൽ പറഞ്ഞത്. കഴിഞ്ഞ ഡിസംബറിലാണ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവിശ്യം ഉന്നയിച്ച് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ 13 ന് വൈകുന്നേരം കൂടെ സുരക്ഷ ഡ്യൂട്ടിയിൽ നിന്ന വാർഡനാണ് നിസാമിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച കാര്യം ആദ്യം പറയുന്നത്.
ടി വി ഫ്ളാഷ് കണ്ട് കാര്യങ്ങൾ പറഞ്ഞ വാർഡന് കേസ് സംബന്ധിച്ച സർക്കാർ നീക്കത്തെ കുറിച്ച് വിശദമായി പറയാനായില്ല. പിന്നീട് സെല്ലിൽ തന്നെയുള്ള ടിവിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിട്ടപ്പോഴാണ് തനിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമീപിച്ച സർക്കാരിന്റെ നിലപാടുകൾ നിഷാം മനസിലാക്കുന്നത്. സമചിത്തതയോടെ അന്ന് വാർത്ത മുഴുവനും കണ്ട നിഷാം തനിക്ക് ദുഃഖമില്ലന്ന് വരുത്താൻ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകർ തനിക്കായി ഹാജരാകുമെന്നും പറഞ്ഞിരുന്നു. സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരെ രംഗത്തിറക്കി സർക്കാർ നീക്കം പൊളിക്കാനായിരുന്നു നിഷാമിന്റെ നീക്കം. എന്തായാലും ഇനി അത് വേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് ഇയാൾ. നിസാം ജയിലിലായതിനാൽ ബിസിനസിലെല്ലാം വലിയ പാളിച്ചയും നഷ്ടവും വരുന്നു. ഇതിൽ അസ്വസ്ഥതയുണ്ടെങ്കിലും കാര്യങ്ങളെല്ലാം കലങ്ങി തെളിയുമെന്ന പ്രതീക്ഷയിലാണ് നിഷാം .
അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിഷാമിന് വധശിക്ഷ ആവശ്യപ്പെട്ടത്. നിഷാമിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഭ്രാന്തമായ ആക്രമണമാണ് പ്രതി നടത്തിയതെന്നായിരുന്നു അന്ന് ഹൈക്കോടതി പറഞ്ഞത്. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയതെന്നും ശിക്ഷയിലൂടെ പരിഷ്ക്കരിക്കാനാകുന്ന വ്യക്തിയല്ല പ്രതിയെന്നും അപ്പീലിൽ പറഞ്ഞിരുന്നു. ഇതാണ് പെട്ടെന്ന് വേണ്ടെന്ന് വച്ചത്. 2015 ജനുവരി 29 ന് അറസ്റ്റിലായ നിഷാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നിഷാം നൽകിയ അപ്പീലിലും ഫലം കണ്ടില്ല. ഇതോടെ നല്ലകാലം മുഴുവൻ ബിഡി കമ്പനി മുതലാളിയായിരുന്ന നിഷാമിന് അഴിക്കുള്ളിൽ കഴിയേണ്ടി വരും എന്ന ചിന്തയും ഉടലെടുത്തിരുന്നു.
തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിഷാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും നിഷാം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളൈയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ചന്ദ്രബോസ് മരിച്ചു.
Stories you may Like
- കാട്ടാമ്പള്ളി ബാറിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഷാം അറസ്റ്റിൽ:
- ചന്ദ്രബോസ് വധക്കേസ്: ഭയാനകമായ കേസെന്ന് സുപ്രീംകോടതി
- മാപ്പിള ഖലാസി റിയാസ് വധക്കേസിൽ പ്രതി നിഷാമിനായി തിരച്ചിൽ
- പ്രതി ജിം നിഷാമിനെ ഒളിപ്പിച്ചു താമസിപ്പിച്ച കൊയിലാണ്ടി സ്വദേശി പിടിയിൽ
- രാമക്ഷേത്രത്തിന്റെ പരോക്ഷ ശിൽപ്പി; കെ കെ മുഹമ്മദിന്റെ ജീവിത കഥ!
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്