'കോടിയേരി സഖാവിന്റെ മകന് എതിരെ നൽകിയ 'അമ്മ'യിലെ പരാതി പിൻവലിക്കണം; 'ടിപി സിനിമ' എടുത്തപ്പോൾ താങ്കളെ സഹിച്ചു; കൈകാര്യം ചെയ്യാത്തത് സഹോദരന്മാർ പാർട്ടി മെമ്പർ ആയതിനാൽ; ടിപിയെ 51 വെട്ടാണ് വെട്ടിയത്.. വരുന്ന മൂന്നാം തീയതിക്കകം പരാതി പിൻവലിച്ചില്ലെങ്കിൽ വണ്ടിയിൽ ഉണ്ടാകുക തന്റെ ചതഞ്ഞ ശരീരം മാത്രം'; ഗൾഫിൽ നിന്നുമുള്ള ഭീഷണി സന്ദേശത്തിന് പിന്നാലെ വടകര കൈനാട്ടിയിൽ കണ്ടത് ടിപി വധക്കേസ് പ്രതികളെയും; സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായ മൊയ്തു താഴത്തിനു വധഭീഷണി

എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎം ക്വട്ടേഷൻ ടീമിനാൽ ഏത് നിമിഷവും വധിക്കപ്പെടും എന്ന ഭീതിയിൽ സംവിധായകൻ മൊയ്തു താഴത്ത്. വരുന്ന മാസം മൂന്നിന് ശേഷം ഏത് നിമിഷവും വധിക്കപ്പെട്ടെക്കും എന്ന ഭീതിയാണ് ടി.പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും പ്രമേയമാക്കിയ ടിപി. 51 സിനിമ വിവാദ സിനിമ സംവിധാനം ചെയ്ത സംവിധായകനുള്ളത്. ടിപിയുടെ വധം നടപ്പാക്കിയ ക്രിമിനൽ സംഘം തന്നെ അപായപ്പെടുത്തും എന്ന സംശയത്തിലാണ് സംവിധായകൻ ഇപ്പോൾ ജീവിക്കുന്നത്. . ടിപി സിനിമ എടുത്തത് മുതൽ സിപിമ്മിന്റെ നോട്ടപ്പുള്ളിയായ മൊയ്തുവിനു ഇപ്പോഴുള്ള ഭീഷണിക്ക് കാരണം ബിനീഷ് കോടിയേരിക്ക് എതിരെ അമ്മയിൽ നൽകിയ പരാതിയുടെ പേരിലാണ്.
നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ബംഗളൂര് കേന്ദ്രമായ ലഹരിമരുന്ന് കടത്തിലും ആരോപണ വിധേയനായ ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട പരാതിയാണ് മൊയ്തുവിനു വധഭീഷണി വരാൻ കാരണം. ലഹരി മരുന്ന് കേസിലെ പ്രതിയും ബിനീഷും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഞെട്ടിക്കുന്നതാണ്. അമ്മയുടെ സല്പ്പെരിനു കളങ്കം വരുത്തിയ ബിനീഷിനെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ പ്രസിഡന്റ് മോഹൻലാലിനും ജനറൽ സെക്രട്ടറി ഇടവേള ബാബുവിനും മൊയ്തു താഴത്ത് പരാതി നൽകിയത്. ഈ പരാതിക്ക് ശേഷമാണ് ദുബായിൽ നിന്നും ഭീഷണി കോളുകൾ സംവിധായകനെ തേടി എത്താൻ തുടങ്ങിയത്. ഈ പരാതി കേരളത്തിലെ ഡിനജിപിക്ക് കൈമാറാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നൽകാനാണ് മൊയ്തു താഴത്ത് തീരുമാനിച്ചിരിക്കുന്നത്. ടിപി സിനിമ എടുത്തപ്പോൾ തന്റെ മെസഞ്ചറിൽ വന്നു കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സഖാവിനെതിരെ കണ്ണൂർ എസ്പിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും വന്നില്ല. അതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനാണ് സംവിധായകൻ ഒരുങ്ങുന്നത്. സിനിമാ പ്രോജക്ടുകൾ സിപിഎം ഇല്ലാതാക്കുന്നു; ഇതുവരെ ശ്രമിച്ചത് ഞെക്കിക്കൊല്ലാൻ
വരുന്ന മൂന്നാം തീയതിക്കകം അമ്മയ്ക്ക് നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലപ്പെടും എന്നുള്ള ഭീഷണി സന്ദേശങ്ങൾ നിറഞ്ഞ കോളുകൾ ആണ് മൊയ്തുവിനെ തേടി വരുന്നത്. എല്ലാം ദുബായിൽ നിന്നും വരുന്ന കോളുകൾ. ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടു പരാതി നൽകിയ ശേഷം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ മൊയ്തു ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൃത്യമായ, ആലോചിച്ചുള്ള ഉത്തരം നൽകാൻ വേണ്ടിയാണ് താൻ താമസം എടുക്കുന്നത് എന്നാണ് ഇടവേള ബാബു മൊയ്തുവിനെ അറിയിച്ചത്. തന്റെ പരാതി അമ്മയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് ബിനീഷിനു അറിയാം. അതുകൊണ്ടാണ് തനിക്ക് വധഭീഷണിയുള്ള കോളുകൾ തുടരെ തുടരെ വരുന്നത് എന്നാണ് മൊയ്തു മറുനാടനോട് പറഞ്ഞത്. തന്റെ ഞെക്കിക്കൊല്ലാനാണ് സിപിഎം ശ്രമിക്കുന്നത്. തന്റെ സിനിമകൾ മുടക്കുക, പരസ്യ ചിത്രങ്ങൾ ഭീഷണിപ്പെടുത്തി ഒഴിവാക്കുക എന്ന രീതികൾ സിപിഎം പിന്തുടർന്ന് വരുന്നുണ്ട്. എന്നെയും കുടുംബത്തെയും ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്നിടയിലാണ് ബിനീഷിനു എതിരായ പരാതി അമ്മയിൽ നൽകിയത്. ഇതോടെയാണ് വധഭീഷണി പതിവ് കാര്യമായി മാറിയത്. വധഭീഷണിയെക്കുറിച്ച് മൊയ്തു മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
ഇന്നല്ലെങ്കിൽ നാളെ വധിക്കപ്പെടും: മൊയ്തു താഴത്ത്
ടിപി സിനിമ എടുത്തത് മുതൽ ഞാൻ നോട്ടപ്പുള്ളിയാണ്. സിനിമ കേരളത്തിൽ വ്യാപക റിലീസ് ചെയ്യുന്നത് സിപിഎം മുടക്കിയിരുന്നു. എന്റെ പാസ്പോർട്ട് അവർ പിടിച്ചുവെച്ചു. ഇല്ലാത്ത കേസ് ഉണ്ടെന്നു കാണിച്ച് വ്യാജ റിപ്പോർട്ട് നൽകിയാണ് പാസ്പോർട്ട് പിടിച്ചുവെച്ചിരിക്കുന്നത്. പുതുക്കാൻ വേണ്ടി പാസ്പോർട്ട് നൽകിയപ്പോൾ വന്ന പൊലീസ് റിപ്പോർട്ടിൽ എനിക്ക് എതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പറഞ്ഞത്. വ്യാജ കേസ് ഉണ്ടായിരുന്നത് കോടതി തള്ളിയതാണ്. വേറെയും കേസുകൾ ഉണ്ടെന്നു പറഞ്ഞാണ് പാസ്പോർട്ട് മുടക്കിയത്. എനിക്ക് ഗൾഫിൽ പോകാതിരിക്കാനുള്ള അവസരം ഇല്ലാതാക്കാൻ വേണ്ടിയാണ് ടിപി സിനിമയുടെ പേരിൽ ഈ കാര്യം ചെയ്തത്. നയതന്ത്ര വഴിയിൽ സ്വർണ്ണക്കടത്ത് വന്നപ്പോഴും ബംഗളൂര് ലഹരിമരുന്നു കടത്ത് കേസ് വന്നപ്പോഴും എല്ലാം ബിനീഷുമായി ബന്ധമുണ്ട്. ഇത് ചൂണ്ടിക്കാട്ടി അമ്മയിൽ നിന്നും ബിനീഷിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഈ പരാതി ബിനീഷിനു ഭീഷണിയാണ്. പരാതി അമ്മയിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണ് ഗൾഫിൽ നിന്നും വധഭീഷണിയും ടിപി വധത്തിൽ ഉൾപ്പെട്ട പ്രതികളെക്കൊണ്ട് എന്നെ വധിക്കാനും ശ്രമം നടക്കുന്നത്. വരുന്ന മൂന്നിന് അകം പരാതി പിൻവലിക്കാനാണ് ഭീഷണി സന്ദേശങ്ങളിൽ പറയുന്നത്.
കൈനാട്ടി സിഗ്നലിനു സമീപം കണ്ടത് ടിപി വധക്കേസ് പ്രതികളെ
എന്റെ തറവാട് വീടുള്ള വടകര കൈനാട്ടി സിഗ്നലിന് സമീപം ടിപി വധക്കേസിലെ പ്രതികളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിട്ടുണ്ട്. അപരിചിതരായ ആളുകളെയാണ് സംശയാസ്പദമായ നിലയിൽ കാണുന്നത്. കഴിഞ്ഞ ദിവസം നല്ല മഴയുള്ള സമയത്ത് ഒരു ജീപ്പ് സൈഡിൽ നിർത്തി എന്റെ കാറിന്റെ ഫോട്ടോ എടുത്ത് പോയി. നല്ല മഴയായതും വിചാരിക്കാതെ സംഭവിച്ച കാര്യവും ആയതുകൊണ്ട് ആ ജീപ്പിനെ പിന്തുടരാൻ കഴിഞ്ഞില്ല. പാനൂർ-കൂത്തുപറമ്പ് ഭാഗത്ത് ഉള്ള ഒരു ജീപ്പ് ആണ് സൈഡിൽ നിർത്തി എന്റെ കാറിന്റെ ഫോട്ടോ എടുത്ത് പോയത്. എനിക്ക് ഭീഷണികളും നിരന്തരം വരുന്നു.
''കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സഖാവിന്റെ മകന് എതിരെ അമ്മയിൽ കൊടുത്ത പരാതി അത് പിൻവലിക്കണം...താങ്കൾ സിനിമ ടിപി സിനിമ എടുത്തു താങ്കളെ ഞങ്ങൾ സഹിച്ചു താങ്കളുടെ സഹോദരൻ പാർട്ടി മെമ്പർ ആണ്. അനിയനും പാർട്ടി മെമ്പർ ആണ്. അതിനാലാണ് ശാരീരികമായി നിങ്ങളെ പാർട്ടി കൈകാര്യം ചെയ്യാത്തത്.. താങ്കൾ നിലവിട്ടു പ്രവർത്തിക്കുന്നു. ടിപിയെ 51 വെട്ടാണ് വെട്ടിയത്.. മൂന്നാം തീയതിക്കകം പരാതി പിൻവലിച്ചില്ലെങ്കിൽ.... .തന്റെ വണ്ടിയും താനും ഉണ്ടാവില്ല...വണ്ടിയിൽ ചതഞ്ഞ ശരീരം മാത്രമേയുണ്ടാകൂ...ഇതാണ് ഗൾഫിൽ നിന്നും വന്ന ഭീഷണി സന്ദേശത്തിൽ പറഞ്ഞത്. കോൾ മുഴുവൻ വരുന്നത് ഗൾഫിൽ നിന്നാണ്. സിപിഎമ്മിനെ നിങ്ങൾക്ക് അറിയില്ല. അവർ വധിക്കാൻ തീരുമാനിച്ചാൽ തീർത്തിരിക്കും. എനിക്ക് വധഭീഷണികൾ ഒരുപാട് വന്നു. ടിപി സിനിമ എടുക്കുന്ന വേളയിൽ തന്നെ. ഞാൻ ടിപിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭീഷണികൾ കൂസാതെ ടിപിയുടെ സിനിമ എടുത്തത്-മൊയ്തു പറയുന്നു. സിപിഎം ആയിരുന്ന മൊയ്തു താഴത്ത് ടിപി വധത്തിനു ശേഷം സിപിഎമ്മിൽ നിന്നും അകന്നു. കോൺഗ്രസിലെ സുധാകരനുമായി അടുത്ത ബന്ധമാണ് മൊയ്തുവിനു
ഉള്ളത്. സിപിഎമ്മിനോട് കണ്ണൂർ നേർക്ക് നേർ ഏറ്റുമുട്ടാൻ കെ.സുധാകരൻ മാത്രമേയുള്ളൂ എന്നാണ് മൊയ്തു പറയുന്നത്. അതുകൊണ്ട് തന്നെ കണ്ണൂർ എംപിയിലാണ് സംവിധായകന് വിശ്വാസം.
ടിപി 51 വെട്ട് സിനിമയെ ഒതുക്കാൻ നടന്നത് വലിയ ഗൂഢാലോചന:
ടിപി ചന്ദ്രശേഖരൻ വധത്തിനു പിന്നിൽ നടന്ന വലിയ ഗൂഢാലോചനയെ പോലെത്തന്നെ ടിപി 51 വെട്ട് എന്ന സിനിമയെ ഒതുക്കുന്നതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നുവെന്നാണ് സംവിധായകൻ മുൻപ് മറുനാടനോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയത്. ഇടത്-വലത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് സിനിമയെ ഒതുക്കുന്നതിനു പിന്നിൽ നടന്നത്. ടിപി 51 വെട്ട് എന്ന സിനിമ നിശബ്ദമാക്കിയതിന് ശേഷവും തനിക്കുനേരെ ഫാസിസ്റ്റ് ശക്തികളുടെ വേട്ടയാടൽ നടക്കുന്നു. തന്റെ അഞ്ചോളം പരസ്യ ചിത്രങ്ങൾ നിശബ്ദമാക്കി. പരസ്യങ്ങളുടെ സ്റ്റോറി ബോർഡ് തയ്യാറായതാണ്. ക്ലൈൻഡ്സിന് അത് ഇഷ്ടപ്പെടുകയും അവർ അഡ്വാൻസ് നൽകുകയും ചെയ്തതാണ്. എന്നാൽ അതിന് ശേഷം ആ പരസ്യ ചിത്രങ്ങളെല്ലാം നിശബ്ദമാക്കപ്പെട്ടു. അഡ്വാൻസ് നൽകിയവരെല്ലാം അതിൽ നിന്ന് പിന്മാറി. ഇതുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടിപ്പോവേണ്ടി വരും എന്നാണ് അവർ കാരണമായി പറഞ്ഞത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ന് വലിയ ഉച്ചത്തിൽ കുരയ്ക്കുന്നവർത്തന്നെയാണ് ഇതിനു പിന്നിലുള്ളത്.
വന്നത് തിയേറ്ററുകൾ ബോംബ് വച്ച് തകർക്കും എന്ന ഭീഷണി
തിയേറ്റർ ഉടമകളുമായി സംസാരിച്ചതിനനുസരിച്ച് 69 തിയേറ്ററുകൾ ടിപി 51 വെട്ട് പ്രദർശിപ്പിക്കാനായി തരാൻ അന്ന് ലിബർട്ടി ബഷീർ സന്നദ്ധനായിരുന്നു. ഇതനുസരിച്ച് എല്ലാ തിയേറ്ററുകളിലും സിനിമയുടെ പോസ്റ്ററുകൾ എത്തിക്കുകയും ചെയ്തു. ഇതിനിടയ്ക്കാണ് വടകരയിലെ കേരള കൊയർ തിയേറ്ററിലെ സിഐടിയു അംഗങ്ങൾ എന്നു അവകാശപ്പെടുന്ന ജീവനക്കാർ ടിക്കറ്റ് മുറിക്കില്ല എന്നു പറയുന്നത്. ഒരു വെള്ളയാഴ്ചയാണ് സിനിമ റീലീസ് ചെയ്യാൻ ഒരുങ്ങിയിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം തിയേറ്റർ ഉടമകളുടെ സംഘടനാ ഭാരവാഹികൾ വിളിച്ച് തിയേറ്റർ വിട്ടുതരാൻ പറ്റിലെന്ന് പറഞ്ഞു. വിട്ടുക്കൊടുത്താൽ തിയേറ്റർ ബോംബുവെച്ചു തകർക്കുമെന്ന് ഭീഷണിയുണ്ട് എന്നാണ് അവർ കാരണമായി പറഞ്ഞത്. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് കെ സുധാകരൻ എന്നിവർ ഇടപ്പെട്ട് അഞ്ച് സർക്കാർ തിയേറ്ററുകൾ അനുവദിച്ചു തരികയായിരുന്നു. ഈ അഞ്ച് തിയേറ്ററുകളിലും 70 ദിവസത്തോളം സിനിമ
പ്രദർപ്പിച്ചെന്നും മൊയ്തു പറഞ്ഞു.
പിന്മാറിയത് 80 ഓളം തിരക്കഥാകൃത്തുകൾ
വലിയ ഭീഷണികളെ മറി കടന്നാണ് ടിപി 51 വെട്ട് എന്ന സിനിമ പൂർത്തിയാക്കിയത്. 80 ഓളം തിരക്കഥാ കൃത്തുകൾ പേടിച്ച് ഈ സിനമയിൽ നിന്നും പിന്മാറി. അഡ്വാൻസ് നൽകിയതിന് ശേഷം 22 നിർമ്മാതാക്കളാണ് ഈ സിനിമയിൽ നിന്നും പിന്മാറിയത്. ഞങ്ങൾക്ക് തെരുവിലൂടെ നടക്കാൻ സാധിക്കില്ല എന്നു പറഞ്ഞായിരുന്നു പിന്മാറിയത്. ടിപി ചന്ദ്രശേഖരനായി അഭിനയിക്കാൻ വിജയ രാഘവൻ ആദ്യം തയ്യാറായതാണ്. പിന്നീട് അദ്ദേഹവും പിന്മാറി. അങ്ങനെ പദ്ധതി ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തിയതാണ്. എന്നാൽ നാട്ടിൽ നിന്നു തന്നെ നായകനെ കണ്ടെത്താനായതോടെ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു.
ചിത്രീകരണ സമയത്തും വലിയ എതിർപ്പുകളെ നേരിടേണ്ടി വന്നു. മുടക്കോഴി മലയിൽ സംഘട്ടന രംഗം ചിത്രീകരിക്കവെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർ വന്നു തടഞ്ഞു. പിന്നീട് തൊടുപുഴയിൽ വച്ചാണ് സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഈ സിനിമ ചെയ്ത ഒറ്റക്കാരണംക്കൊണ്ട് വീട് മാറേണ്ടി വന്നെന്നും കുട്ടികളുടെ പഠനം അവതാളത്തിലായെന്നും അന്ന് മൊയ്തു പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്