'കോടിയേരി സഖാവിന്റെ മകന് എതിരെ നൽകിയ 'അമ്മ'യിലെ പരാതി പിൻവലിക്കണം; 'ടിപി സിനിമ' എടുത്തപ്പോൾ താങ്കളെ സഹിച്ചു; കൈകാര്യം ചെയ്യാത്തത് സഹോദരന്മാർ പാർട്ടി മെമ്പർ ആയതിനാൽ; ടിപിയെ 51 വെട്ടാണ് വെട്ടിയത്.. വരുന്ന മൂന്നാം തീയതിക്കകം പരാതി പിൻവലിച്ചില്ലെങ്കിൽ വണ്ടിയിൽ ഉണ്ടാകുക തന്റെ ചതഞ്ഞ ശരീരം മാത്രം'; ഗൾഫിൽ നിന്നുമുള്ള ഭീഷണി സന്ദേശത്തിന് പിന്നാലെ വടകര കൈനാട്ടിയിൽ കണ്ടത് ടിപി വധക്കേസ് പ്രതികളെയും; സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായ മൊയ്തു താഴത്തിനു വധഭീഷണി
എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎം ക്വട്ടേഷൻ ടീമിനാൽ ഏത് നിമിഷവും വധിക്കപ്പെടും എന്ന ഭീതിയിൽ സംവിധായകൻ മൊയ്തു താഴത്ത്. വരുന്ന മാസം മൂന്നിന് ശേഷം ഏത് നിമിഷവും വധിക്കപ്പെട്ടെക്കും എന്ന ഭീതിയാണ് ടി.പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും പ്രമേയമാക്കിയ ടിപി. 51 സിനിമ വിവാദ സിനിമ സംവിധാനം ചെയ്ത സംവിധായകനുള്ളത്. ടിപിയുടെ വധം നടപ്പാക്കിയ ക്രിമിനൽ സംഘം തന്നെ അപായപ്പെടുത്തും എന്ന സംശയത്തിലാണ് സംവിധായകൻ ഇപ്പോൾ ജീവിക്കുന്നത്. . ടിപി സിനിമ എടുത്തത് മുതൽ സിപിമ്മിന്റെ നോട്ടപ്പുള്ളിയായ മൊയ്തുവിനു ഇപ്പോഴുള്ള ഭീഷണിക്ക് കാരണം ബിനീഷ് കോടിയേരിക്ക് എതിരെ അമ്മയിൽ നൽകിയ പരാതിയുടെ പേരിലാണ്.
നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ബംഗളൂര് കേന്ദ്രമായ ലഹരിമരുന്ന് കടത്തിലും ആരോപണ വിധേയനായ ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട പരാതിയാണ് മൊയ്തുവിനു വധഭീഷണി വരാൻ കാരണം. ലഹരി മരുന്ന് കേസിലെ പ്രതിയും ബിനീഷും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഞെട്ടിക്കുന്നതാണ്. അമ്മയുടെ സല്‌പ്പെരിനു കളങ്കം വരുത്തിയ ബിനീഷിനെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ പ്രസിഡന്റ് മോഹൻലാലിനും ജനറൽ സെക്രട്ടറി ഇടവേള ബാബുവിനും മൊയ്തു താഴത്ത് പരാതി നൽകിയത്. ഈ പരാതിക്ക് ശേഷമാണ് ദുബായിൽ നിന്നും ഭീഷണി കോളുകൾ സംവിധായകനെ തേടി എത്താൻ തുടങ്ങിയത്. ഈ പരാതി കേരളത്തിലെ ഡിനജിപിക്ക് കൈമാറാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നൽകാനാണ് മൊയ്തു താഴത്ത് തീരുമാനിച്ചിരിക്കുന്നത്. ടിപി സിനിമ എടുത്തപ്പോൾ തന്റെ മെസഞ്ചറിൽ വന്നു കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സഖാവിനെതിരെ കണ്ണൂർ എസ്‌പിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും വന്നില്ല. അതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനാണ് സംവിധായകൻ ഒരുങ്ങുന്നത്. സിനിമാ പ്രോജക്ടുകൾ സിപിഎം ഇല്ലാതാക്കുന്നു; ഇതുവരെ ശ്രമിച്ചത് ഞെക്കിക്കൊല്ലാൻ
വരുന്ന മൂന്നാം തീയതിക്കകം അമ്മയ്ക്ക് നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലപ്പെടും എന്നുള്ള ഭീഷണി സന്ദേശങ്ങൾ നിറഞ്ഞ കോളുകൾ ആണ് മൊയ്തുവിനെ തേടി വരുന്നത്. എല്ലാം ദുബായിൽ നിന്നും വരുന്ന കോളുകൾ. ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടു പരാതി നൽകിയ ശേഷം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ മൊയ്തു ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൃത്യമായ, ആലോചിച്ചുള്ള ഉത്തരം നൽകാൻ വേണ്ടിയാണ് താൻ താമസം എടുക്കുന്നത് എന്നാണ് ഇടവേള ബാബു മൊയ്തുവിനെ അറിയിച്ചത്. തന്റെ പരാതി അമ്മയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് ബിനീഷിനു അറിയാം. അതുകൊണ്ടാണ് തനിക്ക് വധഭീഷണിയുള്ള കോളുകൾ തുടരെ തുടരെ വരുന്നത് എന്നാണ് മൊയ്തു മറുനാടനോട് പറഞ്ഞത്. തന്റെ ഞെക്കിക്കൊല്ലാനാണ് സിപിഎം ശ്രമിക്കുന്നത്. തന്റെ സിനിമകൾ മുടക്കുക, പരസ്യ ചിത്രങ്ങൾ ഭീഷണിപ്പെടുത്തി ഒഴിവാക്കുക എന്ന രീതികൾ സിപിഎം പിന്തുടർന്ന് വരുന്നുണ്ട്. എന്നെയും കുടുംബത്തെയും ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്നിടയിലാണ് ബിനീഷിനു എതിരായ പരാതി അമ്മയിൽ നൽകിയത്. ഇതോടെയാണ് വധഭീഷണി പതിവ് കാര്യമായി മാറിയത്. വധഭീഷണിയെക്കുറിച്ച് മൊയ്തു മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
ഇന്നല്ലെങ്കിൽ നാളെ വധിക്കപ്പെടും: മൊയ്തു താഴത്ത്
ടിപി സിനിമ എടുത്തത് മുതൽ ഞാൻ നോട്ടപ്പുള്ളിയാണ്. സിനിമ കേരളത്തിൽ വ്യാപക റിലീസ് ചെയ്യുന്നത് സിപിഎം മുടക്കിയിരുന്നു. എന്റെ പാസ്‌പോർട്ട് അവർ പിടിച്ചുവെച്ചു. ഇല്ലാത്ത കേസ് ഉണ്ടെന്നു കാണിച്ച് വ്യാജ റിപ്പോർട്ട് നൽകിയാണ് പാസ്‌പോർട്ട് പിടിച്ചുവെച്ചിരിക്കുന്നത്. പുതുക്കാൻ വേണ്ടി പാസ്‌പോർട്ട് നൽകിയപ്പോൾ വന്ന പൊലീസ് റിപ്പോർട്ടിൽ എനിക്ക് എതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പറഞ്ഞത്. വ്യാജ കേസ് ഉണ്ടായിരുന്നത് കോടതി തള്ളിയതാണ്. വേറെയും കേസുകൾ ഉണ്ടെന്നു പറഞ്ഞാണ് പാസ്‌പോർട്ട് മുടക്കിയത്. എനിക്ക് ഗൾഫിൽ പോകാതിരിക്കാനുള്ള അവസരം ഇല്ലാതാക്കാൻ വേണ്ടിയാണ് ടിപി സിനിമയുടെ പേരിൽ ഈ കാര്യം ചെയ്തത്. നയതന്ത്ര വഴിയിൽ സ്വർണ്ണക്കടത്ത് വന്നപ്പോഴും ബംഗളൂര് ലഹരിമരുന്നു കടത്ത് കേസ് വന്നപ്പോഴും എല്ലാം ബിനീഷുമായി ബന്ധമുണ്ട്. ഇത് ചൂണ്ടിക്കാട്ടി അമ്മയിൽ നിന്നും ബിനീഷിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഈ പരാതി ബിനീഷിനു ഭീഷണിയാണ്. പരാതി അമ്മയിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അതിനാലാണ് ഗൾഫിൽ നിന്നും വധഭീഷണിയും ടിപി വധത്തിൽ ഉൾപ്പെട്ട പ്രതികളെക്കൊണ്ട് എന്നെ വധിക്കാനും ശ്രമം നടക്കുന്നത്. വരുന്ന മൂന്നിന് അകം പരാതി പിൻവലിക്കാനാണ് ഭീഷണി സന്ദേശങ്ങളിൽ പറയുന്നത്.
കൈനാട്ടി സിഗ്‌നലിനു സമീപം കണ്ടത് ടിപി വധക്കേസ് പ്രതികളെ
എന്റെ തറവാട് വീടുള്ള വടകര കൈനാട്ടി സിഗ്‌നലിന് സമീപം ടിപി വധക്കേസിലെ പ്രതികളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിട്ടുണ്ട്. അപരിചിതരായ ആളുകളെയാണ് സംശയാസ്പദമായ നിലയിൽ കാണുന്നത്. കഴിഞ്ഞ ദിവസം നല്ല മഴയുള്ള സമയത്ത് ഒരു ജീപ്പ് സൈഡിൽ നിർത്തി എന്റെ കാറിന്റെ ഫോട്ടോ എടുത്ത് പോയി. നല്ല മഴയായതും വിചാരിക്കാതെ സംഭവിച്ച കാര്യവും ആയതുകൊണ്ട് ആ ജീപ്പിനെ പിന്തുടരാൻ കഴിഞ്ഞില്ല. പാനൂർ-കൂത്തുപറമ്പ് ഭാഗത്ത് ഉള്ള ഒരു ജീപ്പ് ആണ് സൈഡിൽ നിർത്തി എന്റെ കാറിന്റെ ഫോട്ടോ എടുത്ത് പോയത്. എനിക്ക് ഭീഷണികളും നിരന്തരം വരുന്നു.
''കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സഖാവിന്റെ മകന് എതിരെ അമ്മയിൽ കൊടുത്ത പരാതി അത് പിൻവലിക്കണം...താങ്കൾ സിനിമ ടിപി സിനിമ എടുത്തു താങ്കളെ ഞങ്ങൾ സഹിച്ചു താങ്കളുടെ സഹോദരൻ പാർട്ടി മെമ്പർ ആണ്. അനിയനും പാർട്ടി മെമ്പർ ആണ്. അതിനാലാണ് ശാരീരികമായി നിങ്ങളെ പാർട്ടി കൈകാര്യം ചെയ്യാത്തത്.. താങ്കൾ നിലവിട്ടു പ്രവർത്തിക്കുന്നു. ടിപിയെ 51 വെട്ടാണ് വെട്ടിയത്.. മൂന്നാം തീയതിക്കകം പരാതി പിൻവലിച്ചില്ലെങ്കിൽ.... .തന്റെ വണ്ടിയും താനും ഉണ്ടാവില്ല...വണ്ടിയിൽ ചതഞ്ഞ ശരീരം മാത്രമേയുണ്ടാകൂ...ഇതാണ് ഗൾഫിൽ നിന്നും വന്ന ഭീഷണി സന്ദേശത്തിൽ പറഞ്ഞത്. കോൾ മുഴുവൻ വരുന്നത് ഗൾഫിൽ നിന്നാണ്. സിപിഎമ്മിനെ നിങ്ങൾക്ക് അറിയില്ല. അവർ വധിക്കാൻ തീരുമാനിച്ചാൽ തീർത്തിരിക്കും. എനിക്ക് വധഭീഷണികൾ ഒരുപാട് വന്നു. ടിപി സിനിമ എടുക്കുന്ന വേളയിൽ തന്നെ. ഞാൻ ടിപിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭീഷണികൾ കൂസാതെ ടിപിയുടെ സിനിമ എടുത്തത്-മൊയ്തു പറയുന്നു. സിപിഎം ആയിരുന്ന മൊയ്തു താഴത്ത് ടിപി വധത്തിനു ശേഷം സിപിഎമ്മിൽ നിന്നും അകന്നു. കോൺഗ്രസിലെ സുധാകരനുമായി അടുത്ത ബന്ധമാണ് മൊയ്തുവിനു
ഉള്ളത്. സിപിഎമ്മിനോട് കണ്ണൂർ നേർക്ക് നേർ ഏറ്റുമുട്ടാൻ കെ.സുധാകരൻ മാത്രമേയുള്ളൂ എന്നാണ് മൊയ്തു പറയുന്നത്. അതുകൊണ്ട് തന്നെ കണ്ണൂർ എംപിയിലാണ് സംവിധായകന് വിശ്വാസം.
ടിപി 51 വെട്ട് സിനിമയെ ഒതുക്കാൻ നടന്നത് വലിയ ഗൂഢാലോചന:
ടിപി ചന്ദ്രശേഖരൻ വധത്തിനു പിന്നിൽ നടന്ന വലിയ ഗൂഢാലോചനയെ പോലെത്തന്നെ ടിപി 51 വെട്ട് എന്ന സിനിമയെ ഒതുക്കുന്നതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നുവെന്നാണ് സംവിധായകൻ മുൻപ് മറുനാടനോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയത്. ഇടത്-വലത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് സിനിമയെ ഒതുക്കുന്നതിനു പിന്നിൽ നടന്നത്. ടിപി 51 വെട്ട് എന്ന സിനിമ നിശബ്ദമാക്കിയതിന് ശേഷവും തനിക്കുനേരെ ഫാസിസ്റ്റ് ശക്തികളുടെ വേട്ടയാടൽ നടക്കുന്നു. തന്റെ അഞ്ചോളം പരസ്യ ചിത്രങ്ങൾ നിശബ്ദമാക്കി. പരസ്യങ്ങളുടെ സ്റ്റോറി ബോർഡ് തയ്യാറായതാണ്. ക്ലൈൻഡ്‌സിന് അത് ഇഷ്ടപ്പെടുകയും അവർ അഡ്വാൻസ് നൽകുകയും ചെയ്തതാണ്. എന്നാൽ അതിന് ശേഷം ആ പരസ്യ ചിത്രങ്ങളെല്ലാം നിശബ്ദമാക്കപ്പെട്ടു. അഡ്വാൻസ് നൽകിയവരെല്ലാം അതിൽ നിന്ന് പിന്മാറി. ഇതുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടിപ്പോവേണ്ടി വരും എന്നാണ് അവർ കാരണമായി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ന് വലിയ ഉച്ചത്തിൽ കുരയ്ക്കുന്നവർത്തന്നെയാണ് ഇതിനു പിന്നിലുള്ളത്.
വന്നത് തിയേറ്ററുകൾ ബോംബ് വച്ച് തകർക്കും എന്ന ഭീഷണി
തിയേറ്റർ ഉടമകളുമായി സംസാരിച്ചതിനനുസരിച്ച് 69 തിയേറ്ററുകൾ ടിപി 51 വെട്ട് പ്രദർശിപ്പിക്കാനായി തരാൻ അന്ന് ലിബർട്ടി ബഷീർ സന്നദ്ധനായിരുന്നു. ഇതനുസരിച്ച് എല്ലാ തിയേറ്ററുകളിലും സിനിമയുടെ പോസ്റ്ററുകൾ എത്തിക്കുകയും ചെയ്തു. ഇതിനിടയ്ക്കാണ് വടകരയിലെ കേരള കൊയർ തിയേറ്ററിലെ സിഐടിയു അംഗങ്ങൾ എന്നു അവകാശപ്പെടുന്ന ജീവനക്കാർ ടിക്കറ്റ് മുറിക്കില്ല എന്നു പറയുന്നത്. ഒരു വെള്ളയാഴ്ചയാണ് സിനിമ റീലീസ് ചെയ്യാൻ ഒരുങ്ങിയിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം തിയേറ്റർ ഉടമകളുടെ സംഘടനാ ഭാരവാഹികൾ വിളിച്ച് തിയേറ്റർ വിട്ടുതരാൻ പറ്റിലെന്ന് പറഞ്ഞു. വിട്ടുക്കൊടുത്താൽ തിയേറ്റർ ബോംബുവെച്ചു തകർക്കുമെന്ന് ഭീഷണിയുണ്ട് എന്നാണ് അവർ കാരണമായി പറഞ്ഞത്. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് കെ സുധാകരൻ എന്നിവർ ഇടപ്പെട്ട് അഞ്ച് സർക്കാർ തിയേറ്ററുകൾ അനുവദിച്ചു തരികയായിരുന്നു. ഈ അഞ്ച് തിയേറ്ററുകളിലും 70 ദിവസത്തോളം സിനിമ
പ്രദർപ്പിച്ചെന്നും മൊയ്തു പറഞ്ഞു.
പിന്മാറിയത് 80 ഓളം തിരക്കഥാകൃത്തുകൾ
വലിയ ഭീഷണികളെ മറി കടന്നാണ് ടിപി 51 വെട്ട് എന്ന സിനിമ പൂർത്തിയാക്കിയത്. 80 ഓളം തിരക്കഥാ കൃത്തുകൾ പേടിച്ച് ഈ സിനമയിൽ നിന്നും പിന്മാറി. അഡ്വാൻസ് നൽകിയതിന് ശേഷം 22 നിർമ്മാതാക്കളാണ് ഈ സിനിമയിൽ നിന്നും പിന്മാറിയത്. ഞങ്ങൾക്ക് തെരുവിലൂടെ നടക്കാൻ സാധിക്കില്ല എന്നു പറഞ്ഞായിരുന്നു പിന്മാറിയത്. ടിപി ചന്ദ്രശേഖരനായി അഭിനയിക്കാൻ വിജയ രാഘവൻ ആദ്യം തയ്യാറായതാണ്. പിന്നീട് അദ്ദേഹവും പിന്മാറി. അങ്ങനെ പദ്ധതി ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തിയതാണ്. എന്നാൽ നാട്ടിൽ നിന്നു തന്നെ നായകനെ കണ്ടെത്താനായതോടെ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു.
ചിത്രീകരണ സമയത്തും വലിയ എതിർപ്പുകളെ നേരിടേണ്ടി വന്നു. മുടക്കോഴി മലയിൽ സംഘട്ടന രംഗം ചിത്രീകരിക്കവെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർ വന്നു തടഞ്ഞു. പിന്നീട് തൊടുപുഴയിൽ വച്ചാണ് സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഈ സിനിമ ചെയ്ത ഒറ്റക്കാരണംക്കൊണ്ട് വീട് മാറേണ്ടി വന്നെന്നും കുട്ടികളുടെ പഠനം അവതാളത്തിലായെന്നും അന്ന് മൊയ്തു പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍