പണിയില്ലാതെ മാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ നിരവധി; സ്റ്റേഷനറി വകുപ്പിനെ വെട്ടിച്ചുരുക്കാനുള്ള നിർദ്ദേശവുമായി പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി; സ്വാമിയെ തെറിപ്പിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ

സായ് കിരൺ
തിരുവനന്തപുരം: പേപ്പർ ഫയലുകൾ അപ്രസക്തമായി കൊണ്ടിരിക്കുന്ന കാലത്ത് സ്റ്റേഷനറി വകുപ്പിന്റെ പ്രവർത്തനം വെട്ടിചുരുക്കി സർക്കാരിന് പ്രതിമാസമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ താഴേതട്ടിലേക്ക് നിർദ്ദേശം നൽകിയ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയെ തെറിപ്പിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും. വകുപ്പിലെ പുനക്രമീകരണം നടപ്പാക്കാൻ നിയോഗിച്ച സമിതിയുടെ തീരുമാനപ്രകാരം സ്റ്റേഷനറി കൺട്രോളറോട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തീരുമാനം അറിയിക്കാൻ രാജു നാരായണ സ്വാമി മെയ് മാസം 30നാണ് നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ഈമാസം മൂന്ന് വെള്ളിയാഴ്ച ഓൺലൈനായി യോഗം ചേർന്നത്.
തസ്തികകൾ വെട്ടിക്കുറയ്ക്കാനോ ഓഫീസുകളുടെ നിലവിലെ സ്ഥിതി മാറ്റാനോ അനുവദിച്ചാൽ ഭാവിയിൽ വകുപ്പ് ഇല്ലാതാകുമെന്നായിരുന്നു ചിലരുടെ നിരീക്ഷണം. നടപടിയുമായി മുന്നോട്ട് പോയാൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജു നാരായണ സ്വാമിയെ മാറ്റാമെന്നും അതിനുള്ള ബന്ധങ്ങളുള്ളവർ ഇവിടെയുണ്ടെന്നും മധ്യകേരളത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതോടെ പുനക്രമീകരണവുമായി സഹകരിക്കേണ്ടതില്ലെന്ന് പൊതുവയ തീരുമാനമാണ് യോഗത്തിലുണ്ടായത്.
ഭാരിച്ച ജോലികളില്ലാതെ പ്രതിമാസം ലക്ഷങ്ങൾ ശമ്പളമായും മറ്റ് ആനുകൂല്യമായും വാങ്ങുന്നവർക്ക് പുനക്രമീകരണം നടന്നാൽ ഈ വകുപ്പിൽ നിന്ന് മാറേണ്ടിവരും. മറ്റേതെന്തിലും വകുപ്പിലെത്തിയാൽ ഇതുപോലെ ആവില്ല സ്ഥിതി ഇത് മനസിലാക്കിയാണ് ഉദ്യോഗസ്ഥർ ഒന്നടങ്കം പുനക്രമീകരണത്തെ എതിർത്തത്. സ്റ്റേഷനറി വകുപ്പിലെ പുനക്രമീകരണം നടത്താൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി അദ്ധ്യക്ഷനുംഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ ഡെപ്യൂട്ടി സെക്രട്ടറി സിജു ജേക്കബ് കൺവീനറായുമുള്ള സമിതിയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. അച്ചടി വകുപ്പ് ഡയറക്ടർ ഷിബു എ.റ്റി, സ്റ്റേഷനറി കൺട്രോളർ മേരി മാർഗരറ്റ് പ്രകാശ്യ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഈസമിതി മെയ് 27ന് യോഗം ചേർന്നാണ് വകുപ്പിൽ ചർച്ച നടത്തി റിപ്പോർട്ട് നൽകാൻ സ്റ്റേഷനറി ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
ഇ-ഓഫീസ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്നതോടെ പേപ്പറിന്റേയും ഫയൽ ബോർഡിന്റേയും ഉപയോഗം കുറയുന്ന സാഹചര്യത്തിലും കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പർച്ചേസ് നടത്തപ്പെടുമ്പോൾ കേന്ദ്രീകൃത പർച്ചേസ് സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നതും കണക്കിലെടുത്താണ് സ്റ്റേഷനറി വകുപ്പിനെ വട്ടിചുരുക്കാനുള്ള നിർദ്ദേശങ്ങൾ സമിതി മുന്നോട്ട് വച്ചത്. സ്റ്റേഷനറി സാധനങ്ങൾ വാങ്ങി തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സർക്കാർ ഓഫീസുകളിൽ എത്തിക്കുന്നതിന് പകരം അതാത് സ്ഥാപനങ്ങൾ സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതാണ് നല്ലതെന്നും സമിതി കണ്ടെത്തി.
സ്റ്റേഷനറി വകുപ്പിൽ നിലവിലുള്ള പല തസ്തികകളും കാലഹരണപ്പെട്ടിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ഷൊർണൂർ എന്നിവിടങ്ങളിലുള്ള മേഖലാ ഓഫീസുകളെ ജില്ലാ ഓഫീസുകളാക്കി മാറ്റണമെന്നും ഈ ഓഫീസുകളുടെ ചുമതലയുള്ള നാല് അസിസ്റ്റന്റ് കൺട്രോളർ തസ്തികകളും വേണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. 42500-87000 എന്ന ശമ്പള സ്കെയിലാണ് അസിസ്റ്റന്റ് കൺട്രോളർമാരുടേത്.
ഇതോടൊപ്പം എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്ന സ്റ്റേഷനറി സാധനങ്ങളുടെ കണക്കെടുക്കാൻ ചുമതലയുള്ള സ്റ്റേഷനറി ഇൻസ്പെക്ടർ തസ്തികയും അപ്രസക്തമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. പല സർക്കാർ സ്ഥാപനങ്ങളും സ്റ്റേഷനറി ക്വാട്ട ഇല്ലാതാകാതിരിക്കാൻ വേണ്ടി പേരിന് മാത്രമാണ് സാധനങ്ങൾ വാങ്ങുന്നത്. ഇവരെ നിരീക്ഷിക്കുന്ന സ്റ്റേഷനറി ഇൻസ്പെക്ടർമാർക്ക് 36600-79200 എന്നതാണ് ശമ്പള സ്കെയിൽ. ലക്ഷങ്ങളാണ് ശമ്പളയിനത്തിൽ മാത്രം അനാവശ്യമായി നൽകുന്നത്. ഈ ഉദ്യോസ്ഥരെ ജീവനക്കാർ കുറവും ജോലിഭാരം കൂടുതലുമുള്ള മറ്റുവകുപ്പുകളിലേക്ക് മാറ്റിയാൽ അത് സർക്കാരിനും നാടിനും ഒരുപോലെ ഗുണകരമാകുമെന്നതിൽ സംശയമില്ല.
ഈ പശ്ചാത്തലത്തിലാണ് മാറി സാഹചര്യം പരിശോധിച്ച് പ്രൊപ്പോസൽ തയ്യാറാക്കി 10 ദിവസത്തിനകം സമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കാൻ സ്റ്റേഷന കൺട്രോളറെ ചുമതലപ്പെടുത്തിയത്. പഴയകാലത്തെ പേലെ സ്റ്റേഷനറി വകുപ്പിന ഇന്ന് പ്രസക്തിയില്ലെന്നത് സർക്കാരും സമ്മതിക്കുന്നു. ഈ വകുപ്പിന്റെ പ്രധാന ജോലിയായ പാഠപുസ്തക അച്ചടി ഇപ്പോൾ കെ.ബി.പി.എം.എസ് നേരിട്ടാണ് നടത്തുന്നത്.
ഇ ഓഫീസ് സംവിധാനം വന്നതോടെ പരമാവധി പേപ്പറുകൾ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഏറ്റവും കൂടുതൽ സ്റ്റേഷനറി ഉപയോഗിച്ചിരുന്ന നിയമസഭയിൽ ഉൾപ്പെടെ സമ്പൂർണ ഇ ഓഫീസ് നടപ്പാക്കി കഴിഞ്ഞു. സർക്കാർ പ്രസുകളിൽ ഗസ്റ്റ് പോലും ഇ ഗസ്റ്റാക്കി മാറ്റിയതോടെ അവിടെയും പ്രസക്തി കുറഞ്ഞു. എന്നാൽ കാലം മാറിയെങ്കിലും നിലവിലെ സ്ഥിതി അതുപോലെ തുടരണമെന്നും തസ്തികകളും ജീവനക്കാരും കുറയ്ക്കാൻ പാടില്ലെന്നുമാണ് ഉദ്യോഗസ്ഥ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്
- പൊന്നും വിലയുള്ള സ്വർണം ഇനി തൊട്ടാൽ പൊള്ളും! ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഡയമണ്ടിനും വിലകൂടും; സ്വർണക്കടത്തു വർധിക്കാൻ ഇടയാകുമോ? വസ്ത്രങ്ങളും പുകവലിയും ചിലവേറിയതാകും; വില കുറയുക മൊബൈൽ ഫോണിനും ടിവിക്കും കാമറയ്ക്കും; ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും അറിയാം
- അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ
- അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
- ദേശവിരുദ്ധ സ്വഭാവം കണ്ടെത്തിയ കേസുകളുമായി ബന്ധപ്പെട്ട് 14 പേരുടെകൂടി മൊഴിയെടുക്കാൻ എൻ.ഐ.എ തീരുമാനിച്ചെന്ന് മാതൃഭൂമി; ഇതിൽ ആറു പേർ ഓൺലൈൻ മാധ്യമ പ്രവർത്തകരെന്നും റിപ്പോർട്ട്; പ്രാഥമികമായി ചോദ്യം ചെയ്തവരിൽ ചേക്കുട്ടിയും ഉണ്ടെന്ന് ജന്മഭൂമി; എൻഐഎ കൊച്ചിയിൽ തമ്പടിക്കുമ്പോൾ
- ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
- ആളും ആരവവും ഇല്ല; യാത്രയയപ്പ് ചടങ്ങുകൾക്കും നിന്നുകൊടുത്തില്ല; പിൻഗാമിക്ക് ചുമതല കൈമാറി, ജീവനക്കാരോട് കുശലം പറഞ്ഞ് ശാന്തനായി പടിയിറക്കം; ഒരുകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നതിന്റെ ഓർമകളുമായി വിരമിക്കുമ്പോഴും കുരുക്കായി കേസുകളും ഇഡിയുടെ നോട്ടീസും
- ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
- മസാജ് പാർലറിലെ അടിപിടിക്കിടെ മൊബൈൽ നഷ്ടമായി; അന്വേഷണം എത്തിയത് നെയ്ത്തുകുളങ്ങര റോഡിലെ ഫ്ളാറ്റിൽ; കുടുങ്ങിയത് വമ്പൻ പെൺവാണിഭ സംഘം; കോവൂരിലേത് നക്ഷത്ര ഇടപെടൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍