തളങ്കര വീര്യത്തെ പ്രോത്സാഹിപ്പിച്ചത് ചേട്ടന്മാർ; ബിജുമോന്റെ ശിക്ഷണം വീട്ടിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി; ഗോഡ് ഫാദർ ഇല്ലാതെ അച്ചടക്കത്തിന്റെ വാൾ വീണപ്പോൾ രക്ഷകനായത് അനന്തേട്ടൻ; സഞ്ജു ചേട്ടൻ ക്യാപട്നായപ്പോൾ ആവേശം ആത്മവിശ്വാസമായി; ടിനുവും ശ്രീയും സഞ്ജും സാക്ഷി; മുബൈയെ തകർത്തത് അസറുദ്ദീൻ എന്ന ഇന്ത്യൻ ക്യാപ്ടനെ ആരാധിച്ച കാസർഗോട്ടെ ഉപ്പയുടെ മകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നിശ്ചയദാർഡ്യമായിരുന്നു ടിനു യോഹന്നാന്റെ കരുത്ത്. ആർക്കും ചിന്തിക്കാൻ പോലും കഴിയാതിരുന്നപ്പോൾ ഇന്ത്യൻ ജേഴ്സി അണിഞ്ഞ മലയാളി. പിന്നെ ശ്രീശാന്തിന്റെ ഊഴം. പ്രതിഭയ്ക്ക് ഒപ്പം മുന്നോട്ട് കുതിക്കാനുള്ള മനസ്സും. പവർ പ്ലേയാണ് സഞ്ജു സാംസണിനെ ദേശീയ ശ്രദ്ധയിൽ എത്തിച്ചത്. ഈ മൂന്നു പേരും ക്രിക്കറ്റിലെ കേരളത്തിന്റെ അന്താരാഷ്ട്ര മുഖം. ഈ മൂന്ന് പേരും മുംബൈയിലെ സെയ്ദ് മുഷ്താഖ് അലി ടി 20 ടീമിൽ കേരളത്തിനൊപ്പമുണ്ട്. ടിനുവാണ് കോച്ച്. ശ്രീശാന്ത് അവിസ്മരണീയ തിരിച്ചുവരവിന്റെ പാതയിൽ ടീമിലെ അംഗം. സഞ്ജു ടീമിന്റെ ക്യാപനും. ഈ ത്രിമൂർത്തികൾ കേരളത്തിന് സമ്മാനിക്കുന്ന പുതിയ താരമാണ് മുഹമ്മദ് അസറുദ്ദീൻ.
കാസർകോട് തളങ്കരയിലെ വീട്ടിൽ എട്ട് മക്കളിൽ ഇളയവനായി ജനനം. അച്ഛൻ പഴയ ഇന്ത്യൻ ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്നു. അതുകൊണ്ട് തന്നെയാണ് മകന് ആ പേര് കിട്ടിയത്. ചേട്ടന്മാരും അനുജനെ ക്രിക്കറ്റ് താരമാക്കണമെന്ന് ആഗ്രഹിച്ചു. കുട്ടിക്കാലത്ത് അസറുദ്ദീൻ ബാറ്റ് വീശുന്നത് കണ്ടതോടെ മോഹം സഫലമാകുമെന്ന് ആ വീട്ടുകാർ മനസ്സിൽ കണ്ടു. പിന്നെ കൊച്ചു മിടുക്കനിലെ ക്രിക്കറ്ററെ രാകി എടുക്കുന്ന തിരക്കിലായി ഈ കുടുംബം. അച്ഛനും ചേട്ടന്മാരും ആ കൊച്ചു മിടുക്കനെ കൊച്ചിയിൽ എത്തിച്ചു. തേവരയിലെ ഗ്രൗണ്ടിൽ അവൻ കളി തുടങ്ങി. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പർ. കൊച്ചിയിലെ ഗ്രൗണ്ടുകളിൽ വിസ്മയം കാട്ടി മുബൈയിൽ. അവിടേയും അടിച്ചു തകർത്തു. ഇനി ഈ താരത്തിൽ പ്രതീക്ഷകളാണ് കേരളത്തിന്.
അടിത്തു തകർത്ത് മുംബൈയ്ക്കെതിരെ തുടങ്ങുന്നു. കുട്ടി ക്രിക്കറ്റിൽ ഏതൊരു ഓപ്പണറും ചെയ്യുന്ന ശൈലി. പക്ഷേ അതൊരു വെറും കടന്നാക്രമണമായിരുന്നില്ല. അതിമനോഹരമായ ഓഫ് ഡ്രൈവും ലാറയെ അനുസ്മരിപ്പിക്കുന്ന ഫ്ളിക്കിൽ ലെഗ് സൈഡിലെ സ്കിസും. പ്രതിഭയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന ഷോട്ടുകൾ. കവറിൽ നേടിയ ഓഫ് ഡ്രൈവ് ഓർമ്മിപ്പിച്ചത് ലക്ഷ്മണിന്റേയും ദ്രാവിഡിന്റേയും ക്ലാസ് ഷോട്ടിനെ. പേരിലെ അസുറുദ്ദീന്റെ ആവനാഴിയിലെ ഫ്ളിക്ക് ഷോട്ടുകളും ഈ താരത്തിന്റെ ബാറ്റുകളിൽ ഒളിഞ്ഞിരിക്കുന്നു. ഗ്രൗണ്ടിന്റെ ഏതറ്റത്തേക്കും പന്തിനെ പറപ്പിക്കാനുള്ള ടാലന്റും. ബാറ്റ്സ്മാൻ എന്നതിൽ ഉപരി നല്ലൊരു വിക്കറ്റ് കീപ്പറുമാണ് അസറുദ്ദീൻ.
അതുകൊണ്ട് തന്നെ അസറുദ്ദീന്റെ മനസ്സിലെ ഇഷ്ട താരം സഞ്ജു സാംസണാണ്. അസറിനെ പ്രോത്സാഹിപ്പിക്കുന്നതിലും സഞ്ജുവിന് വലിയ റോളുണ്ട്. ശ്രീശാന്തും ടിനും ടീമിനൊപ്പം ചേർന്നതോടെ അസറുദ്ദീന്റെ ബാറ്റിങ് ആവേശം ആത്മവിശ്വാസത്തിന് വഴിമാറി. ഇത് മികച്ചൊരു ഇന്നിങ്സായി മാറി. ആരും പ്രതീക്ഷിക്കാത്ത വിജയം കേരളാ ടീമിനെ തേടിയെത്തി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ക്രാഷ് കേരളയാണ് അസറിന്റെ ജീവിതം മാറ്റി മറിച്ചത്. കൊച്ചിയിലെ കെസിഎയുടെ അക്കാദമിയിലേക്ക് ഈ പയ്യൻ എത്തിയത് ചെറുപ്രായത്തിലാണ്. അവിടെ കോച്ചായി ഉണ്ടായിരുന്നത് തിരുവനന്തപുരത്തുകാരൻ ബിജു മോനും.
അസറിന്റെ ടാലന്റിനെ വളർത്തിയത് ബിജു മോനായിരുന്നു. ചന്ദ്രശേഖര എന്ന കാസർഗോഡുകാരന്റെ തകർപ്പനടികൾ കേരളത്തിന് ഒരുപാട് മികച്ച മുഹൂർത്തങ്ങളുണ്ടാക്കി. ചന്ദ്രശേഖരയുടെ പിൻഗാമിയേയും ഷോട്ടുകൾക്കാണ് കോച്ച് പ്രേരിപ്പിച്ചത്. മികച്ചൊരു അറ്റാക്കറായി അസർമാറി. 16-ാം വയസ്സിൽ കൊച്ചി ലീഗിൽ കളിക്കാൻ ഇറങ്ങി. കൂടുതൽ റൺസ് നേടുന്ന താരമായി അന്ന് മുതൽ ലീഗിൽ ആ പയ്യൻ മാറി. അങ്ങനെ ചന്ദ്രശേഖരയുടെ പിൻഗാമിയായി താൻ മാറുമെന്ന് കോച്ചിനെ അസർ ഓർമ്മിപ്പിച്ചു. പിന്നെ ജൂനിയർ കേരളാ ടീമിൽ. തിരുവനന്തപുരത്തുകാരൻ രാജഗോപാലായിരുന്നു പരിശീലകൻ. ജൂനിയർ തലത്തിലെ പ്രകടനം അസറിനെ ശ്രദ്ധേയനാക്കി.
അതിന് ശേഷം കേരളാ ടീമിലെ സാന്നിധ്യം. കൊച്ചു സ്കോറുകൾ അതിവേഗം നേടി വിക്കറ്റ് വലിച്ചെറിയുന്ന പ്രതിഭ.. ഇതായിരുന്നു പിന്നീട് അസറിന് കിട്ടിയ വിശേഷണം. കേരളാ ടീമിലെ ഗ്രൂപ്പിസവും ശക്തമായ കാലം. ടിസി മാത്യുവിനെ പുറത്താക്കിയവരുടെ ഇടപെടൽ കളിക്കാരേയും ബാധിച്ചു. സച്ചിൻ ബേബിയെന്ന ക്യാപ്ടനെതിരെ കലാപമുയർന്നു. ഇതിൽ അസറിന്റെ പേരും വലിച്ചിഴക്കപ്പെട്ടു. മുതിർന്ന താരങ്ങളായ റോഹൻ പ്രേമിനും റൈഫി വിിൻസന്റ് ഗോമസിനുമൊപ്പം അസറും വില്ലനായി. വിലക്കും വന്നു. ഗോഡ് ഫാദർമാരില്ലാത്ത അസറിന്റെ ക്രിക്കറ്റ് ജീവിതം പ്രതിസന്ധിയിലുമായി.
എന്നാൽ അനന്തപത്മനാഭൻ എന്ന എക്കാലത്തേയും മികച്ച കേരളത്തിന്റെ ക്രിക്കറ്റർ രക്ഷകനായി. വിവാദങ്ങളിൽ ഇടനിലക്കാരനായി അനന്തേട്ടൻ എന്ന അനന്തപത്മനാഭൻ കളിക്കാർക്കൊപ്പം നിന്നു. താരങ്ങളെ പറഞ്ഞു മനസ്സിലാക്കി അച്ചടക്കത്തിൽ നിന്ന് അനന്തൻ രക്ഷിച്ചെടുത്തു. ഐപിഎല്ലിലെ മികവുമായി സഞ്ജു വീണ്ടും കേരളത്തിന്റെ ക്യാപ്ടനായി. ഇതോടെ അസറിന് ഇന്നിങ് ഓപ്പൺ ചെയ്യാനുള്ള ദൗത്യവുമെത്തി. ആദ്യ കളിയിൽ തന്നെ ചെറിയ ഇന്നിങ്സുമായി അസർ മികവുകാട്ടി. എന്നാലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് മടങ്ങി. രണ്ടാം കളിയിൽ അതുണ്ടായില്ല.
റോബിൻ ഉത്തപ്പയെന്ന മലയാളിയായ കർണ്ണാടകയുടെ പഴയ താരത്തിന്റെ ഉപദേശം സ്വീകരിച്ച് ക്രീസിൽ നിലയുറപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അത്യുജ്വല ഇന്നിങ്സുകൾ കളിച്ച ഉത്തപ്പയെ കാഴ്ച്ചക്കാരനാക്കി അതിവേഗ സെഞ്ച്വറി. അതിന് ശേഷവും അസർ വിക്കറ്റ് വലിച്ചെറിഞ്ഞില്ല. സഞ്ജു ചേട്ടനൊപ്പവും മുന്നോട്ട് കുതിച്ചു. പിന്നെ കേരളത്തെ അസാധാരണ വിജയത്തിലേക്ക് എത്തിച്ച ആ സിക്സും. ഇതോടെ അസറിന്റെ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റ് തിരിച്ചറിയുകയാണ്. കരുതലുണ്ടെങ്കിൽ ഈ താരത്തിന് ഇനി മുന്നോട്ട് പോകാം. അടുത്ത ഐപിഎല്ലിൽ എതെങ്കിലും ടീമിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്യാം. അങ്ങനെ ഇന്ത്യൻ ടീമിലെത്തുന്ന നാലാമനായി ഈ താരത്തിന് മാറാം.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 2- ടൂർണമെന്റിൽ മുംബൈക്കെതിരേ തകർപ്പൻ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് കെ.സി.എയുടെ സമ്മാനം എത്തി കഴിഞ്ഞു. വെറും 54 പന്തുകളിൽ നിന്നും 137 റൺസെടുത്ത അസ്ഹറുദ്ദീന് ഓരോ റണ്ണിനും 1000 രൂപവെച്ച് 1.37 ലക്ഷം രൂപയാണ് കെ.സി.എ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് കെ.സി.എ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 20 പന്തിൽ 50 തികച്ച അസ്ഹറുദ്ദീൻ 37-ാം പന്തിൽ സെഞ്ചുറിയും നേടി. 11 സിക്സുകളും 9 ഫോറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന നേട്ടവും അസ്ഹറുദ്ദീൻ സ്വന്തമാക്കി. ഇത്തവണത്തെ സീസണിൽ മണിപ്പൂരിനെതിരെ മേഘാലയയ്ക്കായി 149 റൺസ് നേടിയ പുനീത് ബിഷ്താണ് ടൂർണമെന്റിലെ ഉയർന്ന സ്കോറിനുടമ. അസ്ഹറുദ്ദീന്റെ ബാറ്റിങ് മികവിൽ കരുത്തരായ മുംബൈയ്ക്കെതിരേ എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയവും കേരളം സ്വന്തമാക്കി. മുംബൈ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം വെറും 15.5 ഓവറിൽ 25 പന്തുകൾ ബാക്കിനിൽക്കേ കേരളം മറികടന്നു.
ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയും സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് അസ്ഹറുദ്ദീൻ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം അസഹ്റുദ്ദീന്റെ പേരിൽ കുറിക്കപ്പെട്ടു.
Stories you may Like
- വിവാഹഷോപ്പിങ്ങിനായി വീട്ടിൽനിന്ന് പോയ യുവതി മരിച്ചനിലയിൽ
- ബസിനുള്ളിൽ നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; യുവാവ് അറസ്റ്റിൽ
- രാമക്ഷേത്രത്തിന്റെ പരോക്ഷ ശിൽപ്പി; കെ കെ മുഹമ്മദിന്റെ ജീവിത കഥ!
- ഐസിസി റാങ്കിംഗിൽ മൂന്ന് ഫോർമാറ്റിലും ഒന്നാമത് ഇന്ത്യ, ദ്രാവിഡിന് അഭിമാനിക്കാം
- ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി വ്യവസായിയുടെ സഹോദരനും മകനും നേരെ അക്രമം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്