കെടിഡിസിയിൽ ജോലി വാഗ്ദാനത്തിൽ കോടികൾ തട്ടിയ ജയസൂര്യയുടെയും നേതാക്കളുടെയും ബന്ധം അറിയാവുന്നവൻ: മർദിച്ച് ഭീഷണിപ്പെടുത്തിയത് എസി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫ്; കൊന്നത് സിഐ യു ബിജു? അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിന് പിന്നിൽ സിപിഎമ്മുകാരോ? ഹൃദയം തൊടുന്ന കത്ത് മുഖ്യമന്ത്രിക്ക് എഴുതി ജോയലിന്റെ പിതാവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡിവൈഎഫ്ഐ അടൂർ മേഖലാ ആക്ടിങ് സെക്രട്ടറിയും സിപിഎമ്മിന്റെ സജീവ പ്രവർത്തകനും ജില്ലാ നേതാക്കളുടെ സന്തത സഹചാരിയുമായിരുന്ന എംജെ ജോയലിന്റെ മരണം കൊലപാതകമാണെന്ന് പിതാവ് ജോയിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നൽകിയ കത്തിൽ പരാമർശം.
കഴിഞ്ഞ സർക്കാരിന്റെ ഭരണ കാലത്ത് കെടിഡിസിയിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സൈബർ സഖാവ് ജയസൂര്യ പ്രകാശും സിപിഎം നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തു വിടുമെന്ന് ഭയന്ന് ജോയലിനെ അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന യു. ബിജുവിനെ ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോയലിന്റെ പിതാവ് ആരോപിക്കുന്നു. ജയസൂര്യയെ ഉപയോഗിച്ച് നടത്തിയ ജോലി തട്ടിപ്പിന് പിന്നിൽ സിപിഎമ്മിന്റെ മൂന്നു നേതാക്കൾക്ക് പങ്കുണ്ടായിരുന്നു. ജയസൂര്യയുടെ ഡ്രൈവർ ആയിരുന്ന ജോയലിന് ഈ വിവരം മുഴുവൻ അറിയാമായിരുന്നു. അതിന്റെ പേരിൽ മന്ത്രിയായിരുന്ന എ.സി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫംഗം ജോസ് ബാബു ജോയലിനെ സഹോദരിയുടെ വീട്ടിൽ കയറി അടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഞങ്ങളുടെ നേതാക്കളുടെ രഹസ്യം പുറത്തു വിട്ടാൽ നിന്നെ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. ജോയലിന്റെ പിതാവ് ചൂണ്ടിക്കാണിച്ച നേതാക്കളിൽ ഒരാൾ ഇപ്പോൾ കോടികളുടെ രമ്യഹർമ്യം പണിതു കൊണ്ടിരിക്കുകയാണെന്നും പറയുന്നു.
ജോയലിനെ ഭീഷണിപ്പെടുത്തിയ ജോസ് ബാബു ഇക്കുറിയും ഏതെങ്കിലും മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽ കടന്നു കൂടാൻ കരുക്കൾ നീക്കിയിരുന്നു. എന്നാൽ, ജോയിക്കുട്ടിയുടെ കത്ത് കണക്കിലെടുത്ത് ഇയാളെ ഒഴിവാക്കി. സിപിഎം നേതാക്കൾക്ക് വേണ്ടി ജോയലിനെ മർദിച്ച അടൂർ സിഐയായിരുന്ന യു. ബിജു വീണ്ടും ഇവിടേക്ക് പോസ്റ്റിങിനായി ശ്രമിക്കുന്നുണ്ടെന്നും അത് നൽകിയാൽ തന്റെ മകന്റെ കൊലപാതക കേസ് അട്ടിമറിക്കുമെന്നും ജോയിക്കുട്ടി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് അടൂർ സിഐ യു. ബിജു ജോയലിനെ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദിച്ചത്. മർദനമേറ്റ് അവശനിലയിലായ ജോയൽ മെയ് 22 ന് മരിച്ചു. ജോയലിന്റെ മരണ കാരണം ലഹരി വസ്തുക്കൾ ഉപയോഗിച്ചതു മൂലമുള്ള ഹൃദയാഘാതമാണെന്ന് പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി. ജോയിക്കുട്ടി മുഖ്യമന്ത്രി മുതൽ താഴേക്ക് അടൂർ ഡിവൈഎസ്പിക്ക് വരെയും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുകയണ്. ഈ ഹർജിയിൽ ഗൂഢാലോചനയുടെ സൂത്രധാരനായി വിശേഷിപ്പിച്ചിരിക്കുന്നത് ജോസ് ബാബുവിനെയാണ്.
കടമ്പനാട് സ്വദേശിയായ ജയസൂര്യ പ്രകാശും തുവയൂർ തെക്ക് സ്വദേശിയും സിപിഎം ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാത്തോട്ടവും ചേർന്ന് കെടിഡി സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്യുകയും വിശ്വാസ്യത ഉറപ്പു വരുത്താൻ നിയമന ഉത്തരവ് അതാത് സ്ഥാപനങ്ങളുടെ ലെറ്റർ പാഡിൽ അടിച്ചു നൽകി കോടികൾ തട്ടിയെടുക്കുകയുമാണ് ചെയ്തത്. 2018 ഓഗസ്റ്റിലാണ് ഇരുവരെയും പന്തളം ടൗണിൽ വച്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘം കാർ സഹിതം കസ്റ്റഡിയിൽ എടുത്തത്. ജോയലായിരുന്നു ജയസൂര്യയുടെ കാറിന്റെ ഡ്രൈവർ. ജോയലിനെ ഇറക്കി വിട്ട ശേഷം ജയസൂര്യയെയും പ്രശാന്തിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലാകുമ്പോൾ ജയസൂര്യയുടെ കാറിൽ നിന്ന് കെടിഡിസിയുടെ വ്യാജലെറ്റർ പാഡിൽ നിയമന ഉത്തരവും ഉണ്ടായിരുന്നു. ഇതിന് പുറമേ പ്രോമിസറി നോട്ടുകളും പണവും കണ്ടെത്തി. ഇവരുടെ തട്ടിപ്പിന്റെ മുഴുവൻ കാര്യങ്ങളും അറിയാവുന്ന ജോയൽ പിന്നീട് ഈ കേസിൽ നിർണായക സാക്ഷിയാകുമെന്ന് സിപിഎം നേതാക്കൾക്ക് അറിയാമായിരുന്നു.
സോളാർ മോഡൽ തട്ടിപ്പാണ് ജയസൂര്യ നടത്തിയത്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലയിലെയും അടൂർ ഏരിയാ കമ്മറ്റിയിലെയും നേതാക്കൾ അടക്കമുള്ളവർ പ്രതിക്കൂട്ടിലാകുമെന്ന് വന്നതോടെ വാങ്ങിയ പണം തിരികെ നൽകി പരാതികൾ ഓരോന്നായി പിൻവലിപ്പിക്കാനും ശ്രമം നടന്നു. മൂന്നു കോടിയുടെ തട്ടിപ്പാണ് തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇവർ നടത്തിയത്. ഇതിന് പുറമേ വിസാ തട്ടിപ്പും ഉണ്ടായിരുന്നു. ലെറ്റർ പാഡ്, ചെയർമാന്റെ സീൽ എന്നിവ വ്യാജമായി നിർമ്മിച്ചാണ് ഇവർ കെടിഡിസിയുടെ നിയമന ഉത്തരവ് തയാറാക്കിയത്. ഉദ്യോഗാർഥികൾ നിയമന ഉത്തരവുമായി കെടിഡിസിയിൽ എത്തിയപ്പോഴാണ് തങ്ങൾക്ക് ശരിക്കും പണിയാണ് കിട്ടിയത് എന്നു മനസിലായത്. തുടർന്ന് കെടിഡിസി അധികൃതരും പണം നഷ്ടമായ ഉദ്യോഗാർഥികളും കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പഴുതടച്ച് ആരംഭിച്ച അന്വേഷണത്തിൽ ആദ്യം പുറത്തു വന്നത് പ്രതികളുടെ സിപിഎം ബന്ധമാണ്.
മൂന്നുവർഷത്തോളം സിപിഎം നേതാക്കളും ജയസൂര്യയും ചേർന്ന് നടത്തിയ മുഴുവൻ സാമ്പത്തിക തട്ടിപ്പുകളുടെയും ജോലി തട്ടിപ്പിന്റെയും വ്യാജരേഖ നിർമ്മാണത്തിന്റെയും വിസാ തട്ടിപ്പിന്റെയും വിവരങ്ങൾ ജോയലിന് അറിയാമായിരുന്നുവെന്ന് പിതാവ് ജോയിക്കുട്ടി പറയുന്നു. ജയസൂര്യയെ ഉപയോഗിച്ച് ജോലി തട്ടിപ്പ് നടത്തിയത് അടൂരിലെ സിപിഎം നേതാക്കളാണ്. താൻ കള്ളക്കേസുകളിൽ കുടുങ്ങേണ്ടി വരുമെന്ന് മനസിലാക്കിയ ജോയൽ 2019 അവസാനത്തോടെ ഈ നേതാക്കളുമായി അകന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു.
ഇതോടെ ഫോണിലൂടെയും നേരിട്ടും ഭീഷണി തുടങ്ങി. താൻ ഏതു നിമിഷവുംകൊല്ലപ്പെട്ടേക്കാമെന്ന് ജോയൽ പാർട്ടിയിലുള്ള കൂട്ടുകാരോടും പറഞ്ഞിരുന്നുവെന്ന് ജോയിക്കുട്ടിയുടെ കത്തിലുണ്ട്. കഴിഞ്ഞ വർഷം ജനുവരി ഒന്നിന് രാവിലെ മന്ത്രി എ.സി മൊയ്തീന്റെ പഴ്സണൽ സ്റ്റാഫ് അംഗമായ ജോസ് ബാബു അടൂർ ടൗണിലുള്ള ജോയലിന്റെ സഹോദരിയുടെ വീട്ടിൽ ഗേറ്റ് ചാടിക്കടന്ന് എത്തുകയും സഹോദരിയുടെ മുമ്പിൽ വച്ച് ജോയലിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നീ ഞങ്ങളുടെ രഹസ്യം പുറത്തു വിടുമോ? ഞങ്ങൾക്ക് എതിരേ ചെറുവിരൽ അനക്കിയാൽ ഭൂമിക്ക് മുകളിൽ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. അന്ന് വൈകിട്ടാണ് അടൂർ സിഐയായിരുന്ന യു. ബിജു ജോയലിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചത്. ജോസ് ബാബു അടൂർ കേന്ദ്രീകരിച്ചുള്ള മണ്ണ്, പാറ മാഫിയയുടെ ബിനാമിയും ഏജന്റുമാണ് എന്ന് പരാതിയിൽ പറയുന്നു. ലോക്കൽ പൊലീസിൽ നിന്ന് നീതി കിട്ടാതെ വന്നതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജോയലിന്റെ പിതാവ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍