അനേകം പേരെ കൊന്നൊടുക്കിയ ആനവണ്ടിക്ക് കൊലപാതകം വേഗത്തിലാക്കാൻ ആരാണ് അനുമതി നൽകിയത്? കെ എസ് ആർ ടി സിയെ നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തിന്റെ തലയിൽ ഊളത്തരം പറഞ്ഞു കൊടുത്തത് സ്വകാര്യ ബസ് ലോബിയോ? 48 കിലോമീറ്റർ വേഗത്തിൽ ഓടാൻ പറ്റുന്ന പാതയിൽ 80 കിലോമീറ്റർ ആക്കിയത് ആരുടെ ബുദ്ധി? മിന്നൽ സർവ്വീസ് കോടതി കയറും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നത് കെ എസ് ആർ ടി സിയെന്നാണ് ആസൂത്രണ ബോർഡ് കണ്ടെത്തൽ. നിരവധി പേരെയാണ് ജീവിത ദുരിതത്തിലേക്ക് ഈ വണ്ടി തള്ളിവിടുന്നതെന്നാണ് വിലയിരുത്തൽ. ഇൻഷുറൻസ് കമ്പനികൾ പോലും ഏറ്റെടുക്കാൻ തയ്യാറാകാത്ത ബാധ്യതയാണ് ആനവണ്ടി. നഷ്ടത്തിലോടുന്ന ഈ വണ്ടിയെ എങ്ങനേയും രക്ഷപ്പെടുത്തുകയാണ് രാജമാണിക്യത്തിന്റെ പ്രധാന ദൗത്യം. പലതും അദ്ദേഹം ചെയ്യുന്നുമുണ്ട്. എന്നാൽ ഇതിനിടെയിൽ ചില തെറ്റായ ഉപദേശവും എത്തുന്ന. അതിലൊന്നാണ് മിന്നൽ സർവ്വീസ്. ഈ ഊളത്തരം കോടതിയിലേക്ക് പോകുമെന്നാണ് സൂചന. നിയമ ലംഘനമാണ് ഈ സർവ്വീസ് എന്നാണ് വിലയിരുത്തൽ
ഹൈവേയിൽ അനുവദിക്കുന്ന പരമാവധി സ്പീഡിന് മുകളിൽ മിന്നലിന് ഓടേണ്ടി വരും. ഓവർ സ്പീഡ് മാത്രമല്ല അപകടകരമായ ഡ്രൈവിംഗിനു നിർബന്ധിക്കുന്ന സർവ്വീസാണ് മിന്നൽ. ഈ കേസ് കോടതിയിൽ എത്തിയാൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗതാഗത കമ്മീഷണർ അനന്തകൃഷ്ണൻ ഐപിഎസും ഗതാഗത സെക്രട്ടറി ജ്യോതിലാൽ ഐഎഎസും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ രാജമാണിക്യം ഐപിഎസും കുറ്റക്കാരാകും. ആനവണ്ടിയുടെ വേഗത നിയമ വിരുദ്ധമായി കൂട്ടി അതിന്റെ ബലത്തിൽ സ്വകാര്യ ബസ് മേഖലയിലെ ദീർഘ ദൂര സ്ഥലങ്ങളിൽ ബസുകളുടെ വേഗത കൂട്ടാനായുള്ള കള്ളക്കളിയാണ് നടക്കുന്നത്. സ്വകാര്യ ബസുടമ ശരണ്യ മനോജിന്റെയും കെഎസ്ആർടിസി ഓപ്പറേഷൻസ് മേധാവി യുടേയും ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം. ഇതിന് രഹസ്യ പിന്തുണയുമായി ഗതാഗത സെക്രട്ടറിയും രംഗത്തുണ്ടെന്നാണ് ആക്ഷേപം. ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യ മനോജ്.
കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൽ സൃഷ്ടിക്കുന്നെന്ന് ആസൂത്രണ ബോർഡ് കണ്ടെത്തിയ ആനവണ്ടിയുടെ മിന്നൽ സർവ്വീസുകൾ യാത്രക്കാർക്കും സ്വകാര്യ കാറുകൾക്കും പേടി സ്വപ്നം ആയി മാറും. കേരളത്തിൽ റോഡ് നിയമങ്ങൾ സൃഷ്ടിക്കുന്നതും അതു നടപ്പിലാക്കുന്നതും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതും മോട്ടോർ വാഹന വകുപ്പ് മേധാവിയായ ഗതാഗത കമ്മീഷണർ അനന്തകൃഷ്ണൻ ഐപിഎസ് ആണ്. മോട്ടോർ വാഹന വകുപ്പടക്കം ഗതാഗത മേഖലയെ നിയന്ത്രിക്കുന്നത് ഗതാഗത സെക്രട്ടറി ജ്യോതിലാൽ ഐഎഎസും. ജില്ലാ കളക്ടർ എന്ന നിലയിൽ റീജിയണൽ ട്രാൻസ്പോർട്ട് അഥോറിറ്റി ചെയർമാനായി എറണാകുളത്തു സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കൂടിയായ രാജമാണിക്യം. ഇതുകൊണ്ട് തന്നെ കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ പരമാവധി വേഗതയും ബസുകളുടെ റണ്ണിങ് ടൈം ഒക്കെ അറിഞ്ഞിരിക്കേണ്ടവരാണീ ഉദ്യോഗസ്ഥർ.
കെഎസ്ആർടിസിയുടെ അധികാരങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഡയറക്ടർ ബോർഡിലാണ്. ഗതാഗത കമ്മീഷണറും ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി ബോർഡ് അംഗങ്ങൾ. റോഡപകടങ്ങളെക്കുറിച്ചു പഠിക്കുകയും വേഗത നിയന്ത്രണ നിർദ്ദേശങ്ങൾ രൂപീകരിക്കുകും ചെയ്യുന്ന സമിതിയിലും ഇവരുടെ സാന്നിധ്യമുണ്ട്. ഇവരെല്ലാം ചേർന്ന് കേരളത്തിലെ റോഡിൽ ചോര പുഴയൊഴുക്കാൻ തീരുമാനിച്ചിരിക്കുന്നു. പുതുതായി ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവ്വീസുകളെ കുറിച്ചുള്ള വിലയിരുത്തൽ എതാണ്. നേരത്തെ മിന്നൽ സർവ്വീസിനു പകരം കെഎസ്ആർടിസി ഓടിച്ചു പരീക്ഷിച്ചത് അതിന്റെ ഇംഗ്ലീഷ് വാക്കിലൂടെയായിരുന്നു. ''ലൈറ്റ് നിങ്''. എകെ ആന്റണി മുഖ്യ മന്ത്രിയായിരിക്കുമ്പോൾ അമിത വേഗത്തിലോടി അപകടമുണ്ടാക്കിയതിനെ തുടർന്ന് അത്തരം സർവ്വീസുകൾ നിർത്തലാക്കുകയായിരുന്നു.
കെഎസ്ആർടിസി ആരംഭിക്കുന്ന മിന്നൽ സർവ്വീസുകൾക്ക് ഓവർ സ്പീഡിലാണ് ഓട്ട സമയം നിശ്ചയിച്ചിരിക്കുന്നത്. 1997 മുതൽ 2011 വരെ നീണ്ട 14 വർഷത്തെ ഹൈക്കോടതി, സുപ്രീം കോടതി കേസുകൾക്കൊടുവിൽ കേരളത്തിലെ റോഡികളില 5 വർഷം വണ്ടി ഓടിച്ച് 2011 ൽ കെഎസ്ആർടിസി അടക്കമുള്ള ബസുകളുടെ റണ്ണിങ് ടൈം ഗതാഗത കമ്മീഷണർ നിശ്ചയിച്ചത്. കേരളത്തിലെ സംസ്ഥാന ഗതാഗത അഥോറിറ്റിയുടെ D3 / 8 75/ 2011/ trin at 4. 11. 2011 ലെ ഉത്തരവ് പ്രകാരം 1. 1. 2012 മുതൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകളുടെ റണ്ണിങ് ടൈം പുതുക്കി നിശ്ചയിച്ചിരിക്കുന്നു. അതു പ്രകാരം ഒറ്റ വരിപാതയിൽ ഒന്നേ മുക്കാൽ മിനിറ്റു 2 വരി പാതയിൽ ഒന്നര മിനിറ്റും 4 വരി പാതയിൽ ഒന്നേമുക്കാൽ മിനിറ്റും റോഡു വീതി കണക്കാക്കാതെ പട്ടണ/ നഗര പ്രദേശങ്ങളിൽ 2 മിനിറ്റായാണ് ഒരു കിലോമീറ്റർ ഓടിക്കാൻ വേണ്ട സമയം. ചുരുക്കത്തിൽ രണ്ടുവരി പാതയിലെ വേഗത 40 കിലോമീറ്റരും നാലു വരിപാതയിലെ വേഗത 48 കിലോമീറ്ററും. ഇതും 1997 ലെ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം വച്ചു നിശ്ചയിച്ചതാണെന്നു ഓർക്കണം.
1997 ൽ ആകെയുണ്ടായിരുന്നത് 13, 29 ലക്ഷം വാഹനങ്ങളായിരുന്നു. അതിന്റെ 6. 99 ലക്ഷം ടൂ വിലറുകളും 1. 86 ലക്ഷം കാറുകളുമായിരുന്നു. 2016 ആയപ്പോൾ ആകെ വാഹനങ്ങൾ 19. 73 ലക്ഷമായി ഉയർന്നു. അതിൽ 64. 72 ലക്ഷം ടൂ വീലറുകളും 26. 71 ലക്ഷം സ്വകാര്യ കാറുകളുമാണ്. 1997 ൽ 1. 14 ലക്ഷം ഓട്ടോറിക്ഷകളാമുണ്ടായിരുന്നതെങ്കിൽ ചുരുക്കത്തിൽ 1997 ൽ പുതുക്കി നിശ്ചയിച്ച വേഗവും റണ്ണിങ് ടൈമും പുനർ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിലെ വേഗത പരിധി/ റണ്ണിങ് ടൈം നിയമത്തിനു കീഴിൽ തിരുവനന്തപുരം റൂട്ടിൽ ബസ് സ്റ്റാന്റിലൊന്നും കയറാതെ നോൺ സ്റ്റോപ്പായി ഒരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഓടണമെങ്കിൽ 6 മണിക്കൂർ 52 മിനിറ്റു വേണം. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ഇരട്ട മൈൽ റോഡിൽ 165. 8 കിലോമീറ്റർ ഓടിയെത്തണമെങ്കിൽ 4 മണിക്കൂർ 9 മിനിറ്റു വേണം. ആലപ്പുഴ തൃശൂർ 4 വരി പാതയിൽ (ഇതിൽ ആലപ്പുഴ ചേർത്തല ഇരട്ട വരിപാത മാത്രമാണ്) 130 കിലോമീറ്റർ ഓടിയെത്താൻ സൂപ്പർ ഡീലക്സിനു വേണ്ടത് 2 മണിക്കൂർ 43 മിനിറ്റ്. ചുരുക്കത്തിൽ മിന്നൽ അടക്കം കെഎസ്ആർടിസി സൂപ്പർ ഡീലക്സിനു തുരുവന്തപുരം തൃശൂർ റൂട്ടിൽ ഓടിയെത്താൻ 6 മണിക്കൂറും 52 മിനിറ്റും വേണം. തൃശ്ശൂർ പാലക്കാട് 68. 7 കിലോമീറ്റർ ഓടിയെത്താൻ മണിക്കൂർ 45 മിനിറ്റ് വേണം. അങ്ങനെ തിരുവനന്തപുരം - പാലക്കാട് റൂട്ടിൽ ഒരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ഓടിയെത്താൻ 8 മണിക്കൂറും 37 മിനിറ്റും വേണമെന്നിരിക്കെ പുതിയ തിരുവനന്തപുരം പാലക്കാട് മിന്നൽ 6 മണിക്കൂർ 30 മിനിറ്റിൽ ഓടിയെത്തുമെന്നു കെഎസ്ആർടിസി നിശ്ചയിക്കുന്നത് നിമയ ലംഘനവും ക്രിമിനൽ കുറ്റവുമാണ്.
കഴിഞ്ഞ ദിവസം അങ്കമാലിയിൽ മിന്നൽ ബസുകളോടിക്കേണ്ട ഡ്രൈവർമാർക്കു നൽകിയ ക്ലാസ്സിൽ മിന്നലിന്റെ അമിത വേഗവും അപകട സാധ്യതയും ചൂണ്ടിക്കാട്ടിയ ഡ്രൈവർമാരോട് ഓപ്പേറേഷൻസ് വിഭാഗം മേധാവി അനിൽകുമാർ ഭപറഞ്ഞത് പുതിയ റണ്ണിങ് ടൈം ഗതാഗത കമ്മീഷണറും ഗതാഗത സെക്രട്ടറിയും അംഗീകരിച്ചതാണെന്നും ഉദ്ഘാടനത്തിന് അവരെത്തുമെന്നുമായിരുന്നു. മിന്നലിനെ നിയമപരമായി നേരിടുന്ന തൊഴിലാളികളെ സസ്പെന്റു ചെയ്തു പുറത്തു നിർത്തുമെന്നും താൽപ്പര്യമുള്ളവർ മാത്രം മിന്നൽ ഓടിക്കാനെത്തിയാൽ മതിയെന്നും അതുകൊണ്ട് ഓടിക്കാൻ തയ്യാറല്ലാത്തവർ മൗനം പാലിക്കണമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്്. മിന്നലിൽ നിശ്ചയിച്ചിരക്കുന്ന റണ്ണിങ് ടൈം എല്ലാം നിയമ വിരുദ്ധമാണെന്നും പാലക്കാട്ടു സർവ്വീസിനേക്കാൾ അപകടകരം തിരുവനന്തപുരം കാസർകോഡും തിരുവനന്തപുരം കണ്ണൂരും തിരുവനന്തപുരം കട്ടപ്പന, കുമളി ബത്തേരി, മാനന്തവാടി സർവ്വീസുകളാണെന്നും ഈ സർവ്വീസുകൾ എല്ലാ റണ്ണിങ് ടൈം പുൻ നിശ്ചയിച്ച് D3 / 875 സർക്കുലറിനെ അടിസ്ഥാനമാക്കി റണ്ണിങ് ടൈം പുനർ നിശ്ചയിക്കുകയും ചെയ്യണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
ആർ ബാലകൃഷ്ണപിള്ള മന്ത്രിയും കെഎസ് വിജയൻ എക്സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന കാലഘട്ടത്തിൽ മിന്നുലമായി സമാനമായി കൊണ്ടു വന്നതായിരുന്നു നിലവിലെ സൂപ്പർ ഫാസ്റ്റുകൾ. അതിന്റെ നിയമ വിരുദ്ധ വേഗത ചൂണ്ടിക്കാട്ടി ഉദ്ഘാടനം വരെ തടസപ്പെടുത്തിയ സിഐടിയു യൂണിയനായ കെഎസ്ആർടിഇഎയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണനും സംസ്ഥാന ഭാരവാഹിയായ സുശീലനുമാണ് ഓപ്പറേഷൻസ് വിഭാഗം മേധാവി അനിൽ കുമാറിനോടൊപ്പം മിന്നൽ സർവ്വീസുകളുടെ നിയമ വിരുദ്ധ ഓട്ട സമയം നിശ്ചയിച്ചതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ദീർഘദൂര വരുമാനം കൂട്ടാനല്ല സ്ഥലങ്ങൾ സർവ്വീസുകൾ അടങ്ങുന്ന സ്വകാര്യ ബസുകളുടെ സർവ്വീസുകളുടെ റണ്ണിങ് ടൈം മെച്ചപ്പെടുത്താൻ കെഎസ്ആർടിസി മിന്നലിന്റെ ഉദാഹണം ചൂണ്ടിക്കാണിക്കാനാണ് മിന്നൽ രൂപകൽപ്പന ചെയ്യന്നതെന്നും ആരോപണമുണ്ട്. കൊട്ടാരക്കര സ്വകാര്യ ബസുടമയും ഓപ്പറേഷൻസ് മോധാവി അനിൽകുമാറും കേരള ഹൈക്കോടതിയിലെ സീനിയറായ ഒരു റൂട്ടു കേസ് കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകനും ആണ് ഈ ഗൂഡ നീക്കത്തിനു പിന്നിലെന്നും ഗതാഗത കമ്മീഷണറെയും ഗതാഗത സെക്രട്ടറിയെയും കേസിൽ കുടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്.
മിന്നൽ ഓട്ടം ആരംഭിച്ചിരിക്കുന്നതിന്റെ പിേറ്റ ദിവസം തന്നെ സ്വകാര്യ ബാസുകളുടെ റണ്ണിങ് ടൈം കൂട്ടണമെന്ന കേസുമായി ഹൈക്കോടിതിയിൽ കേസ് ഫയൽ ചെയ്യാൻ തയ്യാറായിരിക്കുകയാണ് സ്വകാര്യ ബസുടമകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്