ഏഷ്യാനെറ്റിനെ സംഘപരിവാർ അജണ്ടയിലേക്ക് മാറ്റാനുള്ള ഉടമയുടെ നീക്കം ജീവനക്കാരുടെ സംഘടിത ചെറുത്ത് നിൽപ്പോടെ പൊളിഞ്ഞു; ഇന്ത്യ ടുഡേ തുടങ്ങുന്ന മലയാളി ചാനലിലേക്ക് ചാനൽ തലവന്റെ നേതൃത്വത്തിൽ കൂട്ടമാറ്റം ഉറപ്പായപ്പോൾ ജീവനക്കാർക്ക് സ്വാതന്ത്ര്യം തിരിച്ചു കൊടുത്ത് രാജീവ് ചന്ദ്രശേഖർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തന്റെ രാഷ്ട്രീയവുമായി അടുപ്പമുള്ളവരെ മാത്രം എഡിറ്റോറിയലിൽ നിയമിച്ചാൽ മതിയെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇമെയിൽ ഏറെ ചർച്ചയായിരുന്നു. വിവാദത്തെ തുടർ ഇത പിൻവലിക്കുന്നതായും രാജീവ് ചന്ദ്രശേഖറിന് കീഴിലെ മാദ്ധ്യമങ്ങളിലെ തലവന്മാർക്ക് അറിയിപ്പും വന്നു. എന്നാൽ ചാനലിനെ സംഘപരിവാർവൽക്കിരിക്കാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. കേരളത്തിലെ എൻ ഡി എ വൈസ് ചെയർമാൻ കൂടിയായ രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിൽ അടിമുടി അഴിച്ചു പണി നൽകുമെന്ന് ബിജെപി നേതാക്കളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഏഷ്യാനെറ്റിലെ ജീവനക്കാരുടെ ചെറുത്ത് നിൽപ്പിന് മുമ്പിൽ രാജീവ് ചന്ദ്രശേഖർ ഈ തീരുമാനം പിൻവലിക്കുകയാണ്. റേറ്റിംഗിൽ ന്യൂസ് ചാനലുകളിൽ ഒന്നാമതാണ് ഏഷ്യാനെറ്റ് ന്യൂസ്. ഈ പദവിക്ക് കോട്ടം തട്ടുന്നതൊന്നും ഉടൻ ചെയ്യാനില്ലെന്ന നിലപാടിലേക്ക് ചാനൽ ഉടമ മാറിയതായാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് സംഘപരിവാർ മുഖമുള്ളൊരാളെ നിയമിക്കാനായിരുന്നു തീരുമാനം. ഇതറിഞ്ഞതോടെ ഏഷ്യാനെറ്റിൽ പ്രശ്നങ്ങൾ ഉരുണ്ടു കൂടി. പ്രസ്ക്ലബ്ബിലെ ബാർ വിവാദത്തോടെ രണ്ട് പക്ഷമായി ജീവനക്കാർ മാറിയിരുന്നു. ഇതിൽ ജയ്ദീപിന്റെ നേതൃത്വത്തിലെ പ്രധാനികൾ ന്യൂസ് കേരള 18ലേക്ക് പോയതോടെ ഈ പ്രശ്നം അവസാനിച്ചു. അപ്പോഴാണ് ചാനൽ ഉടമയുടെ സംഘപരിവാർ അജണ്ട പുറത്തായത്. ഇതിനെ തുടർന്ന് ചാനലിന്റെ രാഷ്ട്രീയ നയം മാറ്റത്തിനെതിരെ ജീവനക്കാർ പ്രതിഷേധമുയർത്തി.
ചാനലിന്റെ ചീഫ് എഡിറ്ററായ എംജി രാധാകൃഷ്ണൻ രാജിവയ്ക്കുമെന്ന സൂചനയും നൽകി. ഇതിനിടെയിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ഹെഡ് ലൈൻ ടുഡേയുടെ നീക്കങ്ങളും നിർണ്ണായകമായി. അടുത്ത വർഷം മധ്യത്തോടെ കേരളം കേന്ദ്രീകരിച്ച് മലയാളം ചാനൽ തുടങ്ങാനാണ് ഹെഡ് ലൈൻ ടുഡേയുടെ തീരുമാനം. ഇതിന്റെ തലപ്പത്തേക്ക് അവർ പ്രധാനമായും കണ്ടത് എംജി രാധാകൃഷ്ണനെയായിരുന്നു. ഇതിലെ പ്രശ്നങ്ങൾ മനസ്സിലാക്കിയതോടെ ഏഷ്യാനെറ്റിൽ സംഘപരിവാർവൽക്കരണം വേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ തൽക്കാലത്തേക്ക് തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റിലെ പ്രമുഖരെ അടർത്തിയെടുത്താണ് മലയാളത്തിൽ കാലുറപ്പിക്കാൻ ഹെഡ് ലൈൻ ടുഡേ ശ്രമം നടത്തുന്നത്. ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കീഴിലെ ഹെഡ് ലൈൻ ടുഡേയിലെ ഉന്നതരെല്ലാം എംജി രാധാകൃഷ്ണന്റെ സുഹൃത്തുക്കളാണ്. ഇന്ത്യാ ടുഡേയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു നേരത്തെ രാധാകൃഷ്ണൻ. ഇന്ത്യാ ടുഡേ ഗ്രൂപ്പിനും വളരെ നല്ല അഭിപ്രായമാണ് രാധാകൃഷ്ണനെ കുറിച്ചുള്ളത്. ഇന്ത്യാ ടുഡേ മലയാളം മാസികയുടെ തുടക്കം മുതൽ രാധാകൃഷ്ണൻ അതിലായിരുന്നു പ്രവർത്തനം. ഈ അടുപ്പമാണ് ഹെഡ് ലൈൻ ടുഡേയുടെ മലയാളം ചാനലിന്റെ തലപ്പത്ത് രാധാകൃഷ്ണൻ മതിയെന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇത് മനസ്സിലാക്കിയാണ് രാജീവ് ചന്ദ്രശേഖർ ജീവനക്കാരുമായി ഒത്തുതീർപ്പിന് തയ്യാറായത്. ഏഷ്യാനെറ്റ് ന്യൂസിലെ ഏഡിറ്റോറിയൽ കാര്യങ്ങളിൽ മാദ്ധ്യമ പ്രവർത്തകർ വീണ്ടും പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. കവർ സ്റ്റോറി അടക്കമുള്ള പ്രോഗ്രാമുകൾ തിരിച്ചെത്തുന്ന് അതുകൊണ്ട് കൂടിയാണ്. നോട്ട് അസാധുവാക്കൽ വാർത്തകളിൽ പോലും പ്രധാനമന്ത്രി മോദിയെ അനുകൂലിക്കാതെയാണ് ഏഷ്യാനെറ്റിന്റെ വാർത്ത നൽകൽ.
ഇന്ത്യാ ടുഡേ ചാനൽ തുടങ്ങിയാൽ ഏഷ്യാനെറ്റിൽ നിന്ന് ആരും പോവാതിരിക്കാനുള്ള കരുതലാണ് ഇതിന് കാരണം. എംജി രാധാകൃഷ്ണനോട് ഒരു കാരണവശാലും ചാനൽ വിട്ടു പോകരുതെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാർ വൽക്കരണമെന്നത് വെറും മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും രാഷ്ട്രീയത്തേടും ചാനൽ വ്യവസായത്തേയും കൂട്ടിക്കുഴക്കില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്.
എംജി രാധാകൃഷ്ണൻ ചാനൽ മാറിയാൽ അദ്ദേഹത്തോടൊപ്പം പല പ്രമുഖരും ചാനൽ വിടുമെന്ന തിരിച്ചറിവിനെ തുടർന്നായിരുന്നു ഇത്. മലയാള ചാനലുകളിലെ പ്രമുഖരെയെല്ലാം അടർത്തിയെടുത്ത് പുതിയ ചാനലാണ് ഹെഡ് ലൈൻ ടുഡേ ലക്ഷ്യമിടുന്നത്. അംബാനിയുടെ നെറ്റ് വർക്ക് 18ന് കീഴിൽ ന്യൂസ് കേരള 18 മലയാളത്തിൽ ന്യൂസ് ചാനൽ തുടങ്ങിയ സാഹചര്യത്തിലാണ് ഹെഡ് ലൈൻ ടുഡേയും പുതിയ ചാനലിനായി ശ്രമം തുടങ്ങിയത്. നെറ്റ് വർക്ക് 18നുമായാണ് ദേശീയ തലത്തിൽ ഹെഡ് ലൈൻ ടുഡേയുടെ പ്രധാന മത്സരം. ഈ സാഹചര്യത്തിലാണ് മലയാളത്തിലേക്കും അവർ എത്തുന്നത്.
താൻ ചെയർമാൻ ആയ മുഴുവൻ സ്ഥാപനങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ ഇനി ആർഎസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റെ നിർദ്ദേശം വലിയ ചർച്ചയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരം ജുപ്പീറ്റർ കാപ്പിറ്റൽ കമ്പനി സിഇഒ അമിത് ഗുപ്ത എഡിറ്റോറിയൽ തലവന്മാർക്ക് ഇമെയിൽ ചോർന്നതായിരുന്നു ഈ വാർത്തയ്ക്ക് ആധാരം. അതിനിടെ രാജീവ് ചന്ദ്രശേഖറിന്റെ കീഴിലുള്ള മലയാളം ചാനലായ ഏഷ്യാനെറ്റ് ന്യൂസിൽ സംഘപരിവാർവൽക്കരണം തുടങ്ങുന്നതിന്റെ സൂചനകളും പുറത്തന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തലപ്പത്ത് ആർഎസ്എസ് ആശയങ്ങളോട് അടുപ്പമുള്ള വ്യക്തിയെ തീരുമാനിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ചന്ദ്രശേഖറിന് നിർദ്ദേശം നൽകിയതായി സൂചനയെത്തി. ഇതിന്റെ മറവ് പിടിച്ച് ജന്മഭൂമിയുടെ മുൻ എഡിറ്റർ ഹരി എസ് കർത്തയെ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തിക്കാൻ ബിജെപിയിലെ ഔദ്യോഗിക പക്ഷം ചരട് വലികൾ തുടങ്ങി. ഇതോടെയാണ് ഏഷ്യാനെറ്റിലെ ജീവനക്കാർ എതിർപ്പുമായി എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുണ്ടായിരുന്ന ടി എൻ ഗോപകുമാർ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെ എംജി രാധാകൃഷ്ണനായി ഏഷ്യാനെറ്റ് ന്യൂസിന്റെ ചുമതല. ഇദ്ദേഹം സിപിഐ(എം) സഹയാത്രികനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ മകനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും രാധാകൃഷ്ണന് അടുപ്പമുണ്ട്. അതിലുപരി നേമം എംഎൽഎ ആയിരുന്ന വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനുമാണ്. ഈ ബന്ധമെല്ലാം ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധ വാർത്തകളിൽ പ്രതിഫലിക്കുന്നുവെന്നാണ് ബിജെപി നിലപാട്.
ഈ സാഹചര്യത്തിൽ ടിഎൻ ഗോപകുമാറിന്റെ പദവിയിൽ ആർഎസ്എസ് സഹയാത്രികനെ നിയോഗിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിനോട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉടൻ സംഘപരിവാർ വൽക്കരണം നടക്കില്ലെന്ന സൂചന ബിജെിക്ക് രാജീവ് ചന്ദ്രശേഖർ നൽകിയതായാണ് സൂചന.
കർണാടകത്തിൽനിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര മന്ത്രിപദ മോഹവും രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇതിനായി ബിജെപി ദേശീയ നേതൃത്വത്തിന്റെ ഗുഡ് ബുക്കിൽ ഇടംപിടിക്കാനായിരുന്നു ഏഷ്യാനെറ്റിനെ പരിവാർവൽക്കരിക്കാൻ തീരുമാനിച്ചതിന് കാരണം. എന്നാൽ എതിർപ്പ് ശക്തമായതിനാൽ തൽകാലം പിന്മാറുകയും ചെയ്യുന്നു.
ബിജെപിയെ തീർത്തും പ്രതിരോധത്തിലാക്കുന്ന വാർത്തകളൊന്നും ഏഷ്യാനെറ്റ് നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. പൊതുജനത്തോട് അടുത്ത് നിൽക്കുന്ന റിപ്പോർട്ടിങ് രീതി തുടരുമെന്നാണ് ബിജെപിക്ക് രാജീവ് ചന്ദ്രശേഖർ നൽകുന്ന വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്