ചീഫ് ജസ്റ്റീസ് വിളിച്ചു ചേർത്ത യോഗത്തിൽ മീഡിയാ റൂം തുറക്കില്ലെന്ന് തീർത്ത് പറഞ്ഞു; വക്കീലന്മാർ പ്രശ്നക്കാരെന്ന് ചൂണ്ടിക്കാട്ടിയവർ കോടതിയിൽ എത്തിയത് പ്രശ്നം വഷളാക്കി; ഇന്നത്തെ പത്രവാർത്തയും അഭിഭാഷകരെ ചൂടുപിടിപ്പിച്ചു; അഭിഭാഷക-മാദ്ധ്യമ തർക്കം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മാദ്ധ്യമ-അഭിഭാഷക തർക്കം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് ഹൈക്കോടതി പിൻവാങ്ങും. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് തടസമില്ലെന്ന ചീഫ് ജസ്റ്റിസിന്റെ ഉറപ്പ് വിശ്വസിച്ച് ഹൈക്കോടതിയിലെത്തിയ മാദ്ധ്യമ പ്രവർത്തകർക്കു നേരെ വീണ്ടും അഭിഭാഷകരുടെ കൈയേറ്റ ഭീഷണിയെന്ന് മാദ്ധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കള്ളത്തരമാണെന്ന് ഹൈക്കോടതിക്ക് തിരിച്ചറിഞ്ഞതോടെയാണ് ഇത്, ഇന്നലെ ഉച്ചയോടെ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തിയ വനിതകളുൾപ്പെടെ എട്ട് മാദ്ധ്യമ പ്രവർത്തകരെയാണ് പുറത്തു തടിച്ചുകൂടിയ അഭിഭാഷക സംഘം ഭീഷണിപ്പെടുത്തി മടക്കി അയച്ചുവെന്നായിരുന്നു മാദ്ധ്യമ വാർത്തകൾ. സംഭവം വിവാദമായപ്പോൾ തന്നെ ഹൈക്കോടതിയിൽ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയുടെ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. അത്തരമൊരു പ്രകോപനം ഉണ്ടായിട്ടില്ലെന്നാണ് ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ മാദ്ധ്യമ പ്രവർത്തകരുമായുള്ള അനുരഞ്ജന ചർച്ചകൾ അവസാനിപ്പിക്കുമെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു.
വെള്ളിയാഴ്ച ഹൈക്കോടതിയിലെ മാദ്ധ്യമ-അഭിഭാഷക തർക്കം തീർക്കാൻ പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റീസ് ചില ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംയുക്ത യോഗവും വിളിച്ചു. തുറന്ന മനസ്സോടെ ആയിരുന്നു ചീഫ് ജസ്റ്റിസായി പുതുതായി ചുമതലയേറ്റ ജസ്റ്റിസ് മോഹൻ എം. ശാന്തനഗൗഡർ കാര്യങ്ങൾ കണ്ടത്. മാദ്ധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് ചീഫ് ജസ്റ്റീസ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ആവശ്യം അംഗീകരിച്ചതുമില്ല. ഇതിനൊപ്പം തർക്കത്തിന് കാരണക്കാരായ മാദ്ധ്യമ പ്രവർത്തകർ ഹൈക്കോടതിയിൽ വരുന്നതിനെ എതിർക്കുമെന്ന അഭിഭാഷകരുടെ വാദത്തേയും ചീഫ് ജസ്റ്റീസ് അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ പക്ഷം. ഇതോടെ യോഗം അവസാനിക്കുകയും ചെയ്തു. ഇരുകൂട്ടരോടും പ്രശ്നം പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇതിനിടെയാണ് ഇന്നലെ പ്രശ്നങ്ങൾ ഉണ്ടായത്. അഭിഭാഷകർ തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു മാദ്ധ്യമ പ്രവർത്തകരുടെ നിലപാട്. എത്രയും വേഗം പുറത്ത് പോയില്ലെങ്കിൽ അടിച്ചോടിക്കുമെന്നും തങ്ങൾക്ക് കേസും ജയിലുമൊന്നും പ്രശ്നമല്ലെന്നും അഭിഭാഷക അസോസിയേഷന്റെ ഭാരവാഹി ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പ്രശ്നത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, ഇതു സംബന്ധിച്ച പരാതി രജിസ്ട്രാർ ജനറലിന് നൽകാൻ നിർദ്ദേശിച്ചു. മാദ്ധ്യമ പ്രവർത്തകർ പരാതി എഴുതി നൽകി. ഇത് ഹൈക്കോടതി ഇന്നലെ തന്നെ പരിശോധിച്ചു. പ്രകോപനം അഭിഭാഷകർ ഉണ്ടാക്കിയെന്നതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ എത്തിയത്. ഇതിനിടെയാണ് അഭിഭാഷകർ പ്രശ്നമുണ്ടാക്കിയെന്ന തരത്തിൽ ഇന്ന് എല്ലാ പത്രങ്ങളിലും വാർത്ത എത്തിയത്. ഇതോടെ മാദ്ധ്യമ പ്രവർത്തകർ കള്ളക്കളി നടത്തുകയാണോ എന്ന സംശയം കോടതിക്കും ഉണ്ടാവുകയാണ്. ഇന്നലത്തെ പ്രശ്നങ്ങൾ തെറ്റിധാരണയുടെ ഫലമായിരുന്നുവെന്ന നിഗമനത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥർ എത്തിയിരുന്നത്. ഇത് ബോധപൂർവ്വമെന്ന പോലെ വാർത്ത വന്നതിനാൽ അനുരജ്ഞന സാധ്യത അടയുകയാണ്.
ഇന്ന് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിലെ പ്രധാന ആരോപണം ഇങ്ങനെയായിരുന്നു-കോടതി മുറിക്ക് പുറത്തിറങ്ങിയ മാദ്ധ്യമ പ്രവർത്തകരെ ആക്രമിക്കാൻ മുതിർന്ന സംഘത്തിൽ നിന്ന് രക്ഷിക്കാൻ പൊലീസ് വലയം തീർത്തു. ഹൈക്കോടതി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനടക്കം പൊലീസ് മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണവുമായെത്തി. ഇവരെ രജിസ്ട്രാർ ജനറലിന്റെ ഓഫീസിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടു പോയപ്പോൾ അഭിഭാഷകരും പിന്തുടർന്നു. ഇതിനിടെ രജിസ്ട്രാർമാരെ ചീഫ് ജസ്റ്റിസ് പ്രശ്നം ചർച്ച ചെയ്യാൻ തന്റെ ചേംബറിലേക്ക് വിളിപ്പിച്ചു. ചർച്ച കഴിഞ്ഞു തിരിച്ചെത്തിയ റിക്രൂട്ട്മെന്റ് രജിസ്ട്രാർക്ക് മാദ്ധ്യമ പ്രവർത്തകർ പരാതി കൈമാറി. ഇത് ചീഫ് ജസ്റ്റിസിന് സമർപ്പിക്കാമെന്നും മാദ്ധ്യമ പ്രവർത്തകർക്ക് പുറത്തേക്ക് പോകാൻ പൊലീസ് സംരക്ഷണം നൽകാമെന്നും രജിസ്ട്രാർ അറിയിച്ചു. പൊലീസ് സംരക്ഷണയിലാണ് മാദ്ധ്യമ പ്രവർത്തകരെ ഹൈക്കോടതിക്ക് പുറത്തെത്തിച്ചതെന്നും വാർത്ത പറയുന്നു. എന്നാൽ ഇത് തീർത്തും തെറ്റാണെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ മറുനാടനോട് വെളിപ്പെടുത്തി.
ചീഫ് ജസ്റ്റീസിന്റെ യോഗത്തിലെ തീരുമാനങ്ങൾ വ്യക്തമായിരുന്നു. അതിന് ശേഷം പ്രശ്നങ്ങളുണ്ടാക്കിയ മാദ്ധ്യമ പ്രവർത്തകർ തന്നെ കോടതിയിലേക്ക് വീണ്ടുമെത്തി. പ്രകോപനം ഉണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. മിഡിയാ റൂം ഇനിയൊരിക്കലും തുറക്കില്ലെന്ന തീരുമാനമാകാം ഇതിന് കാരണം. ഇങ്ങനെ എത്തിയ മാദ്ധ്യമ പ്രവർത്തകർ സംരക്ഷണത്തിനായി പതിനഞ്ച് പൊലീസുകാരേയും കൊണ്ടു വന്നു. പൊലീസുകാരരുമായി കൂട്ടത്തോടെ എത്തിയ മാദ്ധ്യമ പ്രവർത്തകരെ കണ്ട് അഭിഭാഷകർ ഒത്തുകൂടുകയായിരുന്നു. പ്രകോപനമുണ്ടായത് അഭിഭാഷകരുടെ ഭാഗത്ത് നിന്നല്ല. ഇത് ഇന്നലെ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് മിക്ക സിസിടിവിയും പരിശോധിച്ചു. അഭിഭാഷകർ പ്രകോപനം ഉണ്ടാക്കിയോ എന്ന് ബോധ്യപ്പെടാനായിരുന്നു ഇത്. അങ്ങനെ ബോധ്യം വന്ന കാര്യത്തിലാണ് പത്രങ്ങൾ ബോധപൂർവ്വം അസത്യം പ്രചരിപ്പിക്കുന്നതെന്ന് അഭിഭാഷകൻ മറുനാടനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി ചർച്ചയുടെ സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തൽ.
ഇതിലെ മനോരമ വാർത്ത തന്നെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ സംശയമുനയിൽ നിർത്തുന്നത്. മനോരമ റിപ്പോർട്ട് ഇങ്ങനെ-മൂന്നു വനിതകളുൾപ്പെടെ എട്ടു മാദ്ധ്യമപ്രവർത്തകരാണു ചീഫ് ജസ്റ്റിസിന്റെ കോടതിമുറിയിൽ റിപ്പോർട്ടിങ്ങിന് എത്തിയത്. ഈ ഘട്ടത്തിൽ ഒരു കൂട്ടം അഭിഭാഷകർ പുറത്തെത്തി, മാദ്ധ്യമപ്രവർത്തകരിൽ ചിലരെ പുറത്തേക്കു വിളിച്ചു. ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്റെ ഭാരവാഹിയും അഭിഭാഷകരിലൊരാളും മാദ്ധ്യമ പ്രവർത്തകർ അകത്തു കടന്നതിനെ ചോദ്യം ചെയ്തു. ഉടൻ പുറത്തു പോയില്ലെങ്കിൽ എല്ലാവരെയും വിളിച്ചുകൂട്ടുമെന്നും, അടി വാങ്ങിയിട്ടേ പോവുകയുള്ളൂ എന്നും ആയിരുന്നു ഭീഷണി. അഭിഭാഷകർ കോടതിക്കു പുറത്തു കൂട്ടം കൂടി തുടങ്ങിയപ്പോൾ ചീഫ് ജസ്റ്റിസിനെ വിവരം ധരിപ്പിക്കാൻ ഗവൺമെന്റ് പ്ലീഡർ മുഖേന മാദ്ധ്യമ പ്രവർത്തകർ അനുമതി തേടി. ഗവൺമെന്റ് പ്ലീഡർ കോർട്ട് ഓഫിസറെ അറിയിച്ചെന്നും മനോരമ പറയുന്നു. ചീഫ് ജസ്റ്റീസിന്റെ മുറിയിൽ അഭിഭാഷകർ പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നത് അദ്ദേഹത്തിന് തന്നെ അറിയാം. ഇത്തരത്തിലെ വാർത്ത എഴുത്തുകാരണം മാദ്ധ്യമ പ്രവർത്തകരുടെ കള്ളത്തരം ചീഫ് ജസ്റ്റീസിന് ബോധ്യപ്പെട്ടെന്നാണ് അവർ പറയുന്നത്.
എന്നാൽ ഈ വാദങ്ങൾ മാദ്ധ്യമ പ്രവർത്തകർ തള്ളികളയുകയാണ്. പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന ആഗ്രഹത്തോടെയാണ് ഹൈക്കോടതിയിൽ തങ്ങളെത്തുന്നതെന്ന് മാദ്ധ്യമ പ്രവർത്തകർ പറയുന്നു. ഹൈക്കോടതിയിൽ സ്വതന്ത്രമാദ്ധ്യമ പ്രവർത്തനത്ത് അവസരമൊരുക്കുമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞതുകൊണ്ടാണ് ഹൈക്കോടതിയിൽ എത്തിയത്. ഹൈക്കോടതിയിൽ സുരക്ഷ ഒരുക്കാൻ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംവിധാനം തന്നെയുണ്ട്. അവിടെ എത്തിയപ്പോൾ രണ്ട് പൊലീസുകാർ തങ്ങളുടെ കൂടെ കൂടി. അഭിഭാഷകരുടെ ഭാഗത്ത് നിന്നാണ് പ്രശ്നങ്ങളുണ്ടാക്കിയത്. അല്ലാതെയുള്ള മാദ്ധ്യമ പ്രവർത്തകർക്കെതിരായ വാദം മുഴുവൻ തെറ്റാണെന്നും മാദ്ധ്യമ പ്രവർത്തകർ പറയുന്നു. ചീഫ് ജസ്റ്റീസി് ഇക്കാര്യങ്ങൾ അറിയാമെന്നും അവർ പറയുന്നു. പ്രധാന വിഷയം സംസാരിച്ച് പരിഹരിക്കാൻ അഭിഭാഷകർ തയ്യാറാകാത്തതാണ് പ്രശ്നാകരണമെന്നും മാദ്ധ്യമ പ്രവർത്തകർ വിശദീകരിക്കുന്നു. അറ് മാദ്ധ്യമ പ്രവർത്തകരെ ഹൈക്കോടതിയിൽ കേറ്റാനകില്ലെന്ന അഭിഭാഷകരുടെ വാദം അംഗീകരിക്കില്ലെന്നും അവർ പറയുന്നു.
ഒരു സ്ത്രീയെ കടന്നു പിടിച്ച കേസിൽ സർക്കാർ അഭിഭാഷകനായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാനെ പൊലീസ് അറസ്റ്റു ചെയ്ത വാർത്ത നൽകിയതിനെ തുടർന്ന് മാദ്ധ്യമ പ്രവർത്തകർക്കു നേരെ ജൂലായ് 19, 20 തീയതികളിൽ അഭിഭാഷകർ നടത്തിയ അക്രമങ്ങൾക്കു ശേഷം ഹൈക്കോടതിയിലെത്തി വാർത്ത റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കോടതി മുറികളിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനമേൽക്കേണ്ടി വരുമെന്ന് അഭിഭാഷകരിൽ പലരും സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ, കോടതി നടപടി റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്നും കോടതി മുറികളിൽ പ്രവേശിക്കാമെന്നും ഹൈക്കോടതി രജിസ്ട്രാർ പത്രക്കുറിപ്പിൽ വിശദീകരിച്ചു. പ്രശ്ന പരിഹാരത്തിനായി മാദ്ധ്യമ മാനേജ്മെന്റുകളുടെ പ്രതിനിധികളുമായി വ്യാഴാഴ്ച ഹൈക്കോടതിയിൽ നടത്തിയ ചർച്ചയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഇക്കാര്യം ഉറപ്പു നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ മാദ്ധ്യമ പ്രവർത്തകരെത്തിയതെന്നും അവർ പറയുന്നു.
ഹൈക്കോടതിയിൽ മാദ്ധ്യമ പ്രവർത്തകർക്കു വിലക്കു തുടരുന്നത് ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകരും നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നു കേരള പത്രപ്രവർത്തക യൂണിയനും കുറ്റപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസും എട്ടോളം ജഡ്ജിമാരും മാദ്ധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും പത്രപ്രവർത്തക യൂണിയൻ, അഭിഭാഷക സംഘടന എന്നിവരുടെ ഭാരവാഹികളും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ അഭിഭാഷകരുടെ ഭാഗത്തു നിന്നു പ്രശ്നമുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചിരുന്നതായി യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ പറഞ്ഞു. അഭിഭാഷക അസോസിയേഷന്റെ പ്രതിനിധിയായി പങ്കെടുത്ത മുതിർന്ന അഭിഭാഷകൻ എം.കെ. ദാമോദരന്റെ ഉറപ്പനുസരിച്ചാണു മാദ്ധ്യമ പ്രവർത്തകർക്കു കോടതിയിൽ വരാൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകിയത്. രണ്ടര മാസത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകർ കോടതിയിൽ റിപ്പോർട്ടിങ് ജോലിക്ക് എത്തിയതും ഈ ഉറപ്പിനെത്തുടർന്നാണ്. ഇവരെയാണ് അഭിഭാഷകർ വീണ്ടും തടഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം അഭിഭാഷകർ അംഗീകരിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി. ഇനി വേണ്ടത് കർശന നടപടിയാണ്. കോടതിയിൽ ആർക്കും ആരെയും പേടിക്കാതെ എത്താമെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിനു സാധിക്കണം. ഇതിനു കർശന ഉത്തരവ് നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ അടിയന്തരമായി ഇടപെടണം. മാദ്ധ്യമ പ്രവർത്തകർക്ക് ആവശ്യമെങ്കിൽ കോടതിക്കുള്ളിൽ വരെ പൊലീസ് സംരക്ഷണം നൽകാൻ മുഖ്യമന്ത്രി ഉത്തരവിടണമെന്നു നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ലെന്നതാണ് വസ്തുത. ഇക്കാര്യം മുഖ്യമന്ത്രിയും നേരത്തെ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്ന പരിഹാര സാധ്യത അടയുകയാണെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്