ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റർ ചെയ്തത് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിന്; ഒരു ദിവസം ഭക്ഷണം ലഭിച്ചത് ഉച്ചയ്ക്ക് രണ്ടു മണിക്ക്; അടുത്ത ദിവസം വൈകീട്ട് അഞ്ചു മണിക്ക് ലഭിച്ചു; പിന്നെ സിപിഎം ഊരുവിലക്ക് കാരണം ഭക്ഷണമില്ല; രണ്ടു തവണ കൊലക്കത്തിയിൽ നിന്ന് രക്ഷപ്പെട്ട വയോധികൻ മൂന്നു ദിവസമായി മുഴുപ്പട്ടിണിയിൽ; വധിക്കാൻ കഴിയാത്തതുകൊണ്ട് പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമമെന്ന് മറുനാടനോട് രാമചന്ദ്രൻ; കൊറോണക്കാലത്ത് മട്ടന്നൂരിലെ രാഷ്ട്രീയ പക ചർച്ചയാകുമ്പോൾ
എം മനോജ് കുമാർ
കണ്ണൂർ: കൊറോണ കാലത്തെ കമ്മ്യൂണിറ്റി കിച്ചൻ രാഷ്ട്രീയ വിരോധത്തിന്റെ ഉപകരണമായി മാറുന്നുണ്ടോ? മട്ടന്നൂരിൽ നിന്നും വരുന്ന വാർത്ത ഈ രീതിയിലുള്ളതാണ്. തനിക്ക് ഭക്ഷണം ലഭിക്കാത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം നിമിത്തമാണേന്നാണ് ഭക്ഷണം ലഭിക്കാത്ത രാമചന്ദ്രൻ എന്ന വയോധികന്റെ ആരോപണം. രണ്ടു തവണ സിപിഎമ്മിൽ നിന്നും വധശ്രമം നേരിട്ട വ്യക്തികൂടിയാണ് രാമചന്ദ്രൻ. തറവാട്ട് വീട്ടിലെ ക്ഷേത്രോത്സവമായി ബന്ധപ്പെട്ടു സിപിഎം ആക്രമണത്തിന്നിരയായി പരുക്കുകളോട് മല്ലിടുന്ന മട്ടന്നൂരിലെ ആർ.എം.രാമചന്ദ്രൻ നിലവിൽ മുഴുപ്പട്ടിണിയിലാണ്. . മട്ടന്നൂർ പത്താം വാർഡിലെ രയരോത്ത് തറവാട്ട് വീട്ടിൽ തനിച്ച് താമസിക്കുന്ന രാമചന്ദ്രന് പേര് രജിസ്റ്റർ ചെയ്തിട്ടും കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണമില്ല. മൂന്നു നാല് ദിവസമായി രാമചന്ദ്രൻ മുഴുപ്പട്ടിണിയിലാണ്.
സിപിഎമ്മിന് തന്നോടു വിരോധം നിലനിൽക്കുന്നതിനാൽ സിപിഎം ഇടപെട്ടാണ് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും തനിക്കുള്ള ഭക്ഷണം നിഷേധിക്കുന്നത് എന്നാണ് രാമചന്ദ്രന്റെ ആരോപണം. കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ടു കടകൾ അടഞ്ഞു കിടക്കുന്നതിനാൽ രാമചന്ദ്രന് ഭക്ഷണം ലഭിക്കാൻ വഴിയില്ല. ലോക്ക് ഡൗൺ കാലത്തുള്ള കമ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം തേടി രാമചന്ദ്രൻ മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും ആദ്യ രണ്ടു മൂന്നു ദിവസം മാത്രമാണ് ഭക്ഷണം ലഭ്യമായത്. ഇപ്പോൾ പൂർണ പട്ടിണിയിലും. സിപിഎം തനിക്ക് നേരെ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടതിനെ തുടർന്നു കൊറോണ മറയാക്കി ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു കൊല്ലാനാണ് ഇപ്പോഴത്തെ ശ്രമം-മറുനാടനോട് രാമചന്ദ്രൻ പറഞ്ഞു.
മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ പത്താം വാർഡിലെ രയരോത്ത് തറവാട്ട് വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. സിപിഎമ്മിൽ നിന്നേറ്റ ഭീകര മർദ്ദനത്തെ തുടർന്നു തലശ്ശേരി സർക്കാർ ആശുപത്രിയിൽ നിന്ന് ഈയിടെയാണ് രാമചന്ദ്രൻ ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. ഈ ആക്രമണത്തിന്റെ പരുക്കുകൾ ഭേദമാകാത്തതിനാൽ ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്നില്ല. അതിന്നിടയിലാണ് കൊറോണ വൈറസ് ബാധ പരക്കുന്നതും. ഇതോടെ കടകൾ അടഞ്ഞു. അതിനാലാണ് കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം തേടി രാമചന്ദ്രൻ മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ പേർ രജിസ്റ്റർ ചെയ്തത്. പക്ഷെ ആദ്യ രണ്ടു മൂന്നു ദിവസം ഭക്ഷണം ലഭിച്ചപ്പോൾ പിന്നീട് ലഭ്യമായില്ല. ഒരു ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭക്ഷണം കിട്ടി. പിന്നീടത് അഞ്ചു മണിയായി. ഇപ്പോൾ ഒന്നും ലഭിക്കുന്നില്ല. ഈ പ്രായമായ അവസ്ഥയിൽ, സിപിഎം മർദ്ദനത്തെ തുടർന്നുള്ള പരുക്കുകൾ വേട്ടയാടുമ്പോൾ എനിക്ക് ഭക്ഷണത്തിനു എന്ത് ചെയ്യാൻ കഴിയും-നിസ്സഹായാവസ്ഥ വിരൽ ചൂണ്ടി രാമചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ തറവാട് ഉത്സവത്തിൽ രാമചന്ദ്രന് നേരെ നടന്ന സിപിഎം ആക്രമണം മറുനാടൻ വാർത്തയാക്കിയിരുന്നു. ഈ പരുക്ക് എപ്പൊഴും ഭേദവുമായിട്ടില്ല. ഭാര്യയുമായി അകന്നു കഴിയുകയാണ്. ഏക മകൻ വിദേശത്താണ്. ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിലും തറവാട്ടു ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു ഇവർ അകന്നു നിൽക്കുകയാണ്. ഈ തർക്കത്തെ തുടർന്നു തന്നെയാണ് ഉത്സവം നടക്കുമ്പോൾ സിപിഎം സംഘം തറവാട്ടു മുട്ടത്തിട്ടു രാമചന്ദ്രനെ കൊല്ലാക്കൊല ചെയ്തത്. കമ്പിപ്പാര കൊണ്ടുള്ള സിപിഎം ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ആ പരുക്കുകൾ വേട്ടയാടുമ്പോൾ തന്നെയാണ് കൊറോണ കാരണമുള്ള പ്രശ്നങ്ങളെ തുടർന്നു രാമചന്ദ്രൻ മുഴുപ്പട്ടിണിയിലുമാകുന്നത്.
ഭാര്യയുമായി മുൻപ് തന്നെ വേർപിരിഞ്ഞ അവസ്ഥയിലാണ്. ഏക മകൻ ഗൾഫിലും. ബന്ധുക്കൾ ചുറ്റുമുണ്ടെങ്കിലും ഇവരുമായി രസത്തിലുമല്ല. ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ രാമചന്ദ്രൻ പേര് രജിസ്റ്റർ ചെയ്തിരുന്നു. സിപിഎം ഇടപെടൽ വന്നതിനെ തുടർന്നാണ് ഭക്ഷണം മുടങ്ങിയത്. സിപിഎമ്മുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പട്ടിണിക്കിട്ട് പ്രതികാരം തീർക്കുകയാണ് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കഴിഞ്ഞ ക്ഷേത്രോത്സവത്തിനു കമ്പിപ്പാരകൊണ്ട് മർദ്ദിച്ച് എന്നെ കൊല്ലാൻ നോക്കി. തലയ്ക്ക് ആഴത്തിലുള്ള മുറിവും ദേഹാസകലം മർദ്ദനവുമാണ് അന്ന് ഏൽക്കേണ്ടി വന്നത്. അന്ന് എന്നെ കൊല്ലാനാണ് നോക്കിയത്. അതിനു കഴിയാത്തതിനാൽ ഇപ്പോൾ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കുകയാണ്. മുൻസിപ്പാലിറ്റി ഭരിക്കുന്നത് സിപിഎം ആയതിനാലാണ് തനിക്ക് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണം ലഭിക്കാത്തത് എന്നാണ് രാമചന്ദ്രൻ പറയുന്നത്.
രാമചന്ദ്രന് മുൻസിപ്പാലിറ്റി ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യുമെന്ന് മട്ടന്നൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പുരുഷോത്തമൻ മറുനാടനോട് പറഞ്ഞു. ഭക്ഷണം ലഭിക്കുന്നില്ല എങ്കിൽ ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യും. അന്വേഷിച്ചപ്പോൾ കുറെ സാധനങ്ങൾ വേണം എന്ന് രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അവയെല്ലാം വാങ്ങി നൽകിയിട്ടുണ്ട്. ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഭക്ഷണം ഞങ്ങൾ വിതരണം ചെയ്യും. കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം ലഭ്യമാക്കും-പുരുഷോത്തമൻ പറഞ്ഞു. കുടുംബ പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളുമെല്ലാം നേരിടുന്ന വ്യക്തിയാണ് പുരുഷോത്തമൻ. കൊറോണ കാലമാണ്. ഞങ്ങൾ ഒന്നും കാര്യമാക്കുന്നില്ല. ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യും-പുരുഷോത്തമൻ പറയുന്നു.
തറവാട്ട് വീട്ടിലേ ക്ഷേത്രത്തിൽ കാരണവർ എന്ന രീതിയിൽ കഴിഞ്ഞ ഉത്സവത്തിനു രാമചന്ദ്രൻ പങ്കെടുക്കാൻ ശ്രമിച്ചത്. കേസും കൂട്ടവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി രസത്തിലല്ല. ഉത്സവത്തിൽ രാമചന്ദ്രൻ പങ്കെടുക്കുന്നത് സിപിഎം വിലക്കിയിരുന്നു. ബന്ധുക്കളുടെ സഹായവും ഈ കാര്യത്തിൽ രാമചന്ദ്രന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സിപിഎം എതിരാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഭർത്താവ് ഭാസ്ക്കരൻ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ആയിരിക്കെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഭാസ്ക്കരന് എതിരെ രാമചന്ദ്രൻ കേസ് നടത്തി വിജയിച്ചിരുന്നു. സ്വന്തം സ്ഥലം റോഡിനായി ഏറ്റെടുക്കാൻ രാമചന്ദ്രന്റെ അനുവാദമില്ലാതെ മുൻസിപ്പാലി ശ്രമിച്ചതിനെ തുടർന്നാണ് രാമചന്ദ്രൻ ഹൈക്കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ വിജയം രാമചന്ദ്രനായിരുന്നു. ഇതിനെ തുടർന്നു സിപിഎമ്മും രാമചന്ദ്രനും ഉരസി. ഈ പ്രശ്നം നിലനിൽക്കുമ്പോൾ തന്നെയാണ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു രാമചന്ദ്രന് സിപിഎം വിലക്ക് വരുന്നത്. സിപിഎം വിലക്ക് ലംഘിച്ച് കഴിഞ്ഞ ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രൻ വന്നപ്പോഴാണ് സിപിഎം ഗുണ്ടാ സംഘം രാമചന്ദ്രനെ ഭീകര മർദ്ദനത്തിനു ഇരയാക്കിയത്.
രാമചന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉൾപ്പെടുന്ന മട്ടന്നൂർ രയരോത്ത് ക്ഷേത്രത്തിൽ തിറ നടന്നുകൊണ്ടിരിക്കെയാണ് സിപിഎം അക്രമി സംഘം രാത്രി പത്ത് മണിയോടെ രാമചന്ദ്രനെ ആക്രമിച്ചത്. ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള രാമചന്ദ്രന് നേർക്കാണ് ആക്രമണം നടന്നത്. തിറയിൽ പങ്കെടുക്കാനെത്തിയ നൂറു കണക്കിന് പേർ നോക്കി നിൽക്കെയാണ് കമ്പിപ്പാര വരെ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രൻ തലശ്ശേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. . സിപിഎം ഗുണ്ടാ സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ദേഹമാസകലം മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. മുൻവൈരാഗ്യം വച്ചാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. 2004 നു നടന്ന സിപിഎം വധശ്രമത്തിൽ രാമചന്ദ്രന് ഗുരുതരമായി പരുക്കേൽക്കുകയും കുറെനാൾ ആശുപത്രിയിൽ കിടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നടക്കുന്ന രണ്ടാമത് വധശ്രമാണ് ഇന്നലെ സിപിഎം നടത്തിയത്. സിപിഎം പ്രവർത്തകർ നടത്തുന്ന ആക്രമങ്ങൾക്കെതിരെ കൂത്തുപറമ്പ് കോടതിയിൽ രാമചന്ദ്രൻ കേസ് നൽകിയിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവർ ക്ഷേത്രത്തിൽ കയറരുത് എന്ന് ഇഞ്ചക്ഷൻ ഓർഡറുമുണ്ട്. ഈ ഓർഡർ നിലനിൽക്കെയാണ് പ്രതിസ്ഥാനത്തുള്ളവർ വീട്ടിൽ കയറി രാമചന്ദ്രന് നേരെ ആക്രമണം നടത്തിയത്.
വീടിരിക്കുന്ന ക്ഷേത്രപറമ്പിലെ ഇരുപത്തിയഞ്ചു സെന്റ് സ്ഥലം രാമചന്ദ്രനും കുടുംബത്തിനും നഷ്ടമായിരുന്നു. ഭാസ്ക്കരൻ മാസ്റ്റർ മുൻസിപ്പൽ ചെയർമാനായിരിക്കുമ്പോഴാണ് ഈ സ്ഥലത്തിൽ സിപിഎം കയ്യേറ്റം നടക്കുന്നത്. വീടിനു നാല് വശവും നടന്ന കയ്യേറ്റത്തിലാണ് സ്ഥലം നഷ്ടമായത്. റോഡിനു വേണ്ടിയാണ് രാമചന്ദ്രന്റെ അനുമതി വാങ്ങാതെ സ്ഥലം സിപിഎം കവർന്നെടുത്തത്. തുടർന്ന് ഹൈക്കോടതിയിൽ കേസ് നൽകി സ്ഥലം ഇദ്ദേഹം തിരികെ പിടിച്ചിരുന്നു. ഇതിൽ സിപിഎം കടുത്ത വിരോധത്തിലായിരുന്നു. ഇതിനെ തുടർന്ന് നിരന്തര വിരോധമാണ് രാമചന്ദ്രൻ നേരിട്ടത്. സിപിഎം ആക്രമണത്തെ തുടർന്ന് നിരവധി പരാതികൾ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രാമചന്ദ്രൻ നൽകിയിട്ടുണ്ട്. പക്ഷെ ഇതിലൊന്നും കാര്യമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. ഇന്നലെ കൂത്ത്പറമ്പ് മുൻസിപ്പൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയിരിക്കെയാണ് ആക്രമണം നടക്കുന്നത്. സിപിഎം സ്വാധീനം കാരണം മട്ടന്നൂർ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് കാരണമാണ് ആക്രമണമെന്നാണ് രാമചന്ദ്രൻ അന്ന് മറുനാടനോട് പറഞ്ഞത്.
ക്ഷേത്രത്തിൽ തെയ്യം നടന്നുവരുകയാണ്. രാമചന്ദ്രനാണ് കാരണവർ. പക്ഷെ സിപിഎം ഭീഷണി കാരണം ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രന് സാധിച്ചിരുന്നില്ല. 2004-ലെ വധശ്രമത്തിനു ശേഷം രാമചന്ദ്രന് താൻ കാരണവരായ ക്ഷേത്രത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോടതി ഉത്തരവ് വഴി പൊലീസ് സംരക്ഷണത്തോടെ തിറയിൽ പങ്കെടുക്കാൻ രാമചന്ദ്രൻ എത്തിയതോടെയാണ് ഇന്നലെ രാത്രി ആക്രമണവും നടന്നത്. രാമചന്ദ്രന് പ്രൊട്ടക്ഷൻ നൽകാൻ കൂത്തുപറമ്പ് കോടതി ഉത്തരവിട്ടിരുന്നു. അത് പ്രകാരം ഇന്നലെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതാണ്. പൊലീസ് സംരക്ഷണമില്ലാതെ തിറയിൽ പങ്കെടുക്കാൻ കഴിയില്ലാ എന്നാണ് മട്ടന്നൂർ പൊലീസ് പറഞ്ഞത്. പക്ഷെ ഒരു കുഴപ്പവും വരില്ല. നിങ്ങൾക്ക് പോകാം എന്നാണ് പൊലീസ് പറഞ്ഞത്. ഇങ്ങനെ പൊലീസ് സംരക്ഷണമില്ലാതെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇതിൽ പൊലീസിന്റെ ഒത്തുകളികൂടിയുണ്ട് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിൽ തനിക്ക് നേരെ ആക്രമണം നടക്കില്ലായിരുന്നു. രാമചന്ദ്രൻ പറയുന്നു. ഇതിനെല്ലാം പുറമേയാണ് പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമവും-രാമചന്ദ്രൻ ആരോപിക്കുന്നു. എന്തായാലും രാമചന്ദ്രന് ഭക്ഷണം എത്തിക്കും എന്നാണ് മുൻസിപ്പൽ വൈസ് ചെയർമാൻ അറിയിച്ചിരിക്കുന്നത്.
Stories you may Like
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യത
- മട്ടന്നൂർ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
- അകത്തായ സതീഷ് സിപിഎമ്മിലെ മട്ടന്നൂർ സംഘത്തിന്റെ ബിഗ് സ്പോൺസർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്