ഇവിടെ സുഖം, നല്ല വിശേഷം; രണ്ടു സുഹൃത്തുക്കൾക്ക് അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദാകാനുള്ള ഭാഗ്യമുണ്ടായി; ഞങ്ങളും ആ അവസരത്തിനു കാത്തിരിക്കുന്നു; ഇന്ത്യയിൽ കുട്ടികളെ ഇസ്ലാം പഠിപ്പിച്ച് ഐഎഎസുകാരെയും ഐപിഎസുകാരെയുമുണ്ടാക്കി ശരീഅത്തുകൊണ്ടുവരലാണ് ലക്ഷ്യം; അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽനിന്നു മലയാളികളുടെ പുതിയ ശബ്ദസന്ദേശം മറുനാടൻ പുറത്തുവിടുന്നു
എം പി റാഫി
കോഴിക്കോട്: ടെലഗ്രാമിനു പിന്നാലെ വാട്സ്ആപ്പിലും ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളികൾ. ഐഎസിൽ ചേർന്ന കാസർഗോഡ് സ്വദേശികളായ മലയാളികളാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി മെസേജ് ടു കേരള എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി തീവ്രവാദാശയങ്ങൾ പ്രചരിപ്പിക്കുന്നത്. അബു ഈസ എന്ന അബ്ദുൾ റാഷിദ് അബ്ദുള്ളയാണ് ഗ്രൂപ്പിന്റെ അഡ്മിൻ. ഗ്രൂപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങൾ മറുനാടൻ മലയാൡപുറത്തുവിടുന്നു.
സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കാസർഗോട്ടുകാർ അടക്കം ഇരുനൂറിലേറെപേർ ഈ ഗ്രൂപ്പിൽ അംഗങ്ങളായുണ്ടായിരുന്നു. സന്ദേശങ്ങൾ ഐഎസ് ആശയങ്ങളാണെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നു ഇവരിൽ ഭൂരിഭാഗം പേരും ഗ്രൂപ്പ് വിട്ടുപോയി. നൂറോളം പേർ ഇപ്പോഴും അംഗങ്ങളായുള്ളതായാണു വിവരം. ഐഎസ് ആശയം പ്രചരിപ്പിക്കുന്നതാണു ഗ്രൂപ്പെന്നു കാട്ടി കാസർകോഡ് സ്വദേശി ഹാരിസ് ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതെന്നും ഹാരിസ് പരാതിയിൽ പറയുന്നുണ്ട്.
ഗ്രൂപ്പിൽ ലഭിച്ച ജിഹാദി സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. സ്പെഷൽബ്രാഞ്ച്, എൻഐഎ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പിലുള്ള മലയാളികളാണ് ഗ്രൂപ്പിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ഗ്രൂപ്പുകളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും മെസേജ് ടു കേരള നേരത്തെ ശ്രദ്ധയിപെട്ടതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരികയായിരുന്നെന്നും എൻഐഎ വൃത്തങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞു.
ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് മലയാളി സംഘത്തെ കൊണ്ടുപോയ കാസർകോഡ് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ശബ്ദസന്ദേശമാണു മറുനാടൻ മലയാളിക്ക് ലഭിച്ചത്. ആദ്യമായാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയവർ ഇവിടത്തെ അവസ്ഥകൾ വിശദീകരിച്ചും ഐഎസ് എന്താണെന്ന് വിശദീകരിക്കുന്നതുമായ ശബ്ദശന്ദേശം പുറത്തു വിടുന്നത്. കൂടുതൽ പേരെ ഭീകര സംഘടനയായ ഐഎസിലേക്ക് ക്ഷണിക്കുകയാണ് മലയാളി സംഘത്തിന്റെ ലക്ഷ്യം. നാട്ടിൽനിന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ഇസ്ലാമിക്ക് സ്റ്റേറ്റിലെ അവസ്ഥകളും വിവരിക്കുന്നതായിരുന്നു ശബ്ദസന്ദേശം.
കൂടെയുള്ളയാൾ ചോദിക്കുകയും റാഷിദ് മറുപടി പറയുകയും ചെയ്യും വിധമാണ് ഓഡിയോ തയ്യാറാക്കിയിട്ടുള്ളത്. അഷ്ഫാഖ് മജീദിന്റെ ബന്ധു ബി സി റഹ്മാൻ ആണ് ഇവരെക്കുറിച്ചുള്ള ചോദ്യങ്ങൾ അയച്ചിരുന്നത്. ഈ ചോദ്യം ആവർത്തിക്കുകയും റാഷിദ് മറുപടി പറയുകയുമാണ് വോയ്സിൽ. ഐഎസിന്റെ മലയാളികളുടെ വിഭാഗത്തിന്റെ തലവനാണ് അബ്ദുൽ റാഷിദ് അബ്ദുള്ള. എം എം അക്ബറിന്റെ പീസ് സ്കൂൾ സ്റ്റാഫായിരുന്നു റാഷിദ്. നേരത്തെ ഇന്ത്യൻ സംഘത്തിന്റെ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി കൊല്ലപ്പെട്ടതായാണ് എൻഐഎ നൽകുന്ന വിവരം.
സജീർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ച് മറ്റു മലയാളികളിൽനിന്നും വ്യക്തത ലഭിച്ചിട്ടില്ല. മർഷിദ്, ഹഫീസുദ്ധീൻ എന്നിവർ കൊല്ലപ്പെട്ടതായി ഇവർ പറയുന്നുണ്ട്. പാലക്കാട് സ്വദേശി യഹിയയും കൊല്ലപ്പെട്ടതായി ഈയിടെ സന്ദേശം ലഭിച്ചിരുന്നു. അബ്ദുൽ റാഷിദ് കൊല്ലപ്പെട്ടതായി പ്രചരിപ്പിക്കുന്നത് എൻ.ഐ.എ ആണെന്നും അബ്ദുൽ റാഷിദ് ഞാൻ തന്നെയാണെന്നും ഓഡിയോയിലൂടെ പറയുന്നു. തെറ്റായ വിവരങ്ങളാണ് എൻഐഎ പുറത്തു വിടുന്നതെന്നും എൻഐഎക്ക് ഇസ്ലാമിക്ക് സ്റ്റേറ്റിൽനിന്നു വിവരങ്ങൾ ലഭിക്കാൻ യാതൊരു മാർഗവും ഇല്ലെന്നും റാഷിദ് പറയുന്നു.
ഇന്ത്യയിൽ മുശ്രിക്കീങ്ങളോടൊപ്പം ദാറുൽ കുഫ്റിൽ ജീവിക്കേണ്ട അവസ്ഥയാണുള്ളതെന്നും പൂർണ ശരീഅത്ത് നടപ്പാക്കിയുള്ള ജീവിതമാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലുള്ളതെന്നും റാഷിദ് വോയ്സിൽ പറയുന്നു. കേരളത്തിലെ മത പണ്ഡിതന്മാരെല്ലാം ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. എം.എം അക്ബറിനും കെ.എൻ.എം, ജമാഅത്തേ ഇസ്ലാമി എന്നിവർക്കെല്ലാം ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കണമെന്ന് അജണ്ടയുണ്ട്. പക്ഷേ ഇവർക്കെല്ലാം പുറത്തു പറയാൻ പേടിയാണ്. ഞാൻ കുറച്ച് പ്രവർത്തിച്ചിരുന്ന സക്കരിയ സലാഹിയുടെ വിഭാഗം നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണെന്നും ഇവർ ജിഹാദിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ജിഹാദ് വേണ്ടെന്ന അഭിപ്രായമാണെന്നും റാഷിദ് പറയുന്നു.
കേരളത്തിലെ എ.പി, ഇ.കെ സുന്നികൾ മുശ്രിക്കുകളും ഖബർ ആരാധകരുമാണെന്നും റാഷിദ് പറയുന്നു. സൗദിഅറേബ്യയിൽ യഥാർത്ഥ ശരീഅത്തല്ലെന്നും യഥാർത്ഥ ഇസ്ലാമിക ശരീഅത്തുള്ളത് ദൗലത്തുൽ ഇസ്ലാമിലാണെന്നു പറയുന്നതോടൊപ്പം ലോകത്തുള്ള മുസ്ലിംങ്ങളെ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ക്ഷണിച്ചുമാണ് റാഷിദ് സംഭാഷണം അവസാനിപ്പിക്കുന്നത്.
മെസേജ് ടു കേരളയിലേക്ക് വന്ന അര മണിക്കൂർ ദൈർഘ്യമുള്ള അബ്ദുൽ റാഷിദ് അബ്ദുള്ളയുമായുള്ള സംഭാഷണ ഭാഗങ്ങൾ ഇങ്ങനെയാണ്:
? ഐഎസിൽ ചേർന്ന 21 മലയാളികളുടെ അവസ്ഥ
ഇവിടെ സുഖം, നല്ല വിശേഷം. ഖിലാഫത്തിൽ പൂർണമായും ശരീഅത്ത് നടപ്പാക്കികൊണ്ടുള്ള ജീവിതമാണ്. നാട്ടിലെ പോലെ മുശ്രിക്കീങ്ങളുടെ ഇടയിൽ ദാറുൽ കുഫ്ഫാറിൽ ജീവിക്കേണ്ട അവസ്ഥ ഇവിടെയില്ല. ഇവിടെ ദാറുൽ ഇസ്ലാം മാത്രമാണുള്ളത്.
?രണ്ട് പേർ എങ്ങനെയാണ് കൊല്ലപ്പെട്ടത്.
നമ്മൾ ഇവിടെ വന്നിരിക്കുന്നതിന്റെ പ്രധാന ഉദ്ദേശം ജിഹാദാണ്. കുഫ്ഫാർ, മുശ്രിക്കുകൾക്കെതിരെ യുദ്ധം ചെയ്യുന്നതിനാണ് ഇവിടെ വന്നിട്ടുള്ളത്. ഞങ്ങളുടെ രണ്ട് സുഹൃത്തുക്കൾക്ക് അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദാകാനുള്ള ഭാഗ്യം കിട്ടി. ഞങ്ങളും ആ അവസരത്തിനായി കാത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ നമ്മൾ പുറത്തു വിടാൻ ആഗ്രഹിക്കുന്നില്ല.
? നാട്ടിൽ കൃത്യമായ റിപ്പോർട്ടില്ല. എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്ത് നിന്നാണോ ആക്രമണം.
ഇവിടെ ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെ സ്ഥിരവും വാർത്തയിൽ വരുന്നതാണ്. ലോകത്തെ നിരവധി രാജ്യങ്ങൾ ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്നുണ്ട്. അതുകൊണ്ട് വലിയൊരു വിഭാഗത്തിനെതിരെ തന്നെ യുദ്ധം ചെയ്യേണ്ടതുണ്ട്. ഈ യുദ്ധത്തിനിടയിലാണ് നമ്മുടെ കുറച്ച് സുഹൃത്തുക്കൾ കൊല്ലപ്പെട്ടത്.
? ഇനിയും അവിടെ തുടരുന്നുണ്ടോ, സ്ത്രീകൾ കുട്ടികളുടെയും അവസ്ഥ.
ഇവിടെ അഫ്ഗാനിസ്ഥാൻ ഗവൺമെന്റുമായി ചേർന്ന് അമേരിക്ക ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്നുണ്ട്. പക്ഷേ, അത് വലിയ കാര്യമായി കാണുന്നില്ല. ദിവസവും ബോംബ് വർഷിക്കാറുണ്ട്. ആദ്യമൊക്കെ ഇവിടെ വന്നപ്പോൾ ഈ ശബ്ദമൊക്കെ കേൾക്കുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ അൽഹംദുലില്ലാഹ്... സുഖമായിരിക്കുന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോഴും മറ്റും ബോംബുകൾ വന്നു വീഴാറുണ്ട്. പക്ഷേ അത് ഞങ്ങൾ വലിയ കാര്യമാക്കുകയേ ചെയ്യുന്നില്ല. സ്ത്രീകളുടെയും കുട്ടികളുടേയും അവസ്ഥ സുഖമായിരിക്കുന്നു. വന്ന സമയത്ത് എന്റെ കുട്ടി തന്നെ ഇതെല്ലാം കണ്ട് പേടിച്ചിരുന്നു. ഇപ്പോൾ നമ്മുടെ വെപ്പൺസ് കാണുമ്പഴേ കുട്ടികൾ ചിരിക്കലാണ്. കുട്ടികൾക്കുമറിയാം മുശ്രിക്കിനും മുർത്തഖിക്കും കുഫ്ഫാറിനുമെതിരെയുള്ള യുദ്ധമാണെന്ന്. ഇവിടെ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ ജിഹാദി പ്രവർത്തനങ്ങളിൽ സജീവമാണ്.
?അമേരിക്ക കഴിഞ്ഞദിവസം വലിയ ബോംബിട്ടതായി കേൾക്കുന്നു. മലയാളികൾക്ക് ഇതിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.32നാണ് അവർ ബോംബിട്ടതായി ന്യൂസിൽ വായിച്ചത്. പക്ഷേ ഇവിടെയുള്ള എന്റെ ഒരു സൃഹൃത്തും ഒരു ജിഹാദിയും ബോംബിട്ടത് അറിഞ്ഞിട്ടില്ലെന്നതാണ് യാതാർത്ഥ്യം. അടുത്തദിവസം ന്യൂസിൽ വായിച്ചപ്പോഴാണ് ഇത്ര വലിയ ബോംബ് ഇവിടെ ഇട്ടിട്ടുണ്ടെന്ന്. ഇവിടത്തെ ക്യാഷ്വാലിറ്റിയിൽ അന്വേഷിച്ചപ്പോൾ ഒരു ജിഹാദി പോലും അവിടെയില്ല. ഇവിടത്തെ ലോക്കലിനു പോലും ഒന്നും സംഭവിച്ചിട്ടില്ല. ഇനി സംഭവിച്ചാൽ തന്നെ നമുക്ക് ഒരു കുഴപ്പവുമില്ല. കാരണം, നമ്മൾ ഇവിടെ വന്നിരിക്കുന്നത് ജിഹാദിനു വേണ്ടിയാണ്. ഞങ്ങൾ വൈകിട്ട് ചായ കുടിക്കുമ്പോഴാണ് മലമുകളിൽ ബോംബ് വീണത്. ചെറിയ വൈബ്രേഷൻ മാത്രം ഈ സമയം ഉണ്ടായിരുന്നു.
?റാഷ്ദ് അബ്ദുള്ള നിങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി കേൾക്കുന്നു ശരിയാണോ.
എൻഐഎയും മറ്റു ഏജൻസികളും അങ്ങിനെ പല വാർത്തകളും പുറത്തു വിടുന്നു. ഇത് കേൾക്കുന്ന ആളുകൾ മനസിലാക്കേണ്ടത് ഇവർക്ക് യാതൊരു വിധ സോഴ്സും ഇല്ലെന്നാണ്. ന്യൂസ് വസ്തുതയില്ലാതെ പുറത്തു വിടുകയാണ്. റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി എവിടെനിന്നാണ് വിവരം കിട്ടിയതെന്ന് എനിക്കറിയില്ല. ഇത് കേട്ട് ഞാൻ തന്നെ ഞെട്ടി. കാരണം, ഞാൻ തന്നെയാണ് റാഷിദ്.
? ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഫാമിലിക്ക് പറ്റുന്നുണ്ടോ.
ബോംബുകൾ സ്ഥിരമായി വർഷിക്കാറുണ്ട്. ഇതെല്ലാം ഒരു ലക്ഷ്യവുമില്ലാതെയാണ് വന്നു വീഴുന്നത്. മിക്കവാറും മല മുകളിലാണ് വീഴുക. ചിലരെ അവർ ടാർജറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് നമുക്ക് യാതൊരു പ്രശ്നവുമില്ല. ചിലപ്പോൾ ചിലർ മരണപ്പെടുന്നു. അത് അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദായി എന്നാണ് കണക്കാക്കുക. ഇവിടെ വന്നതു തന്നെ ശഹീദാകുന്നതിനാണ്. മരണത്തെ സ്നേഹിക്കുന്നവരാണ് ഞങ്ങൾ.
? ഐഎസ് അമേരിക്കൻ സൃഷ്ടി, മുസ്ലിംങ്ങൾ പരസ്പരം കൊല്ലാൻ യഹൂദന്മാർ ഉണ്ടാക്കിയത്
നാട്ടിലെ പണ്ഡിതന്മാരെന്നു പറയുന്നവർ നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഇത്. ഇതേ അമേരിക്കയും ഇസ്രയേലുമാണ് ഐഎസിനെതിരെ ഫൈറ്റ് ചെയ്യുന്നത്. അമേരിക്കൻ ഗവൺമെന്റ് ഇവിടെ മില്ല്യൺ ഡോളറുകൾ ചെലവാക്കി അഫ്ഗാൻ ഗവൺമെന്റുമായി ചേർന്ന് ഐഎസിനെതിരെ ഫൈറ്റ് ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഈ വാദം വിഢിത്തമാണെന്ന് ഇതിലൂടെ മനസിലാകും. ഇത്തരം കാര്യങ്ങൾ പ്രാക്ടീസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള മുസ്ലിംങ്ങളെന്നു പറയുന്ന ചിലരുണ്ട്. അവർക്ക് ദുനിയാവാണ് വലുത്. അങ്ങിനെയുള്ളവരാണ് ഇത് പ്രചരിപ്പിക്കുന്നത്.
? കേരള സലഫിസവും സൗദി സലഫിസവും ഫോളോ ചെയ്യുന്നുണ്ടോ.
ഇസ്ലാം പറയുന്നത് മാത്രമാണ് ഫോളോ ചെയ്യുന്നത്. അതിൽ യാതൊരു വിട്ടു വീഴ്ചയുമില്ല. ഖുർആനും സുന്നത്തുമാണ് പൂർണമായും ഫോളോ ചെയ്യുന്നത്.
? മതം മാറി ഐഎസിലേക്ക് വന്ന ഈസയും യഹിയയും ഇസ്ലാം മതവിശ്വാസികളാണോ ഇപ്പോഴും
യഹിയയുടെ ഫാമിലിയും ഈസയും ഫാമിലിയും ഇസ്ലാം പഠിച്ച് പ്രാവർത്തികമാക്കാൻ നമ്മുടെ കൂടെ ഹിജ്റ ചെയ്ത് വന്നവരാണ്. അതു പോലെ അവർക്ക് ഇവിടെ ജീവിക്കാൻ പറ്റുന്നു. നാട്ടിൽ കുറേ പേരുണ്ട് ഇസ്ലാം സ്വീകരിച്ച് വീണ്ടും കുഫ്റിലേക്ക് പോകുന്നവർ. നാട്ടിൽനിന്നും അവർ യഹൂദന്മാരാണെന്ന് പറയുന്നവർ വിവരമില്ലാത്തവരാണ്.
? ഹനീഫ മൗലവിയും എം.എം അക്ബറും അർഷി ഖുറൈഷിയും സാക്കിർ നായിക്കും പോലുള്ള നേതാക്കൾ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ..? കേരളത്തിൽ ആർക്കും ഇല്ലാത്ത ഈ തീവ്രത നിങ്ങളിൽ എങ്ങിനെയെത്തി.
കേരളത്തിലും ലോകത്തിലും ആർക്കും ഇല്ലാത്ത ചിന്ത എന്ന് പറയുന്നത് നൂറുശതമാനം റോങാണ്. ഇത് അമേരിക്കനോ യഹൂദനോ നമ്മൾ സ്വന്തമായോ ഉണ്ടാക്കിയതല്ല. ഖുർആൻ ആരും പഠിച്ചാൽ മനസിലാകും. ഖുർആൻ മറച്ചു വയ്ക്കാനാണ് നോക്കുന്നത്. കേരളത്തിൽ സുന്നി എന്നു പറയുന്നവർ എപി ആയാലും ഇകെ ആയാലും എത്ര പേരാണ് ഖുർആൻ പഠിക്കുന്നത്. ഖുർആൻ അർത്ഥം അറിയാതെ പാരായണം ചെയ്യുകയാണ്. കേരളത്തിലെ ജമാഅത്തേ ഇസ്ലാമിയെ കുറിച്ച് ചിന്തിക്കൂ. ഇവരുടെ മെയിൻ അജണ്ട എന്താണ്. എല്ലാവർക്കുമറിയാം ഇന്ത്യയിൽ ശരീഅ നിയമം കൊണ്ടുവരിക എന്നതാണ് ഇവരുടെ അജണ്ട. ഇസ്ലാമിക്ക് ബ്രദർഹുഡ് ഉണ്ടാക്കിയത് ഇതിനാണ്. നാട്ടിലെ പ്രശ്നം ജിഹാദിനെ പറ്റി സംസാരിച്ചാൽ പിടിച്ച് അകത്തിടും അതുകൊണ്ടാണ് ഇവർ പരസ്യമായി പറയാത്തത്. ഇൻഡയറക്ട് ആളുകളെ വിഢിയാക്കാൻ നോക്കാണ് ഇതിലൂടെ. ഇന്ത്യൻ ഗവൺമെന്റ് വിഡ്ഢിയാണ് അതുകൊണ്ട് അവർക്കിത് മനസിലാകുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട തന്നെ ഇന്ത്യൻ ഭരണത്തിൽ കയറി നിയമങ്ങൾ മാറ്റി മറിച്ച് ശരീഅ നടപ്പാക്കലാണ്. ജിഹാദ് നേരിട്ട് ചെയ്യാൻ ഇവർക്ക് പേടിയാണ്. കേരള നദ് വത്തുൽ മുജാഹിദീനി(കെ.എൻ.എം)ന്റെ അജണ്ടയും ഇതു തന്നെയാണ്.
ഞാൻ എം.എം അക്ബറിന്റെ കൂടെയുണ്ടായിരുന്നു. എം.എം അക്ബറിന്റെ പീസ് സ്കൂളിലെ ഡിപാർട്ട്മെന്റ് ഹെഡ് ആയിരുന്നു. പുറത്ത് മതേതരത്വവും ജനാധിപത്യവുമാണ് എം.എം അക്ബർ പറയുക. പക്ഷേ, രഹസ്യ അജണ്ടയെന്നത് പീസ് സ്കൂളിലൂടെ കുട്ടികളെ ഇസ്ലാം പഠിപ്പിക്കുകയെന്നതാണ്. ഇസ്ലാം പഠിപ്പിച്ചിട്ട് ഐ.എ.എസ് , ഐപിഎസ് ഓഫീസർമാരെ ഉണ്ടാക്കിയെടുക്കലാണ്. എന്നിട്ട് ഇന്ത്യൻ ഗവൺമെന്റിൽ മെജോറിറ്റി പിടിച്ച് ഇസ്ലാമിക്ക് ശരീഅത്തുകൊണ്ടു വരലാണ് ലക്ഷ്യം.
ഇവർക്കെല്ലാംം ഡയറക്ട് ജിഹാദ് ചെയ്യാൻ പേടിയാണ്. കേരളത്തിൽ വേറൊടു ടൈപ്പ് ഗ്രൂപ്പുണ്ട്. അവർ ഇസ്ലാമിനെ അതേപടി പ്രാക്ടീസ് ചെയ്യുന്നവരാണെന്നാണ് പറയുന്നത്. ഞാൻ അവരുടെ കുറച്ചു കാലം ഉണ്ടായിരുന്നു. സക്കരിയ സലാഹി, മുഹ്സിൻ ഐദീദ്, ഷാജിദ് തിരൂരങ്ങാടി, ഷംസുദ്ദീൻ പാലത്ത് ഇവരുടെയൊക്കെ ആശയങ്ങൾ ഞാൻ പഠിച്ചിരുന്നു. അവർ ഖുർആനൊക്കെ പഠിപ്പിക്കുന്നുണ്ട്. ജിഹാദും പഠിപ്പിക്കുന്നുണ്ട്. ഇവരുടെ ഒരു പ്രശ്നം യമനിൽ മാത്രം ജിഹാദ് ഉള്ളൂ എന്ന് പറയലാണ്. ഇന്ത്യയിൽ ജിഹാദ് വേണ്ടെന്നാണ് ഇവരുടെ വാദം. തുറന്നു പറയാൻ പേടിയായതു കൊണ്ടാണ് അവർ മറച്ചു വെയ്ക്കുന്നത്. മേൽ പറഞ്ഞവരുടെയും ദമ്മാജ്, എൻഡിഎഫിന്റെയുമെല്ലാം ആശയം ജിഹാദ് വേണം പുറത്ത് പറയാൻ പേടിയാണ്. കേരളത്തിലെ എ.പി, ഇ.കെ സുന്നികൾ മുശ്രിക്കീങ്ങളെ പോലെയാണ്. ഖബർ ആരാധനയും ഹിന്ദുക്കളുടെ പല
ആചാരങ്ങളുമായി അവർ ദുനിയാവ് മാത്രമായി നടക്കുന്നവരാണ്. ഇവർക്ക് ജിഹാദേ വേണ്ട. യഥാർത്ഥ ഇസ്ലാം ഇവിടെ നിന്നാൽ ഫോളോ ചെയ്യാൻ പറ്റില്ലെന്നതു കൊണ്ടാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ഹിജ്റ വന്നത്. ഇന്ത്യയിൽ ശരീഅത്തിന്റെ സിവിൽ നിയമങ്ങൾ മാത്രമാണുള്ളത്. സൗദി അറേബ്യയിലും യഥാർത്ഥ ശരീഅത്ത് ഇല്ല. മുസ്ലിംങ്ങൾക്ക് അവിടെ പോകാനും താമസിക്കാനും പാസ്പോർട്ടും വിസയും നിയമവുമൊക്കെയുണ്ട്. പിന്നെ എങ്ങനെയാണ് ശരിഅത്ത് ഉണ്ടാവുക.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്