ഭൂമി ഇടപാടിൽ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിർത്തി വിമത പ്രവർത്തനം നടത്താൻ നേതൃത്വം നൽകിയ വൈദികർക്ക് താക്കീത് നൽകും; പിന്നിലിരുന്ന് ചരട് വലിച്ച മാർ എടയന്ത്രത്തിനെ മെൽബൺ രൂപതയിലേക്ക് സ്ഥലം മാറ്റും; മെൽബൺ മെത്രാൻ മാർ ബോസ്കോ പുത്തൂരിനെ പാലക്കാട്ടേക്കും പാലക്കാട് മെത്രാനെ സഭാ ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പും ആക്കും; സീറോ മലബാർ സഭയിലെ വിമത പ്രശ്നത്തിന് റോമിന്റെ ആശിർവാദത്തോടെ പരിഹാരമായി; എതിർപ്പോടെ വത്തിക്കാൻ നിർദ്ദേശം അംഗീകരിച്ച് സിനഡ് യോഗം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി:എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിന്റെ പേരിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കുടുക്കാൻ ശ്രമിച്ചവർക്ക് പണി കിട്ടും. ആലഞ്ചേരിയെ അഴിക്കുള്ളിലാക്കാൻ കരുക്കൾ നീക്കിയവർക്കെതിരെ കടുത്ത നിലപാട് എടുക്കുകയാണ് വത്തിക്കാൻ. ഇതുകൊച്ചിയിൽ ചേരുന്ന സിനഡ് യോഗത്തിലും പ്രതിഫലിച്ചു. ആലഞ്ചേരിയെ കർദിനാൾ പദവിയിൽ നിന്ന് മാറ്റാൻ രഹസ്യ ഇടപെടലുകൾ നടത്തിയവർക്ക് പണി കൊടുക്കുകയാണ് സിനഡ്. സഭയിലെ പ്രശ്നങ്ങളെ തെരുവിലെത്തിച്ച എല്ലാ വൈദികരേയും ശാസിക്കാനാണ് സിനഡ് തീരുമാനം. താക്കീതും നൽകും. ഇതിനൊപ്പം രഹസ്യമായി അണിയറയിൽ പ്രവർത്തിച്ച മാർ എടയന്ത്രത്തിനെ കേരളത്തിൽ നിന്ന് മാറ്റാനും ധാരണയായി ഇടയന്ത്രത്തിനെ മെൽബൺ രൂപതാ മെത്രാനാക്കാനാണ് തീരുമാനം. നാളെ വീണ്ടും സിനഡ് തുടരും. വത്തിക്കാൻ പ്രതിനിധിയും ഇതിൽ പങ്കെടുക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം
സഭയിൽ അച്ചടക്കം പുനഃസ്ഥാപിക്കാൻ വത്തിക്കാനാണ് തീരുമാനം എടുത്തത്. സിനഡിൽ വത്തിക്കാൻ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെടുകയായിരുന്നു. ഇത് ഏവരും അംഗീകരിക്കേണ്ട ആവശ്യവും വന്നു. ഭൂമി ഇടപാടിന്റെ പേരിൽ മാർ ആലഞ്ചേരിയെ പ്രതിസസ്ഥാനത്ത് നിർത്തി വിമത പ്രവർത്തനം നടത്താൻ നേതൃത്വം നൽകിയ വൈദികർക്ക് താക്കീത് നൽകുന്നതിന് അപ്പുറത്തേക്ക് ഒന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. പിന്നിലിരുന്ന് ചരട് വലിച്ച മാർ എടയന്ത്രത്തെ മെൽബൺ രൂപതയിലേക്ക് സ്ഥലം മാറ്റണമെന്ന നിർദ്ദേശം വത്തിക്കാൻ മുന്നോട്ട് വച്ചത്. മെൽബൺ മെത്രാൻ മാർ ബോസ്കോ പുത്തൂരിനെ പാലക്കാട്ടേക്കും പലാക്കാട് മെത്രാനെ സഭാ ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പും ആക്കും. അതായത് കർദിനാൾ ആലഞ്ചേരി എറണാകുളം രൂപതാ അർച്ച് ബിഷപ്പായി തുടരുകയും ചെയ്യും. എന്നാൽ തീരുമാനം എടുക്കാനുള്ള അധികാരം അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പിനായിരിക്കും. അതായത് പാലക്കാട് രൂപതയുടെ മെത്രാൻ മാർ ജേക്കബ് മനതോടത്തിന് എറണാകുളം രൂപതയിലെ അധികാരം ഫലത്തിൽ കിട്ടുകയാണ്.
സീറോ മലബാർ സഭയിലെ വിമത പ്രശ്നത്തിന് റോമിന്റെ ആശിർവാദത്തോടെയുള്ള പ്രശ്ന പരിഹാം സിനഡിലെ എല്ലാവർക്കും അംഗീകരിക്കേണ്ടി വരും. നിരാശനോടെയെങ്കിലും തീരുമാനം എടയന്ത്രത്തും അംഗീകരിക്കും. സീറോ മലബാർ സഭക്കാകെ നാണക്കേടായ ഭൂമിവിവാദത്തിൽ വത്തിക്കാന്റെ ഇടപെടൽ നേരത്തേയും ഉണ്ടായരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ഭരണച്ചുമതലയുള്ള അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സിനഡ് യോഗത്തോടെ മാർ മനത്തോടം പൂർണ്ണമായും എറണാകുളത്തെ അധികാരമുള്ള അഡ്മിനിസ്ട്രേറ്റീവ് മെത്രാനാവുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ ആർച് ബിഷപ് സ്ഥാനത്ത് കർദിനാൾ ജോർജ് ആലഞ്ചേരി തുടരും.
ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തായിരുന്നു എറണാകുളം സഹായമെത്രാന്മാരിൽ ഒരാൾ. എന്നാൽ വത്തിക്കാന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുള്ള വിമത പ്രവർത്തനം ഇപ്പോഴും എറണാകുളം രൂപതയിൽ തുടരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പുതിയ തീരുമാനം. മാർ ആലഞ്ചേരിയുടെ ചുമതലയിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന ഭൂമിയിടപാടുകൾ വിവാദമായിരുന്നു. അദ്ദേഹം സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം വൈദികരും അൽമായരും ആവശ്യപ്പെടുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ മാർ എടയന്ത്രത്തിന്റെ ഇടപെടലാണെന്ന് ആരോപണം ഉയർന്നിരുന്നു. ആലഞ്ചേരിയെ എറണാകുളം രൂപതയുടെ മേജർ ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് മാറ്റി ഈ സ്ഥാനം പിടിച്ചെടുക്കാനാണ് ശ്രമമെന്നായിരുന്നു വിലയിരുത്തൽ.
സീറോ മലബാർ സഭയിലെ തെക്കരും വടക്കരും തമ്മിലുള്ള ഏറ്റുമുട്ടലായി ഇത് മാറി. സാധാരണ സീറോ മലബാർ സഭയുടെ തലപ്പത്ത് എറണാകുളം രൂപതക്കാരായിരുന്നു എത്താറുള്ളത്. ഇതിന് വിരുദ്ധമായാണ് ആലഞ്ചേരിയെ കർദിനാളും സഭാ തലവനുമാക്കിയത്. ഇതോടെ തെക്കൻ വിഭാഗമെന്ന് അറിയപ്പെടുന്ന ചങ്ങനാശ്ശേരി രൂപതയിലെ വൈദികൻ എറണാകുളം രൂപതയിൽ കാര്യങ്ങൾ നിയന്ത്രിച്ചു. ഇതാണ് സഭയിൽ ഭിന്നത രൂക്ഷമാക്കിയത്. സീറോ മലബാർ സഭയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപവത്കരിക്കണമന്ന് സിനഡ് നേരത്തെ തീരുമാനിച്ചിരുന്നു. സെഭയ്ക്കകത്തു നിന്നും പുറത്തുനിന്നും സഭയ്ക്കെതിരായി ഉയരുന്ന പരാതികൾ പരിഹരിക്കാൻ രൂപതകൾ സമിതികൾ രൂപവത്കരിക്കണമെന്നാണ് സിനഡ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതികൾ പരിഹരിക്കാനും നീതി നടപ്പിലാക്കാനുമുള്ള സഭയുടെ ആർജവം പ്രയോഗികതലത്തിലെത്തിക്കാൻ ഇത്തരം സമിതികൾ സഹായകമാകുമെന്നാണ് സിനഡിന്റെ വിലയിരുത്തൽ.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡനക്കേസ് ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനഡിന്റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് മാർ ആലഞ്ചേരിക്കെതിരെ രംഗത്ത് വന്ന വൈദികർക്കെതിരേയും സിനഡ് തീരുമാനം എടുക്കുന്നത്. ആഭ്യന്തര പരാതി പരിഹാര സമിതികൾ സമിതികളിൽ അൽമായരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സിനഡ് തീരുമാനിച്ചിട്ടുണ്ട് സഭയ്ക്കകത്ത് കൈകാര്യം ചെയ്യാനാവുന്നതിനപ്പുറമുള്ള പരാതികൾ പൊലീസിനെ അറിയിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സിനഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. സഭയുടെ കീഴിൽ വരുന്ന പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ 'സേഫ് എൻവയോൺമെന്റ് പോളിസി' നടപ്പാക്കാനും സിനഡ് തീരുമാനമെടുത്തിട്ടുണ്ട്. സഭയിലെ 55 മെത്രാന്മാരാണ് സിനഡിൽ പങ്കെടുക്കുന്നത്. ഇവരെല്ലാം വത്തിക്കാന്റെ നിർദ്ദേശമനുസിച്ചുള്ള തീരുമാനങ്ങളെ ഏക മനസോടെ അംഗീകരിക്കും. ഇന്നലെ തുടങ്ങിയ സിനഡിൽ ഇന്ന് വിശ്രമമാണ്. നാളെ വീണ്ടും തുടങ്ങും. അപ്പോഴാകും നിർണ്ണായക തീരുമാനം പ്രഖ്യാപിക്കുക.
ഇതിനിടെ സീറോ മലബാർ സഭയിൽ വീണ്ടും ഭൂമി വിവാദം സജീവമാക്കാനും നീക്കം നടക്കുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പന നടത്താൻ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഒത്താശയോടെ വ്യാജപട്ടയം ചമച്ചുവെന്നാണ് പുതിയ പരാതി. കർദിനാൾ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അിഭാഷകനായ പോളച്ചൻ പുതുപ്പാറയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വീണ്ടും പരാതി നൽകിയത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കൈവശമുണ്ടായിരുന്ന വാഴക്കാലയിലെ സ്ഥലം വില്പന നടത്തിയത് വ്യാജരേഖ ചമച്ചാണെന്നാണ് പുതിയ ആരോപണം. സീറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ചേരുന്ന സമയത്താണ് പുതിയ വിവാദം ഉയർത്താൻ നീക്കം നടത്തിയത്. ഇത് എടയന്ത്രത്തിനേയും മറ്റും രക്ഷിക്കാനുള്ള സമ്മർദ്ദ തന്ത്രമായി വിലയിരുത്തിയിരുന്നു.
കർദ്ദിനാൾ, മുൻ പ്രൊക്യൂറേറ്റർ ഫാ.ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് കുന്നേൽ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഐപിസി 463, 464, 466, 468, 470, 471, 415 എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ ജാമ്യമില്ലാത്ത വകുപ്പുകളുമുണ്ട്. വ്യാജരേഖയുണ്ടാക്കി, വ്യാജമായ പട്ടയമുണ്ടാക്കി ഒറിജിനൽ എന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴ് ആധാരങ്ങളുണ്ടാക്കി വസ്തു വില്പന നടത്തി തുടങ്ങിയവയാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വിറ്റയാൾ എന്ന നിലയിൽ മാർ ആലഞ്ചേരിയെ പ്രതിചേർത്തിരിക്കുന്നത്.
Stories you may Like
- സീറോ മലബാർ സഭയ്ക്ക് ഈ ക്രിസ്മസ് നിർണ്ണായകം
- സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്ന് മാനന്തവാടി രൂപത ബിഷപ്പ്
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍