രാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ചിത്രകാരനായ അച്ഛൻ; പട്ടിണിയും പരിവട്ടവും 18-ാം വയസ്സിൽ കള്ളനാക്കി; ജയിലിലായപ്പോൾ കാണാനെത്തിയ ഭാര്യയെ സ്വന്തമാക്കിയത് ജയിൽ ഉദ്യോഗസ്ഥൻ; ചേതക്കും വിജയ് സൂപ്പറും യമഹയും മടുത്തപ്പോൾ ജൂവലറികൾ കുത്തി തുറന്നു; രണ്ടാം ഭാര്യയുടെ സ്നേഹം മാനസാന്തരമായി; പഴയ കേസിൽ വീണ്ടും അകത്ത്; മനു ഗോപാൽ കള്ളന്മാരിലെ വ്യത്യസ്തൻ

വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമാണ് നെടുമങ്ങാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള കള്ളൻ മനു ഗോപാലിന്റേത്. ഇരുപത്തി മൂന്ന് വർഷം മുൻപ്് ചെങ്കോട്ട ഹൈവേയിൽ നെടുമങ്ങാട് വെച്ച്് നടത്തിയ പിടിച്ചു പറി കേസിലാണ് നെടുമങ്ങാട് സി ഐ എസ് സതീഷ്കുമാർ പ്രൊബേഷൻ എസ് ഐ റോജോമോൻ, എസ് ഐ സൂര്യ , സി പി ഒ സജു എന്നിവർ ചേർന്ന് പ്രതിയെ ഇന്നു പുലർച്ചെ പിടികൂടിയത്.
കൊല്ലം സ്വദേശിയായ പ്രതി മനുഗോപാൽ കിളികൊല്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് പിടിക്കുമ്പോൾ മോഷണം അവസാനിപ്പിച്ച്് മാനസാന്തരത്തിന്റെ പാതയിലായിരുന്നു മനുഗോപാൽ. ശാരീരിക അവശതകളും ഹൃദ്രോഗവും കാരണം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. നെടുമങ്ങാട് 23 വർഷ മുൻപ്് നടന്ന പിടിച്ചു പറിയുമായി ബന്ധപ്പെട്ട്് ജില്ലാ പേലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തിൽ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് പ്രതി കുടുങ്ങിയത്.
ഇതുവരെ 198 മോഷണ കേസുകളിലാണ് മനുഗോപാൽ (54) പ്രതി. 18ാം വയസിലാണ് ആദ്യം മോഷണം തുടങ്ങുന്നത്. പട്ടിണിയും പരിട്ട വട്ടങ്ങളുമാണ് മോഷണ തൊഴിൽ ആക്കാൻ പ്രേരിപ്പിച്ചത്. ആദ്യ മോഷണത്തിൽ തന്നെ പിടിക്കപ്പെട്ടു. ചേതയ്ക്ക് സ്ക്കൂട്ടറുകളോടു അന്ന് തീർത്താൽ തീരാത്ത പ്രണയമായിരുന്നു. സ്വന്തമായി വാങ്ങാൻ പൈസയില്ല. അച്ഛൻ രാജാവിൽ നിന്നും പട്ടും വളയും കിട്ടിയ ചിത്രകാരൻ. കുട്ടിക്കാലത്തെ അച്ഛൻ മരിച്ചതിനാൽ ദൈനംദിന ജീവിതം തന്നെ കിതച്ചു കിതച്ചാണ് മുന്നോട്ട് പോയികൊണ്ടിരുന്നത്.
അതിനിടെ രണ്ടു മക്കളുടെ അമ്മയായ സ്ത്രീ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. പിന്നെ മോഷ്ടിക്കാതെ ജീവിയ്്ക്കാൻ കഴിയില്ലെന്ന അവസ്ഥയായി. അങ്ങനെയാണ് ആദ്യമായി ചേതയ്ക്ക് സ്ക്കൂട്ടർ മോഷ്ടിച്ചത്. സ്ക്കൂട്ടർ ഓടിച്ചു പോകവെ ചെന്നു പെട്ടത് പൊലീസിന്റെ മുന്നിൽ അങ്ങനെ ജയിലിലുമായി.ജയിലിൽ നിത്യ സന്ദർശക ആയിരുന്ന ഭാര്യ ഒടുവിൽ ജയിൽ ഉദ്യോഗസ്ഥനുമായി ചങ്ങാത്തത്തിലായി. ഒടുവിൽ ഭാര്യ വരുന്നത് ജയിൽ ഉദ്യോഗസ്ഥനെ കാണാൻ വേണ്ടി മാത്രമായി. പിന്നീട് അവർ ജയിൽ ഉദ്യോഗസ്ഥനൊപ്പം പോയി. ഇതോടെ ആ ബന്ധം ഉപേക്ഷിച്ചു.
ജയിലിൽ നിന്നും തിരികെ ഇറങ്ങിയ ശേഷം പൂർവ്വാധികം ശക്തിയോടെ മോഷണ രംഗത്ത് സജീവമായി. ചേതയക്ക് മാത്രമല്ല വിജയ് സൂപ്പർ ബൈക്കുകളും മോഷ്ടിച്ചു. അന്ന് നിരത്തുകൾ കീഴടക്കിയിരുന്ന വിജയ് സൂപ്പർ ബൈക്കുകൾ നിഷ്പ്രയാസം മോഷ്ടിച്ച്് വിറ്റിരുന്ന മനുഗോപാലിന് ഇതിനിടെ ഒരു ചങ്ങാതിയെ കിട്ടി പത്തനാപുരം സ്വദേശി ആർ കെ നായർ. ആർ കെ നായരുടെ ബുദ്ധിയും മനുഗോപാലിന്റെ കായികാദ്ധ്വാനവും കൂടിയായപ്പോൾ മോഷണ ബൈക്കുകളുടെ എണ്ണം കൂടി. ഈ സമയത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മാത്രം 18 യമഹ ബൈക്കുകളാണ് മോഷ്ടിച്ചത്.
മോഷണ ബൈക്കുകളുടെ എഞ്ചിൻ നമ്പരും ചെയ്്സ് നമ്പരും മാറ്റാതെ തന്നെ വ്യാജ രേഖ ചമച്ച്് അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തു പുതിയ രേഖകൾ ഉണ്ടാക്കി കേരളത്തിൽ കൊണ്ടു വന്ന് വിൽപ്പന നടത്തി. ഈ തട്ടിപ്പിനെല്ലാം മനുഗോപാലിനൊപ്പം ആർ കെ നായരും ഉണ്ടായിരുന്നു. ഇതിനിടെ മോഷണ ബൈക്കിൽ കറങ്ങി മാല മോഷണം പിടിച്ചു പറി തുടങ്ങിയ കേസുകളും പ്രതിക്കെതിരെ രജിസറ്റർ ചെയ്യപ്പെട്ടു. വാഹന മോഷണം വഴി സാമ്പത്തിക ചുറ്റു പാട് മെച്ചപ്പെട്ടതോടെ മോഷണത്തിന്റെ രൂപവും ശൈലിയും മാററി. പിന്നീട് ലക്ഷ്യം ജുവലറികൾ ആയി.
വിഴിഞ്ഞം, കൊട്ടിയം, ഓച്ചിറ അടക്കം പല സ്റ്റേഷനുകളിലും ജുവലറി മോഷണത്തിലും മനുഗോപാലിന്റെ പേരിൽ കേസുണ്ട്. ജുവലറികളിൽ എത്തി ബോംബെറിഞ്ഞ്് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണം നടത്തി മടങ്ങുകയാണ് പതിവ്. എതിർത്താൽ എതിർക്കുന്നവരെ വക വരുത്തും. ഇതാണ് ശൈലി. മോഷ്ടിച്ച സ്വർണം മനുഗോപാലിൽ നിന്നു വാങ്ങാനും ഏജന്റുമാർ ഉണ്ടായിരുന്നു.അങ്ങനെയിരിക്കെ 97ൽ ഹരിപ്പാട്ടെ ഒരു ജുവലറിയിൽ മോഷണത്തിന് കയറി. ജുവലറിയിൽ ഉണ്ടായിരുന്നവർക്കു നേരെ വാൾ വീശി, ഇത് കണ്ട് ഭയന്ന് ജീവനക്കാരും മുതലാളിയും പിന്നോട്ടു മാറി. അപ്പോൾ വാളിന്റെ പിടിയൊടിഞ്ഞ് മടിയിൽ ഇടിച്ചു ഈ സമയം മനുഗോപാൽ മടിയിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടി അങ്ങനെ വയറിന് സാരമായി പരിക്കു പറ്റി. ഒരു കാൽ നഷ്ടപ്പെട്ടു. ജയിലിലുമായി.
തിരുവനന്തപുരം സെന്ററൽ ജയിലിൽ കഴിയവെ മേസ്തിരിയായ കൊലക്കേസ് പ്രതിയുമായി കൂട്ടായി. മനുവിന്റെ കഥകൾ കേട്ട് ആശ്വാസവാക്കുമായി ഒപ്പം കൂടിയ അദ്ദേഹത്തിന്റെ ബന്ധുവായ സ്ത്രീയുമായി പ്രണയത്തിലായി. ജയിലിൽ നിന്നിറങ്ങിയുടൻ അവരെ ജീവിത സഖിയാക്കി. ആ സ്ത്രീയുടെ കടന്നു വരവ് എല്ലാ മാറ്റി മറിച്ചു. സ്നേഹവും നിർബന്ധവും കൊണ്ടു തന്നെ മനുഗോപാലിനെ മാറ്റിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു മനുഗോപാൽ. മോഷണം അടക്കമുള്ള തരികിട പരിപാടികൾ എല്ലാം അവസാനിപ്പിച്ചു.
പഴയ കേസുകൾ നിൽക്കുന്നതിനാൽ കിളികൊല്ലൂരിൽ തന്നെ ഉള്ളിലേയ്ക്ക് മാറി ഒളിവിൽ കഴിയും പോലെയാണ് മനുഗോപാൽ പിന്നീട് താമസിച്ചു വന്നത്. ഇതിനിടെ രണ്ടാമത്തെ അറ്റാക്കു വന്നതോടെ വീട്ടിൽ നിന്നു വെളിയിൽ ഇറങ്ങാതെ ആയി. ഭാര്യ ജോലിക്ക് പോയി കൊണ്ടു വരുന്ന തുക മാത്രമായി കുടുംബത്തിന്റെ എക വരുമാനം. വാറന്റ് കേസിലെ പ്രതികളടെ പിടിക്കുന്നതിന്റെ കൂടി ഭാഗമായി നെടുമങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കൂടുങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- 'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ; ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു; എല്ലാവർക്കും നന്ദി; വീഡിയോ പങ്കുവച്ച് വിനായകൻ; കാരണം വ്യക്തമാക്കാതെ നടൻ നൽകുന്നത് ഡിവോഴ്സ് സൂചനകൾ
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- പണമേറെ ചെലവാക്കിയിട്ടും ഭാര്യ മരിച്ചു; മക്കളുടെ പഠന ചെലവിനുള്ള ലോൺ ബാധ്യതയായപ്പോൾ കാനഡയിൽ എത്തിയത് വിസിറ്റിങ് വിസയിൽ; ജോലി തേടിയുള്ള യാത്ര വെറുതെയായപ്പോൾ പ്രതിസന്ധി കൂടി; വിഷമാവസ്ഥയിൽ രക്ഷകൻ എത്തിയങ്കിലും ഹൃദയാഘാതം വില്ലനായി; ബൈജുവിന്റെ മരണത്തിൽ ഞെട്ടലിൽ ഒന്റാറിയോ മലയാളി സമൂഹം; അങ്കമാലിക്കാരന് സംഭവിച്ചത്
- വമ്പൻ ആശുപത്രികൾ വാശി കാണിക്കുമ്പോഴും, നഴ്സുമാരെ ചേർത്ത് നിർത്തി ഒരു കൊച്ചുആശുപത്രി; ശമ്പള വർദ്ധനവിനായി ഇനി ഇവിടെ സമരമില്ല; എട്ട് വർഷത്തിന് മുകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് 10000 രൂപ കൂട്ടി; ഭൂമിയിലെ മാലാഖമാരെ കരുതലോടെ കണ്ട് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തൃശൂരിലെ ഈ സ്വകാര്യ ആശുപത്രി
- 600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാം
- അമേരിക്കൻ മേധാവിത്വത്തിനു പുറത്തുള്ള രാജ്യങ്ങളും ഇന്ത്യയിലെ തെക്കേ പ്രദേശവും ചേർന്നുള്ള രാഷ്ട്രീയവും ജനപക്ഷ ബദലും എന്നത് ലക്ഷ്യം; എന്തുകൊണ്ട് ഇന്ത്യയെ ഒന്നാകെ കാണുന്നില്ലെന്നത് വിമർശകരുടെ ചോദ്യം; കൊച്ചിയിലെ 'കട്ടിംങ് സൗത്തിന്' പിന്നിലെ ആരോപണം നിഷേധിച്ച് സംഘാടകർ; ഗവർണ്ണർ ശ്രീധരൻ പിള്ള പിന്മാറുമ്പോൾ
- തോണി മറിഞ്ഞത് ഖൈറാൻ റിസേർട്ട് മേഖലയിലെ ഉല്ലാസയാത്രക്കിടെ; രക്ഷാപ്രവർത്തകരെത്തി ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല; കുവൈത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
- കുളിമുറിയിലും അരുണിന്റെ ബൈക്കിലും കണ്ടെത്തിയ രക്തക്കറകൾ നിർണ്ണായകമായി; 2012ലെ കലണ്ടറിലെ ഒക്ടോബർ മാസത്തെ പേജ് കൊലപാതകിയെ ഉറപ്പിച്ചു; പഴയിടത്തെ ബന്ധുവിലെ മോഷ്ടാവിനേയും കൊലപതാകിയേയും കണ്ടെത്തിയത് 'അദൃശ്യ കരം'; ഫോറൻസിക് ബുദ്ധി എല്ലാത്തിനും വഴിയൊരുക്കി; അരുൺ ശശിയെന്ന ക്രൂരന് വേണ്ടി അപ്പീൽ എത്തുമോ?
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍