ശ്രീകുമാർ മേനോനെ പൂട്ടിയേ മതിയാവൂ എന്ന വാശിയിൽ മഞ്ജു വാര്യർ; പ്രൊഡക്ഷൻ കൺട്രോളർ സജിയുടെ മൊഴിയോടെ സിനിമാ ലോകത്തെ പ്രമുഖരെ ചോദ്യം ചെയ്യാൻ പൊലീസ്; ആന്റണി പെരുമ്പാവൂരിന് നോട്ടീസ്; കേസിൽ മഞ്ജുവിന് എല്ലാ സഹായവും ഒരുക്കുന്നത് സംവിധായകനായ ഉറ്റ സുഹൃത്ത് മാർട്ടിൻ പ്രകാട്ട്; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ സൗഹൃദം അലസുന്നതും മാർട്ടിൻ പ്രകാട്ടിനെ ചൊല്ലിയുള്ള തർക്കമെന്ന് സിനിമാ വൃത്തങ്ങൾ; ലേഡി സൂപ്പർസ്റ്റാറിന്റെ പരാതി ഗൗരവമായെടുത്ത് അന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശ്രീകുമാർ മേനോനുമായുള്ള പരാതിയിൽ കടുത്ത നിലപാടുമായി മഞ്ജു വാര്യർ. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒടിയൻ സെറ്റിൽ വച്ചുള്ള മാനസിക പീഡനവും ദുബായ് വിമാനത്താവളത്തിലെ മോശം പെരുമാറ്റവുമാണ് മഞ്ജു വാര്യർ പ്രധാനമായും ഉയർത്തുന്ന പരാതി. ഈ സാഹചര്യത്തിൽ സെറ്റിൽ നടന്ന സംഭവങ്ങളുടെ സത്യം അറിയാൻ ഒടിയൻ സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും. ഇതിനുള്ള നോട്ടീസ് നൽകി കഴിഞ്ഞു. ഇന്നലെ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സജിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഒടിയൻ സെറ്റിലെ കാരവാനുള്ളിൽ ചില പ്രശ്നങ്ങൾ നടന്നുവെന്ന സൂചന സജി നൽകിയതായാണ് അറിയുന്നത്. തിരക്കുള്ളതിനാൽ ഉടൻ ഹാജരാകാൻ കഴിയില്ലെന്നാണ് ആന്റണി പെരുമ്പാവൂർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർക്ക് ഒരു സഹായവും സിനിമാ സംഘടനകൾ ചെയ്യുന്നില്ല. അമ്മയും ഫെഫ്കയും ക്രിമിനൽ കേസ് അതിന്റെ വഴിക്ക് പോട്ടെയെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിന് എല്ലാ പിന്തുണയും നൽകുന്നത് സംവിധായകനായ മാർട്ടിൻ പ്രകാട്ടാണ്. ശ്രീകുമാർ മേനോനെതിരായ പോരാട്ടത്തിൽ മഞ്ജുവിന് എല്ലാ സഹായവും നൽകുന്നതും മാർട്ടിൻ മാത്രമാണ്. ബാക്കിയെല്ലാവരും കൃത്യമായ അകലം പാലിക്കുന്നുണ്ട്. ദിലീപുമായി ബന്ധപ്പെട്ട് മഞ്ജുവിനുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണം. ദിലീപിനേയും അമ്മയയേും ഫെഫ്കയേയും ആലോസരപ്പെടുത്തുന്നതൊന്നും ചെയ്യാൻ ആരും ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് മാർട്ടിൻ പ്രകാട്ടിന്റെ പിന്തുണയോടെ മഞ്ജു പോരാട്ടം തുടരുന്നത്. ശ്രീകുമാർ മേനോന്റെ ഭീഷണികൾ ഇനി വിലപോവില്ലെന്നാണ് ലേഡി സൂപ്പർ സ്റ്റാർ പറയുന്നത്.
ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജുവിന് ഏറ്റവും അധികം പിന്തുണ നൽകിയത് ശ്രീകുമാർ മേനോനായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ മഞ്ജുവിനെ ബ്രാൻഡാക്കി. പിന്നീട് സിനിമലിയുമെത്തി. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു ഹിറ്റായതോടെ മഞ്ജു വീണ്ടും തിരക്കുള്ള നടിയായി. അപ്പോഴും ശ്രീകുമാർ മേനോനുമായി സൗഹൃദം തുടർന്നു. ദിലീപിന്റെ വിവാഹ മോചന ഹർജിയിൽ പോലും ഇതെല്ലാം പ്രതിഫലിച്ചു. മഞ്ജുവാര്യർ ലേഡി സൂപ്പർ സ്റ്റാറായത് ഉദാഹരണം സുജാതയെന്ന ചിത്രത്തിലൂടെയാണ്. ഈ കൊച്ചു ചിത്രം തിയേറ്ററുകളിൽ കത്തിപടർന്നപ്പോൾ മഞ്ജുവിന് ഒറ്റയ്ക്ക് ചിത്രങ്ങൾ വിജയിപ്പിക്കാനാകുമെന്ന് സിനിമാ ലോകം തിരിച്ചറിഞ്ഞു. ഈ സിനിമയുടെ നിർമ്മാതാവായിരുന്നു മാർട്ടിൻ പ്രകാട്ട്. ഈ സിനിമയുമായുള്ള സഹകരണത്തിനിടെയാണ് ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിലെ സൗഹൃദത്തിൽ വിള്ളലുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മഞ്ജുവിന് എല്ലാ ധാർമിക പിന്തുണയും മാർട്ടിൻ പ്രകാട്ട് നൽകുന്നത്.
മമ്മൂട്ടിയെ നായകനാക്കിയുള്ള ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് മാർട്ടിൻ പ്രകാട്ട്. തുടർന്ന് എബിസിഡി,ചാർളി തുടങ്ങിയ സിനിമകളും സംവിധായകന്റെതായി മലയാളത്തിൽ പുറത്തിറങ്ങി. മനോരമയുടെ വനിതയിലെ ഫോട്ടോ ഗ്രാഫറായിരുന്നു മാർട്ടിൻ പ്രകാട്ട് അതിന് മുമ്പ്. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നല്ല സൗഹൃദം മാർട്ടിനുണ്ട്. ഇതെല്ലാം ഉപയോഗിച്ചാണ് മഞ്ജു വാര്യരുടെ പോരാട്ടം. ദിലീപിനെതിരായ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നായിരുന്നു മഞ്ജുവിന്റെ നിലപാട്. മഞ്ജുവിന്റെ ഈ ഉറച്ച മനസ്സ് കാരണം ദിലീപിന് വേണ്ടി രംഗത്തിറങ്ങാൻ സിനിമയിലെ പ്രമുഖർക്ക് പോലും കഴിഞ്ഞില്ല. നടിയെ ആക്രമിച്ച കേസിലെ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയതും മഞ്ജുവാണ്. ഈ സാഹചര്യത്തിലാണ് മഞ്ജു പൊലീസിന് നൽകിയ പരാതിയിലും കൃത്യമായ അകലം അമ്മയും ഫെഫ്കയും പാലിക്കുന്നത്. കേസിൽ പിന്തുണ തേടി അമ്മയ്ക്കും ഫെഫ്കയ്ക്കും മഞ്ജു കത്ത് നൽകിയിരുന്നു. എന്നാൽ കേസ് മുന്നോട്ട് പോട്ടെയെന്ന നിലപാടാണ് ഇവർ എടുത്തത്.
ശ്രീകുമാർ മേനോൻ ഫെഫ്കയിലോ അമ്മയിലോ അംഗമല്ല. അതുകൊണ്ടാണ് മഞ്ജുവിനെ സഹായിക്കാൻ കഴിയാത്തതെന്നാണ് അവരുടെ വാദം. പൊലീസിൽ കേസ് കൊടുക്കുമ്പോൾ തന്നെ ശ്രീകുമാറുമായി ഒത്തു തീർപ്പിനുള്ള സാധ്യതയും മഞ്ജു മനസ്സിൽ കണ്ടു. എന്നാൽ സിനിമാ സംഘടനകൾ മാറിയതോടെ അത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് മാർട്ടിൻ പ്രകാട്ട് എന്ന ഒറ്റ സുഹൃത്തിന്റെ പിന്തുണയിലെ മഞ്ജുവിന്റെ പോരാട്ടം. ആന്റണി പെരുമ്പാവൂരിന്റെ മൊഴി കൂടി എടുത്താൽ ശ്രീകുമാർ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മൊഴിയിലെ വിരുദ്ധ്യങ്ങൾ പരിശോധിക്കും. അതിന് ശേഷമാകും തുടർ നടപടി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചാൽ ശ്രീകുമാർ മേനോനെതിരെ കോടതിയെ സമീപിക്കാനാണ് മഞ്ജുവിന്റെ തീരുമാനം.
മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ വിളിച്ചുവരുത്താൻ നോട്ടീസയക്കും. തിങ്കളാഴ്ച നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും തൃശ്ശൂർ ഡി.സി.ആർ.ബി. അംഗം മരിച്ചതിനാൽ മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച മഞ്ജുവിന്റെ മൊഴിയെടുത്ത അന്വേഷണസംഘം തിങ്കളാഴ്ച പരാതി, മൊഴി, കൈമാറിയ തെളിവുകൾ എന്നിവ വിലയിരുത്തി. ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതടക്കമുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ശ്രീകുമാർ മേനോനെ ഒരാഴ്ചയ്ക്കുള്ളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ തൃശൂർ സീ ബ്രാഞ്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചു. ശ്രീകുമാർ മേനോന്റെ കൈവശമുള്ള മഞ്ജു വാരിയർ ഫൗണ്ടേഷന്റെ ലെറ്റർ ഹെഡ് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും മഞ്ജു വാരിയർ പൊലീസിന് മൊഴിനൽകി.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രധാനപ്പെട്ട പരാതി. ഈ ദുഷ്പ്രചരണങ്ങളുടെ ഡിജിറ്റൽ തെളിവുകളും നടി മഞ്ജു വാരിയർ പൊലീസിനു കൈമാറിയിട്ടുണ്ട്. ഡി.ജി.പിക്കു നൽകിയ പരാതിയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ നടി മഞ്ജു വാരിയർ പൊലീസിന് മുമ്പാകെ മൊഴിയായി നൽകി. കേസന്വേഷിക്കുന്ന തൃശൂർ സീ ബ്രാഞ്ച് എ.സി.പി: സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത്. പരാതിയിൽ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തെളിയിക്കാൻ സാക്ഷികളുടെ മൊഴികൂടി രേഖപ്പെടുത്തണം. സാക്ഷികളെ നേരിൽ കണ്ട് മൊഴിയെടുത്ത ശേഷമെ സംവിധായകൻ ശ്രീകുമാർ മേനോനെ അന്വേഷണ സംഘം വിളിപ്പിക്കൂ. സാക്ഷികളുടെ മൊഴിയെടുക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. ജാമ്യം ലഭിക്കുന്ന മൂന്നു വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തിട്ടുള്ളത്. നിലവിൽ നടി മഞ്ജു വാര്യരുടെ മൊഴിപ്രകാരം കൂടുതൽ വകുപ്പുകൾ ചുമത്തില്ല. പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും നിയമപരമായ നടപടി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ മഞ്ജു വാരിയർ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ മോശക്കാരി എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തിയെന്നാണ് മൊഴി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ 21നാണ് ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കാണിച്ച് മഞ്ജു ഡിജിപിക്ക് പരാതി നൽകിയത്. ഡിജിപിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. മാസങ്ങളായി ശ്രീകുമാർ മേനോനിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയ പരാതിയിൽ മഞ്ജു പറഞ്ഞിരുന്നത്. ഒടിയൻ സിനിമയ്ക്ക് ശേഷം തനിക്കെതിരേ ഉയർന്ന സംഘടിത സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നാണ് മഞ്ജു പറയുന്നത്. ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലാണ് തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകളും മഞ്ജു കൈമാറിയിട്ടുണ്ട്. ഫോട്ടോയും ഫോൺ സംഭാഷണവുമാണ് പരാതിക്കൊപ്പം നൽകിയിരിക്കുന്നത്.
താരസംഘടനയായ അമ്മയുമായോ മറ്റ് സംഘടനയുമായോ ബന്ധപ്പെടുന്നതിന് മുൻപാണ് മഞ്ജു പൊലീസ് സഹായം തേടിയത്. പിന്നീട് അവർക്കും കത്തെഴുതി. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യർക്ക് കല്ല്യാൺ ജൂവലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാർ മേനോനായിരുന്നു. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിൽ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്. പ്രളയത്തിൽ തകർന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ ഈയിടെ രംഗത്ത് വന്നിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചിരുന്നു. ഇതുമായി ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിനിമയിലുള്ളവർ പോലും കരുതുന്നത്.
ഇത്തരം നിയമപരമായ വിഷയങ്ങൾ ശ്രീകുമാർ മേനോനെതിരെ പരാതി കൊടുക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് അമ്മയും ഫെഫ്കയും കരുതുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പലരും ഗൂഢാലോചന സംശയിച്ചിരുന്നു. എന്നാൽ അതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാക്കുപയോഗിച്ചത് മഞ്ജു വാര്യരാണ്. അന്നെല്ലാം ശ്രീകുമാർ മേനോനും മഞ്ജുവും അടുത്ത സൗഹൃദത്തിലായിരുന്നു. ഇതിലേക്ക് എത്തിയ സാഹചര്യങ്ങളിൽ പോലും പലരും സംശയം കാണുന്നുണ്ട്. ഇതെല്ലാം ശ്രീകുമാർ മേനോൻ തുറന്ന് പറച്ചിലിന് വിധേയമാക്കുമെന്ന കണക്കുകൂട്ടൽ സിനിമാ മേഖലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അമ്മയും ഫെഫ്കയും കൃത്യമായ അകലം പാലിക്കും.
ഫെഫ്കയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനുമില്ല. ശ്രീകുമാർ മേനോൻ സംവിധായകനാണെങ്കിലും ഫെഫ്കയിൽ അംഗത്വമില്ല. അമ്മയിലും ശ്രീകുമാർ മേനോൻ അംഗമല്ല. സംഘടനയിലെ രണ്ട് പേർക്കിയിൽ പ്രശ്നമുണ്ടാകുമ്പോഴാണ് സിനിമാ സംഘടനകൾ ഇടപെടാറുള്ളത്. ഇവിടെ അതിനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ തന്ത്രപരമായ അകലം പാലിക്കാനും കഴിയും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്