അന്വേഷണം ഇഴഞ്ഞാൽ മഞ്ജു വാര്യർ സെക്രട്ടറിയേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുമെന്ന് സൂചനകളും പുറത്ത്; ഒന്നിന് പിന്നാലെ ഒന്നായി സിനിമാക്കാർ കൈ വിടുന്നു; പരസ്യമായി പിന്തുണയ്ക്കാൻ ഒപ്പമെന്ന് കരുതിയവർ പോലുമില്ല; സമനില തെറ്റിയ സൂപ്പർസ്റ്റാർ ഉള്ള ബന്ധമെല്ലാം ഉപയോഗിച്ച് സമ്മർദ്ദം തുടരുന്നു
ബി രഘുരാജ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ നിലപാട് എടുത്ത സിനിമാക്കാർ ചുരുക്കമാണ്. ഗൂഢാലോചന തുറന്നു പറഞ്ഞത് മഞ്ജുവാര്യരാണ്. കെബി ഗണേശ് കുമാറും മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ആഞ്ഞടിച്ചു. പിന്നെ മാക്ടയുടെ വിനയനും ബൈജു കൊട്ടരക്കരയും. ബാക്കിയെല്ലാവരും നിശബ്ദരാണ്. നടിയെ ആക്രമിച്ചത് സിനിമയിലെ മാഫിയ തന്നെയാണെന്ന റിപ്പോർട്ടുകളാണ് ഇതിന് കാരണം. വസ്തു തർക്കും കാശ് ഇടപാടുമാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് സൂചന. പൾസർ സുനി വെറുമൊരു ആയുധമായിരുന്നുവെന്നാണ് വിലയിരുത്തൽ. സൂപ്പർസ്റ്റാറും പൾസർ സുനിയും ബംഗളുരൂവിലേക്ക് യാത്ര ചെയ്തതും മറ്റും സജീവ ചർച്ചാ വിഷയമാകുന്നു. അപ്പോൾ സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യർ മാത്രമാണ്. എങ്ങനേയും കേസ് ഒതുക്കാൻ ഉന്നത തലത്തിൽ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നീതിക്കായുള്ള പോരാട്ടം ഏതറ്റം വരേയും കൊണ്ടു പോകാനാണ് തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസിൽ നടനെ ചോദ്യം ചെയ്യാതിരിക്കാൻ ശ്രമം സജീവമായി നടന്നിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് മൊഴി രേഖപ്പെടുത്തിയെന്ന് മനോരമ പോലും റിപ്പോർട്ട് ചെയ്തു. എന്നാൽ താൻ നിരപരാധിയാണെന്നും പറയുന്നത് പോലെ ഒന്നുമില്ലെന്നും നടൻ വിശദീകരിക്കുന്നു. ഇത് മുഖവലിയ്ക്കെടുത്ത് കേസ് ഒഴിവാക്കിയാൽ മഞ്ജു വാര്യർ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നാണ് സൂചന. പൾസർ സുനിയുടെ അറസ്റ്റിന് ശേഷം പൊലീസെടുക്കുന്ന നിലപാടുകളും നിർണ്ണായകമാകും. സിനിമയിലെ അതിശക്തിമാനായ സൂപ്പർതാരത്തിനെതിരെ മൊഴികൊടുക്കാതിരിക്കാൻ പൾസർ സുനിയിൽ സമ്മർദ്ദമുണ്ട്. ക്വട്ടേഷനായിരുന്നു സംഭവമെന്ന് മറ്റ് പ്രതികൾ മൊഴി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്വട്ടേഷൻ നൽകിയ ആളിനെ കണ്ടെത്തിയേ മതിയാകൂവെന്നാണ് മഞ്ജുവിന്റെ നിലപാട്. ആരുടേയും പേരുയർത്തായെ ക്വട്ടേഷന് പിന്നിലെ ഗൂഢാലോചന വാദം ഉയർത്തിയാകും നടി പ്രതിഷേധിക്കാനെത്തുക.
സിനിമാക്കാരി ആക്രമിക്കപ്പെട്ടു എന്നതിൽ അപ്പുറം സ്ത്രീയ്ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണ് മഞ്ജു ആദ്യം മുതൽ സംസാരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ഫെയ്സ് ബുക്കിലൂടെ അതി ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സിനിമാക്കാരുടെ ഒത്തുചേരലിൽ ഗൂഢാലോചനയെന്നത് തുറന്നു പറഞ്ഞു. അപ്പോഴും ആരും മിണ്ടിയില്ല. സൂപ്പർതാരത്തെ രക്ഷിക്കാനുള്ള അണിയറ നീക്കമായിരുന്നു ആ ഒത്തുചേരലെന്നും മനസ്സിലായി. എങ്ങനേയും നടനെ ഗൂഡാലോചയിൽ കൊണ്ടു വരാതിരിക്കാൻ അമ്മയിലെ മുതിർന്ന നേതാവ് തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സിനിമാ നടൻ ഇതിനുള്ള ചരട് വലികൾ നടത്തുന്നു. ഇതിനെ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല. എന്നാൽ സിനിമയിൽ നിന്ന് പുറത്തുപോകുമോ എന്ന ഭയം ഏവർക്കുമുണ്ട്. സിനിമയെ നിയന്ത്രിക്കുന്ന സൂപ്പർതാരത്തെ തള്ളിപ്പറയാൻ രണ്ടും മൂന്നും ഭരത് അവാർഡ് നേടിയ നടന്മാർക്ക് പോലും തയ്യാറാകുന്നില്ല. ഇതെല്ലാം മഞ്ജുവിനെ ചിന്തിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ മഞ്ജു മുന്നിട്ടിറങ്ങുന്നത്. എന്തുവന്നാലും മൊഴി മാറ്റില്ലെന്ന ഉറപ്പ് നടിയിൽ നിന്നും മഞ്ജുവിന് കിട്ടിയിട്ടുണ്ട്. വർഷങ്ങളോളമായുള്ള അടുത്ത ബന്ധവും സഹോദര തുല്യമായ താൽപ്പര്യവും ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ ക്രിമിനൽവൽക്കരണം ഇല്ലായ്മ ചെയ്യാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് എന്നാണ് സൂചന. അതിലൊന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാരമിരിക്കലാണ്. ഇടത് സർക്കാരുമായി അടുത്ത ബന്ധമുള്ള നടന്റെ സൂപ്പർതാരത്തിനായുള്ള ഇടപെടലാണ് ഇതിന് കാരണം. കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയിൽ സംസാരിച്ചവർക്ക് ആത്മാർത്ഥയില്ലെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. സ്വത്തിനും കാശിനും വേണ്ടി പെൺകുട്ടിയെ ആക്രമിച്ചവർക്ക് ഒത്താശ ചെയ്യുന്നതിലെ നീതി നിഷേധമാണ് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത്. അടുത്ത സുഹൃത്തുക്കളോടും മറ്റും സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹത്തെ കുറിച്ച് മഞ്ജു സൂചന നൽകിയെന്നാണ് സൂചന. എന്നാൽ പിന്തുണയ്ക്കാൻ ആരുമില്ല. ഭാഗ്യലക്ഷ്മിയെ പോലുള്ളവരുമായി ഈ സാഹചര്യത്തിൽ മഞ്ജു നിരന്തര ചർച്ചയിലാണ്.
വിഷയത്തിൽ പൊതുവികാരം ഉയർത്താൻ തന്റെ സത്യാഗ്രഹത്തിന് കഴിയുമെന്നാണ് മഞ്ജുവിന്റെ നിലപാട്. ഇത് സർക്കാരിനെതിരായ വികാരമായി മാറും. ഈ സാഹചര്യത്തിൽ പീഡനക്കേസിൽ സൂപ്പർതാരത്തെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പോലും ഗൗരവതരത്തിലെ ഇടപെടൽ നടത്തുന്നില്ല. എല്ലാത്തിനോടും പ്രതികരിക്കുന്ന കെപിസിസി അധ്യക്ഷൻ വി എം സൂധീരൻ പോലും വലിയ തോതിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുന്നില്ല. ബിജെപി മാത്രമാണ് ചില തുറന്നു പറച്ചിലുകൾ നടത്തിയത്. കരുതലോടെ മാത്രമേ ബിജെപിയുമായി അടുക്കാനും കഴിയൂ. മതേതര പ്രതിച്ഛായ നഷ്ടപ്പെടാതെ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹത്തിന് സർക്കാരിതര സംഘടനകളുടേയും സ്ത്രീ പക്ഷവാദികളുടേയും പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാൽ മഞ്ജുവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ സൂപ്പർതാരം നേരിട്ട് രംഗത്തുണ്ടെന്നതാണ് യാഥാർത്ഥ്യം.
ഇത്രയും ഗുരുതമായി വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും പോലും അതിശക്തമായി പ്രതികരിക്കുന്നില്ല. ബ്ലോഗ് എഴുത്തിൽ ലാൽ ഈ വിഷയം ഉന്നയിച്ചതു പോലുമില്ല. എന്നാൽ ഈ വിഷയത്തിൽ മഞ്ജുവിന് ലാൽ പിന്തുണ കൊടുക്കുമെന്നാണ് സൂചന. അപ്പോഴും പരസ്യമായി രഗത്ത് വരില്ല. സിനിമയിലെ പ്രശ്നങ്ങളിൽ ഒരു വിഭാഗത്തിന്റെ പക്ഷം പറയാൻ താനില്ലെന്ന നിലപാടിലാണ് ലാലെന്നാണ് ലഭിക്കുന്ന സൂചന. വിനയനും ബൈജു കൊട്ടാരക്കരയും മഞ്ജുവിനെ പരസ്യമായി പന്തുണയ്ക്കും. ഭാഗ്യലക്ഷ്മിയും മുൻനിരയിലുണ്ടാകും. ഇതിൽ ഇടതു പക്ഷവുമായി ഭാഗ്യലക്ഷ്മി തെറ്റിലാണ്. തൃശൂരിലെ പീഡന വാർത്ത പുറത്തുകൊണ്ടു വന്നതായിരുന്നു ഇതിന് കാരണം. വടക്കാഞ്ചേരി പീഡനത്തിലെ ഇടപെടലിന് ഭാഗ്യലക്ഷ്മിയെ സിപിഐ(എം) സൈബർ സേന കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വ്യത്യസ്തമായ മുഖങ്ങൾ തന്നോടൊപ്പം നിന്ന് എല്ലാ പാർട്ടിക്കാരുടേയും പിന്തുണ ഉറപ്പിക്കണമെന്ന ആഗ്രഹം മഞ്ജുവിനുണ്ട്.
മുഖ്യമന്ത്രിയുടെ നിലപാടിൽ മഞ്ജുവിന് ഇപ്പോഴും പ്രതീക്ഷയാണുള്ളത്. ലോ അക്കാദമി വിഷയത്തിൽ മൗനം പാലിച്ചതിനെ ലക്ഷ്മി നായർക്കുള്ള പിന്തുണയായി വ്യാഖ്യാനിച്ചത് പിണറായിയുടെ മുന്നിലുണ്ട്. ഇത് സർക്കാരിന്റെ പ്രതിച്ഛായയേയും ബാധിച്ചു. സിപിഐ പരസ്യ വിമർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ അതുണ്ടാകരുതെന്ന നിർബന്ധം മുഖ്യമന്ത്രിക്കുണ്ട്. എന്നാൽ സിപിഐ(എം) നേതാവിന്റെ രണ്ട് മക്കൾക്കും കേസുമായി ബന്ധമുണ്ടെന്ന് ദേശീയ ദിനപത്രമായ ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ഇതിനിടെയിലും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മർദ്ദം ശക്തമാക്കുന്നുവെന്നും സൂചനയുണ്ട്. ആരേയും പിണക്കാത്ത മുഖം രക്ഷിക്കലാണ് കോടിയേരി നിർദ്ദേശിക്കുന്നത്. എന്നാൽ മകന്റെ പേരിൽ ബിജെപി ഉയർത്തിയ വിമർശനം മൂലം കോടിയേരിയും പരസ്യ നിലപാട് എടുക്കില്ല. ഇതും സിനിമയിലെ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മഞ്ജു അനുകൂലികൾ കരുതുന്നു.
പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവം വെറും യാദൃച്ഛികമായി ഉണ്ടായതല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയായിരുന്നെന്ന് ഉറപ്പുണ്ടെന്നും മഞ്ജുവാര്യർ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവറെ വിലയ്ക്കെടുത്ത് നടിയെ അപമാനിക്കാനുള്ള രംഗങ്ങൾ മനപ്പൂർവം സൃഷ്ടിക്കുകയായിരുന്നു ചിലരെന്നും ഇതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പാണെന്നും വ്യക്തമാക്കി മഞ്ജുവാര്യർ ലേഖനമെഴുതി. ആരെല്ലാം ചേർന്ന ഒതുക്കാൻ ശ്രമിച്ചാലും ഈ കേസ് അങ്ങനെ വിട്ടുകൊടുക്കില്ലെന്നും താൻ അടങ്ങിയിരിക്കില്ലെന്നും സൂചന നൽകി ശക്തമായ നിലപാടുമായാണ് തന്റെ സുഹൃത്തുകൂടിയായ നടിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജുവാര്യർ രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച നടി ആ ഗൂഢാലോചനയാണ് അന്വേഷണത്തിൽ തെളിയേണ്ടതെന്നും മാദ്ധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം തന്നെ നടി പറഞ്ഞിരുന്നുവെന്നത് വലിയ ചർച്ചയായിരുന്നു. സംഭവം വെറും ആക്രമണം മാത്രമല്ലെന്നും ചിലരുടെ താൽപര്യപ്രകാരം പദ്ധതിയിട്ട് നടപ്പാക്കിയ ക്വട്ടേഷനായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മഞ്ജുവും അക്കാര്യത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടും ഈ ഗൂഢാലോചനക്കാരെയും വെളിച്ചത്തു കൊണ്ടുവരണമെന്നും ആവർത്തിച്ച് പറയുന്നത്. സംഭവത്തിൽ സിനിമാ ലോകത്തു തന്നെയുള്ള എതിരാളികൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പിച്ച നിലയിലായിരുന്നു മഞ്ജുവിന്റെ ലേഖനം.
കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ല. ക്രിമിനലുകൾ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. ഡ്രൈവറെ വിലയ്ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡിൽ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക... അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ പറഞ്ഞതും. അതാണ് അന്വേഷണത്തിൽ തെളിയേണ്ടത്. എനിക്ക് ഇവിടത്തെ നമ്മുടെ സർക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവിൽ തെളിയുകതന്നെ ചെയ്യുമെന്നും മഞ്ജു ലേഖനത്തിൽ വ്യക്തമാക്കുന്നു. നീതിക്കായുള്ള പോരാട്ടത്തിൽ നടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഉറ്റ സുഹൃത്തുകൂടിയായ മഞ്ജു പ്രഖ്യാപിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്