പിടിവാശി ഉപേക്ഷിച്ചാൽ മാണി സി കാപ്പന് മന്ത്രിയാകാം! സിറ്റിങ് സീറ്റ് വേണ്ടെന്ന് വച്ചാൽ കടുത്തുരുത്തി നൽകാൻ ജോസ് കെ മാണി തയ്യാർ; എൻസിപിയിൽ അടിമൂപ്പിച്ച് പി സി ചാക്കോയുടെ നീക്കങ്ങൾ; മുംബൈയിലെ 'ഡിഎൻഎ' കേസും മാണി സി കാപ്പനെ തുണച്ചേക്കും; പാലാ എംഎൽഎ മുന്നണി മാറിയേക്കും

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: എൻസിപിയിൽ കലാപാന്തരീക്ഷം ഉയരുമ്പോൾ മാണി സി കാപ്പൻ ഇടതുമുന്നണിയിൽ എത്തുമെന്ന സൂചനയുമായി രംഗത്ത്. എൻസിപിയിൽ മാണി സി കാപ്പൻ മടങ്ങി എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി മാണി സി. കാപ്പൻ എംഎൽഎ രംഗത്തു വന്നത്. ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യു.ഡി.എഫിലുള്ളതെന്ന് മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പനെ ഇടതുപക്ഷത്തേക്ക് കൊണ്ടു വരുന്നതിൽ സിപിഎമ്മിനും അനുകൂല നിലപാടാണ്. കേരളാ കോൺഗ്രസും ഫോർമുലയുമായി രംഗത്തുണ്ട്. പാലായിലെ എംഎൽഎയാണ് മാണി സി കാപ്പൻ. പാലാ സീറ്റ് കേരളാ കോൺഗ്രസിന് അവകാശപ്പെട്ടതാണ്. പാലായിൽ നിന്ന് മാറാൻ മാണി സി കാപ്പൻ തയ്യാറായാൽ കേരളാ കോൺഗ്രസ് മാണി സി കാപ്പനെ എതിർക്കില്ല.
പാലായ്ക്ക് പകരം കടുത്തുരുത്തിയിൽ മാണി സി കാപ്പന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്. പാലാ വിട്ടു കൊടുത്തുള്ള ഒത്തുതീർപ്പിന് ജോസ് കെ മാണി തയ്യാറുമല്ല. ഈ ഫോർമുല അംഗീകരിച്ചാൽ എൻസിപി വഴി മാണി സി കാപ്പന് വീണ്ടും ഇടതു പക്ഷത്തെത്താം. മഹാരാഷ്ട്രയിൽ എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യമാണ് ഭരണത്തിൽ. ശരത് പവാറിന്റെ വിശ്വസ്താനായ മാണി സി കാപ്പനെ ഇടതുപക്ഷത്തെത്തിച്ച് മുംബൈയിലെ 'ഡിഎൻഎ' കേസിൽ ആശ്വാസമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. അതുകൊണ്ടു തന്നെ പാലായിലെ പിടിവാശി ഉപേക്ഷിച്ചാൽ മാണി സി കാപ്പന് ഇടതു പക്ഷത്ത് എത്താം. എൻസിപിയിൽ മാണി സി കാപ്പനെത്തിയാൽ മന്ത്രിസഭയിലും അംഗമാകും.
ഇതിന്റെ ഭാഗമാണ് മാണി സി കാപ്പന്റെ ഇടതു അനുകൂല പ്രസ്താവന. ''മുന്നണിയിൽ അസ്വസ്ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യു.ഡി.എഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യു.ഡി.എഫിൽ. എന്നാൽ ഇടതുമുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി സതീശൻ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്നമാണ്. ''-മാണി സി കാപ്പൻ പറഞ്ഞു. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് ഫോർമുലകളിൽ അന്തിമ രൂപം ഉണ്ടാകാത്തതു കൊണ്ട് മാത്രമാണ്.
അതിനിടെ എൻ.സി.പിയിൽ സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയ്ക്കെതിരെ പടയൊരുക്കം മറു വിഭാഗവും തുടങ്ങി. സീനിയർ നേതാക്കളെ പരിഗണിക്കാതെ പി.സി ചാക്കോ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കണ്ടു. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പ് ദേശീയ നേതൃത്വം നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് കെ തോമസ് അറിയിച്ചു. മാണി സി കാപ്പനെ എൻസിപിയിൽ എത്തിക്കാൻ ശ്രമിക്കുന്നത് പിടി ചാക്കോയാണ്. ഇത് കൂടി കണക്കിലെടുത്താണ് വിമത നീക്കം. മാണി സി കാപ്പൻ എത്തിയാൽ ശശീന്ദ്രൻ എന്തു ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ശശീന്ദ്രനും തോമസ് കെ തോമസും ചേർന്നാൽ പാർലമെന്ററീ പാർട്ടിയിൽ ഭൂരിപക്ഷമാകും. ഇതും എൻസിപിയെ പ്രതിസന്ധിയിലാക്കും. ഈ ഘട്ടത്തിൽ ശരത് പവാറിന്റെ വാക്കാകും അന്തിമമായി മാറുക.
ശശീന്ദ്രനെ മന്ത്രി പദവിയിൽ നിന്ന് മാറ്റിയാൽ താനാകണം മന്ത്രിയെന്നതാണ് തോമസ് കെ തോമസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഡൽഹി ദൗത്യം. കോൺഗ്രസിൽ നിന്ന് വന്ന ആളുകൾ എൻസിപിയെ ഹൈജാക്കു ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. പി.സി ചാക്കോ നേതൃത്വത്തിൽ വലിയൊരു സംഘം അതിനായി പ്രവർത്തിക്കുന്നു. മണ്ഡലം കമ്മിറ്റികളിൽ പോലും കോൺഗ്രസിൽനിന്ന് വന്ന ആളുകൾക്ക് കൂടുതൽ പരിഗണന നൽകുന്നു. ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങളിൽ കൂടുതലായി കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തിയ ആളുകൾക്ക് പരിഗണന നൽകുന്നു. എന്ത് തീരുമാനമാണെങ്കിലും പിസി ചാക്കോയും അദ്ദേഹത്തിന്റെ അടുത്ത ആളുകളും മാത്രമാണ് എടുക്കുന്നത്. നേരത്തെ മുതൽ എൻസിപിയിൽ ഉള്ള ആരേയും അതിൽ പങ്കെടുപ്പിക്കുന്നില്ലെന്നും പിസി ചാക്കോയ്ക്കെതിരെ ആരോപണമുണ്ട്. ദേശീയ നേതൃത്വവുമായി ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തുവെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്നും തോമസ് കെ തോമസ് പറഞ്ഞു.
തോമസ് ചാണ്ടിയുടെ കൂടെനിന്ന് കഴിഞ്ഞ 15 വർഷമായി എൻസിപിക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന ആളാണ് താൻ. ഒരുപാട് കഷ്ടപ്പെട്ടാണ് കുട്ടനാട് സീറ്റ് തിരിച്ചു പിടിച്ചത്. അത് ആരും വിലകുറച്ചു കാണരുത്. പുതിയ ആളുകളുടെ ചില ധാരണകൾ തെറ്റാണ്. പലരുടേയും ശൈലി മാറണം. പാർട്ടിയിൽ മാനസികമായി ബുദ്ധിമുട്ട് നേരിട്ട സന്ദർഭങ്ങളുണ്ടായി. എല്ലാം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പു നൽകിയതായി ദേശീയ നേതൃത്വം ഉറപ്പു നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മാണി സി കാപ്പൻ തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, അങ്ങനെ ആർക്കും വന്ന് പോകാവുന്ന പാർട്ടിയല്ല എൻസിപി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിയിൽ പോയാലും എൻസിപിയേക്ക് ഇല്ല എന്നാണ് മാണി സി കാപ്പൻ എന്നോട് പറഞ്ഞത്. പിന്നെ എങ്ങനെയാണ് കാപ്പൻ തിരിച്ചു വരുമെന്നും അദ്ദേഹം ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
- എന്നെ ചൊറിയരുത്, ഞാൻ മാന്തും, അത് ചെയ്യിപ്പിക്കരുത്; ഗണേശ് കുമാർ നടത്തിയ വിമർനത്തിന്റെ പകുതി പോലും താൻ ചെയ്തിട്ടില്ല; അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേശ് കുമാറാണ്; അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങളെന്നും പറഞ്ഞു; ഗണേശിന് രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര: ലതിക സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദ്ദേശം; കേരള വനംവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയുമായുള്ള അസ്വാരസ്യങ്ങൾ വിവാദങ്ങൾക്ക് കാരണം
- മുഖ്യമന്ത്രിയുടെ യുഎഇയുടെ സന്ദർശനം അറിഞ്ഞ് വിളിച്ച കോൺസുൽ ജനറൽ മുമ്പോട്ട് വച്ചത് സഹായങ്ങൾ; എംബസി എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ആ ഓഫറിന് നോ പറഞ്ഞു; മെമന്റോകൾ കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഓർത്തത് കോൺസുലിന്റെ വാഗ്ദാനം; ആ പാക്കേജ് എത്തിയത് യുഎഇ കോൺസുലേറ്റ് വഴിയും; ബാഗേജിൽ മുഖ്യമന്ത്രിയുടേത് കള്ളക്കഥയോ? ശിവശങ്കറിന്റെ മൊഴി മറുനാടന്‍
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- അതിഥികൾക്കുള്ള ഉപഹാരം പിന്നീട് എത്തിച്ചെന്ന് ശിവശങ്കർ; ഞാൻ ബാഗേജ് ഒന്നും എടുക്കാൻ മറന്നില്ലെന്ന് പിണറായി വിജയനും; സ്വപ്നയുടെ ആരോപങ്ങൾ 'ശ്രദ്ധയിൽ പെട്ടില്ലെന്ന്' നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ പ്രതികരിച്ചത് എല്ലാം അറിയുന്ന പടത്തലവനെ പോലെ; മുഖ്യമന്ത്രിയുടെ ഉത്തരം അവകാശ ലംഘനമോ?
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- ഇനി ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും ആകാശത്തും; പറന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ 5000 പേർക്ക് ഒരേസമയം ഇരിക്കാം; കടലിലെ ഒഴുകുന്ന കൊട്ടാരം മോഡലിൽ ആകാശത്തും കൊട്ടാരം പണിയാൻ ഒരുമിച്ച് ലോകം
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍