ശസ്ത്രക്രിയയെ തുടർന്നുള്ള സച്ചിയുടെ മരണത്തിനു പിന്നിൽ ഫാറ്റ് എംബോളിസമോ? ബോണിൽ നിന്നുള്ള ഫാറ്റ് ഇളകി ഹൃദയത്തിൽ എത്തിയുള്ള കാർഡിയാക് അറസ്റ്റ് ആണോ സച്ചിക്ക് വന്നത്? ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തത് ഇതിനു തെളിവെന്നു ആരോഗ്യ വിദഗ്ദർ; മരണം ചികിത്സയിലെ കൈപ്പിഴ കാരണം; ജഗതിക്ക് സംഭവിച്ചത് ഇതേ അവസ്ഥ; അനസ്തീഷ്യാ പിഴവ് കാരണം എറണാകുളത്തെ തിയേറ്റർ ഉടമ സ്ട്രോക്ക് വന്നു കിടക്കുന്നെന്ന് ലിബർട്ടി ബഷീർ; മലയാള സിനിമയിലെ ഹിറ്റ്മേക്കറുടെ അന്ത്യം വിവാദത്തിലേക്കോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രതിഭാധനനായ സച്ചിയുടെ മരണത്തിനു പിന്നിലെന്ത്? സച്ചിയുടെ മരണത്തിനു പിന്നിൽ ചികിത്സാ പിഴവല്ലെന്നും ആണെന്നുമുള്ള വാദങ്ങൾ വരവേ തതക്കാലത്തേക്കെങ്കിലും സച്ചിയുടെ മരണത്തിനു വിവാദഛായ കൈവരുകയാണ്. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ പൊടുന്നനെയുള്ള മരണത്തിൽ വില്ലനായത് ഫാറ്റ് എംബോളിസണെന്ന വാദമുഖമാണ് ആരോഗ്യ രംഗത്തുള്ളവർ ഉയർത്തുന്നത്. ശസ്ത്രക്രിയയിലെ പിഴവല്ല സച്ചിയുടെ മരണകാരണമെന്ന് വിരൽ ചൂണ്ടൽ വരുമ്പോൾ രണ്ടാമത് കാരണമായി കരുതപ്പെടുന്നത് ഫാറ്റ് എംബോളിസമാണ്. ഫാറ്റ് എംബോളിസമാകും സച്ചിയുടെ മരണത്തിനു പിന്നിൽ എന്നാണ് ആരോഗ്യവിദഗ്ദർ വിരൽ ചൂണ്ടുന്നത്.
അസ്ഥി സർജറി കഴിയുമ്പോൾ അപൂർവമായി ചിലർക്ക് ഫാറ്റ് എംബോളിസം വന്നേക്കും. ബോണിൽ നിന്നുള്ള ഫാറ്റ് ഇളകിയിട്ട് ബ്ലഡ് വെസൽസിൽകൂടി കയറി ഹൃദയത്തിൽ കയറും. പെട്ടെന്ന് കാർഡിയാക് അറസ്റ്റ് വരും. പെട്ടെന്നുള്ള മരണമാകും. എന്നാൽ സച്ചിയുടേത് ചികിത്സാ പിഴവ് കാരണമുള്ള മരണം എന്ന് പറഞ്ഞു പ്രമുഖ സിനിമാനിർമ്മാതാവ് ലിബർട്ടി ബഷീർ അടക്കമുള്ള ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഫാറ്റ് എംബോളിസത്തിനു കാരണമായി ആരോഗ്യവിദഗ്ദർ വിരൽ ചൂണ്ടുന്നത് ഈ രീതിയിലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചിക്ക് ബോധം തെളിയുകയും പിന്നീട് രാത്രിയിൽ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്. ഇത് ഫാറ്റ് എംബോളിസമെന്നാണ് വിലയിരുത്തൽ വരുന്നത്. വടക്കാഞ്ചേരി ഓട്ടുപാറയിലെ മാക്സ് കെയർ ആശുപത്രിയിലാണ് സച്ചിയുടെ ശസ്ത്രക്രിയ നടത്തിയത്. അസ്ഥി രോഗ വിദഗ്ദനായ ഡോക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില വഷളായതോടെ തൃശൂർ ജൂബിലി മിഷൻ പോസ്പിറ്റിലിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും സച്ചിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഒടിഞ്ഞ കാലിലെ വേദന മാറാൻ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടർന്ന് യുവാവ് മരിച്ചു എന്ന വാർത്തയുമായി ഈ മരണം കൂട്ടി വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റ കാലിലെ 'ഞരമ്പിൽ' രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടർന്ന് ഹൃദയ ധമനിയിൽ എത്തിയതാണ് മരണത്തിന് കാരണമായതെന്നാണ് അന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയത്. എന്തെങ്കിലും കാരണങ്ങളാൽ ശരീരത്തിലെ രക്തക്കുഴലുകൾ പൂർണ്ണമായോ ഭാഗികമായോ അടയുമ്പോൾ എംബോളിസം ഉണ്ടാകാറുണ്ട്. എംബോളിസം മൂലം പ്രത്യേകിച്ച് ഗുരുതരാവസ്ഥ ഒന്നും ഇല്ലാത്ത രോഗികൾ പൊടുന്നനെ മരിക്കാറുണ്ട്. ഇത് ആശുപത്രിയിൽ പ്രശ്നങ്ങൾക്ക് കാരണമാകാറുമുണ്ട്. ചില സ്ത്രീകൾ പ്രസവശേഷം കുഴഞ്ഞുവീണു മരിക്കാറുണ്ട്. ആംനീയോട്ടിക് ഫ്ളൂയിഡ് എംബോളിസമാകും ഇതിനു പിന്നിൽ. ഗർഭപാത്രത്തിൽ കുഞ്ഞു കിടക്കുന്ന ഫ്ളൂയിഡ് അമ്മയുടെ രക്തത്തിൽ കലരുമ്പോൾ അത് ഉയർന്ന അളവിൽ ആണെങ്കിൽ മരണകാരണമാകും. ശ്വാസകോശത്തിൽ നീർക്കെട്ട് വരും. പൾസ് പെട്ടെന്ന് ഇല്ലാതാകും. അപൂർവമായി ഇങ്ങനെ മരണം സംഭവിക്കും. ചികിത്സാ പിഴവ് അല്ലെങ്കിൽ ഇത്തരം ഫാറ്റ് എംബോളിസത്തിലേക്ക് ആണ് സച്ചിയുടെ മരണം വിരൽ ചൂണ്ടപ്പെടുന്നത്.
പക്ഷെ സച്ചിയുടെ മരണം ചികിത്സാപിഴവ് കാരണം എന്ന വാദം സിനിമാ രംഗത്ത് നിന്ന് ശക്തമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രതിഭകളിൽ ഒന്നാം നിരയിലുള്ള ഒരാളാണ് വിട പറഞ്ഞു പോയത്. സച്ചിയുടെ മരണം വിധി എന്ന വാക്കിന് വിട്ട് കൊടുക്കാൻ പ്രയാസമാണ്. മരണം ഒരു കൈപ്പിഴ കാരണം സംഭവിച്ച നഷ്ടമാണെന്നാണ് ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞത്. വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ ഇത്തരം വലിയ ഒരു സർജറിക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. സച്ചിയെ നിർണായക ഘട്ടത്തിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് എന്തിന് അവർ മാറ്റി എന്ന ചോദ്യവും ഒപ്പം ബഷീർ ഉന്നയിക്കുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോടെ ആശുപത്രിയിൽ നിന്ന് ജഗതിക്ക് സംഭവിച്ചതും ഇതേ പിഴവ്. അന്ന് പ്രശ്നമുണ്ടാകാൻ നോക്കിയപ്പോൾ ഫസൽ ഗഫൂർ ഉൾപ്പെടെയുള്ളവർ തടഞ്ഞത് കാരണമാണ് നിശബ്ദനായി ഇരുന്നത്.
സാധാരണയായി ഒരു രോഗിക്ക് അനസ്തേഷ്യ കൊടുക്കുമ്പോൾ ഇ.സി.ജി .നിർബന്ധമാണ്. അങ്ങനെ ചെയ്തെങ്കിൽ ഇത്രയും വലിയ ഒരു അറ്റാക്ക് വന്ന വ്യക്തിക്ക് എന്തെങ്കിലും മുൻ ലക്ഷണം കാണാൻ കഴിഞ്ഞിട്ടണ്ടാകില്ലെ? സച്ചിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഇന്ന് ഒരു പ്രമുഖ ചാനൽ ഇന്റർവ്യൂ വിന് വിളിച്ചപ്പോൾ ആദ്യം വരാമെന്ന് സമ്മതിച്ച് അവസാന നിമിഷം എന്തിനാണ് ഒഴിഞ്ഞ് മാറിയത്? ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇതിൽ അവശേഷിക്കുന്നുണ്ട്. ഏറണാകളത്തെ ഒരു പ്രമുഖ തിയേറ്റർ ഉടമയ്ക്ക് ഒരു സർജറിയിൽ അനസ്തേഷ്യ മേജർ സർജന്റെ അസാന്നിദ്ധ്യത്തിൽ ചെയ്തത് കാരണം സ്ട്രോക്ക് വന്ന് അനാരോഗ്യവാനായ്കിടക്കുന്നത് പലർക്കും അറിയാം.. എന്തായാലും മലയാള സിനിമയിൽ പത്മരാജൻ,ലോഹിതദാസ്,ഭരതൻ എന്നിവർക്ക് ശേഷം കണ്ട ഏറ്റവും വലിയ വാഗ്ദാനത്തെ സത്യത്തിൽ പാതി വഴിയിൽ അവസാനിപ്പിച്ചവർ മറുപടി പറഞ്ഞേ മതിയാവൂ. മരണം അനിവാര്യത എന്ന പദം ഉപയോഗിച്ച് നമ്മൾ പറയുമെങ്കിലും സച്ചിയുടെ മരണം വിധി എന്ന വാക്കിന് വിട്ട് കൊടുക്കാൻ നമുക്ക് പ്രയാസമാണ്-ലിബർട്ടി ബഷീർ പറയുന്നു.
ഇത് പക്ഷെ സച്ചിയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ പ്രേംകുമാർ നിഷേധിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാർ പ്രതികരിച്ചു. ഇടുപ്പിലേക്കുള്ള രക്തഓട്ടം നിലച്ചതായിരുന്നു പ്രശ്നം. ആദ്യ ശസ്ത്രക്രിയ മെയ് ഒന്നിന് നടന്നു. അത് വിജയമായി. അതിന് ശേഷം വീണ്ടും രണ്ടാം ശസ്ത്രക്രിയയ്ക്ക് എത്തി. അതും വിജയമായിരുന്നു. 'രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയിൽ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാർട്ട് നിലച്ച് പോയത്. ഞങ്ങൾ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി'. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ഡോക്ടർ പറയുന്നു.
തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചി രവിപുരത്തെ ശ്മാശാനത്തിലാണ് ഇന്നലെ സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും സച്ചിയെ ഒരു നോക്കുകാണാൻ എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്