ഗൺ പൗഡറും അമോണിയം നൈട്രേറ്റും നിറച്ച കുക്കറിൽ പൊട്ടിത്തെറിച്ചത് ഗൺ പൗഡർ മാത്രം; കൊല്ലത്തും മലപ്പുറത്തും സ്ഫോടനം ഒരുക്കിയതും ഒരേ ആൾക്കാർ; മലപ്പുറം സ്ഫോടനം കേരളാ പൊലീസിന് നിസ്സാരമെങ്കിലും എൻഐഎ സമീപിക്കുന്നത് അതീവ ഗൗരവത്തോടെ
എം പി റാഫി
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ചിട്ടുള്ളത് അമോണിയം നൈട്രേറ്റും ഗൺപൗഡറുമെന്ന് കണ്ടെത്തി. പിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടത് വൻ സ്ഫോടനം തന്നെയായിരുന്നു. ഗൺപൗഡറും അമോണിയം നൈട്രേറ്റും നിറച്ച കുക്കറിൽ പൊട്ടിത്തെറിച്ചത് ഗൺ പൗഡർ മാത്രമായിരുന്നു. അമോണിയം നൈറ്റ്ട്രേറ്റ് പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി.
പ്രഷർ കുക്കറിൽ സ്ഫോടക വസ്തുക്കൾ നിറച്ചായിരുന്നു കോടതിക്കു മുന്നിൽ നിർത്തിയിട്ട കാറിനടിയിൽ കൊണ്ടുവന്ന് വച്ചത്. പ്രഷർ കുക്കറും മറ്റു സ്ഫോടക വസ്തുക്കളും വിവിധ സ്ഥലങ്ങളിൽ നിന്നും വാങ്ങിയതാകാമെന്നാണ് പ്രഥമിക നിഗമനം. മലയാളികളടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഒരു സംഘം ആളുകളാണ് ദി ബേസ് മൂവ്മെന്റ് എന്ന പേരിൽ സ്ഫോടനം നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആസൂത്രിതമായ സ്ഫോടനമാണ് മലപ്പുറത്തുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ബോംബ് നിർമ്മാണത്തിൽ കൂടുതൽ വൈദഗ്ദ്യമില്ലാത്തവരാണ് ഇതിനു പിന്നിലെന്ന് പരിശോധനക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം കളക്റ്റ്രേറ്റ്, മൈസൂർ, ആന്ധ്രാ പ്രദേശ്, ചിറ്റൂർ എന്നിവിടങ്ങളിലും മുമ്പ് ദി ബേസ് ഓഫ് മൂവ്മെന്റ് എന്ന പേരിൽ സ്ഫോടനം നടത്തിയിരുന്നു. ആറുമാസത്തിനിടെ കേരളത്തിൽ കോടതി വളപ്പിൽ വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ കാണുന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ സഹായത്തോടെയായിരിക്കും അന്വേഷണം നടത്തുക. മുമ്പ് സ്ഫോടനമുണ്ടായ ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഡിവൈഎസ് മാർ ഇന്ന് മലപ്പുറത്തെത്തും. തുടർന്ന് സ്ഫോടന സംഭവങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ അന്വേഷണം എങ്ങിനെ വേണമെന്നതിനെ കുറിച്ച് തീരുമാനിക്കുക.
കളക്റ്റ്രേറ്റിലെ കോടതിക്കു മുന്നിൽ രാവിലെ 9.30 മുതൽ നിർത്തിയിട്ട ഹോമിയോ ഡിഎംഒയുടെ കാറിനു താഴെയാണ് സ്ഫോടക വസ്തു വച്ചിരുന്നത്. ഉച്ചയ്ക്ക് 1.10ഓടെ ഉഗ്ര സ്ഫോടനം സംഭവിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഡിഎംഒയുടെ കാറും പരിസരത്തുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോടതി, പി.എസ്.സി ഓഫീസ്, ഡിഎംഒ ഓഫീസ്, ഭൂജല വകുപ്പ്, ജില്ലാ ലോട്ടറി ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കു സമീപത്തായിരുന്നു സ്ഫോടനം. വെടിമരുന്നും സ്ഫോടക വസ്തുക്കളും നിറച്ച പ്രഷർ കുക്കർ ഉച്ചയോടെ കാറിനടിയിൽ കൊണ്ടുവച്ചതായാണ് പൊലീസ് നിഗമനം.
ദിവസങ്ങളുടെ ആസൂത്രണത്തിലൊടുവിലാണ് മലപ്പുറം കളക്റ്റ്രേറ്റും കളക്റ്റ്രേറ്റിനുള്ളിൽ കോടതി പരിസരവും തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കരുതുന്നത്. ആളപായം ലക്ഷ്യമിട്ടിരുന്നില്ല, കോടതിയായിരുന്നു ലക്ഷ്യം. ഇതിനാൽ തന്നെ നവംബർ ഒന്നിൽ ആളൊഴിഞ്ഞ ദിവസം, ക്യാമറയില്ലാത്ത ഭാഗത്ത് കോടതിക്കു മുന്നിലായി അതിവിദഗ്ദമായാണ് സ്ഫോടക വസ്തുക്കൾ നിറച്ച പ്രഷർ കുക്കർ സ്ഥാപിച്ചിട്ടുള്ളത്. കൊല്ലം കോടതി വളപ്പിലുണ്ടായ സ്ഫോടനത്തിന്റെ നേർ പതിപ്പായിരുന്നു മലപ്പുറത്തും സംഭവിച്ചത്. എന്നാൽ ആസൂത്രിതമായ നീക്കങ്ങൾ സ്ഫോടനത്തിനു പിന്നിൽ ഉണ്ടെന്ന് വ്യക്തമാണെങ്കിലും ബോംബ് നിർമ്മാണത്തിൽ പരിചയ സമ്പന്നരല്ലാത്തവരാണ് പിന്നിൽ പ്രവർത്തിച്ചവരെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 15ന് കൊല്ലം കളക്റ്റ്രേറ്റിലുണ്ടായ സ്ഫോടനത്തിൽ ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ മലപ്പുറത്തെ സ്ഫോടനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്ഫോടനത്തിന്റെ അതേ ഡയഗ്രത്തിൽ തന്നെയാണ് മലപ്പുറം സ്ഫോടനത്തിലും ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുള്ളത്. മലപ്പുറം സ്ഫോടനം സംബന്ധിച്ച് അന്വേഷണ സംഘം എത്തിച്ചേർന്ന നിഗമനം ഇങ്ങനെയാണ്: സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രണ്ടോ അതിലധികമോ ആളുകൾ കളക്റ്റ്രേറ്റിന് പരിസരതെത്തി. തുടർന്ന് കുക്കർ സൂക്ഷിച്ച ബാഗുമായി കോടതി വളപ്പിൽ തമ്പടിച്ച ശേഷം അവസരം ഒത്തപ്പോൾ നിർത്തിയിട്ട കാറിനടിയിൽ സ്ഥാപിച്ചു. അര മണിക്കൂർ കഴിഞ്ഞ് സ്ഫോടനം നടന്നു. അമോണിയം നൈട്രേറ്റ്, ഗൺ പൗഡർ, 12 സ്ക്വയർ ബാട്ടറി, ഫിലമെന്റ് എന്നിവയായിരുന്നു കുക്കറിനുള്ളിൽ ഉണ്ടായിരുന്നത്.
ടൈം ഡിലേ ചെയ്ത് സ്വിച്ച് ഓണാക്കിയാണ് കാറിനടിയിൽ വച്ചത്. അര മണിക്കൂറിന് ശേഷം മെയിൻ ചാർജിലേക്ക് പവർ കടന്നു. കുക്കറിന്റെ താഴെ അമോണിയം നൈട്രേറ്റും മുകളിൽ ഗൺ പൗഡറുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഗൺ പൗഡറിലാണ് ബൾബിന്റെ ഫിലമെന്റ് വച്ചിട്ടുള്ളത്. 12 ബാട്ടറികളിലൂടെ വൈദ്യുതി കടക്കുന്നതോടെ ഫിലമെന്റ് അമിതമായി ചൂടാവുകയും ഈ ചൂടു കൊണ്ട് ഗൺ പൗഡർ ചൂടാവുകയും സ്ഫോടനം നടക്കുകയുമായിരുന്നു. എന്നാൽ ഗൺ പൗഡർ ചൂടാവുകയും ഒപ്പം അമോണിയം നൈട്രേറ്റിലേക്ക് ചാർജ് കടത്തിവിട്ട് അമിതമായി ചൂടാകുന്നതോടെ വൻ സ്ഫോടനം ഉണ്ടാകുമായിരുന്നു. അമോണിയം നൈട്രേറ്റ് പൊട്ടാൻ പാകത്തിലായിരുന്നില്ല ബോംബിന്റെ നിർമ്മാണം. കാറിന്റെ ഡീസൽ ടാങ്കിനു താഴെയാണ് കുക്കർ വച്ചിരുന്നതെങ്കിൽ സ്ഫോടനം ഇരട്ടിയാകുമായിരുന്നു. ഗൺ പൗഡർ പൊട്ടി സ്ഫോടനം ഉണ്ടായ ഉടനെ അമോണിയം നൈട്രേറ്റ് വേർപ്പെട് തെറിക്കുകയായിരുന്നു.
അതേസമയം,മലപ്പുറം കളക്റ്റ്രേറ്റ് കോടതി പരിസരത്ത് ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ രേഖാ ചിത്രം തയ്യാറാക്കൽ ആരംഭിച്ചു. കളക്റ്റ്രേറ്റ് വളപ്പിൽ സംശയാസ്പദമായി ആളുകളെ കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ രേഖാ ചിത്രം തയ്യാറാക്കുന്നതിനുള്ള നടപടി തുടങ്ങിയത്. കലക്ട്രേറ്റിൽ കോടതി വളപ്പിൽ അടക്കം വിവിധ ഭാഗങ്ങളിലായി മൂന്ന് പേരെ സംശയകരമായി കണ്ടതായാണ് മൊഴി. ഇവരെ നേരിൽ കണ്ട നാലുപേരുടെ മൊഴി നിർണായകമായേക്കുമെന്നാണ് കണക്കുകൂട്ടിൽ. ഡഫോടനത്തിന് അര മണിക്കൂർ മുമ്പ് ഇതിൽ ഒരാൾ സ്ഫോടനം നടന്ന സ്ഥലത്ത് ബാഗുമായി നിന്നിരുന്നതായി ദൃക്സാക്ഷി കണ്ടിരുന്നു.
സ്ഫോടന സ്ഥലത്ത് നിന്നും ലഭിച്ച ദ് ബേസ് മൂവ്മെന്റ് എന്നെഴുതിയ കാർ ബോർഡ് പെട്ടിയിൽ നിന്നും ഉസാമ ബിൻ ലാദന്റെ ചിത്രങ്ങൾ അടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ലഭിച്ച പെൻഡ്രൈവ് സൈബർ സെൽ പരിശോധിച്ചു വരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍