ത്വക് രോഗത്തിന് രക്തപരിശോധന നടത്തിയ അഞ്ചുവയസുകാരൻ എച്ച്ഐവി പൊസിറ്റീവെന്ന് സ്വകാര്യ ലാബുകാർ; സർക്കാർ ആശുപത്രിയിൽ രണ്ടുവട്ടം ടെസ്റ്റ് ചെയ്തപ്പോഴും ഫലം നെഗറ്റീവ്; ചാവക്കാട്ടെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിന്റെ ഗുരുതര പിഴവിൽ തീതിന്ന് കുടുംബം; പരാതിപ്പെട്ടപ്പോൾ ലാബുടമയുടെ ചീത്തവിളി; കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ച് പൊലീസും; അർബുദമില്ലാത്തവർക്ക് അർബുദവും കോഴിച്ചോര കൊടുത്താലും ഷുഗറും വിധിക്കുന്ന സ്വകാര്യ ലാബുകളുടെ തീക്കളി ഇങ്ങനെ
എം ബേബി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് എത്തുന്നവർ എപ്പോഴും ഒരു സെക്കൻഡ് ഒപ്പീനിയൻ കൂടി എടുക്കുക. കാരണം ആ രീതിയിലാണ് പരിശോധനാ ഫലങ്ങൾ മാറിമറയുന്നത്. അർബുദമില്ലാത്ത വ്യക്തിക്ക് അർബുദമുണ്ടെന്ന് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പി കൊടുക്കേണ്ടി വന്ന വാർത്തയുടെ ചൂടാറുന്നതിനുമുമ്പാണ്, ചാവക്കാടുനിന്ന് പുതിയ വാർത്തയെത്തുന്നത്. ത്വക് രോഗത്തിന് പരിശോധനക്ക് എത്തിയ ഒരു ബാലന് എച്ച്ഐവി പോസറ്റീവ് എന്ന് റിപ്പോർട്ട് കൊടുത്ത് കുടുംബത്തെ തീ തീറ്റിക്കുയാണ് ഇവിടുത്തെ ഒരു സ്വകാര്യ ലാബുകാർ ചെയ്തത്.
അടിക്കടി പരിശോധനാ ഫലങ്ങൾ മാറുന്ന സംഭവങ്ങൾ അരങ്ങേറിയിട്ടും സർക്കാരോ ആരോഗ്യവകുപ്പോ യാതൊരു നടപടികളും എടുക്കുന്നില്ല. മുട്ടിന് മുട്ടിന് മുളച്ചുപൊന്തുന്ന പല ലാബുകാർക്കും ഡയഗ്നോസ്റ്റിക്ക് സെന്ററുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് പോലുമില്ല. വിദഗ്ധരായ ജീവനക്കാരോ, കൃത്യതയ്യാർന്ന ഉപകരണങ്ങളോ പലയിടത്തുമില്ല. അതീവ ഗുരുതരമായ ഒരുപൊതുജനാരോഗ്യ പ്രശ്നമായി ഇതു വളർന്നിട്ടും ലാബുകളെ 'പരിശോധിക്കാൻ' അധികൃതർ തയ്യാറാവുന്നില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയൊക്കെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണ് ഇതെന്ന് ജനകീയ ആരോഗ്യ പ്രവർത്തകർ പറയുന്നു. എച്ച്ഐവി പോലുള്ളവ ശ്രദ്ധയിൽപെട്ടാൻ അനുവർത്തിക്കേണ്ട പ്രോട്ടോകോൾ പോലും ഇവർക്ക് അറിയില്ല. ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതിന് പകരം നേരിട്ട് രോഗിയേയോ ബന്ധുക്കളെയോ അറിയിക്കുകയാണ് ചെയ്യുന്നത്. എച്ച്ഐവി പരിശോധനയിൽപോലും ഇത്ര വലിയ അനാസ്ഥയാണെങ്കിൽ മറ്റ് റിസൾട്ടുകളുടെ ആധികാരികത എന്തായിരിക്കും എന്നാണ് പ്രസക്തമായ ചോദ്യം.
അഞ്ചുവയസ്സുകാരന്റെ എച്ച്ഐവി റിപ്പോർട്ട് കണ്ട് നടുങ്ങി കുടുംബം
അലക്ഷ്യമായി ലാബ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് കഴിഞ്ഞ ദിവസം ചാവക്കാട്ട് കണ്ടത്. ത്വക്ക് രോഗ ചികിൽസക്ക് രക്ത പരിശോധന നടത്തിയ അഞ്ചുവയസ്സുകാരന് എച്ച്ഐവിയെന്നായിരുന്നു ചാവക്കാട്ടെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിന്റെ റിപ്പോർട്ട്. ഇതോടെ കുടുംബം ആകെ പരിഭ്രാന്തിയിലായി. എന്നാൽ സർക്കാർ ആശുപത്രിയിൽ രണ്ടിടത്ത് നടത്തിയ രക്തപരിശോധനയിൽ ഫലം മറിച്ചാണ് കണ്ടെത്തിയത്. ഇതോടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് പരാതിയുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. കുട്ടിയുടെ പിതാവ് കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി തെരുവിൽ സലീമാണ് പരാതി നൽകിയത്. പക്ഷേ അധികൃതർ കർശനമായ നടപടി എടുക്കുന്നില്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
കുട്ടിയുടെ പിതാവ് സലീം സംഭവം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 'കഴിഞ്ഞ തിങ്കളാഴ്ചയാണ് ത്വക്ക് രോഗത്തെ തുടർന്ന് മകനുമായി ചാവക്കാട് താലൂക്ക് ആശുപത്രിക്കു മുന്നിൽ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഈ ക്ലിനിക്കിന് സമീപത്തെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിലെത്തിയാണ് പരിശോധിച്ചത്. ആർബിഎസ് എച്ച്ഐവി എന്നിവയുടെ പരിശോധനയ്ക്ക് കുട്ടിയുടെ രക്തമെടുത്തു. പരിശോധനയെ തുടർന്ന് എച്ച്ഐവി പോസറ്റീവാണെന്ന റിപ്പോർട്ടാണ് ലാബിൽ നിന്ന് ലഭിച്ചത്. റിപ്പോർട്ട് കണ്ട ഡോക്ടറും ഇക്കാര്യം ബന്ധുക്കളോട് വെളിപ്പെടുത്തി. ഇതോടെ ഞങ്ങൾ മാനസികമായി തളർന്നു. ഞങ്ങൾക്ക് എന്തുചെയ്യാണമെന്ന് അറിയില്ലായിരുന്നു. പിന്നെ ഡോക്ടറുടെ നിദേശപ്രകാരം കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തി.
രണ്ടിടത്തും എച്ച്ഐവി നെഗറ്റീവ് എന്നായിരുന്നു ഫലം. ഇതോടെ ഞങ്ങൾ മഹാലക്ഷ്മി ലാബിലെത്തി ലാബ് ഉടമയോട് ഇക്കാര്യം പറഞ്ഞു. എന്നാൽ ലാബ് ഉടമ കുട്ടിക്ക് എച്ച്ഐവി പോസറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബിൽ നടത്തിയ പരിശോധനാഫലത്തിൽ തെറ്റ് ഒന്നുമില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. എന്നോടും ബന്ധുക്കളോടും മോശമായാണ് ലാബ് ഉടമ സംസാരിച്ചത്. ഇതും ഞങ്ങളെ മനോവിഷമത്തിലാക്കി. തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ നടപടിയെടുക്കണമെന്ന് ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സലീം എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഒരു മറുപടിയും കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുക്കാതെ വിഷയം ഒത്തു തീർക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്'- സലീം വ്യക്തമാക്കി.
സാധാരണ എച്ച്ഐവി ടെസ്റ്റ് 1,2 പോസിറ്റീവാകുന്ന കേസിൽ, എലീസാ ടെസ്റ്റ് നടത്തുകയും അതിലും പോസിറ്റീവ് ആണെങ്കിൽ രോഗിയെ പരിശോധിച്ച ഡോക്ടറെ വിളിച്ച് വിവരം ധരിപ്പിച്ച് ഡോക്ടർ നിർദ്ദേശിച്ചെങ്കിൽ മാത്രമേ റിസൾട്ട് രോഗിയെയോ ബന്ധുക്കളെയോ ഏൽപ്പിക്കുകയുള്ളുവെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. സാധാരണ ഒരു ഷുഗർ പരിശോധനാഫലം ലഭിക്കുന്ന ലാഘവത്തിലാണ് എച്ച്ഐവി പോസിറ്റീവ് റിസൾട്ട് കൈമാറിയത് . ഇത്തരം കേസുകളിൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിയമവും പാലിക്കപ്പെട്ടിട്ടില്ല.
അതിനിടെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിന് ലൈസൻസ് ഇല്ലെന്ന് നഗരസഭാ അധികൃതരും വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ഇത്തരമൊരു പരാതി ലഭിച്ചതിനാൽ ഇനി ലൈസൻസ് പുതുക്കി നൽകുന്നത് ജില്ലാമെഡിക്കൽ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസപെക്ടർ പറഞ്ഞു.
അർബുദമില്ലാത്ത വീട്ടമ്മക്ക് രോഗം; ഉള്ളയാൾക്ക് തിരിച്ചും റിപ്പോർട്ട്
അർബുദബാധയില്ലാത്ത വീട്ടമ്മയ്ക്കു രോഗമുണ്ടെന്ന് തെറ്റായ ഫലം നൽകി കീമോതെറാപ്പി നടത്തിച്ച സംഭവം കേരളത്തിൽ ചർച്ചയായിട്ട് അധികം സമയം ആയിട്ടില്ല. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നൽകിയത്. കോട്ടയം മെഡിക്കൽ കോളജിനടുത്തെ ഡയനോവ ലബോറട്ടറിയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്.നെഞ്ചിൽ തടിപ്പ് കണ്ടതിനെത്തുടർന്നാണ് രജനി കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നത്. സർജറി വിഭാഗത്തിലെ ഡോക്ടർമാർ മാമോഗ്രാം നിർദ്ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകൾ ശേഖരിച്ച് ആശുപത്രി ലാബിലും ഡയനോവ ലാബിലും പരിശോധനക്കും നൽകി.
ഇതിൽ ഡയനോവയിലെ ഫലമാണ് ആദ്യം ലഭിച്ചത്. കാൻസർ ഉണ്ടെന്ന് റിപ്പോർട്ട് വന്നതോടെ ചികിത്സ ആരംഭിക്കുകയായിരുന്നു. കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിച്ചു. ഒപ്പം നിരവധി പാർശ്വഫലങ്ങളും ഉണ്ടായി.പിന്നീട് പതോളജി ലാബിലെ ഫലം വന്നപ്പോൾ കാൻസർ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർ.സി.സിയിലെ പരിശോധനയിലും കാൻസർ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റുകയായിരുന്നു.
ഇതേ ഡയനോവ ലാബിന്റെ തിരവനന്തപുരത്തെ ശാഖയിലും ഈയിടെ ഗുരുതര പിഴവ് ഉണ്ടായി. തെറ്റുകളിൽനിന്ന് അവർ ഒരു പാഠവും പഠിക്കുന്നില്ലെന്ന് വ്യക്തം. അർബുദത്തിനു ചികിത്സ നടത്തുന്ന അടൂർ സ്വദേശിയായ വീട്ടമ്മയ്ക്കു രോഗം ഇല്ലെന്നാണ് അവർ റിപ്പോർട്ട് നൽകിയത്. അണ്ഡാശയത്തിൽ അർബുദ ബാധയുള്ള വീട്ടമ്മ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 തവണ കീമോ തെറാപ്പിക്കും വിധേയയായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായെത്തിയ അടൂർ സ്വദേശിയായ ഹുസൈബ.ഡോക്ടറെ കാണുന്നതിനു മുൻപായി രോഗസ്ഥിതി പരിശോധിക്കുവാൻ ഡയനോവ ലാബിൽ ചെല്ലുകയായിരുന്നു. സിഎ 125 പരിശോധനയിൽ 5.30 ആയിരുന്നു ഫലം. 35 ൽ താഴെയാണെങ്കിൽ രോഗം ഇല്ലെന്നാണു കണക്കാക്കുന്നത്.
ആശയക്കുഴപ്പത്തിലായ വീട്ടമ്മ പരിശോധനയ്ക്കായി ഒരു മണിക്കൂറിനു ശേഷം വീണ്ടും രക്തം നൽകി. 189.3 ആയിരുന്ന അപ്പോൾ ലഭിച്ച ഫലം. വീട്ടമ്മ പൊലീസിനു നൽകിയ പരാതിയെത്തുടർന്ന് ലാബ് അടച്ചുപൂട്ടി. ലാബിലെ യന്ത്രത്തകരാറാണ് തെറ്റായ ഫലം കിട്ടിയതിന് കാരണമായതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മെഡിക്കൽ കോളജിനു പരിസരത്തെ ലാബുകളിലെ പരിശോധനാ സംവിധാനത്തെക്കുറിച്ചു വിശദ അന്വേഷണം വേണമെന്ന ആവശ്യവും ഇതോടെ ഉയരുന്നുണ്ട്.പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് പൊലീസ് ലാബ് പൂട്ടാൻ നിർദ്ദേശം നൽകിയത്. സമാനമായ നിരവധി സംഭവങ്ങൾ കേരളത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ പലയും ഒതുക്കുകയായിരുന്നു.
ഗർഭകാലത്തെ സ്വാഭാവികമായ എച്ച്ഐവി പരിശോധനക്ക് സ്വകാര്യ ഡയഗ്നോസ്റ്റിക്ക് സെന്ററിൽ എത്തിയ യുവതിയെ എച്ച്ഐവി പോസറ്റീവ് എന്ന് തെറ്റായ റിപ്പോർട്ട് കൊടുത്ത്, ആത്മഹത്യയുടെ വക്കോളമെത്തിച്ച സംഭവം കഴിഞ്ഞമാസം കോട്ടയത്ത് ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി രണ്ടിടത്ത് പരിശോധിച്ചപ്പോൾ റിസൾട്ട് നെഗറ്റീവായതോടെയാണ് കുടുംബത്തിന്റെ ഭീതി ഒഴിഞ്ഞത്. രണ്ടു മാസം ഗർഭിണിയായ സർക്കാർ നേഴ്സിനാണ് ലാബ് അധികൃതരുടെ ഗുരുതര വീഴ്ച മൂലം ജീവിതം കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടായത്.
കോഴിച്ചോര കൊടുത്താലും ഷുഗറും പ്രഷറും!
കേരളത്തിലെ സ്വകാര്യ ലാബുകളുടെ അനാസ്ഥയും വീഴ്ചയും പല തവണ കേരളത്തിൽ ചർച്ചയായിട്ടുണ്ട്. ചില പ്രമുഖ വാർത്താ ചാനലുകൾ നടത്തിയ പരിശോധനയിൽ ഒരു സാമ്പിളിൽ തന്നെ തീർത്തും വ്യത്യസ്തമായ ഫലങ്ങൾ കിട്ടിയത് മുമ്പ് ചർച്ച ചെയ്തിരുന്നു. കോഴിയുടെ ചോരയേതാണ് മനുഷ്യന്റെത് ഏതാണ് എന്ന് പ്രാഥമികമായി തിരിച്ചറിയാൻ പോലും കഴിയാത്ത ലാബുകൾ ഉണ്ടെന്നായിരുന്നു അതിലെ പ്രധാന കണ്ടത്തൽ. കോഴിയുടെ ചോര പരിശോധനക്ക് നൽകിയ ചാനൽ റിപ്പോർട്ടർക്ക് അതിൽ ഷുഗറും കൊളസ്്റ്ററോളും അടക്കമുള്ള എല്ലാ പരിശോധനാ ഫലങ്ങളും എഴുതി വിട്ടതും നാലഞ്ചവർഷംമുമ്പ് കേരളത്തെ പടിച്ചുകുലുക്കിയ വാർത്തയായിരുന്നു.
കേരളത്തിൽ സ്വകാര്യ ഡയഗ്നോസ്റ്റിക്ക് സെന്ററുകളുടെ വീഴ്ചമൂലം പലരുടെയും ജീവിതം കുട്ടിച്ചോറാകുന്നത് ഇത് ആദ്യമായിട്ടില്ല. അന്തരിച്ച കോൺഗ്രസ് നേതാവ് എംഐ ഷാനവാസ് അടക്കമുള്ളവർ ഇത്തരം ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. ആറുമാസത്തിൽ കൂടുതൽ ആയുസില്ലാത്ത ഗുരുതര കാൻസറാണെന്ന് തനിക്ക് എറണാംകുളത്തെ ഒരു ആശുപത്രി തെറ്റായി ഡയഗ്നോസ് ചെയ്തത്, അദ്ദേഹം ആറുവർഷം മുമ്പ് തുറന്ന് എഴുതിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഒരു ബന്ധു സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അത് കാൻസർ അല്ല എന്ന് കണ്ടെത്തിയത്. കേരളത്തിൽ മുട്ടിന് മുട്ടിന് മുളച്ചുപൊന്തുന്ന സ്വകാര്യ ലാബുകളിലും ഡയഗനോസ്റ്റിക്ക് സെന്ററുകളിലും, മതിയായി യോഗ്യതയുള്ള ജീവനക്കാരും, കൃത്യതയ്യാർന്ന നിർണ്ണയം നടത്താൻ കഴിയുന്ന അത്യന്താധുനിക ഉപകരണങ്ങളും ഇല്ലെന്നും പല തവണ പരാതി ഉയർന്നിട്ടുണ്ട്. എങ്കിലും സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും കർശനമായ പരിശോധനയും മറ്റും ഉണ്ടാകാറില്ല.
Stories you may Like
- 'മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് ലെന പറഞ്ഞ കാര്യങ്ങൾ തെറ്റ്'
- വിവാഹക്കെണി; പണവും ആഭരണവും അടിച്ചുമാറ്റി മുങ്ങും, യുവതി അറസ്റ്റിൽ
- ജാമ്യത്തിലിറങ്ങി രവീന്ദർ; പ്രണയ ചിത്രം പങ്കുവച്ച് മഹാലക്ഷ്മി.
- ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ച് ആക്രമണം, ഭർതൃമാതാവിനെ കൊന്ന 28കാരി അറസ്റ്റിൽ
- ഹബ് ആൻഡ് സ്പോക്ക് മോഡൽ ലാബ് നെറ്റ്വർക്ക് യാഥാർത്ഥ്യത്തിലേക്ക്: മന്ത്രി വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്