ഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത വിധം ദരിദ്രം കെപിസിസി! ബാറുകാരും ക്വാറി മുതലാളിമാരും പണം തരാൻ ഇല്ല; കേന്ദ്ര ഭരണം പോയതോടെ ഹൈക്കമാൻഡിൽ നിന്നുള്ള ഫണ്ടും വരാനില്ല; ബിജെപിയും സിപിഎമ്മും കാശു വാരിയെറിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചതിൽ 'ഖജനാവ് കമ്മി'യും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്തും അതിശക്തമായ പ്രചരണ പ്രവർത്തനങ്ങൾ കണ്ട തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കോവിഡ് പശ്ചാത്തലത്തിൽ സൈബർ ഇടത്തിൽ അടക്കം പ്രചാരണം നടത്തേണ്ട തിരഞ്ഞെടുപ്പ്. പ്രവർത്തകർ പോളിങ് ബൂത്തിൽ എത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾ പ്രത്യേകം ശ്രദ്ധിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും അതിനെ അതിജീവിച്ചു കൊണ്ടാണ് എൽഡിഎഫ് ഇക്കുറി വിജയം നേടിയത്. യുഡിഎഫിനാകട്ടെ പരമ്പരാഗത ഇടങ്ങളിൽ പോലും വൻ തോൽവി രുചിക്കേണ്ടിയും വന്നു. അതേസമയം ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് മെച്ചപ്പെടുത്തിയതിന് അപ്പുറത്തേക്ക് വിജയം നേടാൻ സാധിച്ചതുമില്ല.
യുഡിഎഫ് മുന്നണിയിൽ കോൺഗ്രസിനാണ് ഏറ്റവും ക്ഷീണം സംഭവിച്ചത്. ഇതിനെ എന്താണ് കാരണം എന്നു ചോദിക്കുമ്പോൾ തന്നെ പ്രധാനം കോൺഗ്രസിനെ അലട്ടിയിരുന്ന ഫണ്ട് ലഭ്യതയുടെ കുറവായിരുന്നു. പ്രചരണ രംഗത്ത് ഇത് കോൺ്ഗ്രസ് സ്ഥാനാർത്ഥികളെ പലയിടത്തും പിന്നോട്ടടിച്ചു. കോൺഗ്രസിന് ഫണ്ട് സമാഹരിക്കാൻ സാധിക്കുന്ന നേതൃത്വം ഇല്ലായ്മയും തദ്ദേശത്തിലെ കനത്ത തിരിച്ചടിക്ക് ഇടയാക്കി മാറി. ബിജെപിയും സിപിഎമ്മും പണമിറക്കി വോട്ടു സമാഹരിക്കുന്ന നില വന്നതോടെ കോൺഗ്രസിന് ഫണ്ട് ക്ഷാമത്തിൽ മികച്ച പ്രവർത്തനം പോലും നടത്താൻ സാധിക്കാത്ത അവസ്ഥ വന്നു. ചുരുക്കി പറഞ്ഞാൽ ഒരു ക്ഷയിച്ച തറവാടിന്റെ അവസ്ഥയിലായി കോൺഗ്രസിന്റെ അവസ്ഥ. പലയിടത്തും ബിജെപിയും എൽഡിഎഫുമായാണ് മൽസരം എന്നാണ് പോസ്റ്ററുകൾ കണ്ടാൽ തോനുക.
നിലവിലെ കോൺഗ്രസിന്റെ സാമ്പത്തികാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് നേടിയ വിജയം മോശമില്ലെന്ന് പറയേണ്ടി വരും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതോടെ കേന്ദ്രത്തിൽ നിന്നും ഫണ്ടും എത്തിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോൾ കഥമാറി. കേന്ദ്രത്തിൽ നിന്നും നയാപൈസ കിട്ടാത്ത അവസ്ഥയിലായി. മുൻകാലങ്ങളിൽ പാർട്ടിക്ക് ഫണ്ട് നൽകിയിരുന്ന ബാർ മുതലാളിമാരോടും പണം ചോദിക്കാൻ പറ്റാത്ത അവസ്ഥയായി. ക്വാറി മുതലാളിമാരിൽ നിന്നും ഫണ്ടെത്തിക്കാനുള്ള മിടുക്കന്മാരും പാർട്ടി നേതൃ നിരയിൽ ഇല്ലാതായി. കോവിഡ് കൂടി എത്തിയപ്പോൾ പൊതുവേയുള്ള പ്രതിസന്ധി ഏറ്റവും ബാധിച്ചത് കോൺഗ്രസിനെ തന്നെയായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇത് തുറന്നു പറയുകയും ചെയ്തു. തന്റെ കൈയിൽ പ്രവർത്തകർക്ക് നൽകാൻ ഒരു കൈപ്പത്തി ചിഹ്നം മാത്രമാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലാപം. ഇത് ഒരു പക്ഷേ ചരിത്രത്തിന്റെ കാവ്യ നീതി എന്നും പറയേണ്ടി വരും. കാരണം മുമ്പ് കേന്ദ്രത്തിൽ കോൺഗ്രസിന് ഭരണമുള്ളപ്പോൾ ഇഷ്ടംപോലെ ഫണ്ട് വാങ്ങിയവർ ആണ് മുല്ലപ്പള്ളി അടക്കമുള്ളവർ. മുമ്പ് മുല്ലപ്പള്ളി വടകരയിൽ മൽസരിക്കുമ്പോൾ അദ്ദേഹത്തിന് അനുവദിച്ച പണം ഡൽഹിയിൽപോയി വാങ്ങാൻ നിയോഗിക്കപ്പെട്ട കോൺഗ്രസ് നേതാവ് തിരുവള്ളൂർ മുരളിയിൽ നിന്ന് വലിയൊരു തുക ട്രെയിനിൽവെച്ച് കാണാതായത് വൻ വിവാദമായിരുന്നു.
മറുവശത്ത് ബിജെപിക്ക് കേന്ദ്രഭരണത്തിന്റെ ഫലത്തിൽ ഇഷ്ടംപോലെ ഫണ്ടെത്തി. കേരളത്തിൽ ആകട്ടെ സർക്കാർ നടപ്പിലാക്കി പെൻഷനും കിറ്റുമെല്ലാം പ്രചരണ രംഗത്തും സമർത്ഥമായി ഉപയോഗിച്ചു. പ്രചരണ രംഗത്ത് കേഡറുകൾക്കൊപ്പം പണവും ഇഷ്ടം പോലെ ഒഴുക്കി. ഇതിന്റെ ഫലം കിട്ടുകയും ചെയ്തു. മലപ്പുറം നിലമ്പൂർ മുൻസിപ്പാലിറ്റി പി വി അൻവർ എംഎൽഎ രംഗത്തിറങ്ങി വിജയിപ്പിച്ചതും പണക്കൊഴുപ്പിന്റെ മിടുക്കിലാണ്. കൊടുവള്ളിയിൽ ഇടതു സ്ഥാനാർത്ഥി സംപൂജ്യമായിടത്ത് കാരാട്ട് ഫൈസൽ വിജയിച്ചതും ഗോൾഡൻ മണിയിൽ ആയിരുന്നു.
യുഡിഎഫ് മുന്നണിയിലെ മുസ്ലിംലീഗിന് കെഎംസിസി അടക്കം സാമ്പത്തിക സഹായം ചെയ്തതോട് മലപ്പുറത്ത് അടക്കം ഫണ്ട് ഒരു വിഷയമേ ആയില്ല. ഈ നിരയിൽ കാര്യമായ പണക്ഷാമം നേരിടേണ്ടി വന്നത് കോൺഗ്രസിനാകട്ടെ കെപിസിസിയിലെ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ ഇല്ലാത്ത അവസ്ഥയുമായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി സാമ്പത്തിക കമ്മിയാണ്. 500 രൂപയും ബിരിയാണിയും കൊടുക്കാതെ പ്രചരണത്തിന് ഇറങ്ങാൻ മടിക്കുന്നവരാണ് പല കോൺഗ്രസ് പ്രവർത്തകർ പോലും. കട്ടൻകാപ്പി കുടിച്ച് ചെങ്കൊടിയേന്തുന്ന സഖാക്കളെ പോലെയല്ല. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസിന് പ്രതിസന്ധികൾ ഉയർത്തുമെന്നത് ഉറപ്പാണ്.
തന്ത്രങ്ങളെല്ലാം പൊളിഞ്ഞതോടെ ഉണ്ടായ ഞെട്ടിക്കുന്ന തോൽവി കോൺഗ്രസിനെ കൂടുതൽ പ്രശ്നത്തിലേക്ക് നയിക്കും. ഏതുകൊടുങ്കാറ്റിലും ഉലയാതിരുന്ന മധ്യകേരളത്തിലെ വലത് കോട്ടകളായ കോട്ടയവും ഇടുക്കിയും തെക്കൻ കേരളത്തിലെ പത്തനംതിട്ടയും ഇടതു തരംഗത്തിൽ വീണു. തിരുവനന്തപുരത്തും കൊല്ലത്തും അതിദയനീയ തോൽവി. പത്തനംതിട്ട, പാലക്കാട് പോലുള്ള സ്ഥലങ്ങളിൽ ഇടതിന് ബദലായുള്ള ബിജെപിയുടെ കടന്നുകയറ്റവും യുഡിഎഫിന് ഉണ്ടാക്കുന്നത് വൻ ആശങ്ക. മധ്യകേരളത്തിൽ ജോസിനെക്കാൾ ശക്തി ജോസഫിനാണെന്ന വിലയിരുത്തൽ പൂർണമായും പാളി.
മലബാറിൽ വെൽഫെയർ സഖ്യം തുണച്ചില്ലെന്ന് മാത്രമല്ല മുന്നണിയുടെ മതേതര പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന വികാരം കോൺഗ്രസുകാർക്കിടയിൽ ഉണ്ടായിട്ടുണ്ട്. നേട്ടമുണ്ടായാൽ തന്നെ അത് ലീഗിനായിരുന്നു എന്നുമാണ് പൊതുവികാരം. ജയിച്ചസീറ്റുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് ഫലം നേട്ടമാണെന്ന് അവകാശപ്പെട്ട നേതൃത്വത്തിനെതിരെ കെ മുരളീധരൻ തുറന്നടിച്ചു രംഗത്തുവന്നത് മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഉന്നം വെച്ചുകൊണ്ടാണ് താനും.
അതേസമയം കോൺഗ്രസ്സിനോടുള്ള അമർഷം ലീഗും തുറന്നു പറഞ്ഞു. സർക്കാറിനെതിരെ പടനയിച്ച പ്രതിപക്ഷനേതാവിനും മുല്ലപ്പള്ളിക്കും തെരഞ്ഞെടുപ്പ് ഫലം വൻതിരിച്ചടിയാണ്. തകർന്നു തരിപ്പണമായ ഈ പാർട്ടിയേയും മുന്നണിയേയും കൊണ്ടാണോ നാല് മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിൽ പോരാടാൻ ഇറങ്ങുന്നതെന്നാണ് പ്രധാന ചോദ്യം. തെരഞ്ഞെടുപ്പ് പരാജയത്തോടെ ദുർബ്ബലമായ നേതൃത്വത്തിനെതിരായ വിമർശനങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന നിലപാടും ഇനി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമാവും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍