കഞ്ചാവ് കേസിൽ അഴിക്കുള്ളിൽ കിടന്നപ്പോൾ ഭർത്താവിന്റെ കൂട്ടുകാരനോടുള്ള പ്രണയം ഇരട്ടിയായി; ഗുണ്ടാ നേതാവിന്റെ കുട്ടിയുടെ അമ്മയാകാനുള്ള ആഗ്രഹത്തിൽ ആസ്റ്റർ മെഡിസിറ്റിയിൽ ഐവിഎഫ് ചികിൽസ; കൃത്രിമ ഗർഭധാരണത്തിന് പുരുഷ സമ്മതം നേരിട്ട് അറിയിക്കണമെന്ന വ്യവസ്ഥയിൽ തന്ത്രമൊരുക്കി പൊലീസും; കഞ്ചാവ് ഡോൺ ലിജു ഉമ്മനെ കുടുക്കിയത് നിമ്മിയുടെ 'അമ്മ' മോഹം
ആർ പീയൂഷ്
കൊച്ചി: ലിജു ഉമ്മനെ അഴിക്കുള്ളിലാക്കിയത് നിമ്മിയുടെ അമ്മയാകാനുള്ള മോഹം. ഐവിഎഫ് ചികിൽസാ രീതിയിലൂടെ മുൻ ഭർത്താവിന്റെ കൂട്ടുകാരൻ കൂടിയ ലിജു ഉമ്മന്റെ കുട്ടിയെ പ്രസവിക്കാനായിരുന്നു നിമ്മിയുടെ മനസ്സ് കൊതിച്ചത്. ഇതിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറായി. ഈ ചികിൽസയ്ക്ക് വേണ്ടിയാണ് ആസ്റ്റർ മെഡിസിറ്റിയിൽ നിമ്മി എത്തിയത്. സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു ശിശുവായി വളർത്തിയെടുക്കുകയും ചെയ്യുന്ന ചികിൽസാ രീതിയാണ് ഐ.വി.എഫ്.
ലിജു ഉമ്മന്റെ കുഞ്ഞിനെ കിട്ടാനായി കൃത്രിമ ഗർഭധാരണത്തിനായി എത്തിയതാണ് നിമ്മി. ഇത് പൊലീസ് മനസ്സിലാക്കിയതാണ് ലിജു ഉമ്മനെ കുടുക്കിയത്. ആശുപത്രിയിൽ എത്തിയ ലിജു ഉമ്മന് പുരുഷന്റെ സമ്മതത്തോടെ മാത്രമേ ഈ ചികിൽസ നടത്താനാകൂവെന്ന് ആശുപത്രി വിശദീകരിച്ചു. ഇതോടെയാണ് ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യം ലിജു ഉമ്മന് വന്നത്. നിയമപരമായ ഇക്കാര്യം വസ്തുതാപരമായി ശരിയാണെന്ന് ലിജുവും ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയിൽ എത്തുമ്പോൾ ചതിയുണ്ടാകില്ലെന്നും ഒന്നും അറിയാതെ ഒപ്പിട്ടു പോകാമെന്നും ലിജു കരുതി. ഈ പ്രതീക്ഷയെയാണ് പൊലീസിന്റെ തന്ത്രങ്ങൾ പൊളിച്ചത്.
ആദ്യം നിമ്മി പിടിയിലായപ്പോഴാണ് ലിജു ഉമ്മൻ ആരെന്നതിനെ കുറിച്ച് പൊലീസിന് വ്യക്തമായ ധാരണ കിട്ടിയത്. ലിജുവിന്റെ വ്യത്യസ്ത ഫോട്ടോകൾ നിമ്മിയുടെ ഫോണിൽ ഉണ്ടായിരുന്നു. ലിജു ഉമ്മന്റെ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന കായംകുളം സ്വദേശി സേതുവിന്റെ ഭാര്യയാണു നിമ്മി. സേതുവിനും ക്രമിനൽ പശ്ചാത്തലമുണ്ടായിരുന്നു. സേതുവിന്റെ കൂട്ടുകാരനായിരുന്നു ലിജു. സേതു ജയിലിലും മറ്റും പോകുമ്പോൾ നിമ്മിയെ സഹായിക്കാൻ കൂടിയാണ് ഇവർ പരിചയപ്പെടുന്നത്. സേതുവിൽ നിന്ന് വേർപിരിഞ്ഞു താമസിക്കുകയായിരുന്ന നിമ്മിയെ ലിജു ഉമ്മനാണു തഴക്കരയിൽ വാടകയ്ക്ക് താമസിപ്പിച്ചത്. അന്ന് ലിജു ഉമ്മൻ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും അവരുടെ രണ്ടു കുട്ടികളെയും മുൻനിർത്തിയായിരുന്നു.
ലിജു ഉമ്മൻ സ്ഥിരമായി നിമ്മി താമസിക്കുന്ന വാടക വീട്ടിൽ എത്തുമായിരുന്നു. ഭാര്യ ഭർത്താക്കന്മാരാണെന്നാണ് അയൽവാസികൾ ധരിച്ചിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുട്ടികളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഈ അവസരം മുതലാക്കിയായിരുന്നു ലിജു ലഹരി കടത്തിയിരുന്നത്. കഞ്ചാവും മറ്റും ശേഖരിച്ച ശേഷം ആവശ്യക്കാരെ കണ്ടെത്തുകയും അവരിലേക്ക് ലഹരി നിമ്മി വഴി എത്തിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്ന് നിന്നൊഴിവാക്കാൻ കാരിയറയി നിമ്മിയെ ഉപയോഗിച്ചുവെന്നാണ് പൊലീസ് അന്ന് കണ്ടെത്തിയത്. നിമ്മിയുടെ ഭർത്താവ് വിദേശത്താണുള്ളത്. ഇദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചത്. അതിതീവ്ര പ്രണയമായിരുന്നു ലിജുവുമായി നിമ്മിക്ക് ഉണ്ടായിരുന്നത്.
നിരവധി കേസുകളിലെ പ്രതിയാണ് മാവേലിക്കര പുന്നമൂട് എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിമ്മിയുടെ ഐവിഎഫ് ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെ എത്തിയപ്പോഴാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 29 നു മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടിൽനിന്ന് 29 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് നിമ്മിയെ അറസ്റ്റ് ചെയ്തത്. ലിജുവിന്റെ സുഹൃത്തായ നിമ്മിയുടെ പേരിലായിരുന്നു വീട് വാടകയ്ക്കെടുത്തിരുന്നത്. അവിടെനിന്നു വാറ്റുചാരായവും വാറ്റുപകരണങ്ങളും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടിയിരുന്നു. അന്ന് ലിജു മുങ്ങി.
ജാമ്യത്തിൽ ഇറങ്ങിയ നിമ്മിയെ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇതോടെയാണ് ലിജുവിന്റെ നിമ്മിയുമായുള്ള അടുപ്പം വ്യക്തമായത്. ആസ്റ്റർ മെഡി സിറ്റിയിൽ നിമ്മി പോകുന്നതും മനസ്സിലാക്കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൃത്രിമ ഗർഭധാരണത്തിനുള്ള പദ്ധതി മനസ്സിലാക്കിയത്. കൊച്ചിയിലെ ആശുപത്രിക്ക് സമീപം ചേരാനെല്ലൂരിൽ സഹോദരന്റെ പേരിൽ വാടകയ്ക്കെടുത്ത ഫ്ളാറ്റിലാണു ലിജുഉമ്മനും നിമ്മിയും താമസിക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. നിമ്മിയുടെ ചികിത്സാർഥമായിരുന്നു ഇവിടുത്തെ താമസം.
നിമ്മിയുടെ ഫോൺരേഖകൾ പരിശോധിച്ച പൊലീസിന് ഇതേ ആശുപത്രിയിലെ ഒരു നഴ്സിന്റെ ഫോൺ നമ്പർ ലഭിച്ചു. മാവേലിക്കര സ്റ്റേഷനിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസർ രാംപ്രകാശ് എന്ന വ്യാജപ്പേരിൽ നഴ്സുമായി ഫോണിൽ സൗഹൃദം സ്ഥാപിച്ചു. അങ്ങനെയാണ് ആശുപത്രിയുടെ അഞ്ചാംനിലയിലുള്ള ഐവിഎഫ് വിഭാഗത്തിൽ വനിതാസുഹൃത്തിന്റെ ചികിത്സയ്ക്കായി ലിജുഉമ്മനും എത്താറുണ്ടെന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഡോക്ടറെ കാണാൻ ബുക്ക് ചെയ്തിട്ടുണ്ടെന്ന വിവരത്തെ തുടർന്നു മാവേലിക്കര പൊലീസ് മഫ്ടിയിൽ ആശുപത്രിയിലെത്തിയെങ്കിലും ലിജുഉമ്മൻ വരാതിരുന്നതിനാൽ നിരാശരായി മടങ്ങി.
ഇതിനിടെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് ആശുപത്രി അധികൃതർ ഐവിഎഫ് തുടർചികിത്സയ്ക്കു ഭർത്താവിന്റെ ഒപ്പുവേണമെന്നു വനിതാസുഹൃത്തിനെ അറിയിച്ചു. തിങ്കളാഴ്ച ഇവർ എത്തുമെന്നറിഞ്ഞ് തൃക്കാക്കര, മരട്, മറൈൻ ഡ്രൈവ്, കളമശ്ശേരി, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്നു മുപ്പതിലധികം പൊലീസുകാരെ മഫ്ടിയിൽ ആശുപത്രിയുടെ അഞ്ചാം നിലയിൽ വിന്യസിച്ചു. നിമ്മി ലിജു ഉമ്മന്റെ സഹോദരനൊപ്പമാണു രാവിലെ ആശുപത്രിയിലെത്തിയത്. ലിജു ഉമ്മൻ പിന്നീട്, ആശുപത്രി കവാടത്തിൽ എത്തിയെങ്കിലും പൊലീസ് ജീപ്പ് കണ്ടതോടെ മടങ്ങി. ഇതെല്ലാം തത്സമയം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പൊലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്നു മാറ്റിയശേഷം ആശുപത്രിയിലെത്തിയ ലിജുഉമ്മനെ ഇരുപതോളം വരുന്ന പൊലീസുകാർ വളഞ്ഞു കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ക്രൈംറെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്പി. എസ്. വിദ്യാധരൻ അവിടെ ലിജുഉമ്മനെ ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചു. ലിജു ഉമ്മ (40)ന് തമിഴ്നാട്ടിലെ കമ്പത്ത് കഞ്ചാവ് കൃഷിയുണ്ടെന്ന് പൊലീസിനു സൂചന ലഭിച്ചു കഴിഞ്ഞു.
ലിജു ഉമ്മനെ ചോദ്യം ചെയ്തപ്പോൾ കമ്പം സ്വദേശിയാണു കഞ്ചാവു നൽകിയതെന്നു മൊഴി നൽകി. എന്നാൽ, കമ്പത്ത് മുരുകേശൻ എന്നയാളുമായി ചേർന്ന് ഇയാൾക്കു പച്ചക്കറിക്കൃഷിയും കഞ്ചാവു കൃഷിയുമുണ്ടെന്നാണ് പൊലീസിനു വിവരം ലഭിച്ചത്. പിക്കപ്പ് വാനുകളിൽ കേരളത്തിലേക്കു പച്ചക്കറി കൊണ്ടുവരുന്നതിന്റെ മറവിലാണു കഞ്ചാവ് എത്തിച്ചിരുന്നത്. 2020 ഡിസംബർ 28-നു മാവേലിക്കര തഴക്കരയിലെ വാടകവീട്ടിൽനിന്ന് 29 കിലോ കഞ്ചാവു പിടിച്ചതുമായി ബന്ധപ്പെട്ട കേസിലാണു കഴിഞ്ഞദിവസം ലിജു ഉമ്മനെ പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ലിജു ഉമ്മന്റെ സുഹൃത്ത് കായംകുളം സ്വദേശി നിമ്മിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ ആധാർകാർഡ് നിർമ്മിച്ചതിനും ലിജു ഉമ്മനെതിരേ മാവേലിക്കര പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പൊലീസ് പിടിയിലായ ലിജു ഉമ്മന്റെ പഴ്സിൽനിന്നു സ്വന്തം ഫോട്ടോ പതിച്ചശേഷം കുടശനാട് മഠത്തിൽ തറയിൽ സാബു ജോൺസൻ എന്ന വിലാസം രേഖപ്പെടുത്തിയ ആധാർ കാർഡ് ലഭിച്ചിരുന്നു. ഇതേതുടർന്നാണു വ്യാജരേഖ നിർമ്മാണത്തിനു ലിജു ഉമ്മനെതിരേ കേസെടുത്തത്. കായംകുളം സ്വദേശിയാണ് ആധാർ നിർമ്മിച്ചു നൽകിയതെന്ന ലിജു ഉമ്മന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്