യൂണിടാക്കിനെ തെരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ലെന്നും അത് യുഎഇ കോൺസുലേറ്റ് ആണെന്നുമുള്ള വാദം പൊളിച്ച് 2019 ഓഗസ്റ്റ് 24ന് റെഡ് ക്രസന്റിന് ലൈഫ് മിഷൻ സിഇംഒ അയച്ച കത്ത്; പകർപ്പ് യൂണിടാക്കിനും കൈമാറിയതോടെ തെളിയുന്നത് കമ്മീഷൻ ഇടപാടിലെ സെക്രട്ടറിയേറ്റ് ബന്ധം; ഒന്നും അറിയില്ലെന്ന പിണറായി സർക്കാർ വാദം പൊളിച്ച് മൂന്ന് കത്തുകൾ; ആധികാരികത പരിശോധിച്ച് സിബിഐ; കേന്ദ്ര ഏജൻസിയുടെ കൈയിലുള്ള ആ നിർണ്ണായക തെളിവുകൾ മറുനാടനും; വടക്കാഞ്ചേരിയിലെ 'സത്യം' പുറത്തെത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റിലെ അഴിമതി വ്യക്തമാക്കുന്ന കത്തുകളുടെ പകർപ്പ് മറുനാടൻ മലയാളിക്ക്. പദ്ധതിയുടെ നിർമ്മാണ ചുമതലയിലേക്ക് യൂണിടാക്കിനെ കണ്ടെത്തിയത് ലൈഫ് മിഷനാണെന്ന് വ്യക്തമാക്കുന്ന രേഖയാണ് മറുനാടൻ പുറത്തു വിടുന്നത്. ഇതോടെ യൂണിടാക്കിനെ തെരഞ്ഞെടുത്തത് സംസ്ഥാന സർക്കാരല്ലെന്നും അത് യുഎഇ കോൺസുലേറ്റ് ആണെന്നുമുള്ള വാദം പൊളിയുകയാണ്. സർക്കാരും കോൺസുലേറ്റും തമ്മിലുണ്ടാക്കിയ കരാറിനെ ചൂണ്ടിക്കാട്ടിയാണ് യൂണിടാക്കിനെ നിർമ്മാണ ചുമതല ഏൽപ്പിക്കാമെന്ന കത്ത് ലൈഫ് മിഷൻ അയച്ചുവെന്ന സൂചനയാണ് ചർച്ചയാകുന്നത്. ഇതോടെ കമ്മീഷനുമായി യാതൊരു ബന്ധവും സംസ്ഥാന സർക്കാരിനില്ലെന്ന വാദങ്ങൾ പൊളിയുകയാണ്.
ഇതെല്ലാം ഉൾപ്പെടുന്ന ഫയലുകളാണ് വിജിലൻസും ഇപ്പോൾ പരിശോധിക്കുന്നത്. ഇതിന്റെ ഡ്രാഫ്റ്റാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്നത്. ഇതാണ് അവർ പരിശോധനാ വിധേയമാക്കുന്നത്. ഡ്രാഫ്റ്റ് കത്തിൽ ഫയൽ നമ്പർ ഉൾപ്പെടെയുണ്ട്. ഡ്രാഫ്റ്റിലെ വസ്തുതകളിൽ നിറയുന്നത് യൂണിടാക്കുമായുള്ള ഇടപാടിനെ കുറിച്ച് ലൈഫ് മിഷന് വ്യക്തമായ സൂചനയുണ്ടായിരുന്നുവെന്നാണ്. ഈ ഡ്രാഫ്റ്റ് കത്തിലെ സൂചന പ്രകാരം റെഡ് ക്രസെന്റ് ജനറൽ സെക്രട്ടറിക്കാണ് കത്തയച്ചിരിക്കുന്നത്. ഇതിന്റെ പകർപ്പ് യൂണിടാക്ക് പ്രതിനിധിക്ക് നൽകുമെന്നും ഡ്രാഫ്റ്റിൽ സൂചിപ്പിക്കുന്നു. യൂണിടാക്കിനു വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണം കൈമാറിയതുമായി ബന്ധപ്പെട്ട ഈ 3 നിർണായക രേഖകൾ സിബിഐ വിശകലനത്തിന് വിധേയമാക്കുകയാണ്. രേഖകളുടെ ആധികാരികതയും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് ഒർജിനൽ ഫയലുകൾ കിട്ടണം.
സിബിഐയുടെ കൈവശം എത്തിയ മൂന്ന് രേഖകളുടെ സൂചനകളിലും ഉള്ളത് സർക്കാരിലെ ഉന്നതരുടെ സ്വാധീനം യൂണിടാക്കിന് നിർമ്മാണ കരാർ കിട്ടിയതിന് പിന്നിലുണ്ടെന്നാണ്. എന്നാൽ കരാർ കോൺസുലേറ്റിനെ കൊണ്ട് ഒപ്പിടിപ്പിക്കുകയും ചെയ്തു. കമ്മീഷൻ ഇടപാടും മറ്റും സംസ്ഥാന സർക്കാരിലെ ഉന്നതരിലേക്ക് ആരോപണമായി എത്തിയാലും പ്രതിരോധിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. സ്വപ്നാ സുരേഷിന്റെ ബന്ധങ്ങളാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമാണ്. അതിനിടെ മന്ത്രി ഇപി ജയരാജന്റെ മകനെ അഴിമതിയിൽ തളയ്ക്കാനുള്ള തെളിവുകളൊന്നും സിബിഐയ്ക്ക് കിട്ടിയിട്ടുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്കാണ് അന്വേഷണം എന്നാണ് സൂചന. തദ്ദേശ മന്ത്രി എ സി മൊയ്ദീനും സംശയ നിഴലിലാണ്.
യുഎഇയിലെ സ്പോൺസർ 15 കോടി രൂപ തരുന്നുണ്ടെന്നും ഇതിനു പറ്റുന്ന വിധത്തിൽ വീടുകളുടെ പ്ലാൻ സമർപ്പിക്കണമെന്നും കാണിച്ചു 2019 ഏപിൽ 30നു ലൈഫ് മിഷൻ ഹാബിറ്റാറ്റിനു 'കോൺഫിഡൻഷ്യൽ' എന്നു രേഖപ്പെടുത്തി എഴുതിയ കത്ത് അതീവ നിർണ്ണായകമാണ്. സംസ്ഥാന സർക്കാരിന്റെ ഏജൻസി ലൈഫ് മിഷനാകുമെന്നും കത്തിലുണ്ട്. ഇതാണ് ആദ്യ രേഖ. രണ്ടാമത്തെ കത്തും അതിനിർണ്ണായകമാണ്. ഹാബിറ്റാറ്റ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും പറയുന്ന കത്താണ് ഇത്. 2019 ഓഗസ്റ്റ് 18നാണു കത്തയയ്ക്കുന്നത്. ഇതും സിബിഐയ്ക്ക് കിട്ടി കഴിഞ്ഞു. ഇതിന്റെ പകർപ്പും മറുനാടൻ പുറത്തു വിടുകയാണ്.
യൂണിടാക് എന്ന ഏജൻസി നൽകിയ പ്ലാൻ അംഗീകരിച്ചുവെന്നും യൂണിടാക്കിനെ റെഡ് ക്രസന്റ് നിയോഗിക്കുന്നതായി കാണിക്കുന്ന സന്ദേശം അയക്കണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തിനു ശേഷം റെഡ് ക്രസന്റിനു ലൈഫ് മിഷൻ അയച്ച കത്തിന്റെ ഡ്രാഫ്റ്റും പുറത്തു വരുന്നു. ഇതാണ് അഴിമതിയുടെ സാധ്യത ചർച്ചയാക്കുന്നതും. യൂണിടാക്കിനെ പണി ഏൽപ്പിച്ചത് ലൈഫ് മിഷനാണെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖയെന്നാണഅ സിബിഐ വിലയിരുത്തുന്നത്. യൂണിടാക്കുമായി നടത്തിയ ഇമെയിൽ ഇടപാടുകളും കത്തിലുണ്ട്. ഇതോടെയാണു ഹാബിറ്റാറ്റ് പുറത്തായത്. ഇത് തീർത്തും ദുരൂഹമാണ്. അങ്ങനെ ഹാബിറ്റാറ്റിൽ നിന്നും പദ്ധതി തട്ടിയെടുത്താണ് യൂണിടാകിനെ പണി ഏൽപ്പിക്കുന്നത്.
സർക്കാർ നിശ്ചയിച്ച ഹാബിറ്റാറ്റിനെ തട്ടി റെഡ് ക്രസന്റ് പോലും അറിയാതെ യൂണിടാക് വന്നത് എന്നതാണ് ഈ ഫയലുകൾക്കിടയിൽ ബാക്കിയാകുന്ന ചോദ്യമെന്ന് മനോരമയും വിശദീകരിക്കുന്നു. രേഖകൾ കാണിക്കുന്നത് ഇതെല്ലാം തീരുമാനിച്ചത് ലൈഫ് മിഷനാണെന്നാണ്. ഇത് സർക്കാരിനെ തീർത്തും വെട്ടിലാക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഫയലും ലൈഫ് മിഷനില്ല. യൂണിടാക്കിനെ ചുമതല ഏൽപിക്കാൻ ലൈഫ്മിഷൻ സിഇഒയോടു ആരെങ്കിലും വാക്കാൽ നിർദ്ദേശിച്ചോ എന്ന ചോദ്യമാണു നിർണായകം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറാണ് ഇത് ചെയ്തതെന്ന സംശയവും സജീവമാണ്. കിട്ടിയ മൂന്ന് രേഖകളും സർക്കാർ ഫയലിൽ ഉണ്ടെന്ന് ഉറപ്പിക്കലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം.
ലൈഫ് മിഷനിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടൻ. സന്തോഷിനെതിരായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ സിബിഐ തീരുമാനിച്ചത്. സന്തോഷിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം കൈമാറിയ രേഖകളും സിബിഐ പിടികൂടിയിരുന്നു. ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ നാളെ ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ കേസിൽ ചോദ്യം ചെയ്യുമെന്നായിരുന്നും വിവരമുണ്ട്. സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കേസിലെ കമ്മീഷൻ കാര്യത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും.
നേരത്തെ ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തിരുന്നു. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടിയിരുന്നു. കരാറിലെ കമ്മീഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാൽ വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു വിവരം. അതിനിടെ
ലൈഫ് മിഷൻ ക്രമക്കേടിൽ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകാൻ വിജിലൻസും തീരുമാനിച്ചു. സിബിഐ എഫ്ഐആർ വിജിലൻസ് അന്വേഷണത്തിന് തടസ്സമല്ലെന്ന നിയമോപദേശം പരിഗണിച്ചാണിത്. അഴിമതി കണ്ടെത്തിയാൽ കേസെടുക്കുന്നതിനും വിജിലൻസിന് തടസ്സമില്ലെന്നാണ് നിയമോപദേശം.
ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ലൈഫിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെയാണ് വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടി വന്നാൽ നിയമ തടസ്സമുണ്ടാകുമെന്ന് സംശയം ഉയർന്നത്. ഒരേ സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മുൻനിർത്തിയായിരുന്നു ഈ ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുന്ന കാര്യത്തിൽ വിജിലൻസ് നിയമവശം പരിശോധിച്ചത്.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ അഴിമതി നിരോധന നിയമത്തിന്റെ കീഴിൽ വരുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് വിജിലൻസ് പരിശോധിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ലൈഫിലെ സിബിഐ അന്വേഷണം. രണ്ട് അന്വേഷണവും വ്യത്യസ്ത കാര്യങ്ങളിലായതിനാൽ വിജിലൻസിന് നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്നും നിയമോപദേശം ലഭിച്ചതായാണ് വിവരം.
നിയമവശം അനുകൂലമായതോടെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിൽ നിന്നും ലൈഫ് മിഷൻ ഓഫീസിൽ നിന്നും ശേഖരിച്ച ഫയലുകളുടെ പരിശോധന തുടരാനാണ് വിജിലൻസ് തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണത്തിനുള്ള അനുമതി പത്രങ്ങൾ, ചെലവഴിച്ച തുകയുടെ വിവരങ്ങൾ എന്നിവയടക്കം 1000 പേജുകൾക്കടുത്ത് വരുന്ന ഫയലുകൾ വിജിലൻസ് ശേഖരിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് കൂടുതൽ ഫയലുകൾ ശേഖരിക്കാനും അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്