വാങ്ങി കൊടുത്തത് ആറു ഐഫോൺ; അതു കിട്ടിയത് ശിവശങ്കറിനും പ്രോട്ടോകോളിലെ പ്രമുഖനും അടക്കം നാലു പേർക്ക്; കേന്ദ്ര ഏജൻസിയോട് സന്തോഷ് ഈപ്പൻ പറഞ്ഞത് അഞ്ചു ഫോണിന്റെ മാത്രം കാര്യവും; അഞ്ചാമത്തെ ഫോൺ തേടി പോയ സിബിഐ തിരിച്ചറിഞ്ഞത് ഇൻവോയിസിലെ ആറാമത്തെ ഐ ഫോൺ; 1.14 ലക്ഷം വിലപിടിപ്പുള്ള ആ ആപ്പിൾ ഫോൺ അതിനിർണ്ണായകം; ലൈഫ് മിഷനിൽ കള്ളന്റെ തൊട്ടടുത്തെത്തി കേന്ദ്ര ഏജൻസി
എം മനോജ് കുമാർ
കൊച്ചി: ലൈഫ് മിഷൻ മൊബൈൽ ഫോൺ വിവാദത്തിൽ പലതും മറച്ച് വയ്ക്കാൻ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ശ്രമിക്കുന്നു എന്ന സിബിഐ വാദത്തിനു പ്രസക്തിയേറുന്നു. ലൈഫ് മിഷനിൽ പ്രത്യുപകാരമായി സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകിയ ആറു മൊബൈൽ ഫോണുകളിൽ ഒരു മൊബൈൽ ഫോൺ എവിടെ എന്ന് ഇതുവരെ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടില്ല. ലൈഫ് മിഷൻ സിബിഐ കേസിൽ 5ാമത്തെ ഫോൺ ആരുടെ പക്കലാകും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അത് മുഖ്യമന്ത്രിയുടെയോ മറ്റാരുടെയോ കയ്യിലാണ് എന്ന രീതിയിൽ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമൊക്കെ ആരോപണ ശരങ്ങൾ എയ്യുന്നുണ്ട്. വിവാദത്തിൽ ഇതുവരെ അഞ്ചു ഐ ഫോൺ മാത്രമാണ് ഇതുവരെ പൊന്തി വന്നത്. ആറാമത്തെ മൊബൈൽ ഫോൺ എവിടെ എന്ന കാര്യം ഈപ്പൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഹൈക്കോടതിയിൽ ഈപ്പൻ നൽകിയ ഇൻവോയ്സിൽ ആറു ഐഫോൺ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആറു ഐഫോണും സ്വപ്ന ആവശ്യപ്പെട്ട പ്രകാരം വാങ്ങി നൽകിയതാണ്. എന്നാൽ അഞ്ച് ഐഫോണിന്റെ കാര്യം മാത്രമെ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുള്ളൂ. ആറാമത്തെ ഐഫോൺ ആർക്ക് നൽകി എന്ന കാര്യം ഇപ്പോഴും രഹസ്യമായി വയ്ക്കുകയാണ്. അഞ്ചാമത് ഐ ഫോൺ മാത്രമാണ് ഇപ്പോൾ വിവാദമായി നിൽക്കുന്നത്. ആറാമത് ഐഫോൺ ചിത്രത്തിലില്ല. ഇപ്പോൾ ഇ ഐ ഫോൺ എവിടെപ്പോയി എന്ന കാര്യത്തിലും സിബിഐ അന്വേഷണം ഊർജ്ജിതമാക്കുകയാണ്. ആ ഫോൺ സർക്കാർ തലത്തിലെ ആരുപയോഗിച്ചാലും അഴിമതി-എഫ്സിആർഎ ചട്ടലംഘന പരിധിയിൽ വരും. ഈപ്പൻ എന്തുകൊണ്ട് ആറാമത്തെ ഫോൺ രഹസ്യമാക്കി വയ്ക്കുന്നു എന്നും ഇതാർക്ക് നൽകി എന്ന് എന്തുകൊണ്ട് തുറന്നുപറയാൻ മടിക്കുന്നു എന്നുമാണ് സിബിഐ പരിശോധിക്കുന്നത്. ഈ ഫോൺ പ്രശ്നത്തിൽ ഈപ്പനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ സിബിഐ ആലോചിക്കുന്നുമുണ്ട്.
യൂണിടാക് ഹൈക്കോടതിയിൽ നൽകിയ ഇൻവോയ്സിൽ ആറു ഫോണുകൾ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു 1.14 രൂപ വിലയുള്ള ആറാമത് ഐഫോൺ എവിടെ എന്ന് ഈപ്പൻ പറയാൻ മടിക്കുന്നതിൽ ദുരൂഹത നിലനിൽക്കുന്നു എന്ന് തന്നെയാണ് സിബിഐയും കരുതുന്നത്. 99,900 രൂപ വിലയുള്ള ഒരു ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുടെ കൈയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് അഴിമതിയുടെയും എഫ്സിആർഎ ചട്ടലംഘനത്തിന്റെ വഴിയിൽ വരുന്നതുമാണ്.
അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിലേക്ക് സിബിഐ അന്വേഷണം അന്വേഷണം കേന്ദ്രീകരിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ആറാമത് ഫോണിലേക്കും സിബിഐ അന്വേഷണം വരുന്നത്. ലൈഫ് മിഷൻ അല്ലാതെ മറ്റെന്തോ ഡീൽ യൂണിടാക്കും യുഎഇ കോൺസുലെറ്റും തമ്മിൽ നടന്നിട്ടുണ്ട് എന്നാണ് സിബിഐ സംശയിക്കുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടു യുഎഇ കോൺസുലെറ്റിലെ അക്കൗണ്ടന്റ് ഖാലിദിന് നൽകിയത് ലൈഫ് മിഷൻ കരാറിലെ കമ്മിഷൻ തുക തന്നെയാണോ എന്ന കാര്യത്തിൽ സിബിഐ സംശയത്തിലാണ്.
സ്വപ്നയും യൂണിടാക്കിന്റെ എംഡി സന്തോഷ് ഈപ്പനും തമ്മിലുള്ള മൊഴികളിൽ ഉള്ള വൈരുധ്യമുണ്ട്. ലൈഫ് മിഷനിലെ കമ്മിഷൻ തുക തന്നെയാണ് ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ലി ഷൗക്രിക്ക് നൽകിയിരിക്കുന്നത് എന്നാണ് സ്വർണ്ണക്കടത്തിലെ മുഖ്യമന്ത്രി സ്വപ്നാ സുരേഷും യൂണിടാക് എംഡി സന്തോഷ് ഈപ്പനും പറയുന്നത്. ഈ തുക കൈമാറിയത് 2019 മെയ് മാസത്തിലാണ് എന്നാണ് സ്വപ്ന സിബിഐയ്ക്ക് നല്കിയ് മൊഴിയിൽ പറയുന്നത്. എന്നാൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത് 2019 ഓഗസ്റ്റ് മാസമെന്നും. ഈ മൊഴികളിലെ വൈരുധ്യമാണ് ഈ സംശയം ഉയർത്തുന്നത്.
ബെൽഹെവൻ ഗാർഡൻസിൽ നിന്നും തുക കൈമാറിയപ്പോൾ ഈ തുകയുമായി കാറിൽ ഖാലിദ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ബംഗ്ലാവിലേക്ക് കാർ ഓടിച്ചു പോകുന്നത് താൻ കണ്ടു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഈ രീതിയിൽ ഒരു ബംഗ്ലാവ് അവിടെയില്ലെന്നാണ് ലഭിക്കുന്ന വിവരം. അവിടെയുള്ള രണ്ടു ബംഗ്ലാവുകളിൽ ഒന്ന് റിസർവ് ബാങ്ക് ബംഗ്ലാവ് ആണ് മറ്റേത് മന്മോഹൻ ബംഗ്ലാവും. വേറെ ഒരു ബംഗ്ലാവ് അവിടെയില്ല. സന്തോഷ് ഈപ്പന്റെ മൊഴിയിൽ പറഞ്ഞ ഈ കാര്യവും സംശയം ജനിപ്പിക്കുന്നുണ്ട്.
ഇതുകൊണ്ട് തന്നെയാണ് സന്തോഷ് ഈപ്പൻ പലതും ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന സംശയം അന്വേഷണ ഏജൻസികൾ പുലർത്തുന്നത്. സ്വപ്ന പറയുന്ന രീതിയിൽ മെയ് മാസമാണ് കമ്മിഷൻ ഇടപാട് നടന്നതെങ്കിൽ ഓഗസ്റ്റ് മാസമാണ് കമ്മിഷൻ തുക കൈമാറിയത് എന്ന് സന്തോഷ് ഈപ്പൻ പറയുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. സ്വപ്ന പറയുന്നത് ശരിയാണെങ്കിൽ കരാർ ഒപ്പ് വെച്ച ജൂലായ് മാസത്തിനു മുൻപ് തുക കൈമാറിയത് എന്തുകൊണ്ട്? ഈ തുക ലൈഫ് മിഷൻ ഇടപാടിലെ തുകയല്ലേ? മെയ് മാസത്തിൽ തുക കൈമാറിയിട്ടുണ്ടെങ്കിൽ വേറെ എന്തൊക്കെയോ ഇടപാടുകൾ യുഎഇ കോൺസുലെറ്റുമായി സന്തോഷ് ഈപ്പൻ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പന് കരാർ ലഭിച്ചത്.
സർക്കാർ വഴിയല്ല കരാർ ലഭിച്ചത് എന്ന് റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ സന്തോഷ് ഈപ്പൻ വ്യക്തമാക്കുന്നുണ്ട്. സർക്കാർ വഴി ആണെങ്കിൽ യുഎഇ കോൺസുലെറ്റിനു ഈ വൻ തുക കൈമാറേണ്ട ആവശ്യമേ വരില്ലായിരുന്നു എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഈ വാദത്തിൽ പിടിച്ചാണ് സന്തോഷ് ഈപ്പനും യുഎഇ കോൺസുലെറ്റുമായി എന്തൊക്കെ ഇടപാടുകൾ നടന്നു എന്ന കാര്യത്തിൽ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കുന്നത്. യുഎഇ കോൺസുലെറ്റിലെ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം തന്നെയാണ് ആറു മൊബൈൽ ഫോണുകൾ സ്വപ്നയ്ക്ക് യൂണിടാക് വാങ്ങി നൽകിയിരുന്നത്.
ഫോൺ കണ്ടുപിടിക്കാൻ അന്വേഷണം നടക്കുന്നുണ്ട് എന്നാണ് വിജിലൻസ് പറയുന്നത്. ശിവശങ്കറിന് യൂണിടാക്കിന്റെ ഫോൺ കിട്ടിയെന്നു വന്നതോടെ ലൈഫ് മിഷൻ കമ്മിഷൻ തുകയും ലോക്കറുമൊക്കെ ഉൾപ്പെടുന്ന സിബിഐയുടെ അന്വേഷണവും ശിവശങ്കറിന്റെ അടുത്തേക്ക് തന്നെ എത്തുകയാണ്. അതേസമയം, ഫോൺ വിവാദം കത്തിയതോടെ സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോക്കോൾ ഓഫിസർ എംപി. രാജീവൻ തനിക്കു യുഎഇ കോൺസുലേറ്റിൽ നറുക്കെടുപ്പിൽ ലഭിച്ച ഐ ഫോൺ പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്. ഇനി ഈ ഫോൺ എന്തുചെയ്യണമെന്നു ചോദിച്ച് ഹൗസ് കീപ്പിങ് വിഭാഗം പൊതുഭരണവകുപ്പു സെക്രട്ടറിക്കു ഫയൽ അയച്ചിട്ടുണ്ട്.
യുഎഇ കോൺസുലേറ്റിലെ ആഘോഷത്തിന് 5 ഫോൺ സ്വപ്നയ്ക്ക് വാങ്ങി നൽകിയെന്നും ഇതിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒരു ഫോൺ കൊടുത്തെന്നുമാണ് ആദ്യം യൂണിടാക് ഉടമ പറഞ്ഞത്. . ഇതു നിഷേധിച്ച രമേശ് ചെന്നിത്തല വക്കീൽ നോട്ടിസയച്ചതോടെ യൂണിടാക് ഉടമ തന്നെ ഇതു തിരുത്തി. ഇതിനുശേഷം അന്ന് ഐ ഫോൺ കിട്ടിയത് രാജീവനാണെന്നു തെളിയിക്കുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടിരുന്നു
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ലൈഫ് മിഷൻ: പത്തനംതിട്ട 3740 വീടുകൾ പൂർത്തീകരിച്ചു
- കേരളത്തെ 'ലൈഫിൽ' കുടുക്കാൻ കേന്ദ്രമോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്