ഇടതു മുന്നണി വികസിപ്പിക്കാതെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞ് സിപിഐ(എം); ദള്ളിനേയും കേരളാ കോൺഗ്രസിനേയും ആർഎസ്പിയേയും തിരിച്ചു കൊണ്ടുവരാൻ ശ്രമം; വല്ല്യേട്ടൻ സ്വഭാവം ഇനി കാണിക്കില്ലെന്ന് ഉറപ്പു നൽകി; കെ എം മാണിയോട് സംസാരിക്കാൻ പ്രത്യേക ദൂതൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അരുവിക്കരയിലെ എം വിജയകുമാറിന്റെ തോൽവിയോടെ ഇടതു മുന്നണി വിപുലീകരണമെന്ന ആവശ്യത്തോട് സിപിഐ(എം) നേതൃത്വവും അനുകൂല നിലപാടിലാകും. മലബാറിലെ കരുത്ത് ചോരാതിരിക്കാൻ വീരേന്ദ്ര കുമാറിന്റെ ജനദാദള്ളിനേയും തെക്കൻ കേരളത്തിൽ ശക്തരാകാൻ ആർഎസ്പിയേയും ഒപ്പം കൂട്ടണമെന്ന അഭിപ്രായമാണ് സിപിഎമ്മിൽ സജീവമാകുന്നത്. ഈ രണ്ട് കക്ഷികളേയും മുന്നണിയിൽ തിരികെയെത്തിക്കാൻ സിപിഐ(എം) തന്നെ മുൻകൈയെടുക്കും. ഇതിനൊപ്പം ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കെ എം മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിക്കാനും ആലോചനയുണ്ട്. ബാർ കോഴയിൽ മാണിയെ കോടതിയും കുറ്റവിമുക്തനാക്കുന്ന സാഹചര്യമൊരുക്കി ഇടതു പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇടതു പക്ഷ ദൂതന്മാർ ഈ ലക്ഷ്യവുമായി മാണിയെ സമീപിച്ചു കഴിഞ്ഞു. എന്നാൽ അരുവിക്കരയിലെ ജയത്തോടെ വലതു പക്ഷ രാഷ്ട്രീയം കരുത്തായി. പിന്നെ എന്തിന് കൂറുമാറണമെന്ന ചോദ്യമാണ് ദൂതന്മാരോട് മാണി ഉയർത്തുന്നത്.
അരുവിക്കര തോൽവിയിൽ കടുത്ത നിരാശയിലാണ് സിപിഐ(എം). വിജയകുമാറിനെ പോലെ കരുത്തനെ നിർത്തിയിട്ടും തോൽവിയുണ്ടായി. അരുവിക്കരയിൽ നേരത്തെ മത്സരിച്ചിരുന്നത് ആർഎസ്പിയാണ്. അവർക്ക് കാര്യമായ സ്വാധീനം മണ്ഡലത്തിലുണ്ടായിരുന്നു. കൊല്ലം ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി ആർഎസ്പി ഘടകം അരുവിക്കരയിലും പ്രവർത്തിച്ചു. എൻ കെ പ്രേമചന്ദ്രനെ പോലൊരു നേതാവിനെ മികച്ച രീതിയിൽ അരുവിക്കരയിൽ ഉപയോഗിച്ചു. മണ്ഡലത്തിലുടനീളം സജീവമായിരുന്നു പ്രേമചന്ദ്രൻ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ അരുവിക്കര പ്രചരണത്തിൽ നിറഞ്ഞത് ആർഎസ്പിയുടെ നേതാവാണ്. ശബരിനാഥന്റെ പത്രികാ സമർപ്പണം മുതൽ എല്ലായിടത്തും പ്രേമചന്ദ്രന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇതിലൂടെ ആർഎസ്പി വോട്ടുകളെല്ലാം ശബരിനാഥന് അനുകൂലമായി സമാഹരിച്ചു. ഈ തന്ത്രം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തും തിരുവനന്തപുരത്തും ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാകും.
ഈ വിലയിരുത്തലിൽ നിന്നാണ് ഇടതുമുന്നണിയുടെ വികസനമെന്ന ചർച്ചകളിലേക്ക് കാര്യങ്ങളെത്തുന്നത്. സിപിഐയും മറ്റ് ഘടകകക്ഷികളും മുന്നണി വിപുലീകരണത്തിന് അനുകൂലമാണ്. സിപിഐയുടെ സി ദിവാകരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്പിയെയും ജെഡിയുവിനെയും അടിയന്തരമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ മുന്നണി നേതൃത്വം ചെയ്യണം. ഇവർക്കൊപ്പം മറ്റു പാർട്ടികളെയും ഉൾപ്പെടുത്തി എൽഡിഎഫ് അടിത്തറ വികസിപ്പിക്കണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. ഇടതുപക്ഷം സമരശൈലിയും പ്രവർത്തനശൈലിയും മാറ്റാൻ തയ്യാറാകണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. യുവാക്കളെ ആകർഷിക്കാൻ പ്രത്യേക പരിപാടി വേണം. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണം. അരുവിക്കരയിലേത് എൽഡിഎഫിന്റെ തോൽവിയാണ്. ഈ തോൽവിയിൽ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും സി ദിവാകരൻ പറഞ്ഞു.
ആർഎസ്പിയെ ഇടതു മുന്നണിയുടെ അനിവാര്യതയാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. എന്നാൽ സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവത്തിനെ അംഗീകരിക്കില്ലെന്ന് ആർഎസ്പി വ്യക്തമാക്കി കഴിഞ്ഞു. ശൈലിമാറ്റത്തിന് സിപിഐ(എം) തയ്യാറാകില്ലെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അതുകൊണ്ട് തന്നെ മടങ്ങിപോക്കിനുമില്ല. എന്നാൽ ശൈലിമാറ്റമുണ്ടായാൽ മടങ്ങിപ്പോക്കിന് ആർഎസ്പി തയ്യാറാകുമെന്നാണ് സൂചന. ആർ എസ് പി ഉൾപ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നു എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിലേക്കു പോകാൻ ആർഎസ്പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അർഎസ്പിയുടെ ദേശീയ നേതൃത്വത്തിന് ഇടതു മുന്നണിയോടാണ് താൽപ്പര്യം. ഈ മനസ്സ് അനുകൂലമാക്കാനാകും സിപിഐ(എം) നീക്കം. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇതിന് നേതൃത്വം നൽകും. വല്ല്യേട്ടൻ മനോഭാവം ആർഎസ്പിയോട് കാട്ടില്ലെന്ന് യെച്ചൂരി ഉറപ്പും നൽകും.
എന്നാൽ വീരേന്ദ്ര കുമാറിന്റെ ജനതാദള്ളിനെ മുന്നണിയിൽ അടുപ്പിക്കുന്നതിന് കോടിയേരി ബാലകൃഷ്ണൻ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. വ്യക്തമായ ഉറപ്പുകൾ നൽകി വീരേന്ദ്ര കുമാറിനെ കൊണ്ടു വരാനാണ് നീക്കം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുൾപ്പെടെ മികച്ച പരിഗണന നൽകാമെന്ന് ജെഡിയു നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലെ ജനതാദള്ളും വീരേന്ദ്രകുമാറിനെ മുന്നണിയിൽ എത്തിക്കുന്നതിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പ്രതിസന്ധികളൊന്നും ഇടതു പക്ഷത്തിനില്ല. മലബാറിൽ മികച്ച പ്രകടനത്തിന് വീരേന്ദ്ര കുമാറിനെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം സിപിഎമ്മിന്റെ കോഴിക്കോട് ഘടകത്തിനുമുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ തുടങ്ങുകയും ചെയ്തു. എന്നാൽ ശബരിനാഥന്റെ വിജയത്തോടെ എല്ലാ ഘടകങ്ങളും ചിന്തിച്ചു മാത്രമേ വീരേന്ദ്ര കുമാർ തീരുമാനം എടുക്കൂ. മന്ത്രി കെപി മോഹനൻ ഇടതു പക്ഷത്തിന് എതിരാണെന്നതും വീരേന്ദ്ര കുമാറിന് തീരുമാനം എടുക്കാൻ തടസ്സം നിൽക്കുന്നുണ്ട്.
പിസി ജോർജ്ജും ആർ ബാലകൃഷ്ണപിള്ളയുമാണ് ഇടതു പക്ഷത്തിന് മുന്നിലുള്ള രണ്ട് പ്രധാനികൾ. ഇതിൽ കൊട്ടരക്കര, പത്തനംതിട്ട മേഖലകളിൽ നിർണ്ണായക വോട്ട് ബാങ്കായ പിള്ളയെ ഇടതുപക്ഷത്തിനൊപ്പം കൂട്ടുമെന്നാണ് സൂചന. പത്തനാപുരത്ത് ഗണേശിനുള്ള ജനസമ്മതിയും സിപിഐ(എം) തിരിച്ചറിയുന്നുണ്ട്. എന്നാൽ പിസി ജോർജിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ജോർജ് അപഹാസ്യനായി. പൂഞ്ഞാറിലെ ചില മേഖലകളിൽ മാത്രമേ ജോർജിന് സ്വാധീനമുള്ളത്. കെ എം മാണിയെ മുന്നണിയിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനാൽ ജോർജിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടകൾ ഇടതു പക്ഷത്ത് എത്തിക്കാൻ മാണിയാണ് ഗുണകരമെന്നാണ് വിലയിരുത്തൽ. സിപിഐയെ പിണക്കാതെ മാണിയെ എത്തിക്കുകയാണ് നീക്കം. പിജെ ജോസഫിനെ അടർത്തിയെടുത്ത് ഇടതുപക്ഷത്ത് എത്തിക്കുക നടക്കാത്ത കാര്യമാണെന്നും സിപിഐ(എം) തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ ദൂതന്മാർ മാണിക്കടുത്ത് എത്തുന്നത്. ബാർ കോഴയിലെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതൃത്വത്തിനെ കുറ്റപ്പെടുത്തി മുന്നണി വിടാനാണ് മാണിയോടുള്ള നിർദ്ദേശം. വിജിലൻസ് അന്വേഷണത്തിനെതിരെ കോടതി പരമാർശമുണ്ടായാൽ വി എസ് അച്യുതാനന്ദന് പോലും മാണിയെ എതിർക്കാനാകില്ലെന്നാണ് സിപിഐ(എം) ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടാണ് കരുനീക്കം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍